<?xml version='1.0' encoding='UTF-8'?><?xml-stylesheet href="http://www.blogger.com/styles/atom.css" type="text/css"?><feed xmlns='http://www.w3.org/2005/Atom' xmlns:openSearch='http://a9.com/-/spec/opensearchrss/1.0/' xmlns:georss='http://www.georss.org/georss' xmlns:gd='http://schemas.google.com/g/2005' xmlns:thr='http://purl.org/syndication/thread/1.0'><id>tag:blogger.com,1999:blog-3797858558415284752</id><updated>2012-02-12T15:22:19.146+05:30</updated><category term='നെല്ലിയാമ്പതി'/><category term='യാത്ര'/><category term='വെറുതെ ചിലത്'/><category term='ഓര്‍മ്മ'/><category term='കുറിപ്പ്'/><category term='പാചകം'/><category term='മിനിക്കഥ'/><category term='അടുക്കള'/><category term='കഥ'/><category term='അനുഭവം'/><title type='text'>ശിവകാമിയുടെ കാഴ്ച്ചകള്‍</title><subtitle type='html'></subtitle><link rel='http://schemas.google.com/g/2005#feed' type='application/atom+xml' href='http://worldofshivakami.blogspot.com/feeds/posts/default'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3797858558415284752/posts/default?max-results=100'/><link rel='alternate' type='text/html' href='http://worldofshivakami.blogspot.com/'/><link rel='hub' href='http://pubsubhubbub.appspot.com/'/><author><name>ശിവകാമി</name><uri>http://www.blogger.com/profile/08512319297392299458</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='22' src='http://3.bp.blogspot.com/_2h76uY3sgxg/SK03MZZaV4I/AAAAAAAAACQ/1cemCB5eGTY/S220/ShowLetter7.jpg'/></author><generator version='7.00' uri='http://www.blogger.com'>Blogger</generator><openSearch:totalResults>58</openSearch:totalResults><openSearch:startIndex>1</openSearch:startIndex><openSearch:itemsPerPage>100</openSearch:itemsPerPage><entry><id>tag:blogger.com,1999:blog-3797858558415284752.post-3613308983353043021</id><published>2012-02-04T11:13:00.001+05:30</published><updated>2012-02-05T21:51:05.650+05:30</updated><title type='text'>സൂക്ഷ്മദര്ശിനി</title><content type='html'>&lt;div dir="ltr" style="text-align: left;" trbidi="on"&gt;&lt;div style="text-align: left;"&gt;&lt;div style="text-align: left;"&gt;&lt;div style="text-align: left;"&gt;"കുട്ടീഷ്ണന്നായര് ഇന്നും കരയോഗം മീറ്റിങ്ങിനു ഇല്ല്യാന്നന്നെയാ? ഈയിടെയായി പാടത്തും കാണാറില്ല്യാന്നു ജോസപ്പ് പറഞ്ഞപ്പളും വിശ്വസിച്ചില്ല്യാട്ട്വോ.. ന്തേയ്‌ കാലില്‍ത്തെ ഒക്കെ മാറീലെ?"&lt;/div&gt;&lt;/div&gt;&lt;/div&gt;&lt;br /&gt;മറ്റൊന്നിലും ശ്രദ്ധിക്കാതെ ടീവിയിലേക്ക് മാത്രം കണ്ണും നട്ടിരിക്കുന്ന കുട്ടികൃഷ്ണന്‍നായരുടെ അരികില്‍ മൌനമായി നിന്ന കമലാക്ഷിയമ്മ പുഴയ്ക്കലെ കരുണാകരന്റെ ചോദ്യം കേട്ട് ഭര്‍ത്താവിന്‍റെ തോളില്‍ തോണ്ടി. &lt;br /&gt;&lt;br /&gt;"ഓ.. എന്താപ്പോ അവ്ടെ വന്നിരുന്നിട്ട്? കൊറേ പേര് ഓരോന്ന് പറേം.. ആ നേരം ഇവടെ ഇരുന്നാ കൊറച്ചു നല്ല കാര്യം പഠിക്കാം. പിന്നെ പാടത്തോ...! മണ്ണും ചെളീം വെള്ളോം.. വയസ്സായി വര്വല്ലേ.. നീപ്പോ അദൊക്കെ നോക്കണം!"&lt;br /&gt;&lt;br /&gt;കരുണാകരന്‍ പടിപ്പുര കടക്കുമ്പോള്‍ കമലാക്ഷിയമ്മ ഭര്‍ത്താവിനെ നോക്കി നെടുവീര്‍പ്പിട്ടുകൊണ്ട് ഉള്ളിലേക്ക് നടന്നു. ഭര്‍ത്താവില്‍ വന്ന മാറ്റം അവരെ അസ്വസ്ഥയാക്കിയിട്ട് കുറച്ചു മാസങ്ങളായിരുന്നു. നാട്ടിലെ പൊതുകാര്യങ്ങളിലും കൃഷിസ്ഥലത്തുമൊക്കെ എപ്പോഴും ഊര്‍ജ്ജസ്വലനായിരുന്നയാള്‍ കഴിഞ്ഞ കൊയ്ത്തുകാലത്ത് വരമ്പത്ത് വഴുക്കിവീണതായിരുന്നു എല്ലാത്തിന്റെയും തുടക്കം. ഒടിഞ്ഞകാലുമായി മുറിക്കുള്ളിലെ മച്ചിലേക്ക് നോക്കിയുള്ള കിടപ്പ്&amp;nbsp;കണ്ടു&amp;nbsp;വിഷമം&amp;nbsp;തോന്നി&amp;nbsp; അച്ഛനെ ഉമ്മറത്തെ&amp;nbsp; ഒറ്റക്കട്ടിലില്‍ &amp;nbsp;കിടത്താമെന്നു &amp;nbsp;തീരുമാനിച്ചത്&amp;nbsp; ദുബൈയിലുള്ള&amp;nbsp;മകള്‍&amp;nbsp;സുമയാണ്.&lt;br /&gt;അവിടെ&amp;nbsp;കൂട്ടായി വന്ന വര്‍ണ്ണക്കാഴ്ചകള്‍ വളരെ പെട്ടെന്നാണ് ചിന്തകളുടെ ഗതി മാറ്റിയത്. അതോടെ കമലാക്ഷിയമ്മക്ക് മാത്രമല്ല ബാംഗ്ലൂരില്‍ ഉള്ള മൂത്തമകനും ദുബായിലുള്ള മകള്‍ക്കും വേലക്കാരി ജാനുവിനും വരെ എന്തിനുമേതിനും വിലങ്ങുതടിയായി. വെള്ളിയാഴ്ചകളിലെ മകളുടെ കുശലാന്വേഷണങ്ങള്‍ അച്ഛന്‍റെ ഉപദേശങ്ങള്‍ക്കും&amp;nbsp;പുതിയ&amp;nbsp;അറിവുകള്‍ക്കും&amp;nbsp;&amp;nbsp;വഴിമാറി, ഫോണ്‍ബില്ലുകളിലെ വലിയ അക്കങ്ങളായി മരുമകനെ തേടിയെത്തി. &lt;br /&gt;&lt;br /&gt;രാവിലെ പത്രവാര്‍ത്തകളില്‍ മുഖം പൂഴ്ത്തിയിരുന്നിരുന്ന ആള്‍ അടുക്കളപ്പുറത്തെത്തി.&lt;br /&gt;"ന്താ ജാന്വോ... ഈ വെണ്ണീര്‍ ഇട്ടാ പത്രം കഴുകണേ? "&lt;br /&gt;&lt;br /&gt;"ന്റെ കുട്ടീഷ്ണേട്ടാ.. ദെന്താപ്പോ പുതിയ പരിഷ്കാരം? എത്ര കൊല്ലായി നിങ്ങടവ്ടെ പണി ചെയ്ണൂ ഞാന്‍. ഇത്ര കാലായിട്ടും ആരും ങ്ങനെ പറഞ്ഞിട്ടില്ല്യാ..നല്ലോണം വെളുക്കനെ തന്നെല്ലേ ഞാന്‍ തേയ്ക്കണേ.. ഞാന്‍ ഇബ്ടന്നു പോണംച്ചാ അത് പറഞ്ഞാമതി, ങ്ഹാ! "&lt;br /&gt;&lt;br /&gt;"നല്ല കാര്യായി! വെളുക്കനെ ഇരുന്നാ മാത്രം മതിയോ? ആര്‍ക്കും ഒരു ശ്രദ്ധേല്ല്യാച്ചാ..!!."&lt;br /&gt;&lt;br /&gt;ക്ഷോഭത്തോടെ തിരിച്ചു നടക്കുന്ന നായരെ നോക്കിക്കൊണ്ട്‌ ജാനു മുണ്ടിന്റെ കോന്തലയില്‍ കൈ തുടച്ചു. &lt;br /&gt;"ഈയ്യദൊന്നും കാര്യാക്കണ്ടാടീ.. മൂപ്പര്‍ക്ക് കൊറച്ചീസായി ഇദന്നെ മട്ട്! " കമലാക്ഷിയമ്മ പിന്നെയും എന്തൊക്കെയോ പറയാനൊരുങ്ങുമ്പോഴായിരുന്നു നായരുടെ അലര്‍ച്ച.&lt;br /&gt;" കമലൂ...ഇങ്ങട് ഒന്നോടിവരൂ... ഇതെന്തായീ കാട്ട്യേക്കണേ.. കക്കൂസ് കഴുകീട്ടില്ല്യാല്ലേ..?"&lt;br /&gt;&lt;br /&gt;"മഹാപാപം പറയരുത് കുട്ടീഷ്ണേട്ടാ... ന്‍റെ മുട്ടുകാല് വയ്യാണ്ടും കൂടി ഞാന്‍ തന്നെയാ ഇന്നലേം കൂടി തേച്ചുകഴുകീത്." കമലക്ഷിയമ്മയുടെ കണ്ണ് നിറഞ്ഞു. &lt;br /&gt;&lt;br /&gt;കുട്ടികൃഷ്ണന്‍ നായര്‍ അതൊന്നും കേള്‍ക്കാത്തതുപോലെ കുളിമുറിയുടെ മുന്നില്‍ വയറു തടവിക്കൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും നടന്നു. വര്‍ഷങ്ങള്‍ പഴക്കമുണ്ടെങ്കിലും എന്നും വെളുത്തിരിക്കണമെന്നു തനിക്കു നിര്‍ബന്ധമുള്ളയിടത്തെ ചൊല്ലിയുള്ള പഴി ആദ്യമായി കേട്ടപ്പോള്‍ കമലക്ഷിയമ്മയുടെ മനസ് നൊന്തു. &lt;br /&gt;&lt;br /&gt;പെട്ടെന്നെന്തോ ഓര്‍ത്തിട്ടെന്നപോലെ അയാള്‍ അണുനാശിനി കുപ്പിയുടെ മൂടി വലിച്ചുതുറന്ന് വലിയ വൃത്താകൃതിയില്‍ ക്ലോസെറ്റില്‍ ഒഴിച്ച് മൂലയ്ക്കിരുന്ന കുറ്റിച്ചൂലെടുത്തു തേച്ചുകഴുകുന്നതുകാണാന്‍ ജാനുവും ഓടിവന്നപ്പോള്‍ കമലാക്ഷിയമ്മക്ക് സഹിച്ചില്ല. &lt;br /&gt;&lt;br /&gt;"എന്ത് കാഴ്ച കാണാനാടീ ഓടിവന്നത്? തുണി കഴുകിയിട്ട്വോ?"&lt;br /&gt;&lt;br /&gt;"കമലൂ... അവളോട്‌ വെറുതെ അങ്ങട് നനച്ചിട്ടാ പോരാന്നു പറയ്‌.. ഡെറ്റോള്‍ മുക്കിയിടണം. മറക്കരുത്! "&lt;br /&gt;&lt;br /&gt;കുളിമുറിയില്‍ നിന്നും വെള്ളത്തിന്റെയും ചൂലിന്റെയും ശബ്ദങ്ങള്‍ക്കൊപ്പം അയാളുടെ പുത്തന്‍ അറിവുകളും മുഴക്കമായി പുറത്തെയ്ക്കൊഴുകുമ്പോള്‍ കമലാക്ഷിയമ്മ നിലത്തു തളര്‍ന്നിരുന്നു.&lt;br /&gt;&lt;br /&gt;കുളികഴിഞ്ഞ് പ്രാതല്‍ കഴിക്കാനിരുന്നപ്പോള്‍ അയാളുടെ മുഖം പ്രസന്നമായിരുന്നു. അയാളുടെ പ്രത്യേകനിര്‍ദ്ദേശപ്രകാരം കൊളസ്ട്രോള്‍ തടയുന്ന ഓട്സ് കുറുക്ക് മുന്നിലെത്തി. കൂടെ മുതിര്‍ന്നവരുടെ ഹോര്‍ലിക്ക്സും. പെട്ടെന്നെന്തോ ഓര്‍ത്തിട്ടെന്നപോലെ കുട്ടികൃഷ്ണന്‍ നായര്‍ ചാടി എഴുനേറ്റു പിന്നോട്ട് നീങ്ങി. കയ്യിലെടുത്ത പാത്രത്തിലേക്ക് സൂക്ഷിച്ചു നോക്കിക്കൊണ്ട്‌ താഴേക്കിട്ടു. &lt;br /&gt;&lt;br /&gt;"കമലൂ... ആരും ഒന്നും കഴിക്കരുത്! "&lt;br /&gt;&lt;br /&gt;ശരവേഗത്തില്‍ വസ്ത്രം മാറി കുടയുമായി പുറത്തേക്കോടുന്ന ഭര്‍ത്താവിനെ കണ്ട് കമലക്ഷിയമ്മ പൊട്ടിക്കരഞ്ഞപ്പോള്‍ ജാനു മേശപ്പുറത്തെ പാത്രങ്ങളില്‍ ഒരിക്കലും കണ്ടിട്ടില്ലാത്ത എന്തിനെയോ തിരഞ്ഞു.&lt;br /&gt;&lt;br /&gt;ജാനുവിന്റെ നിര്‍ദ്ദേശപ്രകാരമാണ് അവര്‍ മക്കളെ അറിയിക്കാന്‍ തീരുമാനിച്ചത്. വര്‍ഷങ്ങളായി സേവനമനുഷ്ടിക്കുന്ന വീട്ടിലുള്ളവരോടുള്ള കടപ്പാടും സ്നേഹവും കൊണ്ട് അന്നത്തെ മറ്റു വീടുകളിലെ പണികള്‍ റദ്ദാക്കി, ഉച്ച വരെ കമലക്ഷിയമ്മക്ക് കൂട്ടിരുന്ന് അവിടുന്ന് ഊണും കഴിച്ചാണ് അവള്‍ മടങ്ങിയത്. &lt;br /&gt;&lt;br /&gt;പിറ്റേന്ന് വെളുപ്പിന് ബംഗ്ലൂരുള്ള മൂത്തമകന്‍ പ്രകാശ്‌ വീട്ടിലെത്തുമ്പോള്‍ നായര്‍ നല്ല ഉറക്കമായിരുന്നു. ഉറങ്ങാതെ കാത്തിരുന്ന അമ്മയുടെ കണ്ണീരില്‍ കുതിര്‍ന്ന പരിവേദനങ്ങള്‍ അയാളിലും തെല്ലു പരിഭ്രാന്തി ഉണര്‍ത്തിയെങ്കിലും അയാള്‍ അവരെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു.&lt;br /&gt;&lt;br /&gt;"നീയെപ്പോഴാ വന്നത്? ദെന്താത് പെട്ടെന്ന്? ന്നിട്ട് കുളിച്ച്വോ? അതുകഴിഞ്ഞ് മതി ആഹാരോക്കെ.." ഓരോ തവണയും പടിപ്പുര കടക്കുമ്പോള്‍തന്നെ ഓടിവന്നു പുണരുന്ന അച്ഛന്റെ ഓര്‍മ്മ അയാളുടെ കണ്ണുനിറച്ചു. &lt;br /&gt;&lt;br /&gt;ഇഡ്ഡലി കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ അച്ഛന്‍ വീണ്ടും അരികിലെത്തി. &lt;br /&gt;"നിന്നോട് ഞാനോരൂട്ടം കൊണ്ട്വരാന്‍ പറഞ്ഞിരുന്നില്ല്യെ? ഇബ്ടെ നല്ലത് കിട്ടില്ല്യാ.. അതാ അവടുന്നന്നെ വാങ്ങാന്‍ പറഞ്ഞെ..."&lt;br /&gt;&lt;br /&gt;പ്രകാശ്‌ നേരത്തെ എടുത്തുവെച്ചിരുന്ന പൊതി വാങ്ങുമ്പോള്‍ അയാളുടെ മുഖം സന്തോഷം കൊണ്ടുവിടര്‍ന്നു. &lt;br /&gt;&lt;br /&gt;മകന്‍ കൊണ്ടുവന്ന ഭൂതകണ്ണാടിയുമായി വീടുമുഴുവന്‍ ഓടിനടന്ന്‍ സസൂക്ഷ്മം എന്തോ തിരയുകയും ഇടയ്ക്കിടെ ആശ്ച്ചര്യപ്പെട്ടും ഉറക്കെ നിലവിളിച്ചും കുട്ടികൃഷ്ണന്‍ നായര്‍ അവിടുള്ളവരെ അസ്വസ്ഥരാക്കി. ഇടയ്ക്കിടെ നില കണ്ണാടി ക്ക് മുന്നില്‍ നിന്ന് മുഖവും പല്ലും നിരീക്ഷിച്ചു. &lt;br /&gt;&lt;br /&gt;അവധിപ്രശ്നം കൊണ്ടും കൂട്ടുകാരന്‍ ഡോക്ടറോടും കൂടി സംസാരിക്കാനുള്ളതുകൊണ്ടും അന്ന് വൈകിട്ടത്തെ ട്രെയിനില്‍ പ്രകാശ്‌ പോവാനൊരുങ്ങി. പെട്ടെന്ന് വരേണ്ടിവന്നതിന് സുമിത്രയോടു പറയേണ്ട കാരണങ്ങള്‍ മെനഞ്ഞുകൊണ്ട് അയാള്‍ പടിയിറങ്ങുമ്പോള്‍ അമ്മയെ ഒരിക്കല്‍ക്കൂടി ആശ്വസിപ്പിക്കാന്‍ മറന്നുപോയി. &lt;br /&gt;&lt;br /&gt;രാത്രി പണികള്‍ തീര്‍ത്ത് കമലാക്ഷിയമ്മ മുറിയിലെത്തുമ്പോള്‍ നായര്‍ എന്തോ ഓര്‍ത്തുകിടക്കുകയായിരുന്നു. ഭര്‍ത്താവിനെ കാണുമ്പോഴൊക്കെ അവരുടെ നെടുവീര്‍പ്പ് ഉച്ചത്തിലായി. &lt;br /&gt;&lt;br /&gt;"നീ കുളിച്ച്വോ&amp;nbsp; കമലൂ?"&lt;br /&gt;&lt;br /&gt;"ഈ രാത്രീലോ? നിയ്ക്ക് നീരെളക്കം പിടിക്കുംന്നറീല്ല്യേ? " &lt;br /&gt;&lt;br /&gt;&lt;div&gt;" ഉം.. ലൈറ്റ് കെടുത്തണ്ടാ .. നീ കെടന്നോ.."&lt;/div&gt;&lt;div&gt;&lt;/div&gt;ഒന്നും മിണ്ടാതെ കമലാക്ഷിയമ്മ ചുവരോട് മുഖം ചേര്‍ത്ത് കിടക്കുമ്പോള്‍ കുട്ടികൃഷ്ണന്‍നായര്‍ തലയിണയുടെ അടിയില്‍ ഒളിപ്പിച്ചുവെച്ച പൊതിയില്‍നിന്നും ഭൂതക്കണ്ണാടി കയ്യിലെടുത്ത്‌ പതിയെ അവരുടെ അരുകിലേയ്ക്കിരുന്നു.&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3797858558415284752-3613308983353043021?l=worldofshivakami.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://worldofshivakami.blogspot.com/feeds/3613308983353043021/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=3797858558415284752&amp;postID=3613308983353043021' title='7 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3797858558415284752/posts/default/3613308983353043021'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3797858558415284752/posts/default/3613308983353043021'/><link rel='alternate' type='text/html' href='http://worldofshivakami.blogspot.com/2012/02/blog-post.html' title='സൂക്ഷ്മദര്ശിനി'/><author><name>ശിവകാമി</name><uri>http://www.blogger.com/profile/08512319297392299458</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='22' src='http://3.bp.blogspot.com/_2h76uY3sgxg/SK03MZZaV4I/AAAAAAAAACQ/1cemCB5eGTY/S220/ShowLetter7.jpg'/></author><thr:total>7</thr:total></entry><entry><id>tag:blogger.com,1999:blog-3797858558415284752.post-1733813565280721226</id><published>2011-12-01T13:05:00.000+05:30</published><updated>2011-12-01T13:05:19.698+05:30</updated><title type='text'>തമിഴും ഞാനും..</title><content type='html'>&lt;div dir="ltr" style="text-align: left;" trbidi="on"&gt;തമിഴ് എന്ന ഭാഷയോട് എന്തുകൊണ്ടാണ് എനിക്കിത്രയും ഇഷ്ടം ഉണ്ടായത് എന്ന് പലപ്പോഴും ആലോചിക്കാറുണ്ട്.  തമിഴ് ഞാന്‍ എന്നുമുതലാണ് കേട്ട് തുടങ്ങിയത് എന്നത് ഓര്‍ത്തെടുക്കാന്‍ പോലും കഴിയില്ല. പാലക്കാട്‌ ഒരു അതിര്‍ത്തി ജില്ല ആയതുകൊണ്ടാവാം തമിഴ് നാട്ടില്‍ നിന്നും വളരെ മുന്‍പ് തന്നെ കുടിയേറിയ ബ്രാഹ്മണരും അബ്രാഹ്മണരും ഞങ്ങളുടെ ഗ്രാമത്തിലും ഉണ്ടായിരുന്നത് കൊണ്ട് ശുദ്ധമായ തമിഴ് അല്ലെങ്കില്‍ പോലും കേട്ടാല്‍ അതെത് ഭാഷയാണ്‌ എന്ന് മനസിലാക്കാന്‍ തക്ക പരിചയമെങ്കിലും ചെറുപ്രായത്തില്‍ തന്നെ എനിക്കുണ്ടായിരുന്നു.&lt;br /&gt;&lt;br /&gt;പണ്ട് ബ്രാഹ്മണവീടുകളില്‍  മോര് വാങ്ങാനായി പോകുമ്പോള്‍ പടിപ്പുരയില്‍ നിന്നും ഉറക്കെ വിളിക്കണം. ഉള്ളിലേക്ക് പ്രവേശനമില്ല. ഉള്ളില്‍ നിന്നും അമ്മ്യാര് ഉറക്കെ വിളിച്ച് പറയും, "അങ്കെയേ നില്ല്.. ഉള്ളെ വരാതെ.." എന്ന്. അളവ് പറഞ്ഞു കാത്തു നില്‍ക്കുമ്പോള്‍ പലപ്പോഴും തോന്നിയിട്ടുണ്ട് ഉള്ളില്‍ പോയി നോക്കിയാലെന്താണെന്ന്.  നമ്മള്‍ കൊണ്ട് വന്ന പാത്രം താഴെ വെച്ചു മാറി നില്‍ക്കുമ്പോള്‍ അതില്‍ തൊടാതെ മറ്റൊരു പാത്രത്തില്‍ നിന്നും അതിലേക്കു ഊറ്റി ഒഴിച്ച് പിന്നിലേക്ക്‌ മാറുമ്പോള്,‍ പൈസ ദേഹത്ത് തൊടാതെ താഴെ വെച്ചു കൊടുത്തു, മോരുമായി തിരിച്ചു നടക്കുമ്പോള്‍ ഒക്കെ ഉള്ളില്‍ അമര്‍ഷം തോന്നിയിട്ടുണ്ട്. ഒരുതരം ആജ്ഞാപനം പോലുള്ള ഭാഷയോട് വെറുപ്പും.&lt;br /&gt;&lt;br /&gt;പിന്നീട് സ്നേഹമുള്ള കൂട്ടുകാരെ കിട്ടിയപ്പോള്‍, അവരുടെ വീടുകളില്‍ എപ്പോള്‍ വേണമെങ്കിലും കയറി ചെല്ലാനും അവരോടൊപ്പം ആഹാരം കഴിക്കാനുമുള്ള സ്വാതന്ത്ര്യമായപ്പോള്‍ ആ ഭാഷക്ക് സ്നേഹമുള്ള ഒരു ഈണം കൂടെ ഉണ്ടെന്നു മനസിലായി.&lt;br /&gt;&lt;br /&gt;പഴയ തിരുവിതാംകൂറിന്റെ ഭാഗമായ നാഗര്‍ കോവിലില്‍ പഠിച്ച അമ്മക്ക് തമിഴ് ഭാഷയും വശമായിരുന്നു. അമ്മക്ക് വായിക്കാന്‍ റാണി, കുമുദം തുടങ്ങിയ തമിഴ് പുസ്തകങ്ങള്‍ എത്തിച്ചിരുന്നത് ഇടയ്ക്കിടെ തമിഴ്നാട്ടില്‍ പരിപാടിക്ക് പോയിവരാറുള്ള കുമാരസ്വാമി എന്ന നാദസ്വരവിദ്വാന്‍ ആയിരുന്നു. സിനിമാക്കാരുടെയും മറ്റും ബഹുവര്‍ണ്ണ ചിത്രങ്ങളുള്ള പുസ്തകങ്ങള്‍ കൊണ്ടുവരുമ്പോള്‍ തന്നെ ഞങ്ങള്‍ എടുത്തു നോക്കാറുണ്ട്. ഓരോന്നും ഞങ്ങള്‍ക്കു  വായിച്ചു തരേണ്ട അവസ്ഥ ആയപ്പോഴാവണം അമ്മ കുമാരസ്വാമിയോട് ഒന്നാം പാഠ പുസ്തകം വാങ്ങിവരാന്‍ നിര്‍ദേശിച്ചത്.&lt;br /&gt;&lt;br /&gt;മലയാളത്തോട് സാമ്യമുള്ള അക്ഷരങ്ങള്‍ എഴുതി പഠിക്കാന്‍ കൌതുകമായിരുന്നു. ഒപ്പം, പഠിച്ച അക്ഷരങ്ങള്‍ കൂട്ടിവെച്ചു വാക്കുകള്‍ വിജയകരമായി വായിച്ചെടുക്കുമ്പോള്‍ ലോകം കീഴടക്കിയ സന്തോഷവും.&lt;br /&gt;&lt;br /&gt;ഉപജീവനത്തിനായി നാടുവിട്ടതും തമിഴ്നാട്ടിലേക്ക് തന്നെ. അതുവരെ  സണ്‍ ടീവി കണ്ടും കേട്ടുമുള്ള അറിവുമായി ചെന്നൈയിലേക്ക് വണ്ടി കയറുമ്പോള്‍ എങ്ങനെയെങ്കിലും സംസാരിച്ചു ഫലിപ്പിക്കാനാവും എന്ന ആത്മവിശ്വാസം എങ്ങനെ ഉള്ളില്‍ കയറിക്കൂടിയോ എന്തോ..&lt;br /&gt;&lt;br /&gt;ഭാഗ്യത്തിന് കിട്ടിയ കൂട്ടുകാര്‍ എന്‍റെ മുറിതമിഴ് സഹിച്ചും ക്ഷമയോടെ തിരുത്തിയും തമിഴിനെയും ആ നാട്ടുകാരെയും സ്നേഹിക്കാന്‍ എന്നെ പ്രേരിപ്പിച്ചു. അപരിചിതരോടും പ്രായത്തില്‍ ഇളയവര്‍ ആണെങ്കില്‍ പോലും "വാങ്ക", "സൊല്ല്ങ്ക" എന്നൊക്കെ ബഹുമാനപുരസ്സരം സംസാരിക്കുന്നത് ആദ്യമൊക്കെ വിസ്മയമായി രുന്നു.  ബാല്യം മുതല്‍ തന്നെ അപ്പുറത്തെ കടയിലെ ഒരിക്കലും നിലക്കാത്ത ടേപ്പ് റിക്കോര്‍ഡറും സരോജക്കാളുടെ കോയമ്പത്തൂര്‍ വാനൊളിനിലയവും  കേള്‍പ്പിച്ച ഇളയരാജയുടെ ഈണത്തില്‍ മയങ്ങിയിരുന്നുവെങ്കില്‍ അതിന് കണ്ണദാസന്‍, വാലി തുടങ്ങിയ കവികളുടെ മനോഹരങ്ങളായ വരികളുണ്ടെന്നും അവയെല്ലാം സാധാരണക്കാരന് പോലും ആസ്വാദ്യമാണ് എന്നും അറിഞ്ഞു.  ഹോസ്റ്റലിലെ സഹവാസികള്‍ മഹാകവി ഭാരതിയാരെയും പരിചയപ്പെടുത്തി. ആ കാലത്തുപോലും പുതിയ കാലത്തെ പെണ്ണ് എങ്ങനെയായിരിക്കണം എന്ന് ഇത്രയും വിശാലമനസ്സോടെ ചിന്തിച്ച മറ്റൊരാള്‍ ഉണ്ടോ എന്നറിയില്ല.&lt;br /&gt;&lt;br /&gt;തമിഴ്നാട്ടിലെ ആചാരങ്ങളും എന്നെ ആകര്‍ഷിച്ചിട്ടുണ്ട്. രാവിലെ പൂമുഖത്ത് കോലമിടുന്നത് വീടിന്റെ ഐശ്വര്യത്തിന് മാത്രമല്ല സ്ത്രീകളുടെ ആരോഗ്യം കാക്കുന്ന യോഗാസനത്തിനു സമമാണെന്ന അറിവ് ശരിക്കും അത്ഭുതമായിരുന്നു. പിന്നെയും എന്തൊക്കെ വിശ്വാസങ്ങള്‍! അരിപ്പൊടി കോലം വീട്ടിലെത്തുന്ന ഉറുമ്പിനു പോലും ആഹാരമാവും എന്നതും, എന്തിനെയും സമഭാവനയോടെ കാണുന്ന ഒരു സംസ്കാരത്തെ വിളിച്ചറിയിക്കുന്നു.&lt;br /&gt;&lt;br /&gt;മലയാളത്തെ പോലെ തന്നെ തമിഴിനെയും ഇഷ്ടപ്പെടാന്‍ ഇതൊക്കെയാവും എന്നെ പ്രേരിപ്പിക്കുന്നത്.ഇനിയും ഞാനറിയാത്ത എന്തൊക്കെയുണ്ടാവും തമിഴുമായി ബന്ധപ്പെട്ട്!&lt;br /&gt;&lt;br /&gt;കുറച്ചു നാള്‍ മുന്പ് ഞാന്‍ എഴുതിവെച്ചതാണ്‌ ഇത്രയും.. ഇന്ന് മുല്ലപ്പെരിയാര്‍ വിഷയം വന്നപ്പോള്‍ എല്ലാവരും തമിഴരെ ശത്രുക്കളായി കാണുന്നത് ചിന്തിപ്പിക്കുന്നു. യഥാര്‍ത്ഥത്തില്‍ എല്ലാ തമിഴരും കുറ്റക്കാരാവുമോ? അവരുടെ അധികാരികളുടെ പിടിവാശി കാരണം അവിടെയുള്ള സന്മനസ്സുള്ളവരെ നമ്മള്‍ വെറുക്കേണ്ട കാര്യമുണ്ടോ? ഒപ്പം നമ്മളീ കാണിക്കുന്ന വികാരവിക്ഷോഭം ആ നാട്ടില്‍ ഉപജീവനത്തിനായി കഴിയുന്ന ലക്ഷോപലക്ഷം മലയാളികളെ പ്രതികൂലമായി ബാധിക്കില്ലേ? എല്ലാവരും കൂടെ എന്നെ അടിക്കാന്‍ വരല്ലേ.. എനിക്ക് ഇത്രയൊക്കെ അറിവേ ഉള്ളൂ..&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3797858558415284752-1733813565280721226?l=worldofshivakami.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://worldofshivakami.blogspot.com/feeds/1733813565280721226/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=3797858558415284752&amp;postID=1733813565280721226' title='2 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3797858558415284752/posts/default/1733813565280721226'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3797858558415284752/posts/default/1733813565280721226'/><link rel='alternate' type='text/html' href='http://worldofshivakami.blogspot.com/2011/12/blog-post.html' title='തമിഴും ഞാനും..'/><author><name>ശിവകാമി</name><uri>http://www.blogger.com/profile/08512319297392299458</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='22' src='http://3.bp.blogspot.com/_2h76uY3sgxg/SK03MZZaV4I/AAAAAAAAACQ/1cemCB5eGTY/S220/ShowLetter7.jpg'/></author><thr:total>2</thr:total></entry><entry><id>tag:blogger.com,1999:blog-3797858558415284752.post-6813028426940723088</id><published>2011-11-16T17:50:00.000+05:30</published><updated>2011-11-16T17:50:00.674+05:30</updated><title type='text'>മനസ്സെഴുത്തുകള്‍</title><content type='html'>&lt;div dir="ltr" style="text-align: left;" trbidi="on"&gt;"ഹായ് വര്‍ഷ!"&lt;br /&gt;&lt;br /&gt;"നീ മിണ്ടണ്ട! എവിടെ പോയിരിക്ക്യായിരുന്നു? നാട്ടില്‍ പോയിട്ട് ഒന്ന് വിളിക്കുമോ, അതില്ല! തിരിച്ചു അങ്ങോട്ട്‌ വിളിക്കാമെന്നുവെച്ചാല്‍ നിന്റെയാ കുഗ്രാമത്തില്‍ റേഞ്ച് കിട്ടില്ല. ദേ കാര്യം പറയുമ്പോ ഇങ്ങനെ ചിരിക്കല്ലേ... എനിക്ക് ശരിക്കും ദേഷ്യം വരുന്നുണ്ട് ട്ടോ!"&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;div style="text-align: left;"&gt;"ഓ... അതൊക്കെ കുറെ കഥകളാ.. അമ്മമ്മക്ക് ഇത്തിരി കൂടുതലായിരുന്നു...  വണ്ടി വിളിക്കലും ആശുപത്രീല്‍ കൊണ്ട് പോക്കും ഒക്കെയായി....  ആകെ തിരക്കായിപ്പോയി!"&lt;br /&gt;&lt;br /&gt;"അയ്യോ എന്നിട്ട്? "&lt;br /&gt;&lt;br /&gt;"പതിവ് പേടിപ്പിക്കല്‍ തന്നെ.. ഇപ്പൊ കുഴപ്പമോന്നൂല്ലാ.. ഡിസ്ചാര്‍ജ് ആയി, വീട്ടില്‍ കൊണ്ട് വിട്ടിട്ടാ വന്നത്..  ക്ഷീണം കാരണം വന്നതും  കേറികിടന്നുറങ്ങി.  " &lt;br /&gt;"അപ്പഴും ഒന്ന് വിളിക്കാന്‍ തോന്നീല!"&lt;br /&gt;&lt;br /&gt;"അല്ല പെണ്ണെ.. രാവിലെ ഇങ്ങോട്ടേക്കു തന്നെയല്ലേ വരുന്നേ.. "&lt;br /&gt;&lt;br /&gt;"ഉം, ക്ഷമിച്ചിരിക്കുന്നു"&lt;/div&gt;&lt;div style="text-align: left;"&gt;"അതൊക്കെ പോട്ടെ... നീയിന്നലെ രമേശ്‌ സാറിന്റെ ക്ലാസ്സില്‍ വല്ല്യ പ്രകടനം ആയിരുന്നു എന്ന് കേട്ടല്ലോ..."&lt;/div&gt;&lt;div style="text-align: left;"&gt;"ഓഹോ... അതപ്പോഴേക്കും നിന്റെ കാതിലെത്തിയോ? "&lt;br /&gt;&lt;br /&gt;"ഞാന്‍ നേരത്തെ പറഞ്ഞിട്ടുള്ളതാ അയാള്‍ടെ ക്ലാസ്സില്‍ ഒരുപാടു ഷൈന്‍ ചെയ്യണ്ടാന്ന്!"&lt;br /&gt;&lt;br /&gt;"അത് കൊള്ളാം.. ഒരു ചര്‍ച്ച വരുമ്പോ അഭിപ്രായം പറയലാണോ ഷൈന്‍ ചെയ്യല്‍? "&lt;br /&gt;&lt;br /&gt;എന്തായിരുന്നു വിഷയം?"&lt;br /&gt;&lt;br /&gt;"ആണെഴുത്ത് എന്നൊന്നുണ്ടോ... ഉണ്ടെങ്കില്‍ എങ്ങനെയുള്ളതാവും എന്നൊക്കെയാണ് ചര്‍ച്ച ചെയ്തത്. "&lt;br /&gt;&lt;br /&gt;"ഹാ... ഇതുവരെ പെണ്ണെഴുത്ത്‌ എന്നായിരുന്നല്ലോ മുറവിളി.. ഇപ്പൊ ആണെഴുത്തും വന്നോ?"&lt;br /&gt;&lt;br /&gt;"നീ കളിയാക്കണ്ട. സ്ത്രീപക്ഷരചനകളെ പെണ്ണെഴുത്ത്‌ എന്ന് വിളിക്കാമെങ്കില്‍ പുരുഷവിഭാഗത്തിനോട് ചായ്വുള്ള എഴുത്തുകള്‍ക്ക് ആ പേര് ചേരില്ലേ? ഇന്ന് എവിടെയാണ് അതില്ലാത്തത്? ഇത് പുരുഷന്‍റെ ലോകമല്ലെ? കവിതയില്‍ ആയാലും കഥയില്‍ ആയാലും എന്തിനു സിനിമയില്‍ പോലും നായക പരിവേഷത്തിന് മുന്‍‌തൂക്കം. അപ്പോള്‍ ആ എഴുത്തിനെയൊക്കെ എന്തുകൊണ്ട് ആണെഴുത്ത് എന്ന് പറഞ്ഞുകൂടാ?"&lt;br /&gt;&lt;br /&gt;"നിന്നിലെ ഫെമിനിസ്റ്റ് ഉണര്‍ന്നോ?"&lt;br /&gt;&lt;br /&gt;"പോടാ.. വര്‍ഗസ്നേഹം എന്നും എനിക്കുണ്ട്. അത് പ്രകടമാക്കുകയും ചെയ്യും. അതാണ്‌ ഫെമിനിസം എങ്കില്‍ ഞാന്‍ ഫെമിനിസ്റ്റ് ആണ്"&lt;br /&gt;&lt;br /&gt;"എന്നിട്ടെന്തായി... ചര്‍ച്ച? "&lt;br /&gt;&lt;br /&gt;"എന്താവാന്‍? ഇവിടെയും സംവാദത്തിനു ഞാനും നീതുവും മാത്രമല്ലേ ഉള്ളൂ.. ‍ ബാക്കിയെല്ലാം നിന്‍റെ വര്‍ഗമല്ലേ.. എല്ലാവരും പെണ്ണെഴുത്തും ആണെഴുത്തും ട്രൈ ചെയ്യാന്‍ പറഞ്ഞു സര്‍.. എന്നിട്ട് സൃഷ്ടികള്‍ വെച്ചൊരു വിശകലനം അടുത്ത ക്ലാസ്സില്‍"&lt;br /&gt;&lt;br /&gt;"ഓഹോ.. അപ്പൊ നിര്‍ത്താന്‍ പരിപാടിയില്ല. നിനക്കൊന്നും വേറെ പണിയില്ല!"&lt;br /&gt;&lt;br /&gt;"അല്ല.. നീയെന്തിനാ ഇപ്പൊ ചൂടാവുന്നെ? സര്‍ പറഞ്ഞപ്പോള്‍തന്നെ ഞാന്‍ നിന്നെയാ ഓര്‍ത്തത്.. യു കാന്‍ റൈറ്റ് സംതിംഗ് ലൈക്‌ ദാറ്റ്‌..  "&lt;br /&gt;&lt;br /&gt;"ദേ.. വര്‍ഷാ... എന്നെ ദേഷ്യം പിടിപ്പിക്കല്ലേ... അയാള്‍ ഓരോന്ന് പറയും.. അത് കേട്ടു തുള്ളാന്‍ കുറെ പേരും. "&lt;br /&gt;&lt;br /&gt;"ഹേയ്.. സന്ദീപ്‌.. എനിക്ക് മനസിലാവുന്നില്ല.. നിനക്കിതെന്താ പറ്റിയത്? ഇതിനും മാത്രം ദേഷ്യപ്പെടാന്‍ എന്താ ഉള്ളത്? രമേശ്‌ സര്‍ ഇതുപോലെ ഡിബേറ്റ് വെക്കുന്നത് ഇത് ആദ്യമായിട്ടല്ല.. നീയും ആക്ടീവ് ആയിരുന്നില്ലേ അന്നൊക്കെ?"&lt;br /&gt;&lt;br /&gt;"അതൊക്കെ ശരി തന്നെ... എനിക്ക്... എനിക്കിഷ്ടല്ല.. അത്രന്നെ!"&lt;br /&gt;&lt;br /&gt;"ചില നേരത്ത് നിന്റെ സ്വഭാവം മഹാ&amp;nbsp;&amp;nbsp;ബോറാവുന്നുണ്ട് ട്ടോ..  കാര്യോം പറയില്ല... എന്തെങ്കിലും മനസ്സില്‍ വെച്ചിട്ട്... വെറുതെ ഇന്‍ഡിഫറന്റ് ആയിട്ട് പെരുമാറും"&lt;br /&gt;&lt;br /&gt;"വര്‍ഷാ.. നീയെന്നെ ദേഷ്യം പിടിപ്പിച്ചേ അടങ്ങൂ എന്നാണോ? "&lt;br /&gt;&lt;br /&gt;"....................."&lt;br /&gt;&lt;br /&gt;"ഓക്കേ... നിനക്കിപ്പോ എന്താ വേണ്ടത്? നിന്‍റെ കൂടെ ഞാനും കൂടണം. കഥ എഴുതണം.. നീ പറയുന്നതുപോലെ ആണെഴുത്ത് ട്രൈ ചെയ്യണം, അത്രയല്ലേ ഉള്ളൂ.. ഫൈന്‍... ശരി എന്നാല്‍... ഞാന്‍ നേരത്തെ പോവാ.. കുറച്ച് എഴുതാനുണ്ട്.. "&lt;br /&gt;*******************&lt;br /&gt;&lt;br /&gt;&lt;em&gt;"വര്‍ഷാ.. &lt;/em&gt;&lt;br /&gt;&lt;em&gt;ഇത് എത്രാമത്തെ പേപ്പര്‍ ആണെന്നറിയ്യോ..&amp;nbsp; &lt;/em&gt;&lt;br /&gt;&lt;em&gt;നിന്‍റെ നിര്‍ബന്ധത്തിനു വഴങ്ങി എഴുതാനിരുന്നതാണ്...  &lt;br /&gt;ഒന്നും എഴുതാനാവുന്നില്ല..&amp;nbsp; &lt;/em&gt;&lt;br /&gt;&lt;em&gt;ഇന്ന് എന്‍റെ അനാവശ്യമായ ദേഷ്യം കണ്ടു നീ അമ്പരന്നു എന്നറിയാം. രമേശ്‌ സര്‍ നിന്നെ  ഇഷ്ടമാണെന്ന് ഏട്ടനോട് പറഞ്ഞതും കല്യാണം ആലോചിച്ചതും ജാതകം ചേരാത്തതുകൊണ്ട്‌ നിന്‍റെ അച്ഛന്‍ വേണ്ടെന്നു വെച്ചതും നീ തന്നെ എന്നോട് പറഞ്ഞതല്ലേ.. &lt;/em&gt;&lt;br /&gt;&lt;em&gt;നിന്നെ മറ്റൊരാള്‍ ആ രീതിയില്‍ നോക്കുന്നത്... എനിക്കറിയില്ല... എനിക്ക് ഭ്രാന്ത് പിടിക്കും..&lt;/em&gt;&lt;br /&gt;&lt;em&gt;എല്ലാമറിഞ്ഞിട്ടും അറിയാത്തതുപോലെ നടിക്കാന്‍ നിങ്ങള്‍ മിടുക്കികള്‍ ആണ്.. &lt;/em&gt;&lt;br /&gt;&lt;em&gt;എന്‍റെ സ്നേഹം നിനക്ക് ഇതുവരെ മനസിലായില്ലെന്നു ഞാന്‍ വിശ്വസിക്കില്ല...."&lt;/em&gt;&lt;br /&gt;&lt;br /&gt;"ഹലോ..."&lt;br /&gt;&lt;br /&gt;"സന്ദീപ്‌.. ഞാനാ.. നീ വാതില്‍ തുറക്ക്.. നിന്‍റെ മുറിയുടെ മുന്നിലുണ്ട് ഞാന്‍. "&lt;br /&gt;&lt;br /&gt;"വര്‍ഷാ... നീ.. നീയെന്തിനാ ഇവിടെ? "&lt;br /&gt;&lt;br /&gt;"അതെന്താ.. സ്ത്രീകള്‍ക്ക് പ്രവേശനമില്ല എന്നൊന്നും എഴുതിയിട്ടില്ലല്ലോ ഇവിടെ?"&lt;br /&gt;&lt;br /&gt;"ആരെങ്കിലും കാണുന്നതിനു മുന്‍പേ കേറി വാ.. "&lt;br /&gt;&lt;br /&gt;"എവിടെ.. നിന്‍റെ കഥ? എഴുതിയോ?"&lt;br /&gt;&lt;br /&gt;"നീ എഴുതിയോ? ലേഡീസ് ഫസ്റ്റ്.. വേഗം കാണിക്ക്"&lt;br /&gt;&lt;br /&gt;"നോ നോ... നീ കാണിക്ക്... ഞാന്‍.. ഞാനൊന്നും... ഞാന്‍ വിചാരിച്ചപോലെ ഒന്നും എഴുതാന്‍ കഴിഞ്ഞില്ലാ..."&lt;br /&gt;&lt;br /&gt;"എന്നാലും നോക്കട്ടെ... ഞാന്‍ എന്തായാലും കഴിഞ്ഞ ക്ലാസ്സില്‍ ഉണ്ടായിരുന്നില്ലല്ലോ.. അപ്പോള്‍ എഴുതിയില്ലെങ്കിലും കുഴപ്പമില്ല.. നോക്കട്ടെ... നിന്‍റെ കഥ കാണിച്ചേ.."&lt;br /&gt;&lt;br /&gt;"അയ്യോ സന്ദീപ്‌.. പ്ലീസ്‌.... വേണ്ട.. ഞാന്‍...........ഓ... എനിക്ക് വയ്യ! നിന്നോടാരാ അതെടുക്കാന്‍ പറഞ്ഞെ.."&lt;br /&gt;&lt;br /&gt;"നീ അവിടിരിക്ക്‌.. ഞാന്‍ വായിക്കട്ടെ.. "&lt;br /&gt;&lt;br /&gt;&lt;em&gt;"സന്ദീപ്‌...&amp;nbsp; &lt;/em&gt;&lt;br /&gt;&lt;em&gt;ഇന്നലെ വരെ എനിക്കുണ്ടായിരുന്ന ഒരുപാടു  ആശയക്കുഴപ്പങ്ങള്‍ നീ നിന്‍റെ അസാന്നിധ്യം കൊണ്ടും പിന്നെ ഇന്നലത്തെ നിന്‍റെ പ്രതികരണം കൊണ്ടും ദൂരീകരിച്ചു. ഇത്.. ഇതൊരു പെണ്ണെഴുത്ത് തന്നെയാണ്. പക്ഷെ... രമേശ്‌ സാറിനെയോ ആണെഴുത്തുകാരെയോ കാണിക്കാനല്ല.. ഇത് നിനക്ക് മാത്രം കാണാന്‍ ഞാന്‍ തുറന്നു വെച്ച മനസാണ്..... "&lt;/em&gt;&lt;br /&gt;&lt;br /&gt;"വര്‍ഷാ..."&lt;br /&gt;&lt;br /&gt;"ഉം.."&lt;br /&gt;&lt;br /&gt;"ഞാന്‍ എഴുതിയത് കാണണ്ടേ..? "&lt;br /&gt;&lt;br /&gt;"വേണ്ട.."&lt;br /&gt;&lt;br /&gt;"അതെന്താ? നിന്‍റെ വിളികേട്ടു ഞാന്‍ അത് ഒളിപ്പിച്ചു വെച്ചതായിരുന്നു..."&lt;br /&gt;&lt;br /&gt;"വേണ്ട... അതെടുക്കണ്ട... എനിക്ക്.. എനിക്കത് വായിക്കാം.. "&lt;br /&gt;&lt;br /&gt;"എങ്ങനെ?"&lt;br /&gt;&lt;br /&gt;"ഈ കണ്ണുകളില്‍ നിന്ന്..!"&lt;/div&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3797858558415284752-6813028426940723088?l=worldofshivakami.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://worldofshivakami.blogspot.com/feeds/6813028426940723088/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=3797858558415284752&amp;postID=6813028426940723088' title='2 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3797858558415284752/posts/default/6813028426940723088'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3797858558415284752/posts/default/6813028426940723088'/><link rel='alternate' type='text/html' href='http://worldofshivakami.blogspot.com/2011/11/blog-post.html' title='മനസ്സെഴുത്തുകള്‍'/><author><name>ശിവകാമി</name><uri>http://www.blogger.com/profile/08512319297392299458</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='22' src='http://3.bp.blogspot.com/_2h76uY3sgxg/SK03MZZaV4I/AAAAAAAAACQ/1cemCB5eGTY/S220/ShowLetter7.jpg'/></author><thr:total>2</thr:total></entry><entry><id>tag:blogger.com,1999:blog-3797858558415284752.post-8033346832299656794</id><published>2011-10-28T16:33:00.001+05:30</published><updated>2011-11-02T13:46:24.142+05:30</updated><title type='text'>കണ്ണടയില്‍ കണ്ണെത്തുമ്പോള്‍..</title><content type='html'>&lt;div dir="ltr" style="text-align: left;" trbidi="on"&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://4.bp.blogspot.com/-6_LTOfuTVmI/TqqLxkEjIZI/AAAAAAAAAUo/DAaERMRv0_U/s1600/imagesCAN0H8E5.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" height="132" src="http://4.bp.blogspot.com/-6_LTOfuTVmI/TqqLxkEjIZI/AAAAAAAAAUo/DAaERMRv0_U/s320/imagesCAN0H8E5.jpg" width="320" /&gt;&lt;/a&gt;&lt;/div&gt;&lt;br /&gt;കുട്ടിക്കാലത്ത് കണ്ണട വെച്ച മുഖം എന്നത് ഗൌരവമുള്ള വ്യക്തിത്വത്തിന്റെ പ്രതീകമാണ് എന്ന തോന്നല് കൊണ്ടാവാം,  ഒരെണ്ണം സ്വന്തമാക്കാന്‍ ആഗ്രഹം തോന്നിയിട്ടുണ്ട്. ‍ അതുകൊണ്ടുതന്നെ ഇലക്കറികള്‍ കഴിച്ചില്ലെങ്കില്‍ കണ്ണിന്റെ കാഴ്ച കുറയും, പിന്നെ കണ്ണട വെച്ചു നടക്കേണ്ടി വരും എന്ന ഭീഷണിയെ ഒട്ടും ഭയന്നിരുന്നില്ല. &lt;br /&gt;&lt;br /&gt;മുതിര്‍ന്നു കഴിഞ്ഞാല്‍ കണ്ണട ഒരു വാര്‍ധക്യലക്ഷണമായി മനസ്സില്‍ കയറികൂടും. സിനിമകളില്‍ പോലും നായികയുടെയോ നായകന്റെയോ പ്രായമായ അവസ്ഥ കാണിക്കാന്‍ യൌവനയുക്തമായ മുഖത്ത് വലിയൊരു കണ്ണട വെച്ച് കൊടുക്കും. അതുപോലെ ദുരന്തനായികക്കും ഉണ്ടാവും മുഖത്തിന്റെ പാതിയോളം മറയ്ക്കുന്ന കണ്ണട.&lt;br /&gt;&lt;br /&gt;ചിലര്‍ക്ക് കണ്ണട ജനിക്കുമ്പോഴേ ഉണ്ടായിരുന്നതായി തോന്നും. അങ്ങനെയുള്ളവരെ കണ്ണട ഇല്ലാതെ സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ല. അങ്ങനെ ഒരു മുഖമാണ് സംവിധായകന്‍ പ്രിയദര്‍ശന്റേത്. അതുപോലെ കരുണാനിധിയുടെയും. പക്ഷെ കണ്ണുകളെ മറക്കുന്ന അത്തരം കണ്ണടകള്‍ മുന്നില്‍ നില്‍ക്കുന്ന നമ്മെ കുഴപ്പത്തിലാക്കും. എതിരില്‍ അപരിചിതന്‍ ആണെങ്കില്‍ നോട്ടം എവിടേയ്ക്കാണ് എന്നറിയാത്തതിനാല്‍ കൈകളും മനസും വസ്ത്രം സ്ഥാനം മാറിയിട്ടില്ലെന്ന് ഉറപ്പുവരുത്തിപ്പോവും.&lt;br /&gt;&lt;br /&gt;ഗാന്ധിജിയുടെയും  വയലാറിന്റെയും ചങ്ങമ്പുഴയുടെയും പേര് കേള്‍ക്കുമ്പോള്‍ തന്നെ ആദ്യം മനസ്സില്‍ തെളിയുക അവരുടെ കണ്ണടകള്‍ ആണ്.&lt;br /&gt;ഇനിയുമുണ്ട്..  സാനിയ മിര്‍സ, സല്‍മാന്‍ റുഷ്ദി തുടങ്ങിയ താരങ്ങളുടെ സ്റ്റൈലന്‍ കണ്ണടകള്‍!‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന കണ്ണടകള്‍ ഒരു സ്റ്റാറ്റസ് പ്രതീകമായി കാണുന്നുണ്ട് പൊതുവേ പലരും.&lt;br /&gt;&lt;br /&gt;ചിലര്‍ക്ക് കണ്ണടകള്‍ അലങ്കാര വസ്തുവാണ്. കഷണ്ടി മറയ്ക്കുന്ന, അല്ലെങ്കില്‍ മനോഹരമായ കേശാലങ്കാരത്തിനു മാറ്റുകൂട്ടാന്‍ നെറ്റിക്ക് മുകളിലായി വലിയ സണ്‍ ഗ്ലാസ്സുകള്‍ വിശ്രമിക്കും.&lt;br /&gt;&lt;br /&gt;രണ്ടും മൂന്നും വയസുള്ള കുഞ്ഞുങ്ങളുടെ മുഖത്ത് കണ്ണടകള്‍ കാണുമ്പോള്‍ വിഷമം തോന്നാറുണ്ട്. ഗര്‍ഭകാലത്തെ പ്രശ്നങ്ങളോ, ജനിതക വൈകല്യങ്ങളോ കൊണ്ട് പുതിയൊരു അവയവമായി ജീവിതകാലം മുഴുവന്‍ ചുമക്കേണ്ട അവസ്ഥ കഷ്ടമാണ്.&lt;br /&gt;&lt;br /&gt;പരിചിതമായ കണ്ണടകള്ക്ക് വേണ്ടി മനസിന്‍റെ അന്വേഷണ കണ്ണട ഓര്‍മ്മകളിലേക്ക് വെറുതെ തിരിച്ചുവെച്ചുനോക്കട്ടെ..&lt;br /&gt;&lt;br /&gt;ആദ്യം ഓര്‍മ്മവരുന്നത്‌ അച്ഛന്‍റെ കറുത്ത കട്ടി ഫ്രെയിമുള്ള കണ്ണടയാണ്. പൂമുഖത്ത് ചുവരിലെ മാലയിട്ട ചിത്രത്തിലെ കണ്ണടകണ്ണുകള്‍ ‍ വെറുതെ നോക്കിയിരിക്കുന്നത് കുട്ടിക്കാലത്തെ ഒരു ഏകാന്ത വിനോദമായിരുന്നു. ആ കണ്ണട അച്ഛന്റെ മുറിയിലെ അലമാരയില്‍ ഇപ്പോഴും ഭദ്രമായിരിപ്പുണ്ട്. ഒരിക്കല്‍ അത് കയ്യിലെടുത്തെങ്കിലും സാധാരണ ചെയ്യാറുള്ളതുപോലെ മൂക്കിന്മേല്‍ വെച്ചു നിലക്കണ്ണാടിയുടെ മുന്നില്‍ നില്‍ക്കാന്‍ തോന്നിയില്ല.&lt;br /&gt;അമ്മയുടെയും അച്ഛന്റെയും ചെരുപ്പ്, കസേര ഒക്കെപോലെ കണ്ണടയും ബഹുമാനത്തോടെ മാത്രമേ കാണാവൂ എന്ന് മുതിര്‍ന്ന ആരോ മനസിലേക്ക് കയറ്റിവിട്ട വിശ്വാസം കൊണ്ടാവാം അമ്മയുടെ കണ്ണടയും വെച്ചുനോക്കിയിട്ടില്ല.&lt;br /&gt;&lt;br /&gt;നാലാം ക്ലാസ്സിലെ പദ്മിനിടീച്ചറുടെ സ്വര്‍ണ്ണ നിറമുള്ള, ചെവിയോടടുത്തുള്ള രണ്ടറ്റവും അല്പം കൂര്‍ത്ത കണ്ണടയിലേക്ക് ഭയത്തോടെ മാത്രമേ നോക്കിയിട്ടുള്ളൂ.. പിന്നില്‍ കെട്ടിയ കൈയിലെ ചൂരലിന്റെ തുമ്പ് തലയ്ക്കു പിന്നില്‍ കാണുമ്പോഴേ മുട്ട് വിറച്ചു തുടങ്ങും. ഇടവേളകളിലെ പതിഞ്ഞ അടക്കം പറച്ചിലുകള്‍ക്കുപോലും ഉയരാത്ത മുഖത്തെ സ്വര്‍ണകണ്ണടയുടെ മുകളിലൂടെ എത്തുന്ന നോട്ടത്തെ ഭയമായിരുന്നു.&lt;br /&gt;&lt;br /&gt;നാട്ടിലെ വിദ്യാര്‍ഥികള്‍ക്കെല്ലാം ഭയമായിരുന്ന കേശവന്‍ മാസ്റ്ററുടെ  സ്വതവേ തീക്ഷ്ണമായ മിഴികള്‍ കണ്ണടയുടെ അലങ്കാരവും കൂടിയാവുമ്പോള്‍ നേരിടാന്‍  പ്രയാസമായിരുന്നു. എങ്കിലും നരച്ച കണ്പീലികള്‍ തിങ്ങിയ കണ്ണുകളില്‍ നിന്നും  വാത്സല്യവും നുകരാനുള്ള ഭാഗ്യമുണ്ടായിട്ടുണ്ട് പലപ്പോഴും.&lt;br /&gt;മറ്റൊരു കണ്ണടയുടെ സ്ഥാനം കള്ളകണ്ണുള്ള കൂട്ടുകാരി റാണിയുടെ  മൂക്കിന്‍തുമ്പിലാണ്.. ആര് വിളിച്ചാലും മുഖമുയര്‍ത്താതെ കണ്ണടക്കു മുകളിലൂടെ തുറിച്ചു നോക്കുന്നവളുടെ കണ്ണട മുകളിലേക്ക് കയറ്റിവെച്ച് ഒരുമിച്ച് ഉറക്കെ ചിരിച്ചിരുന്ന പഠനകാലം.&lt;br /&gt;&lt;br /&gt;അച്ഛന്റെ തറവാട്ടില്‍ അവധിക്കാലത്തെത്തുമ്പോള്‍, "പിള്ളാരെ.." എന്ന ഒറ്റവിളി കൊണ്ട് എല്ലാവരെയും ഒരുമിച്ചു ഊണുമേശയില്‍ എത്തിച്ചിരുന്ന വല്യമ്മ അന്നോന്നിയമ്മയുടെ  ആജ്ഞാശക്തിയുള്ള വ്യക്തിത്വത്തിന് മാറ്റുകൂട്ടിയത് മുകള്‍ഭാഗത്ത്‌ മാത്രം കറുത്ത ഫ്രെയിമുള്ള ടിപ്പിക്കല്‍ ടീച്ചര്‍ കണ്ണട തന്നെ.&lt;br /&gt;&lt;br /&gt;മനസിനെ തൊട്ടും തൊടാതെയും കടന്നുപോയ കണ്ണടകള്‍ ഇനിയും കിട്ടും ഓര്‍മ്മവഴികളില്‍.. അടക്കിയ ചിരിയെ, നിറമിഴികളെ, പറയാന്‍ മറന്ന പ്രണയത്തെ, പരിഭവത്തെ, പരിഹാസത്തെ, ഹൃദയത്തിന്റെ വിങ്ങലിനെ ഒക്കെ മറച്ചുവെച്ച്  നിസ്സംഗത ചമഞ്ഞവ.. തല്‍ക്കാലത്തേക്ക് തിരച്ചില്‍ അവസാനിപ്പിച്ച്, വര്‍ത്തമാനകണ്ണട അണിയട്ടെ..&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3797858558415284752-8033346832299656794?l=worldofshivakami.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://worldofshivakami.blogspot.com/feeds/8033346832299656794/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=3797858558415284752&amp;postID=8033346832299656794' title='7 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3797858558415284752/posts/default/8033346832299656794'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3797858558415284752/posts/default/8033346832299656794'/><link rel='alternate' type='text/html' href='http://worldofshivakami.blogspot.com/2011/10/blog-post_28.html' title='കണ്ണടയില്‍ കണ്ണെത്തുമ്പോള്‍..'/><author><name>ശിവകാമി</name><uri>http://www.blogger.com/profile/08512319297392299458</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='22' src='http://3.bp.blogspot.com/_2h76uY3sgxg/SK03MZZaV4I/AAAAAAAAACQ/1cemCB5eGTY/S220/ShowLetter7.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/-6_LTOfuTVmI/TqqLxkEjIZI/AAAAAAAAAUo/DAaERMRv0_U/s72-c/imagesCAN0H8E5.jpg' height='72' width='72'/><thr:total>7</thr:total></entry><entry><id>tag:blogger.com,1999:blog-3797858558415284752.post-2443466546643801794</id><published>2011-10-05T19:35:00.001+05:30</published><updated>2011-10-12T11:23:20.558+05:30</updated><title type='text'>വിജയദശമി തിരുനാളില്‍..</title><content type='html'>&lt;div dir="ltr" style="text-align: left;" trbidi="on"&gt;&lt;div&gt;&lt;div style="text-align: left;"&gt;"വിജയ ദശമി തിരുനാളില്‍ ഒരു &lt;/div&gt;&lt;/div&gt;&lt;div&gt;നിലവിളക്കിന്‍ തിരുമുന്നില്‍..&lt;/div&gt;&lt;div&gt;മൃദു വിരല്‍ തുമ്പിനാല്‍ ഹരിശ്രീ എഴുതിച്ച&lt;/div&gt;&lt;div&gt;പുലരി എന്നോര്‍മ്മയില്‍ തെളിയുന്നൂ...&lt;/div&gt;&lt;div&gt;ഹൃദയത്തിലറിവിന്റെ വിനയ ചൈതന്യം  &lt;/div&gt;&lt;div&gt;തൊഴുകയ്യുമായി നില്‍ക്കുന്നു.."&lt;/div&gt;&lt;div&gt;&lt;/div&gt;&lt;div&gt;ഇത് ഞാന്‍ പലതവണ സ്കൂള്‍ യുവജനോത്സവങ്ങളില്‍ പാടിയ ലളിതഗാനത്തിന്റെ പല്ലവിയാണ്. ഓരോ വിജയ ദശമി നാളിലും ഇതോര്‍ത്തുപോവാറുണ്ട് ഇപ്പോഴും. &lt;/div&gt;&lt;div&gt;&lt;/div&gt;&lt;div&gt;&lt;/div&gt;&lt;div&gt;നമ്മള്‍ മലയാളികള്‍ക്ക് മാത്രമുള്ള പ്രത്യേകതയാണ് ഈ വിദ്യാരംഭം (ഇപ്പോള്‍ നമ്മളെ അനുകരിച്ചു പലയിടത്തും ഉണ്ടെങ്കിലും). മലയാളികളുടെ ആചാരങ്ങളില്‍ എനിക്കെന്നും പ്രിയങ്കരമായി തോന്നിയിട്ടുള്ളത് ഇത് തന്നെ.&lt;/div&gt;&lt;div&gt;&lt;/div&gt;&lt;div&gt;എങ്കിലും ആ ദിനം എനിക്കോര്‍മ്മയില്ല. അച്ഛന്‍റെ മടിയില്‍ ഇരുന്നു ആദ്യാക്ഷരം കുറിച്ചത് കേട്ടറിവ് മാത്രമാണ്.  അന്ന് തൊട്ട് ഇന്നേവരെ സരസ്വതീദേവി അനുഗ്രഹിച്ചിട്ടുണ്ടെന്നാണ് വിശ്വാസം.  &lt;/div&gt;&lt;div&gt;&lt;/div&gt;&lt;div&gt;എന്‍റെ ഓര്‍മ്മയിലെ ഓരോ വിജയദശമിനാളും സംഗീതസാന്ദ്രമായ അനുഭവമാണ്. അച്ഛന്‍റെ മരണശേഷം ഞങ്ങള്‍ പുസ്തകം പൂജക്ക്‌ വെച്ചിരുന്നത് പാട്ടുമാഷിന്റെ വീട്ടില്‍ ആയിരുന്നു. അവിടെ ആ ചുറ്റുവട്ടത്തുള്ള മിക്ക കുട്ടികളും പുസ്തകം പൂജിക്കാന്‍ കൊണ്ടുവന്നിരുന്നു.&lt;/div&gt;&lt;div&gt;&lt;/div&gt;&lt;div&gt;&lt;/div&gt;&lt;div&gt;അതിരാവിലെ തുമ്പപ്പൂ തേടി ഇടവഴികളിലൂടെ ഓടി നടക്കലായിരുന്നു ഞങ്ങള്‍ കുട്ടികളുടെ പ്രധാന പണി. പിന്നെ കുറച്ചുപേര്‍ പൂജക്കുള്ള പൂക്കള്‍ ഒരുക്കും. അതിനിടയില്‍ അറിയാതെ എങ്ങാനും ഏതെങ്കിലും കുഞ്ഞുകടലാസിലെ എന്തെങ്കിലും വായിച്ചാല്‍ പിന്നെ എന്തോ അബദ്ധം പിണഞ്ഞപോലെയാണ് "അയ്യോ പുസ്തകം വെച്ചിരിക്കുകയല്ലേ പൂജക്ക്‌! വായിച്ചുപോയല്ലോ" എന്ന്! ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ ചിരി വരുന്നു. &lt;/div&gt;&lt;div style="text-align: left;"&gt;&lt;/div&gt;&lt;div&gt;പൂജ കഴിയുന്നതോടെ മാമന്റെ (അച്ഛന്‍റെ സ്നേഹിതന്‍ കൂടിയായ അദ്ദേഹത്തെ ഞങ്ങള്‍ അങ്ങനെയാണ് വിളിക്കുന്നത്‌ ) മറ്റ് ശിഷ്യഗണങ്ങളും എത്തുകയായി.. പിന്നെ സരിഗമയില്‍ തുടങ്ങി ഗണപതി - ദേവീ സ്തുതികള്‍ പാടി ഏതെങ്കിലും ഒരു കീര്‍ത്തനം തുടങ്ങിവെച്ചു പൂജ അവസാനിപ്പിക്കും. പിന്നെ സ്വാദിഷ്ടമായ പ്രസാദവും കൂടി സേവിക്കുന്നതോടെ മനം കുളിരും.&lt;/div&gt;&lt;div&gt;&lt;/div&gt;&lt;div&gt;തിരികെ വീട്ടില്‍ എത്തുമ്പോള്‍ വന്‍പയറും ശര്‍ക്കരയും തേങ്ങയും ചേര്‍ത്ത പ്രസാദം ഉണ്ടാക്കിവെച്ചു അമ്മ കാത്തിരിക്കുന്നുണ്ടാവും. അതോടെ ആ ദിനം തന്നെ ധന്യമാവുന്നു.. പൂജയെടുത്ത ദിവസമായതുകൊണ്ട് വല്ലതും പഠിക്കണം എന്ന് നിര്‍ബന്ധത്തോടെ പുസ്തകവുമായി കുറച്ചുനേരം... &lt;/div&gt;&lt;div&gt;&lt;/div&gt;&lt;div&gt;ഒരിക്കലും തിരിച്ചുവരാത്ത മനോഹരദിനങ്ങളുടെ ഓര്‍മ്മയ്ക്ക്‌ മുന്നില്‍ ഒരു നിമിഷം....&lt;/div&gt;&lt;div&gt;&lt;/div&gt;&lt;div&gt;എല്ലാവര്ക്കും എന്റെ ഹൃദയം നിറഞ്ഞ വിജയദശമി ആശംസകള്‍..&lt;/div&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3797858558415284752-2443466546643801794?l=worldofshivakami.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://worldofshivakami.blogspot.com/feeds/2443466546643801794/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=3797858558415284752&amp;postID=2443466546643801794' title='3 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3797858558415284752/posts/default/2443466546643801794'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3797858558415284752/posts/default/2443466546643801794'/><link rel='alternate' type='text/html' href='http://worldofshivakami.blogspot.com/2011/10/blog-post.html' title='വിജയദശമി തിരുനാളില്‍..'/><author><name>ശിവകാമി</name><uri>http://www.blogger.com/profile/08512319297392299458</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='22' src='http://3.bp.blogspot.com/_2h76uY3sgxg/SK03MZZaV4I/AAAAAAAAACQ/1cemCB5eGTY/S220/ShowLetter7.jpg'/></author><thr:total>3</thr:total></entry><entry><id>tag:blogger.com,1999:blog-3797858558415284752.post-801933843596826785</id><published>2011-09-30T13:52:00.000+05:30</published><updated>2011-09-30T13:52:28.994+05:30</updated><category scheme='http://www.blogger.com/atom/ns#' term='നെല്ലിയാമ്പതി'/><category scheme='http://www.blogger.com/atom/ns#' term='യാത്ര'/><title type='text'>എന്‍റെ നെല്ലിയാമ്പതിവിശേഷങ്ങള്‍</title><content type='html'>&lt;div dir="ltr" style="text-align: left;" trbidi="on"&gt;&lt;div style="text-align: left;"&gt;&lt;div style="text-align: center;"&gt;(&lt;strong&gt;&lt;em&gt;ഇത് മാതൃഭൂമി യാത്രാബ്ലോഗില്‍ പ്രസിദ്ധീകരിച്ചിരുന്നു&amp;nbsp;&lt;/em&gt;&lt;/strong&gt;)&lt;/div&gt;&lt;div style="text-align: center;"&gt;&lt;br /&gt;&lt;/div&gt;പ്രകൃതിസുന്ദരമായ നെല്ലിയാമ്പതി എന്‍റെ നാട്ടിലാണെന്നു പറയാന്‍ അഭിമാനമാണ്. എങ്കിലും ഇത്രയും കാലത്തിനിടക്ക് രണ്ട് തവണ മാത്രമേ എനിക്കവിടെ പോവാന്‍ കഴിഞ്ഞിട്ടുള്ളൂ എന്നത് ദുഖകരമായ സത്യവും. &lt;/div&gt;&lt;div class="gmail_quote"&gt;&lt;div class="gmail_quote"&gt;&lt;div&gt;&lt;/div&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://3.bp.blogspot.com/-iwcJPq9EWf8/TlOkHaDSAtI/AAAAAAAAAUQ/l2L1RD4jRBc/s1600/img1.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" height="241" src="http://3.bp.blogspot.com/-iwcJPq9EWf8/TlOkHaDSAtI/AAAAAAAAAUQ/l2L1RD4jRBc/s400/img1.jpg" width="400" /&gt;&lt;/a&gt;&lt;/div&gt;&lt;div&gt;&lt;/div&gt;&lt;div&gt;&lt;/div&gt;&lt;div&gt;നെല്ലിയാമ്പതി മലനിരകളുടെ താഴ്വാരത്തിലാണ് പോത്തുണ്ടി ഡാം. സിമെന്റ് ഉപയോഗിക്കാതെ ചില പ്രത്യേക മിശ്രിതം ഉപയോഗിച്ച് പത്തൊന്‍പതാം നൂറ്റാണ്ടില്‍  ഉണ്ടാക്കിയ  ഏഷ്യയിലെതന്നെ രണ്ടാമത്തെ ഡാം ആണത്രേ ഇത്. പണ്ട് വീട്ടില്‍ വരാറുള്ള അതിഥികളെ ഞങ്ങള്‍ കൊണ്ടുവരുന്നത് ഇവിടെയായിരുന്നു. ഡാമിനോട് ചേര്‍ന്നുള്ള പാര്‍ക്കില്‍ ഇരുന്നു കടല, പക്കോട, ബിസ്ക്കറ്റ് തുടങ്ങിയവ കൊറിച്ചും കൊച്ചുവര്‍ത്തമാനം പറഞ്ഞും കളിച്ചും ചിരിച്ചും പതിയെ ഡാമിന്റെ പടികള്‍ കയറും. മുകളില്‍ കിതച്ചെത്തി നില്‍ക്കുമ്പോള്‍ മുന്നില്‍ അതിമനോഹരമായ കാഴ്ചയാണ്! വലിയ തടാകത്തിനു ചുറ്റും നീല മലനിരകള്‍. ദൂരെയുള്ള മലകളില്‍ ആരോ കൊരുത്തിട്ട  കൊച്ചരുവികളുടെ  വെള്ളികൊലുസ്സുകള്‍..തടാകത്തിനു ചുറ്റും കണ്ണിനും മനസിനും കുളിര്‍മയാവുന്ന പച്ചപ്പ്‌.. &lt;/div&gt;&lt;div&gt;&lt;/div&gt;&lt;div&gt;&lt;/div&gt;&lt;div&gt;ഡാമിന്റെ വശത്ത് കാണുന്ന, ഉയരമുള്ള മരങ്ങള്‍ തിങ്ങിനില്‍ക്കുന്ന വലിയ മലയാണ് നെല്ലിയാമ്പതി. പലപ്പോഴും പോത്തുണ്ടിഡാമിന്റെ പടികളിറങ്ങുമ്പോള്‍ നെടുവീര്‍പ്പോടെ നെല്ലിയാമ്പതിയിലേക്ക് നോക്കാറുണ്ട്. അവിടെയ്ക്കുള്ള യാത്രക്ക് അന്നൊക്കെ തടസ്സങ്ങള്‍ ഏറെയാണ്‌. ഒന്നാമത് തനിച്ച് പോവാന്‍ ബുദ്ധിമുട്ടാണ്. ആരെങ്കിലും ആണുങ്ങള്‍ കൂടെയുണ്ടാവണം. വളരെ കുറച്ചു ബസുകളെ ആ റൂട്ടില്‍ ഉള്ളൂ.. രാവിലെതന്നെ ഇറങ്ങിയാലെ എല്ലാം ചുറ്റിനടന്നു കണ്ടു തിരിച്ചു വൈകിട്ടത്തെ ബസിനു ഇരുട്ടുന്നതിനു മുന്‍പേ വീടെത്താന്‍ പറ്റൂ.. ആ ബസ്‌ എങ്ങാനും മിസ്സായാല്‍ പിന്നെ രാത്രി ചിലപ്പോഴെ സര്‍വീസ് ഉണ്ടാവൂ.. ഒരു മുന്നറിയിപ്പും തരാതെ ആനയിറങ്ങുന്ന വഴിയാണ്. ഹെയര്‍പിന്‍ വളവുകളാണ്.. അങ്ങനെ ഒരുപാട്...&lt;/div&gt;&lt;div&gt;&lt;/div&gt;&lt;div&gt;&lt;div style="text-align: left;"&gt;ചേച്ചിയുടെ വിവാഹശേഷം ബന്ധുക്കളൊക്കെ വന്നപ്പോള്‍ ഒരു ദിവസം എന്തായാലും നെല്ലിയാമ്പതി കണ്ടിട്ടുതന്നെ കാര്യം എന്ന് തീരുമാനിച്ചു. അന്ന് ഞങ്ങള്‍ ഗൈഡ് ആയി കൂടെ കൂട്ടിയ ആളാണ്‌ അയല്‍വാസി പാപ്പാക്കുട്ടി എന്ന് വിളിക്കുന്ന ധനലക്ഷ്മി. അവളുടെ അച്ഛനും അമ്മയും നെല്ലിയാമ്പതിയില്‍ എസ്റ്റേറ്റ്‌ തൊഴിലാളികള്‍ ആയിരുന്നു. പഠനസൌകര്യത്തിനായി വലിയച്ഛന്റെ വീട്ടില്‍  താമസിക്കുകയായിരുന്ന ആ ഒന്‍പതാം ക്ലാസ്സുകാരി ആയിരുന്നു അക്കാലത്ത് എന്‍റെ നെല്ലിയാമ്പതിവിശേഷങ്ങളുടെ ‍ ഏകാശ്രയം. മലമുകളിലെ മനോഹരകാഴ്ചകള്‍ എന്‍റെ മനസ്സില്‍  ആദ്യമായി വരച്ചിട്ടത് അവളാണ്. കണങ്കാലില്‍ അള്ളിപ്പിടിച്ചു ചോരയൂറ്റി വീര്‍ക്കുന്ന അട്ട അവളുടെ വര്‍ണ്ണനകളിലൂടെ അന്നും ഇന്നും എന്‍റെ പേടിസ്വപ്നമാണ്.&lt;/div&gt;&lt;/div&gt;&lt;div&gt;&lt;/div&gt;&lt;div&gt;&lt;/div&gt;&lt;div&gt;അങ്ങനെ ഞങ്ങളെല്ലാവരും പാപ്പകുട്ടിയോടൊപ്പം രാവിലത്തെ ബസില്‍യാത്ര തിരിച്ചു. പോത്തുണ്ടി ഡാം പിന്നിട്ട് ഞങ്ങളെയും വഹിച്ചുകൊണ്ട് ഇരച്ചും കിതച്ചും  ബസ്‌   മുകളിലേക്ക് ചുറ്റി കയറുമ്പോള്‍ വഴിയോരക്കാഴ്ചകള്‍ ശരിക്കും ഹരം കൊള്ളിക്കുന്നത്‌ തന്നെയായിരുന്നു. പ്രകൃതി സൌന്ദര്യമത്സരത്തിനൊരുങ്ങിയ പെണ്ണിനെ പോലെ ഓരോ റൌണ്ടിലും ഓരോരോ ഭാവത്തില്‍ മുന്നിലെത്തി. ചിലപ്പോള്‍ പച്ചയണിഞ്ഞുകൊണ്ട്... ചിലപ്പോള്‍ കോടമഞ്ഞിന്റെ സുതാര്യമായ വെണ്‍പട്ട് പുതച്ച്... മറ്റുചിലപ്പോള്‍ മലനിരകളുടെയും താഴ്വരകളുടെയും നിമ്നോന്നതങ്ങള്‍ ഭംഗിയായി പ്രദര്‍ശിപ്പിച്ചുകൊണ്ട്‌...&lt;/div&gt;&lt;div&gt;&lt;/div&gt;&lt;div&gt;&lt;/div&gt;&lt;div&gt;ഞങ്ങള്‍ പാപ്പകുട്ടി പറഞ്ഞ ഒരു സ്റ്റോപ്പില്‍ ഇറങ്ങി. (സ്ഥലപ്പേര് ഓര്‍ക്കുന്നില്ല). ടാര്‍ റോഡിന്‍റെ അരികിലുള്ള ചെമ്മണ്‍ പാതയിലൂടെ മുന്നില്‍ നടന്നുകൊണ്ട് അവള്‍ പറഞ്ഞു, "ഇവിടുന്നു കൊറച്ചു നടന്നാല്‍ മതി "&lt;/div&gt;&lt;div&gt;കുറെയേറെ നടന്നിട്ടും ലക്ഷ്യസ്ഥാനം കാണാതായപ്പോള്‍ ഞങ്ങള്‍ വീണ്ടും തിരക്കി. ഞങ്ങളെപ്പോഴും ഇങ്ങനെയാണ് പോവുന്നത് എന്ന് പറഞ്ഞുകൊണ്ട് അവള്‍ അടുത്തുള്ള തേയില തോട്ടത്തിലേക്ക് കയറി. പിന്നാലെ ഞങ്ങളും... പിന്നെയും ഒരുപാട് നേരം.. ഏകദേശം ഒരു മൂന്നുനാലു കിലോമീറ്ററോളം ഞങ്ങള്‍ നടന്നിരിക്കണം. ചുറ്റിലും തേയില പച്ചവിരിച്ച് നിന്നതും ആസ്വദിച്ചു നടന്നത് കൊണ്ടാവാം ദൂരം അനുഭവപ്പെടാതിരുന്നത്. ഇടയ്ക്കു കഴിക്കാനായി കയ്യില്‍ കരുതിയതെല്ലാം തീര്‍ന്നു. എന്നിട്ടും അവളുടെ വീട്ടിലെത്തിയില്ല. ഇടയ്ക്കു വഴിക്ക് വെച്ച് കണ്ട ആളോട് അന്വേഷിച്ചപ്പോള്‍ അയ്യോ ബസിറങ്ങുന്ന സ്ഥലത്ത് നിന്നും ജീപ്പ് കിട്ടുമായിരുന്നല്ലോ ഇനിയിപ്പോള്‍ നടക്കാനേ പറ്റൂ എന്ന് മറുപടി കിട്ടിയതോടെ ഞങ്ങള്‍ തലയില്‍ കൈ വെച്ച് താഴെ ഇരുന്നു. ഇനിയും മുന്നോട്ടു ഒരടി നടക്കാന്‍ വയ്യ! ഇനി തിരിച്ചു ബസ്‌ സ്റ്റോപ്പില്‍ എത്തണം എങ്കിലും ഇത്രയും തന്നെ തിരിച്ചും നടക്കേണ്ടിയിരിക്കുന്നു. മൂന്നരക്കോ മറ്റോ ഉള്ള ആ ബസ്‌ പോയാല്‍ പിന്നെ സന്ധ്യക്കുള്ള ബസ്‌ വന്നാലായി.. പിന്നെ സമയം കളയാതെ ഞങ്ങള്‍ തിരിച്ചു നടന്നു. ഇടയ്ക്ക് അനുവാദം ചോദിക്കാതെ ചനുമിനെ  മഴ! പത്തോളം  വരുന്ന സംഘത്തില്‍ ആകെ ഉള്ളത് രണ്ടു കുട! ഓടിയും നടന്നും എങ്ങനെയൊക്കെയോ ബസ്‌ സ്റ്റാന്റ് എത്തി. അവിടെ നിന്നും പോകുമ്പോള്‍ കണ്ടുവെച്ചിരുന്ന ചെറിയ ഹോട്ടലിലെ സുന്ദരിചേച്ചിയുടെ പറോട്ടയും ചായയും വടയുമൊക്കെ മോഹം മാത്രമായി അവശേഷിപ്പിച്ച് അടുത്ത അഞ്ചുനിമിഷത്തിനുള്ളില്‍ പുറപ്പെടാന്‍ ഇരമ്പി നില്‍ക്കുന്ന ബസില്‍ ചാടിക്കയറി സീറ്റ്‌ പിടിച്ചു. പാപ്പകുട്ടി വരച്ചിട്ട ചിത്രം  എന്‍റെ ഭാവന നടത്തിയ മിനുക്കുപണികളുമായി മനസ്സില്‍ തന്നെ അവശേഷിച്ചു. &lt;/div&gt;&lt;div&gt;&lt;/div&gt;&lt;div style="text-align: center;"&gt;*******************&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://3.bp.blogspot.com/-fe2LHj7mACU/TlYrBuOfnJI/AAAAAAAAAUU/I3cE06-wnTQ/s1600/img2.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" height="256" src="http://3.bp.blogspot.com/-fe2LHj7mACU/TlYrBuOfnJI/AAAAAAAAAUU/I3cE06-wnTQ/s400/img2.jpg" width="400" /&gt;&lt;/a&gt;&lt;/div&gt;&lt;/div&gt;&lt;div style="text-align: center;"&gt;&lt;/div&gt;&lt;div&gt;ഇരുപതുവര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും അവിടേക്ക് പോവാനായത് കഴിഞ്ഞ ആഴ്ച ആയിരുന്നു.  തികച്ചും അപ്രതീക്ഷിതമായി ഒരു യാത്ര. ശരിക്കും ഒരു ഡ്രൈവ് എന്ന് പറയാം. &lt;br /&gt;&lt;br /&gt;&lt;/div&gt;&lt;div&gt;വെള്ളിയാഴ്ച രാവിലെ കുടുംബസമേതം പല്ലശ്ശന ദേവീക്ഷേത്രദര്‍ശനത്തിന് ഇറങ്ങി&lt;wbr&gt;&lt;/wbr&gt;യതായിരുന്നു. നീണ്ട റോഡിനിരുവശവും നെല്‍പ്പാടങ്ങളും പാറകൂട്ടങ്ങളും കരിമ്പനകളും ഉള്ള പാലക്കാടന്‍ ഗ്രാമം എന്നും എന്‍റെ കൊതിതീരാകാഴ്ച തന്നെ. അമ്പലത്തില്‍ നിന്നും തിരിച്ചുവരുമ്പോള്‍ നെന്മാറയില്‍ നിന്നും നെല്ലിയാമ്പതിയിലേക്ക് തിരിയുന്ന വളവിലെ വഴികാട്ടിഫലകം "വെറും മുപ്പതു കിലോമീറ്ററേ ഉള്ളൂ ട്ടോ.. ഒന്ന് കേറീട്ട് പോവൂന്നേ " എന്ന് പറഞ്ഞതുപോലെ തോന്നി. അത് തന്നെ ഡ്രൈവിംഗ് സീറ്റിലെ ആളും കേട്ടുവോ എന്തോ.. "പോവ്വല്ലേ.." എന്ന് ചോദിച്ചുകൊണ്ട് വണ്ടി തിരിഞ്ഞു പോത്തുണ്ടി വഴി നെല്ലിയാമ്പതിയിലേക്ക്! &lt;br /&gt;&lt;br /&gt;&lt;/div&gt;&lt;div&gt;എങ്കിലും പോത്തുണ്ടി എത്തിയപ്പോള്‍ ഉള്ളില്‍ ഒരു ഭയം അറിയാതെ ഉടലെടുത്തു. വളവുകളും തിരിവുകളും ഏറെയുണ്ട്.&amp;nbsp;തുള്ളിക്കൊരു കുടമായി പെയ്യുന്ന മഴയും. കാറില്‍ ഞങ്ങളെ കൂടാതെ കൊച്ചു കുട്ടികളെ ഉള്ളൂ.. എന്തെങ്കിലും അത്യാവശ്യം വന്നാല്‍... അങ്ങനെ.. ഒരു റീതിങ്കിംഗ്‌.. പരിചയക്കാരെ വിളിച്ചറിഞ്ഞ വിവരവും അത്ര സുഖകരമായിരുന്നില്ല. റിസ്ക്‌ ആണ്. മണ്ണിടിച്ചില്‍ ഉണ്ട്. വൈകിട്ടാവുമ്പോള്‍ ആനയും ഇറങ്ങാം.  &lt;/div&gt;&lt;div&gt;&lt;/div&gt;&lt;div&gt;&lt;/div&gt;&lt;div&gt;പോത്തുണ്ടി എത്തിയപ്പോള്‍ തന്നെ മല കാണാനാകാത്തവിധം പെരുമഴ! പോത്തുണ്ടിയില്‍ നിന്നും മുകളിലേക്ക് കയറുന്നിടത്ത് ചെക്ക്‌ പോസ്റ്റ്‌ ഉണ്ട്. റോഡ്‌ നല്ലതാണ്.. പ്രശ്നമൊന്നുമില്ല എന്ന് അവിടെനിന്നും അറിവ് കിട്ടിയപ്പോള്‍ ധൈര്യമായി. പിന്നെ ഒരു ആവേശമായിരുന്നു..&lt;/div&gt;&lt;div style="text-align: left;"&gt;ഇരുവശത്തും ഉയരത്തില്‍ തിങ്ങിനില്‍ക്കുന്ന മരങ്ങള്‍ക്കിടയിലൂടെ മഴനൂലുകളെ കീറിമുറിച്ചുകൊണ്ട് മുന്നോട്ട്.. കാറിന്റെ മുന്‍സീറ്റില്‍ ഇരുന്ന് മുകളിലേക്ക് നോക്കി മഴ ആസ്വദിച്ചിട്ടുണ്ടോ? പ്രത്യേകിച്ച് കയറ്റത്തില്‍? ആകാശത്ത് നിന്നും നമുക്കായി മാത്രം മഴ നേരിട്ട് താഴേക്ക്‌ വരികയാണെന്ന് തോന്നും.  മലയെ ചുറ്റി മുകളിലേക്ക് കയറുംതോറും ഏറ്റവും സുന്ദരദൃശ്യങ്ങള്‍ ഒരുമിച്ചു മുന്നിലെത്തുകയായിരുന്നു. ഒരു വശത്ത്  താഴെയായി നീലമലകളാല്‍ ചുറ്റപ്പെട്ട തടാകം... മറുവശത്ത് വലിയ പാറക്കെട്ടുകള്‍! ചിലയിടങ്ങളില്‍ താഴേക്ക്‌ പതിക്കുന്ന കൊച്ചു കൊച്ചു വെള്ളച്ചാട്ടങ്ങള്‍.. ചിലപ്പോള്‍ വലുതും..  ഇടയ്ക്ക് പേടിപ്പെടുത്തുന്ന മരക്കൂട്ടങ്ങളുടെ ഇരുള്‍.. വഴിയിലേക്ക് വീണ മരങ്ങളുടെ മുറിപ്പാടുകള്‍.. പിന്നെയും പോകുമ്പോള്‍ മഞ്ഞുമൂടിയ താഴ്‌വരയുടെ ദൃശ്യങ്ങള്‍ മനം കവരുന്നതാണ്.. മഞ്ഞിന്റെ നേരിയ തിരശ്ശീലക്കു കീഴെ ദൂരെ പാലക്കാടിന്റെ ഭൂപ്രദേശങ്ങള്..‍ ചെറിയ ചെറിയ ചതുരങ്ങളായി കൃഷി സ്ഥലങ്ങള്‍.. പൊട്ടുപോലെ കാണുന്ന കെട്ടിടങ്ങളും മറ്റും.. എവിടേക്ക് നോക്കണമെന്ന ആശയക്കുഴപ്പത്തോടെ ഇരുന്നുപോയി.. ഒരു വശത്തെ സൌന്ദര്യത്തില്‍ മതിമയങ്ങുമ്പോള്‍ മറുവശത്തെ ഒരു കൊച്ചു വെള്ളച്ചാട്ടമോ നനഞ്ഞ താഴ്വരയിലേക്ക് ചാഞ്ഞു നില്‍ക്കുന്ന ഒറ്റമരമോ വിട്ടുപോയിരിക്കും..!&lt;/div&gt;&lt;div style="text-align: left;"&gt;&lt;br /&gt;&lt;/div&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://1.bp.blogspot.com/-zcpQp34TCcA/TlYtLgnd1NI/AAAAAAAAAUY/LqJpDkUVpzU/s1600/img3.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" height="240" src="http://1.bp.blogspot.com/-zcpQp34TCcA/TlYtLgnd1NI/AAAAAAAAAUY/LqJpDkUVpzU/s400/img3.jpg" width="400" /&gt;&lt;/a&gt;&lt;/div&gt;&lt;div style="text-align: center;"&gt;&lt;/div&gt;ഏകദേശം പതിനഞ്ചോളം കിലോമീറ്റര്‍ പിന്നിട്ടപ്പോള്‍ ചെറിയ ഗോപുരം പോലെ റോഡിന്‍റെ വശത്ത് കെട്ടിയിട്ടിരിക്കുന്ന വ്യൂ പോയിന്റ്‌. മുന്നില്‍ വഴി കാണാന്‍ കഴിയാത്ത വിധം കോടമഞ്ഞ്‌. കാര്‍ നിര്‍ത്തി ഞങ്ങള്‍ പുറത്തിറങ്ങി. വളരെ മെലിഞ്ഞ തണുത്ത സൂചി കൊണ്ടുള്ള സ്പര്‍ശം പോലെ തണുപ്പ് അരിച്ചു കയറി..ഗോപുരത്തിനുള്ളില്‍ ഒരു കൊച്ചു കാപ്പിക്കട നടത്തുന്ന ഒരു സ്ത്രീയും പുരുഷനും മാത്രമേ അവിടെ മറ്റ്  മനുഷ്യസാന്നിധ്യമായിരുന്നുള്ളൂ.&lt;wbr&gt;&lt;/wbr&gt;.. കൈകള്‍ കൂട്ടിത്തിരുമ്മിയും അനുസരണയുള്ള കുട്ടിയെ പോലെ കൈകള്‍ ചേര്‍ത്തു കെട്ടിയും കാപ്പിക്ക് കാത്തു നില്‍ക്കുമ്പോള്‍ മനസ് ഉറക്കെ പറഞ്ഞുപോയി... ഇത് ദൈവത്തിന്റെ സ്വന്തം നാട് തന്നെയാണ്! എല്ലാ മനോഹാരിതയും ഒരുപോലെ ചേര്‍ത്തു സൃഷ്ടിക്കണമെങ്കില്‍ അത് അദ്ദേഹത്തിന്റെ സ്വന്തം തന്നെയാവും.. ഉറപ്പ്!&lt;br /&gt;&lt;div style="text-align: left;"&gt;&lt;br /&gt;&amp;nbsp;&lt;/div&gt;&lt;div&gt;പ്രകൃതിയില്‍ ലയിച്ച് കുറച്ചുനേരം അവിടെനിന്നിട്ട് തിരിച്ചു മലയിറങ്ങാന്‍ നിര്‍ബന്ധിതരായപ്പോഴും മനസ് നിറഞ്ഞിരുന്നു. എങ്കിലും ഒരു ചെറിയ ദുഃഖം, ഇത്തവണയും അങ്ങേയറ്റം വരെ പോവാനായില്ലല്ലോ എന്ന്.. അല്ലെങ്കിലും കേട്ട പാട്ട് മധുരം.. കേള്‍ക്കാനുള്ളത് അതിമധുരതരം എന്നല്ലേ.. അതുപോലെ കാണാക്കാഴ്ചകള്‍ ബഹുവര്‍ണ്ണചിത്രമായി നില്‍ക്കട്ടെ മനസ്സില്‍.. ഇനിയുമിനിയും ഇവിടേയ്ക്ക് വരാന്‍ എന്നെ പ്രേരിപ്പിച്ചുകൊണ്ട്..  ‍‍&lt;/div&gt;&lt;div&gt;&lt;/div&gt;&lt;/div&gt;&lt;/div&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3797858558415284752-801933843596826785?l=worldofshivakami.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://worldofshivakami.blogspot.com/feeds/801933843596826785/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=3797858558415284752&amp;postID=801933843596826785' title='9 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3797858558415284752/posts/default/801933843596826785'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3797858558415284752/posts/default/801933843596826785'/><link rel='alternate' type='text/html' href='http://worldofshivakami.blogspot.com/2011/09/blog-post_30.html' title='എന്‍റെ നെല്ലിയാമ്പതിവിശേഷങ്ങള്‍'/><author><name>ശിവകാമി</name><uri>http://www.blogger.com/profile/08512319297392299458</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='22' src='http://3.bp.blogspot.com/_2h76uY3sgxg/SK03MZZaV4I/AAAAAAAAACQ/1cemCB5eGTY/S220/ShowLetter7.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/-iwcJPq9EWf8/TlOkHaDSAtI/AAAAAAAAAUQ/l2L1RD4jRBc/s72-c/img1.jpg' height='72' width='72'/><thr:total>9</thr:total></entry><entry><id>tag:blogger.com,1999:blog-3797858558415284752.post-641973407673073674</id><published>2011-09-13T16:57:00.000+05:30</published><updated>2011-09-13T16:57:22.808+05:30</updated><title type='text'>കേശവ് എന്‍ നായര്‍ക്ക് പ്രണയപൂര്‍വ്വം സാറ ഉമ്മന്‍</title><content type='html'>&lt;div dir="ltr" style="text-align: left;" trbidi="on"&gt;&lt;div style="text-align: left;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: left;"&gt;&lt;em&gt;ഒരു സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റില്‍ വന്ന കഥാ രചന ചര്‍ച്ചയില്‍ കിട്ടിയ പ്രമേയമായിരുന്നു &lt;strong&gt;സാറ ഉമ്മനു പ്രണയപൂര്‍വ്വം കേശവ് എന്‍ ‍. നായര്‍ &lt;/strong&gt;എന്നത്. അവിടെ ഒരുപാട് കേശവന്‍ നായര്മാര്‍ എഴുതിയപ്പോള്‍ സാറ ഉമ്മന് പറയാനുള്ളത് എന്തായിരിക്കുമെന്ന് ആലോചിച്ചപ്പോള്‍ തോന്നിയതായിരുന്നു ഇത്... ബഷീര്‍ കൃതിയുമായി ഒരു ബന്ധവും ഇതിനില്ല എന്നറിയിക്കട്ടെ..&lt;/em&gt;&lt;/div&gt;&lt;div style="text-align: left;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: left;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: left;"&gt;പ്രിയപ്പെട്ട കേശവന്‍ ചേട്ടന് പുത്തന്പുരയ്ക്കലെ സാറാമ്മ എഴുതുന്നത്‌ എന്തെന്നാല്‍,&lt;/div&gt;ചേട്ടന് സുഖമെന്ന് വിശ്വസിക്കുന്നു. ഇവിടെ എനിക്കും സുഖമാണെന്നു പറയാം.&lt;br /&gt;&lt;br /&gt;ആദ്യമേ തന്നെ എന്‍റെ വീട്ടുപേര് വരെ എഴുതിയത് ചേട്ടന്‍ എന്നെ ഒരുപക്ഷെ മറന്നു പോയിട്ടുണ്ടെങ്കിലോ എന്നോര്‍ത്താ...&lt;br /&gt;&lt;br /&gt;ഞാനിപ്പം അമേരിക്കയില്‍ എന്‍റെ രണ്ടാമത്തെ മോന്റെ കൂടെയാ.. എന്‍റെ കൊച്ചുമോള് കമ്പ്യൂട്ടറില്‍ അവളുടെ കൂട്ടുകാരന്റെ പടവും മറ്റും കാണിച്ചു തന്നായിരുന്നു. അവന്‍റെ കുടുംബഫോട്ടോയില്‍ കരളില്‍ കൊളുത്തി വലിക്കുന്ന ചിരിയുമായി നില്‍ക്കുന്ന ആളിനെ കണ്ടപ്പോഴാ മനസിലായത്, ആ കൊച്ചന്‍ ചേട്ടന്റെ കൊച്ചുമോനാണെന്ന്.&lt;br /&gt;&lt;br /&gt;പ്ലഷറും പഞ്ചാരേം എല്ലാമുണ്ടെന്നാ കഴിഞ്ഞ തവണ പരിശോധിച്ചപ്പോഴും മരുമോള് കൊച്ച് പറഞ്ഞത്. അതിനൊള്ള മരുന്നും കഴിക്കുന്നുണ്ട്. മക്കളൊക്കെ ഇവിടെ തന്നെയാ.. എന്‍റെ അങ്ങേരു മരിച്ചപ്പം വസ്തുവൊക്കെ വിറ്റുപെറുക്കി അവരെന്നെ ഇങ്ങോട്ട് കൊണ്ടുപോന്നു. ഇനിയിപ്പം അവസാനം വരേം ഇവിടെ തന്നെ...&lt;br /&gt;&lt;br /&gt;സാറക്കുട്ടീന്നു നീട്ടി വിളിച്ചോണ്ട് പള്ളിക്കൂടത്തിലോട്ടു ഒരുമിച്ചു നടന്ന കാലമൊക്കെ ചേട്ടനോര്‍മ്മയുണ്ടോ? ക്രിസ്തുമസ് കരോളിന്റെ കൂടെ വന്ന് ഇരുട്ടില്‍ എന്റെ കൈ വലിച്ചെടുത്തു ഉമ്മ വെച്ചതും എന്‍റെ മിന്നുകെട്ടിന്റന്നു പള്ളീടെ അപ്പുറത്തെ വേലിക്കല്‍ കണ്ണ് തുടച്ചോണ്ട് നിന്നതും എനിക്ക് മറക്കാന്‍ കഴിഞ്ഞിട്ടില്ല ഇതുവരെ..ഒരിക്കല്‍പ്പോലും സ്നേഹം തിരിച്ചു കാണിക്കാഞ്ഞത് എന്‍റെ അപ്പന്‍ ഇറച്ചിവെട്ടുകാരന്‍ ഉമ്മച്ചന്‍ മാപ്പിളയേയും തടിമാടന്മാരായ ഇച്ചായന്മാരെയും പേടിച്ചിട്ടായിരുന്നു. മലയാളം നോട്ടുബുക്ക് വാങ്ങാന്‍ ചേട്ടന്‍ വീട്ടില്‍ വന്നയന്ന് ആ നായര് ചെറുക്കനുമായി നിനക്കെന്നതാടീന്നു ചോദിച്ചോണ്ട് ഇച്ചായന്മാരെന്നെ ഒത്തിരി കരയിച്ചു. ഇനി മിണ്ടുന്നതെങ്ങാനും കണ്ടാല്‍ അവന്‍റെ കാലുതല്ലിയൊടിക്കുമെന്നും പറഞ്ഞു പേടിപ്പിച്ചതുകൊണ്ടാ ചേട്ടന്‍ മിണ്ടാന്‍ വരുമ്പോഴൊക്കെ ഞാനൊഴിഞ്ഞു മാറിയത്. ചേട്ടനെ വേദനിപ്പിക്കുന്നത് എനിക്ക് സഹിക്കത്തില്ലായിരുന്നു. എനിക്കന്ന് വേറെ ഒരു വഴിയും ഉണ്ടായിരുന്നില്ല.&lt;br /&gt;&lt;br /&gt;ഒരിക്കല്‍പ്പോലും എന്‍റെ മനസ്സില്‍ എന്താണെന്ന് ഞാന്‍ പറഞ്ഞിട്ടേയില്ല. എനിക്കറിയാം ഈ വൈകിയ വേളയില്‍ എന്‍റെ മനസ് തുറന്നു കാണിച്ചിട്ട് ഒരു പ്രയോജനവും ഇല്ലെന്ന്.. എന്നാലും... ചാവുന്നതിനു മുന്‍പ് ഒന്ന് കാണണം എന്നുണ്ടായിരുന്നു. ചേട്ടനെ ഒരുപാടിഷ്ടമായിരുന്നെന്നു പറയണമെന്നും... ഒന്നും.. ഒന്നും എനിക്ക് മറക്കാന്‍ പറ്റിയിട്ടില്ല ഇതുവരെ..&lt;br /&gt;&lt;br /&gt;എന്‍റെ കൊച്ചുമോളാ എനിക്കിതെഴുതാന്‍ ധൈര്യം പകര്‍ന്നത്. അവളിതു ടൈപ്പ് ചെയ്തു കമ്പ്യൂട്ടര്‍ വഴി അങ്ങേത്തിച്ചെക്കാം എന്ന് ഉറപ്പു തന്നെക്കുവാ..&lt;br /&gt;&lt;br /&gt;കത്തെഴുതി പരിചയമൊന്നുമില്ലാത്ത എന്‍റെ ഈ എഴുത്ത് കിട്ടുമ്പം ചേട്ടന്‍ ചിരിക്കുമായിരിക്കും. എന്നാലും പറയുവാ.. ചേട്ടനെ ഈ സാറക്കുട്ടി സ്നേഹിച്ചിട്ടെയുള്ളൂ... എന്നും.&lt;br /&gt;&lt;br /&gt;മറുപടി എഴുതുവോ? ചേട്ടന്റെ ആരോഗ്യമൊക്കെ എങ്ങനൊണ്ട്? ചേട്ടന്‍ മുറപെണ്ണ് ഭാര്‍ഗവിയെയാ കെട്ടിയതെന്നും അഞ്ചാമത്തെ പ്രസവത്തോടെ അവളെ കര്‍ത്താവ് വിളിച്ചെന്നും നാട്ടില്‍ വെച്ചുതന്നെ ഞാന്‍ അറിഞ്ഞാരുന്നു.&lt;br /&gt;&lt;br /&gt;ഒത്തിരി സ്നേഹത്തോടെ,&lt;br /&gt;ചേട്ടന്റെ &lt;br /&gt;സാറക്കുട്ടി.&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3797858558415284752-641973407673073674?l=worldofshivakami.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://worldofshivakami.blogspot.com/feeds/641973407673073674/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=3797858558415284752&amp;postID=641973407673073674' title='5 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3797858558415284752/posts/default/641973407673073674'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3797858558415284752/posts/default/641973407673073674'/><link rel='alternate' type='text/html' href='http://worldofshivakami.blogspot.com/2011/09/blog-post.html' title='കേശവ് എന്‍ നായര്‍ക്ക് പ്രണയപൂര്‍വ്വം സാറ ഉമ്മന്‍'/><author><name>ശിവകാമി</name><uri>http://www.blogger.com/profile/08512319297392299458</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='22' src='http://3.bp.blogspot.com/_2h76uY3sgxg/SK03MZZaV4I/AAAAAAAAACQ/1cemCB5eGTY/S220/ShowLetter7.jpg'/></author><thr:total>5</thr:total></entry><entry><id>tag:blogger.com,1999:blog-3797858558415284752.post-3777936860623691566</id><published>2011-08-02T16:35:00.002+05:30</published><updated>2011-08-02T16:42:22.663+05:30</updated><category scheme='http://www.blogger.com/atom/ns#' term='വെറുതെ ചിലത്'/><title type='text'>എനിക്കും നിനക്കുമിടയില്‍</title><content type='html'>&lt;div dir="ltr" style="text-align: left;" trbidi="on"&gt;അന്ന്,&lt;br /&gt;നീ ഞാന്‍ തന്നെയല്ലേ..&lt;br /&gt;നമ്മളൊന്നല്ലേ&lt;br /&gt;നമുക്കിടയില്‍ എന്തെന്ന് &lt;br /&gt;രണ്ടു ചിരികള്‍ക്ക് ഒരേ ശ്രുതി.&lt;br /&gt;&lt;br /&gt;ഇന്ന്,&lt;br /&gt;ഒന്നുമില്ലെന്ന് തെളിയിക്കാന്‍ &lt;br /&gt;കോഫീഡേയിലെ മേശ..&lt;br /&gt;രണ്ടു കപ്പുകളിലെ തണുപ്പും ചൂടും&lt;br /&gt;വെവ്വേറെ ചിന്തകളെ പൊതിഞ്ഞ മൌനം&lt;br /&gt;ദീര്‍ഘനിശ്വാസം &lt;br /&gt;വിടചൊല്ലലിന്റെ ഉപചാരം.&lt;br /&gt;&lt;br /&gt;ഇപ്പോള്‍, &lt;br /&gt;വാതില്‍ക്കലെത്തി &lt;br /&gt;തിരിഞ്ഞുനോക്കുമ്പോള്‍&lt;br /&gt;തിരയുന്നത് &lt;br /&gt;ഒരു പിന്‍വിളിയോ &lt;br /&gt;മറന്നുവെച്ച മനസോ..&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3797858558415284752-3777936860623691566?l=worldofshivakami.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://worldofshivakami.blogspot.com/feeds/3777936860623691566/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=3797858558415284752&amp;postID=3777936860623691566' title='4 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3797858558415284752/posts/default/3777936860623691566'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3797858558415284752/posts/default/3777936860623691566'/><link rel='alternate' type='text/html' href='http://worldofshivakami.blogspot.com/2011/08/blog-post.html' title='എനിക്കും നിനക്കുമിടയില്‍'/><author><name>ശിവകാമി</name><uri>http://www.blogger.com/profile/08512319297392299458</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='22' src='http://3.bp.blogspot.com/_2h76uY3sgxg/SK03MZZaV4I/AAAAAAAAACQ/1cemCB5eGTY/S220/ShowLetter7.jpg'/></author><thr:total>4</thr:total></entry><entry><id>tag:blogger.com,1999:blog-3797858558415284752.post-1895308222977569441</id><published>2011-07-15T17:39:00.001+05:30</published><updated>2011-08-03T10:00:17.959+05:30</updated><title type='text'>പുറവും അകവും</title><content type='html'>&lt;div dir="ltr" style="text-align: left;" trbidi="on"&gt;&lt;div class="gmail_quote"&gt;&lt;div&gt;വീട്ടില്‍ നിന്നും അനുജത്തി ആതിര വിളിക്കുമ്പോള്‍ അന്നത്തെ റിപ്പോര്‍ട്ട്‌ തയാറാക്കുന്ന തിരക്കിലായിരുന്നു. പണി തീര്‍ത്ത് തിരിച്ചു വിളിക്കുമ്പോഴേക്കും അഞ്ചുമണി. ഇന്നിനിയിപ്പോ പോക്ക് നടക്കില്ല. അല്ലെങ്കിലും ഈ പ്രഹസനം വല്ലാതെ മടുത്തു തുടങ്ങി. ലോകത്തിലെ ഏറ്റവും രസമില്ലാത്ത ചടങ്ങുണ്ടെങ്കില്‍ അത് പെണ്ണുകാണല്‍ ആവും എന്ന് തോന്നിയിട്ടുണ്ട്. അണിഞ്ഞൊരുങ്ങി അപരിചിതരുടെ കാഴ്ചവസ്തുവാകുക! ഒടുവില്‍ എന്തെങ്കിലുമൊരു കുറ്റം പറഞ്ഞു "റിജെക്റ്റെഡ്"  ലേബല്‍ ചാര്ത്തപ്പെടുക! പല ആവര്‍ത്തനങ്ങള്‍ക്ക് ആകെയുള്ള വ്യത്യാസം കുറച്ചു മുഖങ്ങളും സാരികളും പിന്നെ മുകളിലേക്ക് മാത്രം പോകുന്ന പ്രായവും. കഴിഞ്ഞ തവണത്തെ പ്രദര്‍ശനം കഴിഞ്ഞ് മടങ്ങുമ്പോള്‍ വീട്ടിലുള്ളവരോടു പറഞ്ഞതായിരുന്നു, ഇനി നിങ്ങളൊക്കെ തീരുമാനിച്ചു തീയതി അറിയിച്ചാല്‍ മതി എന്ന്. നേരത്തെ  പറഞ്ഞാലേ ബോസ്സദ്ദ്യം അവധിക്കു സമ്മതിക്കുകയുള്ളൂ. കഴിഞ്ഞ മാസം  മുന്‍കൂട്ടി പറയാതെ നാട്ടില്‍ പോയി തിരിച്ചു വന്നപ്പോള്‍ "ഡോണ്ട് ഗിവ് മി സച് സര്‍പ്രൈസസ്" എന്ന്! അര്‍ദ്ധരാത്രിയില്‍ എട്ടന് നെഞ്ചുവേദന വരുമെന്ന് ആരും എന്നോട് പ്രവചിച്ചില്ല സര്‍ എന്ന് പറയാന്‍ തോന്നി. &lt;/div&gt;&lt;div&gt;&lt;/div&gt;&lt;div&gt;വെളുപ്പിനുള്ള വണ്ടിക്കു ഒരുങ്ങുമ്പോള്‍ മുറി പങ്കിടുന്നവള്‍, ടെസ്സ കൂര്‍ക്കം വലിച്ചുറങ്ങുന്നു.&amp;nbsp;വിവാഹിതയാവുക എന്നതാണ് ഏറ്റവും വലിയ വിഡ്ഢിത്തം എന്ന് കരുതുന്നവളോട് പോകുന്നതിനുള്ള കാരണം പറയാന്‍ തോന്നിയില്ല. പിന്നെ കേള്‍ക്കാം കല്യാണം കഴിക്കാന്‍ കാത്തിരിക്കുന്നവരോടുള്ള പുച്ഛം നിറച്ച് ആവശ്യത്തിനും അനാവശ്യത്തിനും ഇംഗ്ലീഷ് തെറികള്‍ മേമ്പൊടി ചേര്‍ത്ത,  പുരുഷവിരോധിയുടെ പ്രസംഗം! &lt;/div&gt;&lt;div&gt;&lt;/div&gt;&lt;div&gt;ശബ്ദമുണ്ടാക്കാതെ വാതില്‍ പൂട്ടി പുറത്തിറങ്ങുമ്പോള്‍ അപ്പുറത്തെ ഫ്ലാറ്റിന്റെ വാതില്‍ തുറക്കുന്ന ശബ്ദം. ഓ.. തീര്‍ന്നു! ഈ പുകവണ്ടിയുടെ മുഖമാണല്ലോ ഭഗവാനെ കണി കണ്ടത്! ഇയാള്‍ ഇതെങ്ങോട്ടാണാവോ ഈ കൊച്ചുവെളുപ്പാന്കാലത്ത്. &lt;/div&gt;&lt;div&gt;"ഹായ്.." ഏതോ ഗുഹാമുഖത്ത്‌ നിന്നുള്ള മുരള്ച്ചപോലുള്ള പരിചയം പുതുക്കല്‍ കേട്ടില്ലെന്നു നടിച്ചു മുന്നോട്ടു നടന്നു. &lt;/div&gt;&lt;div&gt;&lt;/div&gt;&lt;div&gt;ഈ ഫ്ലാറ്റില്‍ വന്നു അടുത്ത ദിവസം മുതലാണ്‌ അയാള്‍ ശ്രദ്ധയില്‍ പെട്ടത്. അടുക്കളയില്‍ നിന്നു നോക്കിയാല്‍ നേരെ കാണുന്നത് അയാളുടെ സ്വീകരണമുറി ആണെന്ന്, എരിയുന്ന സിഗരറ്റുമായി അലസമായിരിക്കുന്ന ആളുടെ സൂര്യകാന്തി പോലെ തെളിഞ്ഞുവരുന്ന കഷണ്ടിയും മുന്നില്‍ മിക്കപ്പോ&lt;wbr&gt;&lt;/wbr&gt;ഴും ഉണര്‍ന്നിരിക്കുന്ന ടീവിയും കണ്ടു മനസിലാക്കിയതാണ്. വീട്ടിനുള്ളിലിരുന്നു പുകവലിക്കുന്നവരോട് പണ്ടേ വെറുപ്പാണ്. ഒരിക്കലും മറ്റുള്ളവരെ കുറിച്ച് ചിന്തിക്കാത്തവര്‍ക്ക് മാത്രമേ അങ്ങനെ ചെയ്യാന്‍ കഴിയൂ. &lt;/div&gt;&lt;div&gt;&lt;div&gt;&lt;/div&gt;&lt;div&gt;ആ മുഖവും കണി കണ്ടിറങ്ങുമ്പോള്‍ തന്നെ മനസ്സില്‍ അടുത്ത ദിവസത്തെ രംഗങ്ങള്‍ വെറുതെ ഊഹിച്ചു. ഒന്നുകില്‍, "അവന് സ്വന്തമായി ഒരു ബിസിനസ്‌ തുടങ്ങാനാ ആഗ്രഹം. കൊച്ചിനാണെങ്കില്‍ സ്ഥിരവരുമാനവും ഉണ്ടല്ലോ.. നിങ്ങളൊന്നു മനസുവെച്ചാല്‍.." എന്ന് ബ്രോക്കറുടെ സപ്പോര്‍ട്ടോടെ തുടങ്ങുന്ന രംഗത്തിന്, അങ്ങനെ വെക്കാന്‍ മനസില്ലെന്ന് തറപ്പിച്ചു ഏട്ടന്‍ പറയുന്നിടത്ത് തിരശീല വീഴും. അതുമല്ലെങ്കില്‍, വിളമ്പിയതിലൊന്ന് പോലും   ബാക്കി വെക്കാതെ അകത്താക്കിയും , സ്നേഹം നിറച്ചു ചിരിച്ചും കടാക്ഷിച്ചും മടങ്ങുന്നവര്‍ ബ്രോക്കറുടെ അടുത്ത് പറഞ്ഞയക്കും, "പെണ്ണിന് നിറം പോര.." "ഒരിത്തിരി പ്രായക്കൂടുതല്‍ തോന്നിക്കുന്നില്ലേ.." അങ്ങനെ ഓരോന്ന്.. ഉള്ളതല്ലേ കാണൂ.. ഇതിനുവേണ്ടി കണ്ട ബ്യൂട്ടി പാര്‍ലറില്‍ ഒന്നും കയറിയിറങ്ങാന്‍ വയ്യ എന്ന് പറഞ്ഞുപോയാല്‍ നാടകത്തിന്റെ അടുത്ത രംഗം തുടങ്ങും. അനിയത്തിമാരെ കഷ്ടപ്പെട്ട് വളര്‍ത്തി വലുതാക്കാനുള്ള തത്രപ്പാടില്‍ സ്വന്തം ജീവിതം തുടങ്ങാന്‍ വൈകിയ കദനകഥയില്‍ തുടങ്ങി‍, പണ്ടൊരു ഗള്‍ഫുകാരന്റെ ആലോചന വന്നപ്പോള്‍, ജോലി ഉണ്ടെന്ന അഹങ്കാരത്തില്‍ അനിയത്തിക്ക് വേണ്ടി ഒഴിഞ്ഞു കൊടുത്തതും പിന്നീട് ഭാഗ്യദോഷം വിടാതെ പിന്തുടരുന്നതും തങ്ങളുടെ കുറ്റം ആവുന്നതെങ്ങിനെ എന്ന ഭാഗത്തെത്തുമ്പോള്‍ ആതിരക്കും, ഏടത്തിയമ്മക്കും എല്ലാം ഡയലോഗ് ഉണ്ടാവും.  ഒരിക്കലും കല്യാണം കഴിക്കാതെ ജീവിച്ചുകൂടെ എന്ന ചോദ്യം ഈയിടെയായി ഇടയ്ക്കിടയ്ക്ക് കയറി വരുന്നുണ്ട് മനസിലേക്ക്. &lt;/div&gt;&lt;div&gt;&lt;/div&gt;&lt;div&gt;ഫ്ലാറ്റിനു മുന്നില്‍ നിന്നു തന്നെ ഭാഗ്യത്തിന് ഓട്ടോ കിട്ടി. കയറിയിരുന്നു തിരിയുമ്പോള്‍ കുറച്ചകലെ നിന്ന്‍ അയല്‍വാസി കൈ വീശുന്നു. സ്ത്രീവര്‍ഗം ഈ ഭൂമുഖത്ത് ഉണ്ടെന്ന ഭാവം പോലും കാട്ടാത്ത ആള്‍ക്ക് ഇന്നിതെന്താണാവോ.. ടെസ്സ ആയിരുന്നെങ്കില്‍ തിരിഞ്ഞു നിന്നു ചോദിച്ചേനെ.. &lt;/div&gt;&lt;div&gt;സ്റ്റാന്‍ഡില്‍ ഇരമ്പി നില്‍ക്കുന്ന ബസില്‍ കയറി ജനലോരത്ത് ഇരിപ്പിടം നേടിയെടുത്തു. എത്രയോ വര്‍ഷങ്ങളായി ഇതേ വഴിയിലൂടെ യാത്ര ചെയ്തിട്ടും ഇന്നും പുറത്തേക്കു നോക്കിയിരിക്കുന്നതിന്റെ സുഖം നഷ്ടമായിട്ടില്ല. &lt;/div&gt;&lt;div&gt;&lt;/div&gt;&lt;div&gt;"അമ്മേ... ദേ വല്യമ്മ വന്നൂ.."&lt;/div&gt;&lt;div&gt;നടവഴിയില്‍ വെച്ചുതന്നെ  ആതിരയുടെ മകള്‍ അനുക്കുട്ടി കണ്ടുപിടിച്ചു. കയ്യില്‍ ചീപ്പുമായി പിന്നാലെ ഓടിയെത്തിയ ആതിരക്ക് ശരിക്കുമൊരു അമ്മച്ചി ലുക്കുണ്ടെന്നെങ്ങാനും പറഞ്ഞാല്‍ മതി.. പിന്നെ തിരിച്ചു പോകുന്നതുവരെ വയറു നിറച്ചു കേള്‍ക്കാം  ഭാര്യയും അമ്മയുമായവരുടെ പ്രാരാബ്ധങ്ങളുടെയും  കഷ്ടപ്പാടിന്റെയും  കഥകള്‍. എന്തിനും ഒടുവില്‍ ചേര്‍ക്കും, "അതൊന്നും പറഞ്ഞാല്‍ ചേച്ചിക്ക് മനസിലാവില്ല!"&lt;/div&gt;&lt;div&gt;&lt;/div&gt;&lt;div&gt;"ഓ... രാവിലത്തെ ബസ്‌ തന്നെ കിട്ടിയോ? ഞാന്‍ കരുതി ചേച്ചി ഇന്നും എണീക്കാന്‍ വൈകും ന്ന്.. "&lt;/div&gt;&lt;div&gt;"ഇല്ല.. അലാറം വെച്ചിരുന്നു."&lt;/div&gt;&lt;div&gt;"ഇവിടെ വാടീ അനൂ..സ്കൂള്‍ തുറന്നതേയുള്ളൂ തലേല്‍ നിറച്ചു പേനും പിടിപ്പിച്ചോണ്ട് വന്നിരിക്കയാ.."&lt;/div&gt;&lt;div&gt;പതിവ് കുശലാന്വേഷണങ്ങളുമായി എല്ലാവരും ഊണ്‍ മേശക്കു ചുറ്റും കൂടിയപ്പോള്‍ ഏട്ടനാണ് തുടങ്ങിയത്. &lt;/div&gt;&lt;div&gt;"ഇത് നടക്കുമെന്നാ തോന്നണത്. അവര്‍ക്കൊന്നും വേണ്ടാത്രേ.. ആള്‍ക്ക് സ്വന്തായി ബിസിനസ്‌ ആണ്.. ഫ്ലാറ്റും ഉണ്ട്. നിന്‍റെ ജോലി സ്ഥലത്ത് തന്നെയാ.."&lt;/div&gt;&lt;div&gt;"ചേച്ചിയെ കണ്ടിട്ടുണ്ടത്രേ.. അപ്പൊ പിന്നെ അങ്ങനേം ഇഷ്ടല്ലാന്നു പറയാന്‍ പറ്റില്ലാലോ.."&lt;/div&gt;&lt;div&gt;"കണ്ടിഷ്ടായിട്ട് അന്വേഷിച്ചു ആലോചിച്ചത് തന്നെയല്ലേ ആതിരേ.. അപ്പോള്‍ പിന്നെ വേറെ പ്രശ്നങ്ങളൊന്നും ഇല്ലല്ലോ.."&lt;/div&gt;&lt;div&gt;"ജാതകത്തിലും വിശ്വാസല്ല്യാത്രേ.. "&lt;/div&gt;&lt;div&gt;"ഓ.. അല്ലെങ്കിലും ഇന്നതൊക്കെ ആരാ ഇത്ര നോക്കാന്‍ പോണത്? പുറത്തെവിടെയോ ജനിച്ചു വളര്‍ന്ന ആളാ.. അച്ഛന്‍ മലയാളി അല്ലത്രേ..അവരൊക്കെ നേരത്തെ മരിച്ചുപോയത്രേ.."&lt;/div&gt;&lt;div&gt;"ഒരിത്തിരി കഷണ്ടിയുണ്ട്.. ല്ലേ ഏടത്തിയമ്മേ?"&lt;/div&gt;&lt;div&gt;"നിന്‍റെ എട്ടന് എന്തായിരുന്നു മുടി കല്യാണ സമയത്ത്? ഇപ്പോഴോ.. "&lt;/div&gt;&lt;div&gt;ഏട്ടന്‍ ആരും കാണാതെ തലയില്‍ തടവുന്നത് കണ്ടു ചിരി വന്നു.&lt;/div&gt;&lt;div&gt;&lt;/div&gt;&lt;div&gt;ഓരോരുത്തരും എന്തൊക്കെയോ വാചകങ്ങള്‍ നിരത്തി  സ്വയം ന്യായീകരിക്കുന്നതുപോലെ..  ഒന്നും മിണ്ടാതെ കേട്ടിരിക്കുമ്പോള്‍ ഒരുതരം മരവിപ്പാണ് തോന്നുന്നത്.. മുന്‍പൊരിക്കല്‍ വന്നയാളുടെ വിദ്യാഭ്യാസയോഗ്യതയെ കുറച്ചു അന്വേഷിച്ചപ്പോള്‍ കേട്ടു, "ഇനിയും എമ്മേക്കാരീടെ ഗമേം വെച്ചോണ്ടിരുന്നോ.. അങ്ങ് അമേരിക്കേന്നു വരും രാജകുമാരന്‍!". അന്ന് തീരുമാനിച്ചതാണ്, ഈ വിഷയത്തില്‍ മൌനം തന്നെ ഭൂഷണം എന്ന്. വിവാഹം കഴിച്ച് കൂടെ പറഞ്ഞയക്കുന്നത് വരെ അല്ലെ ഈയുള്ളവര്‍ക്ക് ഉത്തരവാദിത്വം ഉള്ളൂ.. പിന്നെ കൂടെ കഴിയേണ്ടത് ഞാനല്ലേ.. അപ്പോള്‍ ഞാന്‍ അറിഞ്ഞിരിക്കേണ്ടേ അയാളെ കുറിച്ച്? ചോദ്യങ്ങളും ആശങ്കകളും കാലം ചെല്ലുംതോറും ഉറഞ്ഞുകൂടിയിട്ടാവും മനസ് ഇപ്പോള്‍ മരവിച്ചിരിക്കുന്നത്. ഒരുകണക്കിന് അതാണ്‌ നല്ലത്. ഒന്നിനെ കുറിച്ചും ചിന്തിക്കാതെ ഉപരിതലത്തില്‍ ഒഴുകി നടക്കുക, പൊങ്ങുതടിപോലെ..&lt;/div&gt;&lt;div&gt;&lt;div&gt;&lt;/div&gt;&lt;div&gt;വൈകുന്നേരം മൂന്നരയോടെയാണ് അവരെത്തിയത്. അവര്‍ എന്നാല്‍ രണ്ടുപേര്‍. ചെറുക്കനും ചങ്ങാതിയും. കാറില്‍ നിന്നും ഇറങ്ങി വരുന്ന ഇളംനീലകുപ്പായക്കാരനെ  നേരെ നോക്കിക്കൊള്ളാന്‍ ആതിരയാണ് ചെവിയില്‍ മന്ത്രിച്ചത്. &lt;/div&gt;&lt;div&gt;&lt;/div&gt;&lt;div&gt;കയ്യിലെ സിഗരറ്റ് വേലിക്കലേക്ക് എറിഞ്ഞുകൊണ്ട് തിരിയുന്ന സൂര്യകാന്തി തല!  ഈശ്വരാ..!! ഇയാളോ? &lt;/div&gt;&lt;div&gt;&lt;/div&gt;&lt;div&gt;ചായയും പലഹാരങ്ങളും ആതിരയും ഏടത്തിയമ്മയും ഒക്കെ തന്നെ ഉമ്മറത്തെത്തിച്ചു. ഏട്ടന്റെ വിളി കാതോര്‍ത്തു നില്‍ക്കുമ്പോള്‍ ഹൃദയമിടിപ്പ് അടുത്തുള്ളവര്‍ കേള്‍ക്കല്ലേ എന്നാണ് പ്രാര്‍ത്ഥിച്ചത്‌. &lt;/div&gt;&lt;div&gt;എല്ലാവരും വളരെ സന്തോഷത്തില്‍ ഉച്ചത്തില്‍ സംസാരിക്കുകയാണ്. &lt;/div&gt;&lt;div&gt;&lt;/div&gt;&lt;div&gt;അഭിപ്രായസ്വാതന്ത്ര്യം ഇല്ലാത്തവള്‍ക്ക് ഇതില്‍ കൂടുതല്‍ പ്രതീക്ഷിക്കാനില്ല. &lt;/div&gt;&lt;div&gt;&lt;/div&gt;&lt;div&gt;‍ "ഹലോ.. ഇതെന്താ കണ്ണടച്ച് ധ്യാനത്തിലാണോ?"&lt;/div&gt;&lt;div&gt;&lt;/div&gt;&lt;div&gt;ഇയാള്‍ എപ്പോഴാണ് മുറിയിലെത്തിയത്? കട്ടിലിന്റെ ഓരത്ത് നിന്നും പിടഞ്ഞെഴുന്നേറ്റു.&lt;/div&gt;&lt;div&gt;&lt;/div&gt;&lt;div&gt;"ഇരുന്നോളൂ.. ഞാന്‍ ഇവിടെ ഇരിക്കാം."&lt;/div&gt;&lt;div&gt;ഈ ചുവന്ന പ്ലാസ്റ്റിക്‌ കസേര ആരാണ് കൊണ്ടിട്ടത് അപ്പോഴേക്കും?&lt;/div&gt;&lt;div&gt;"നമ്മള്‍ തമ്മില്‍ ഒരു പരിചയപ്പെടുത്തലിന്റെ ആവശ്യമുണ്ടോ? വിവരങ്ങളൊക്കെ ഏട്ടനും മറ്റുള്ളവരും പറഞ്ഞു കാണുമല്ലോ...എന്നാലും ഞാന്‍ ഒരിക്കല്‍ കൂടി പറയാം......"&lt;/div&gt;&lt;div&gt;ഒട്ടും മുഷിച്ചില്‍ ഉണ്ടാക്കാതെ സരസമായി സ്വന്തം കാര്യങ്ങള്‍ പറഞ്ഞു ഇങ്ങനെ നിര്‍ത്തി,&lt;/div&gt;&lt;div&gt;".... ഒട്ടും ചിട്ടയില്ലാത്ത ജീവിതമാണ് എന്റേത്. എല്ലാം ഒന്ന് ശരിയാക്കിയെടുക്കാനുള്ള ജോലി അങ്ങോട്ട്‌ ഏല്‍പ്പിക്കുകയാ... ഒരുപാട് സ്നേഹം തരാം ശമ്പളമായി, എന്താ?"&lt;/div&gt;&lt;div&gt;എന്താണിപ്പോള്‍ മനസ്സില്‍? എല്ലാം ശുദ്ധീകരിച്ചുകൊണ്ട് തുള്ളിക്കൊ&lt;wbr&gt;&lt;/wbr&gt;രു കുടമായി പെയ്യുന്ന മഴയോ.. അതോ ആര്‍ത്തലച്ചു വന്ന് തീരത്ത് മുത്ത്‌ മാത്രം ബാക്കിയാക്കി പോയ തിരമാലയോ...&lt;/div&gt;&lt;div style="text-align: center;"&gt;***********************&lt;/div&gt;&lt;br /&gt;വിവാഹശേഷമുള്ള വിരുന്നും ചടങ്ങുകളും ഒരുവിധം അവസാനിപ്പിച്ചു ഫ്ലാറ്റില്‍ എത്തിയ ആദ്യ ദിവസമാണ് ഇന്ന്. &lt;br /&gt;&lt;br /&gt;&lt;div&gt;മുറികളിലൂടെ വെറുതെ ചുറ്റി നടന്നു. ടീവി കാണാന്‍ അദ്ദേഹം ഇരുന്നിരുന്ന സോഫയില്‍ ചാരിയിരുന്നു റിമോട്ട് കയ്യിലെടുത്തു. ടീവിയുടെ അടുത്തുള്ള അലമാരയിലെ ഗ്ലാസില്‍ ഒരു നിഴലനക്കം. സൂക്ഷിച്ചു നോക്കിയപ്പോള്‍ ടെസ്സ. ഓഫീസില്‍ പോവാനുള്ള ധൃതിയില്‍ ബ്രെഡ്‌ ടോസ്റ്റ്‌  ചെയ്യുകയാണ്. ചാടി എഴുനേറ്റ് തിരിഞ്ഞുനോക്കി. ജനാല വഴി അപ്പുറത്തെ ഫ്ലാറ്റിന്റെ അടുക്കള ഭംഗിയായി കാണാം. &lt;/div&gt;&lt;div&gt;"ഏതുനേരവും&amp;nbsp;&amp;nbsp;ടീവിയും കണ്ടിരിപ്പാണെന്ന് കരുതിയോ.. നിന്നെയായിരുന്നു ഞാന്‍ കണ്ടുകൊണ്ടിരുന്നത്‌, എന്നും."&lt;/div&gt;&lt;div&gt;പിന്‍കഴുത്തില്‍ വീണ പുകഗന്ധമില്ലാത്ത ശ്വാസം. &lt;/div&gt;&lt;div&gt;ആനന്ദമാണ്... മനസ് നിറഞ്ഞൊഴുകുന്ന ആനന്ദം.. അരക്കെട്ടില്‍ ചുറ്റിയ കൈകളുടെ പുറത്ത് കൈ ചേര്‍ത്തുവെച്ച്, മറ്റേ&amp;nbsp;കൈ കൊണ്ട് ജനാല വലിച്ചടച്ചു. ഇനി ഇത് അടഞ്ഞുകിടക്കട്ടെ..&lt;/div&gt;&lt;div&gt;&lt;/div&gt;&lt;div&gt;കള്ളനോട്ടത്തില്‍ നിന്നും രക്ഷപ്പെടാന്‍ കൈകള്‍ കൊണ്ട് മുഖം മൂടാമെന്ന് ആരാണ് കണ്ടുപിടിച്ചത്?&lt;/div&gt;&lt;div&gt;&lt;/div&gt;&lt;div&gt;&lt;/div&gt;&lt;/div&gt;&lt;/div&gt;&lt;/div&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3797858558415284752-1895308222977569441?l=worldofshivakami.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://worldofshivakami.blogspot.com/feeds/1895308222977569441/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=3797858558415284752&amp;postID=1895308222977569441' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3797858558415284752/posts/default/1895308222977569441'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3797858558415284752/posts/default/1895308222977569441'/><link rel='alternate' type='text/html' href='http://worldofshivakami.blogspot.com/2011/07/blog-post.html' title='പുറവും അകവും'/><author><name>ശിവകാമി</name><uri>http://www.blogger.com/profile/08512319297392299458</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='22' src='http://3.bp.blogspot.com/_2h76uY3sgxg/SK03MZZaV4I/AAAAAAAAACQ/1cemCB5eGTY/S220/ShowLetter7.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-3797858558415284752.post-2942431917492683765</id><published>2011-05-02T16:25:00.000+05:30</published><updated>2011-05-02T16:25:06.300+05:30</updated><title type='text'>സുഗുണാമ്മ</title><content type='html'>&lt;div dir="ltr" style="text-align: left;" trbidi="on"&gt;ഈ നാടിനോട് വിടപറയുമ്പോള്‍ നന്ദി പൂര്‍വ്വം സ്മരിക്കേണ്ട ഒരുപാട് മുഖങ്ങള്‍ ഉണ്ട്. സുഹൃത്തുക്കള്‍ ആയും ബന്ധുക്കളായും ഒക്കെ ഒരുപാടുപേര്‍. ഇവരിലൊന്നും പെടാത്ത പ്രിയമുള്ള ഒരു മുഖമാണ് സുഗുണാമ്മയുടെത്.&lt;br /&gt;&lt;br /&gt;സുഗുണാമ്മ കഴിഞ്ഞ&amp;nbsp;അഞ്ചു വര്‍ഷത്തോളമായി എന്‍റെ വീട്ടു ജോലിക്കാരി ആണ് എന്ന് പറയുന്നതിനേക്കാള്,‍  തെലുങ്ക് എന്ന ഭാഷ ഒരു പരിധിവരെ മനസിലാക്കാനും അത്യാവശ്യം തിരിച്ചു പറയാനും ‍ എന്നെ പ്രാപ്തയാക്കിയ, എനിക്ക് ചുറ്റും നടക്കുന്ന വലുതും ചെറുതുമായ വിശേഷങ്ങള്‍ (പലതും എനിക്ക് മനസിലായില്ലെങ്കിലും) പറഞ്ഞു തരുന്ന, ചെറിയ കാര്യങ്ങള്‍ക്കു പോലും ഉറക്കെ പൊട്ടിച്ചിരിക്കുന്ന, ആവശ്യമുള്ളതും ഇല്ലാത്തതുമായ എല്ലാ കാര്യങ്ങളും എപ്പോഴും അറിയണമെന്ന് ആഗ്രഹമുള്ള (എനിക്കിഷ്ടമല്ലാത്ത അവരുടെ ഒരു സ്വഭാവം) വിശേഷാവസരങ്ങളില്‍ ഗൌനിച്ചില്ലെങ്കില്‍ മുഖം വീര്‍പ്പിക്കുന്ന ഒരു സാധാരണക്കാരി എന്ന് പറയാനാണ് എനിക്കിഷ്ടം. &lt;br /&gt;&lt;br /&gt;പലപ്പോഴും അവരുടെ ചോദ്യങ്ങള്‍ ഞാന്‍ മനസിലാക്കി എടുക്കുന്നത് തന്നെ കഷ്ടപ്പെട്ടാണ്‌. അതിന് ഉത്തരം പറയാന്‍ പെടുന്ന പാട് അതിലേറെ... അതുകൊണ്ട് തന്നെ അവരുടെ&amp;nbsp;മിക്ക ചോദ്യങ്ങളും ഞാന്‍ ഒന്നുകില്‍ കേട്ടില്ലെന്നു നടിക്കുകയോ  മനസിലായില്ലെന്നു ആംഗ്യം കാട്ടുകയോ ചെയ്തുപോന്നു. :)&lt;br /&gt;&lt;br /&gt;സുഗുണാമ്മ എല്ലാ വീട്ടുജോലിക്കാരെയും പോലെ തന്നെ നമ്മള്‍ അരികില്‍ ഉള്ളപ്പോള്‍ കുറച്ചു കാര്യമായും അല്ലാത്തപ്പോള്‍&amp;nbsp;ഉഴപ്പിയും പണികള്‍ ചെയ്തിരുന്നു. എങ്കിലും എനിക്കവരില്‍ ഇഷ്ടമായത് അവരുടെ കലര്‍പ്പില്ലാത്ത സ്നേഹമെന്നോ സഹാനുഭൂതിയെന്നോ  അതുമല്ലെങ്കില്‍ മാനുഷിക പരിഗണനയെന്നോ വിളിക്കാവുന്ന ഗുണമാണ്. വീട്ടില്‍ വന്നു കയറിയ ഉടനെ കുഞ്ഞുങ്ങളോട് എന്തെങ്കിലും കൊഞ്ചി പറയുകയോ എന്‍റെ പിന്നില്‍ വന്നുനിന്നു കുട്ടികളെ പോലെ എന്തെങ്കിലും ശബ്ദമുണ്ടാക്കി ഞെട്ടിക്കുകയോ ചെയ്തു ഉറക്കെ ചിരിക്കുന്നത് ചിലപ്പോഴെങ്കിലും ഞാന്‍ ആസ്വദിച്ചിട്ടുണ്ട്. എന്‍റെ മുഖത്ത് ക്ഷീണം കണ്ടാല്‍ ഉടനെ അന്വേഷിക്കും. വയ്യ എന്നറിഞ്ഞാല്‍ എന്നെ വിശ്രമിക്കാന്‍ നിര്‍ബന്ധിക്കും. അവരുടെ പരിധിയില്‍ അല്ലാത്ത ജോലികള്‍ കൂടെ ചോദിക്കാതെ തന്നെ ചെയ്യും. പോകാന്‍ നേരത്ത് ഒരിക്കല്‍ കൂടി എന്‍റെ സുഖാന്വേഷണം നടത്തും. അവശതയില്‍ നമ്മെ തേടിയെത്തുന്ന ഒരു അന്വേഷണം പോലും മരുഭൂമിയിലെ കുളിര്‍ കാറ്റാവും. എന്‍റെ ഗര്‍ഭകാലത്താണ് പലപ്പോഴും അത് ശരിക്കും അനുഭവപ്പെട്ടിട്ടുള്ളത്‌.&lt;br /&gt;&lt;br /&gt;സുഗുണാമ്മക്ക്&amp;nbsp;ഞങ്ങളോടുള്ള സ്നേഹത്തിന്&amp;nbsp;അവര്‍ കാരണമായി പറയുന്നത് മറ്റുള്ള വീട്ടുകാരില്‍ നിന്നും വ്യത്യസ്തമായി ഞങ്ങള്‍ അവരെ 'അമ്മ' എന്ന് ചേര്‍ത്ത് വിളിക്കുന്നുവത്രേ. (ഇവിടെ സ്ത്രീകളെ ബഹുമാനപൂര്‍വ്വം വിളിക്കുന്നത്‌ പേരിനോടോപ്പമോ അല്ലാതെയോ അമ്മ ചേര്‍ത്താണ്.).&amp;nbsp; പന്ത്രണ്ടു വയസിലെ തിരണ്ടു കുളിയും അടുത്ത വര്ഷം നടന്ന കല്യാണവും&amp;nbsp;ഉടനെയുള്ള പ്രസവവും നിരത്തി അവര്‍ പറഞ്ഞ കണക്കനുസരിച്ച് ഞങ്ങള്‍ തമ്മില്‍ രണ്ടോ മൂന്നോ വയസിന്റെ വ്യത്യാസമേ ഉള്ളൂ. &lt;br /&gt;&lt;br /&gt;ഞങ്ങള്‍ ഈ നാട് വിടുകയാണെന്ന് കഴിഞ്ഞ ദിവസമാണ് ഞാന്‍ സുഗുണാമ്മയെ അറിയിച്ചത്. "അയ്യോ അപ്പോള്‍ ഇനി ഇങ്ങോട്ട് പിന്നെ വരില്ലേ " എന്നൊക്കെയാണ് അവര്‍ ചോദിച്ചതെന്ന് തോന്നുന്നു. മനസ്സില്‍ വന്ന  ഉത്തരം തെലുങ്കില്‍ വിവര്‍ത്തനം ചെയ്യാന്‍ ശ്രമിച്ചില്ല.&amp;nbsp;അവരുടെ കണ്ണുകളില്‍ നനവ്‌ പടരുന്നത്‌ കാണാത്തതുപോലെ നിന്നു.&amp;nbsp; &lt;br /&gt;&lt;br /&gt;അവര്‍ക്ക് കൊടുക്കാനായി എന്‍റെ ഒരു പട്ടുസാരിയും കുറച്ചു പൈസയും ഞാന്‍ കരുതിവെച്ചിട്ടുണ്ട്. അവര്‍ക്കെന്റെ മനസ്സില്‍ എന്താണ് സ്ഥാനമെന്നും അവരെ ഞാന്‍ എന്തുമാത്രം മിസ്സ്‌ ചെയ്യുമെന്നുമൊക്കെ പറയണമെന്നുണ്ട്. ഞാന്‍ പറയുന്നതെല്ലാം അവര്‍ക്ക് മനസിലാവുമോ എന്നറിയില്ല..&lt;br /&gt;&lt;br /&gt;&lt;div style="text-align: left;"&gt;അല്ലെങ്കിലും ഈ അഞ്ചുവര്‍ഷവും ഞങ്ങള്‍ ലോകവിശേഷങ്ങള്‍ പറഞ്ഞത് ഏതെങ്കിലും ഭാഷ പഠിച്ചിട്ടാണോ?&lt;/div&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3797858558415284752-2942431917492683765?l=worldofshivakami.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://worldofshivakami.blogspot.com/feeds/2942431917492683765/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=3797858558415284752&amp;postID=2942431917492683765' title='5 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3797858558415284752/posts/default/2942431917492683765'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3797858558415284752/posts/default/2942431917492683765'/><link rel='alternate' type='text/html' href='http://worldofshivakami.blogspot.com/2011/05/blog-post.html' title='സുഗുണാമ്മ'/><author><name>ശിവകാമി</name><uri>http://www.blogger.com/profile/08512319297392299458</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='22' src='http://3.bp.blogspot.com/_2h76uY3sgxg/SK03MZZaV4I/AAAAAAAAACQ/1cemCB5eGTY/S220/ShowLetter7.jpg'/></author><thr:total>5</thr:total></entry><entry><id>tag:blogger.com,1999:blog-3797858558415284752.post-6117092273125178652</id><published>2011-04-26T14:44:00.000+05:30</published><updated>2011-04-26T14:44:34.283+05:30</updated><title type='text'>കണ്ണനെ കണി കാണാന്‍..</title><content type='html'>&lt;div dir="ltr" style="text-align: left;" trbidi="on"&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://1.bp.blogspot.com/-28KBwbuNB40/TbJlwXHx9QI/AAAAAAAAATM/8kwiueqNZ1g/s1600/IMG_5134.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" height="457" src="http://1.bp.blogspot.com/-28KBwbuNB40/TbJlwXHx9QI/AAAAAAAAATM/8kwiueqNZ1g/s640/IMG_5134.jpg" width="640" /&gt;&lt;/a&gt;&lt;/div&gt;&lt;div style="text-align: left;"&gt;&lt;br /&gt;&lt;span class="messageBody"&gt;വിഷുക്കണി എത്ര ഒരുക്കിയിട്ടും തൃപ്തിയാവാതെ പിന്നെയും പിന്നെയും കണികൂട്ടങ്ങള്‍ സ്ഥാനം മാറ്റി വെച്ചു നോക്കുമ്പോള്‍, മനോഹരമായി കണിയൊരുക്കി അതിരാവിലെ വിളിച്ചുണര്‍ത്തി കണ്ണ് പൊത്തിയ ആ രണ്ട് കൈകള്‍ ഒരിക്കല്‍ക്കൂടി കണ്ടെങ്കിലെന്ന് മോഹിച്ചു, വെറുതെ..&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span class="messageBody"&gt;&lt;a href="http://worldofshivakami.blogspot.com/2011/02/blog-post_12.html"&gt;കളഞ്ഞു കിട്ടിയ കണ്ണന്റെ കഥ അറിയാന്‍&lt;/a&gt;&amp;nbsp;&amp;nbsp;&lt;/span&gt;&lt;/div&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3797858558415284752-6117092273125178652?l=worldofshivakami.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://worldofshivakami.blogspot.com/feeds/6117092273125178652/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=3797858558415284752&amp;postID=6117092273125178652' title='2 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3797858558415284752/posts/default/6117092273125178652'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3797858558415284752/posts/default/6117092273125178652'/><link rel='alternate' type='text/html' href='http://worldofshivakami.blogspot.com/2011/04/blog-post_26.html' title='കണ്ണനെ കണി കാണാന്‍..'/><author><name>ശിവകാമി</name><uri>http://www.blogger.com/profile/08512319297392299458</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='22' src='http://3.bp.blogspot.com/_2h76uY3sgxg/SK03MZZaV4I/AAAAAAAAACQ/1cemCB5eGTY/S220/ShowLetter7.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/-28KBwbuNB40/TbJlwXHx9QI/AAAAAAAAATM/8kwiueqNZ1g/s72-c/IMG_5134.jpg' height='72' width='72'/><thr:total>2</thr:total></entry><entry><id>tag:blogger.com,1999:blog-3797858558415284752.post-3065606103920756766</id><published>2011-04-11T19:17:00.002+05:30</published><updated>2011-04-23T11:15:11.762+05:30</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>ഗൃഹസ്ഥാശ്രമി</title><content type='html'>&lt;div dir="ltr" style="text-align: left;" trbidi="on"&gt;മുറിഞ്ഞു മുറിഞ്ഞുള്ള ഉറക്കങ്&lt;wbr&gt;&lt;/wbr&gt;ങള്‍ക്കൊടുവില്‍ അയാള്‍ തലയിണയ്ക്കരികില്‍ വെച്ചിരുന്ന വാച്ചില്‍  നോക്കി. നാലുമണി കഴിഞ്ഞു മുപ്പത്തഞ്ചു മിനിറ്റ്. നാലു പതിനഞ്ചിന്&amp;nbsp;ട്രെയിന്‍ അവിടെ എത്തുമെന്നാണ്&amp;nbsp;കയറുന്നതിനു തൊട്ടുമുന്‍പ് വിളിച്ചപ്പോള്‍ ഭാരതി പറഞ്ഞത്. തന്‍റെ ഉറക്കത്തിനു ഭംഗം വരുത്തേണ്ടെന്നു&amp;nbsp;കരുതി, നേരം വെളുത്തിട്ടു വിളിക്കാമെന്നു വെച്ചതാവും. അവള്‍ എവിടെയ്ക്കെങ്കിലും പോവുന്നതുമുതല്‍ ‍ ഉറക്കം പിണങ്ങി നില്‍ക്കുന്നത് പതിവാണ്. ആദ്യമായിട്ടല്ല തനിച്ചുള്ള യാത്ര, കൊച്ചുകുട്ടിയല്ല എന്നൊക്കെ സ്വയം ബോധിപ്പിക്കാന്‍ ശ്രമിച്ചാലും മനസ് മന്ദബുദ്ധി ചമയും. &lt;br /&gt;&lt;div&gt;എഴുനേറ്റ് പല്ലുതേച്ചു കട്ടന്‍ ചായ കുടിച്ചുകൊണ്ട് അയാള്‍ സോഫയില്‍ ഇരുന്നു. ഭാരതിയുടെ വിളി ഇനിയും വന്നില്ല. അക്ഷമയുടെ മുനമ്പില്‍ നിന്നുകൊണ്ട് അയാള്‍ ഭാരതിയുടെ നമ്പര്‍ ഡയല്‍ ചെയ്യാനൊരുങ്ങി. നിരാശ തന്നെ സമ്മാനിച്ചുകൊണ്ട് ടെലിഫോണ്‍ ശബ്ദിക്കാതിരുന്നപ്പോള്‍ തലേന്ന് രാത്രിയില്‍ ‍ വീട്ടുപടിക്കലെ പോസ്റ്റിനു പുറത്തേക്ക് മരച്ചില്ലയെ വീഴ്ത്തിയ കാറ്റിനെ ശപിച്ചു.&lt;br /&gt;&lt;br /&gt;വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇതേ ദിവസമാണ് അവളുടെ കൈപിടിച്ച് ഈ വീട്ടില്‍ കയറി വന്നത്. പതിനെട്ടു വര്‍ഷത്തെ തടവില്‍ നിന്നാണ് അവളെ മോചിപ്പിച്ചതെന്ന് വിവാഹ രാത്രിയില്‍ അവള്‍ പറയുമ്പോള്‍ ജനാലയ്ക്കപ്പുറത്തെ ഇലയനക്കം നോക്കി നില്‍ക്കുകയായിരുന്നു. &lt;/div&gt;&lt;div&gt;വടക്കന്‍ കേരളത്തിലെ പേരുകേട്ട തറവാട്ടിലെ ഏകാധിപതിയായ അമ്മാവനും, മരുമക്കത്തായം പടികടന്നുവെന്നും അച്ഛന്‍റെ കാലശേഷം അധികാരം മൂത്ത പുത്രനാണെന്നും സദാ സമയവും പരാതി പറയുന്ന ഏട്ടനും ഇടയില്‍ നിശബ്ദയായ അമ്മയെ മാത്രം കണ്ടു വളര്‍ന്ന ബാല്യവും കൌമാരവും. സ്വന്തമായി ശബ്ദമുണ്ടെന്നു മനസിലാക്കുന്നത്‌ പലപ്പോഴും വീടിനു പുറത്ത് വെച്ചായിരുന്നുവത്രേ. മനസിലെ ആശയങ്ങള്‍ക്കു ചിറകുകള്‍ മുളച്ചതും ആ വാശിയില്‍ തന്നെ. കോളേജില്‍ എത്തുമ്പോഴേക്കും അടിച്ചമര്‍ത്തപ്പെട്ടവരുടെ വക്താവായി.  നാട്ടിലെ അധികാരി അമ്മാവന്റെയും ഏട്ടന്റെയും മുന്നില്‍ നാവില്ലാത്ത അമ്മയുടെ പിന്ഗാമി ചമഞ്ഞു. &lt;/div&gt;&lt;div&gt;&lt;/div&gt;&lt;div&gt;നേരം വെളുക്കുവോളം അവള്‍ മാത്രം സംസാരിച്ചതെന്തിനായിരുന്നുവെന്&lt;wbr&gt;&lt;/wbr&gt;ന്  പിറ്റേന്ന് പകല്‍ മുഴുവന്‍  ചിന്തിച്ചുകൊണ്ടിരുന്നു. അടുക്കളയില്‍ പുതുപ്പെണ്ണിന്റെ നാണം മാറ്റിവെച്ച് അധികാരത്തോടെ കാര്യങ്ങള്‍ ഏറ്റെടുത്തു ചെയ്യുന്നതില്‍ അഭിമാനമായിരുന്നു. ഒരിക്കല്‍പോലും പിന്നിലാവാന്‍ ആഗ്രഹിക്കാത്ത, ഒരുതരം വാശി അവളില്‍ എല്ലാ കാര്യത്തിലും അന്നേ ഉണ്ടായിരുന്നുവോ?  ജോലിക്കാരിയുടെ കഷ്ടപ്പാടിനും പ്രശ്നങ്ങള്‍ക്കും പരിഹാരം നിര്‍ദ്ദേശിച്ച്, വീടിന്നടുത്തുള്ള കൊച്ചു പെണ്‍കുട്ടികള്‍ക്ക് പാഠങ്ങള്‍ പറഞ്ഞുകൊടുത്ത്.. അവള്‍ എല്ലായിടത്തും സ്വാതന്ത്ര്യത്തിന്റെ സാന്നിധ്യമാവുന്നതും പ്രശംസക്ക് പാത്രമാവുന്നതും സന്തോഷത്തോടെ നോക്കി നിന്നു. ജോലിസ്ഥലത്തേക്ക് തനിച്ചുപോവുമ്പോള്‍ അവള്‍ക്ക് ഏകാന്തത ഉണ്ടാവാതിരിക്കാനും ഈ തിരക്ക് ഉപകരിക്കുമെന്ന് ആശ്വസിച്ചു. വെറുമൊരു വീട്ടമ്മയായി അടച്ചിടപ്പെടേണ്ടവളല്ല, എവിടെയൊക്കെയോ പടര്ത്തപ്പെടേണ്ട ജ്വാല അവളിലുണ്ടെന്ന തിരിച്ചറിവ് അഭിമാനത്തോടെയാണ് സ്വീകരിച്ചത്.  അതുകൊണ്ട്‌ തന്നെ ഒന്നിനും താനൊരു തടസമാവില്ല എന്ന് മനസ്സില്‍ ഉറപ്പിച്ചത് മധുവിധുകാലത്ത് തന്നെയാണ്.&lt;/div&gt;&lt;div&gt;&lt;/div&gt;&lt;div&gt;വാതില്‍മണി നാദം അയാളെ ഭൂതകാലത്തിന്റെ പടവുകള്‍ ഓടിയിറങ്ങാന്‍ നിര്‍ബന്ധിതനാക്കി. &lt;/div&gt;&lt;div&gt;"ടീച്ചര്‍ ഇന്നും ഇല്ലാ ല്ലേ? ഇന്നലെ പോണ വഴി വീട്ടില്‍ കേറി രാവിലെ തന്നെ വന്നു മാഷക്ക് വേണ്ടതൊക്കെ ചെയ്തു കൊടുക്കണോന്ന് പറഞ്ഞിട്ടാ പോയത്."&lt;/div&gt;&lt;div&gt;പാറൂട്ടിയമ്മ വരുമെന്ന് റെയില്‍വേ സ്റ്റേഷനില്‍ നിന്നും വിളിച്ചപ്പോള്‍ പറഞ്ഞിരുന്നു.&lt;/div&gt;&lt;div&gt;"മാഷായതുകൊണ്ടാ... ഇബടെ ഞങ്ങളെല്ലാരും പറയും. എബ്ടെക്കാ, എന്തിനാന്നോന്നും ചോദിക്കാതെ എന്തിനേ ങ്ങനെ വിടണേ? കാലോന്നും അത്ര നന്നല്ല മാഷെ.. മാഷെ തനിച്ചാക്കി എങ്ങടാ ഈയമ്മ പോണേ?"&lt;/div&gt;&lt;div&gt;'എന്‍റെ ഭാരതി എവിടെയ്ക്കാ പോണത് ന്ന് നിയ്ക്കറിയാം പാറൂട്ടിയമ്മേ...&lt;wbr&gt;&lt;/wbr&gt;അവള്‍ നമ്മുടെ നാട്ടിലെ സ്ത്രീകള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നവളാണ്.  തിരു&lt;wbr&gt;&lt;/wbr&gt;വനന്തപുരത്ത് ഒരു സമരത്തില്‍ പ്രസംഗിക്കാനാ അവള്‍ പോയത്. അല്ലാതെ നിങ്ങള്‍ വിചാരിക്കണപോലെ......' പുതഞ്ഞുവന്ന ദേഷ്യത്തില്‍ അങ്ങനെയൊക്കെ പറയണമെന്ന് തോന്നി. &lt;/div&gt;&lt;div&gt;"അതിന് അവളിന്ന് രാത്രി തന്നെ എത്തുമല്ലോ.. ഞാന്‍ തനിച്ചല്ലല്ലോ.. നിങ്ങളില്ലേ.. പോരാത്തേന് കുട്ടീഷ്ണന്‍ വരേം &lt;wbr&gt;&lt;/wbr&gt;ചെയ്യും" &lt;/div&gt;&lt;div&gt;"മാഷ്ക്കൊരു കുഞ്ഞിനെ പോലും തരാന്‍ പറ്റിയില്ല്യാലോ ആയമ്മക്ക്‌!"&lt;/div&gt;&lt;div&gt;"പാറൂട്ടിയമ്മക്ക് പണിയില്ലേ അടുക്കളയില്‍? " ശബ്ദം അറിയാതെ കനത്തുപോയി. &lt;/div&gt;&lt;div&gt;"ന്തോപ്പാ... ഞാന്‍ നിയ്ക്ക് മനസ്സില്‍ തോന്നീത് പറഞ്ഞൂന്നേയുള്ളൂ.. മനസ്സില്‍ ഒന്നും വാക്കില്‍ മറ്റൊന്നും വെയ്ക്കാന്‍ പാറൂന് പണ്ടേ അറീല്ല്യാ.. അദോണ്ട് പറഞ്ഞതാ.."&lt;/div&gt;&lt;div&gt;പിന്നെയും എന്തൊക്കെയോ പിറുപിറുത്തുകൊണ്ട് അവര്‍ അടുക്കള ഭാഗത്തേക്ക് നടന്നു.&lt;/div&gt;&lt;div&gt;മനസ്സില്‍ ഒന്നും വാക്കില്‍ മറ്റൊന്നും വെക്കുന്ന എത്ര മുഖങ്ങള്‍ ഉണ്ടാവും! മുഖത്തേക്കാള്‍ വലിയ കറുത്ത കണ്ണടയും കയ്യില്ലാത്ത ബ്ലൌസും ധരിച്ച്  മിനി മാത്യൂസു&lt;wbr&gt;&lt;/wbr&gt;ം മുനമ്പില്‍ സ്വര്‍ണം പിടിപ്പിച്ച വടി കുത്തി  കേണല്‍ മേനോനും പിന്നെയും ചില പേരറിയാത്ത മനുഷ്യരും അയാളുടെ മനസിലൂടെ നടന്നുപോയി. &lt;/div&gt;&lt;div&gt;&lt;/div&gt;&lt;div&gt;പാറൂട്ടിയമ്മ ഉണ്ടാക്കി കൊടുത്ത ചോറും കറികളും തലേന്ന് പോകുന്നതിനു മുന്‍പ് ഭാരതി ധൃതി പിടിച്ചുണ്ടാക്കി വെച്ച തണുത്ത സേമിയ പായസവും നിരന്ന, വിശാലമായ മേശയ്ക്കരികില്‍ തനിച്ചിരിക്കുമ്പോള്‍ അടപ്പുകള്‍ തുറന്നു പച്ചക്കറികള്‍ എഴുനേറ്റ് വന്നു അയാള്‍ക്ക് ചുറ്റും പൊട്ടിച്ചിരിച്ചു കൊണ്ട് നൃത്തമാടി. &lt;/div&gt;&lt;div&gt;സ്വാതന്ത്ര്യം കൊതിച്ചവള്‍ക്ക് അത് അനുവദിച്ചു കൊടുത്തതാണോ തെറ്റ്? മറ്റുള്ളവര്‍ പറയുന്നതുപോലെ അവള്‍ വഴിതെറ്റി പോകുമെന്ന് ഒരിക്കലും തോന്നിയിട്ടില്ല. സമൂഹത്തിനു വേണ്ടി എന്തൊക്കെയോ ചെയ്യാനുണ്ടെന്നു വിശ്വസിച്ചു വളര്‍ന്നവള്‍.. അത് അനുവദിച്ചുകൊടുക്കുമ്പോള്‍ അവളുടെ മനസിലെ ഉയര്‍ന്ന സ്ഥാനമേ ആഗ്രഹിച്ചുള്ളൂ.. അതുവരെയുള്ള അവളുടെ പുരുഷ സങ്കല്‍പ്പങ്ങള്‍ക്ക് ഒരു തിരുത്തെഴുത്ത് ! അതില്‍ വിജയിക്കുകയും ചെയ്തു...&lt;/div&gt;&lt;div&gt;&lt;/div&gt;&lt;div&gt;ജോലിയില്‍ നിന്നും വിരമിച്ചു വികലാംഗനായി വീട്ടില്‍ ചടഞ്ഞുകൂടെണ്ടി വന്ന ആദ്യ നാളുകളില്‍ ഒരു അവഗണനയോ അപകര്‍ഷതയോ ഒറ്റപ്പെടലോ ഉള്ളില്‍ എവിടെയൊക്കെയോ ഭരണം നടത്തിയിരുന്നില്ലേ.. അവയെയെല്ലാം അവളോടുള്ള സ്നേഹമോ അരികില്‍ ഉള്ളപ്പോഴുള്ള അവളുടെ കരുതലോ ഒക്കെ നിഷ്പ്രഭമാക്കി. &lt;/div&gt;&lt;div&gt;&lt;div&gt;&lt;/div&gt;&lt;div&gt;എങ്കിലും...&lt;/div&gt;&lt;div&gt;പല ദിവസങ്ങളിലും രാവിലത്തെ ചായ തനിയെ അനത്തുമ്പോള്‍...&lt;/div&gt;&lt;div&gt;തണുത്തുറഞ്ഞ ഭക്ഷണം ചൂടാക്കി, കുറച്ചെന്തെങ്കിലും എടുത്തെന്ന് വരുത്തി ടെലിവിഷന് മുന്‍പില്‍ ചടഞ്ഞു കൂടുമ്പോള്‍... ചില വാര്‍ത്താ ദൃശ്യങ്ങളില്‍ അവള്‍ നിറയുമ്പോള്‍..  &lt;/div&gt;&lt;div&gt;ഏകാന്ത രാവുകളില്‍ തലയിണയെ  കൂട്ടുപിടിച്ച്, അകന്നു നില്‍ക്കുന്ന നിദ്രയെ ആവാഹിക്കാന്‍ ബദ്ധപ്പെടുമ്പോള്‍.. ഒക്കെ... തനിച്ചാക്കപ്പെട്ടുവോ? അതോ സ്വയം ഉള്വലിയുകയായിരുന്നുവോ..&lt;/div&gt;&lt;div&gt;തിരക്കിനിടയിലും കിട്ടുന്ന സമയത്തെ അന്വേഷണങ്ങളിലെ  കരുതലും സ്നേഹവും, സന്തോഷവും സാന്ത്വനവും ആണെങ്കിലും ചിലപ്പോഴൊക്കെ താനൊരു വിലങ്ങു തടി ആകുന്നുണ്ടോ അവള്‍ക്കെന്ന തോന്നലും ഉണ്ടാവുന്നു.&lt;/div&gt;&lt;div&gt;ഇന്നെന്തിനാണ് ഇങ്ങനെയൊക്കെ ചിന്തിക്കുന്നത്? പാറൂട്ടിയമ്മയുടെ വാക്കുകള്‍ ഉള്ളില്‍ അടക്കിവെച്ച എന്തിനെയൊക്കെയോ ഉണര്ത്തുന്നവയായിരുന്നോ ? &lt;/div&gt;&lt;div&gt;നിറച്ചുണ്ട് ഏമ്പക്കം വന്നാലും ഒരിത്തിരി ചോറുകൂടി എന്ന് സ്നേഹം ചൊരിയാന്‍ വളരെ അപൂര്‍വമായേ അവള്‍ കൂടെ ഉണ്ടായിരുന്നുള്ളൂ..&lt;/div&gt;&lt;div&gt;അഥവാ അങ്ങനെ ഒക്കെ ആഗ്രഹിക്കാന്‍ തനിക്കെന്താണ്‌ അര്ഹത? യൌവനകാലത്ത് അവളെ തനിച്ചാക്കി അതിര്‍ത്തി കാക്കാന്‍ പോയവന്‍. നെഞ്ചിനെ ലക്ഷ്യമാക്കി വന്നത് കാലില്‍ ഏറ്റുവാങ്ങി വികലാംഗപട്ടം നേടിയവന്‍. അവള്‍ക്കെന്നും ഒരു ഭാരം മാത്രമായിട്ടെയുള്ളൂ.. &lt;/div&gt;&lt;div&gt;&lt;/div&gt;&lt;div&gt;വാതില്‍ക്കല്‍ മുട്ടുകേട്ടു ചിന്തകളില്‍ നിന്നും ഉണരുമ്പോള്‍ വലിയ വീട്ടിലെ തനിച്ച് തന്നെയാണെന്ന് അടച്ചിട്ട അടുക്കളവാതില്‍ ഓര്‍മ്മിപ്പിച്ചു. ഓര്‍മ്മകളില്‍ മുങ്ങാംകുഴിയിട്ടിരുന്ന നേരത്തെപ്പോഴോ "പാറു പോയിട്ട് വരാ മാഷെ" ന്ന് കേട്ടുവോ.. &lt;/div&gt;&lt;div&gt;വാതില്‍ക്കല്‍ പുഞ്ചിരി തൂവുന്ന മുഖവുമായി അവള്‍, ഭാരതി!&lt;/div&gt;&lt;div&gt;"എന്തെയിങ്ങനെ നോക്കണേ.. നമ്മുടെ വിവാഹദിവസമായിട്ട് ഏട്ടനിവിടെ തനിച്ചല്ലേ എന്നോര്‍ത്തപ്പോള്‍ പിന്നെ സമരോം സെമിനാറും ഒന്നും ഓര്‍ത്തില്ലാ.. നേരെ ഇങ്ങട് പോന്നു. "&lt;/div&gt;&lt;div&gt;തന്‍റെ അമ്പരപ്പ് &amp;nbsp;വകവെക്കാതെ കയ്യിലെ ബാഗ്‌ സോഫയിലേക്ക് വലിച്ചെറിഞ്ഞ്, കയ്യും മുഖവും കഴുകി വസ്ത്രം പോലും മാറാതെ അവള്‍ മേശക്കരികില്‍ കസേര വലിച്ചിട്ടിരുന്നു. &lt;/div&gt;&lt;div&gt;"ന്താ ങ്ങനെ നിക്കണേ.. വരൂ.. നല്ല വിശപ്പ്‌.. ഒന്നും കഴിച്ചിട്ടും കൂടീല്ല്യാ.. അയ്യോ പാറൂട്ടിയമ്മ വാഴയില വെട്ടിയില്ലേ.. ഞാന്‍ അതും പറഞ്ഞേല്പ്പിചിരുന്നൂലോ.. സാരല്ല്യാ.. ഒരു പാത്രത്തില്‍ തന്നെ കഴിക്കാം, വരൂന്നേ.. ഇന്ന് ഞാനാ ഉരുളയുരുട്ടി തരുന്നത്.. എത്ര നാളായി!! ആഗ്രഹം ല്ല്യാഞ്ഞിറ്റൊന്നുമല്ലാ ട്ടോ.. ഞാന്‍ വേണ്ടപോലെ ശ്രദ്ധിക്കണില്ല്യാന്നു തോന്നീട്ട്ണ്ടോ എട്ടന്?"&lt;/div&gt;&lt;div&gt;ഇല്ലെന്ന് തലയാട്ടുമ്പോള്‍ നെഞ്ചില്‍ നിന്നും എന്തോ കയറിവന്നു തൊണ്ടയില്‍ കുരുങ്ങി.&lt;/div&gt;&lt;div&gt;എപ്പോഴോ തുറന്നുവെച്ച ടെലിവിഷനില്‍ സമരപന്തലില്‍ ഭാ&lt;wbr&gt;&lt;/wbr&gt;രതി ഘോരഘോരം പ്രസംഗിച്ചതും ഏതോ സാമൂഹ്യവിരുദ്ധരുടെ ‍&amp;nbsp;ആക്രമണത്താല്‍ അവിടെ&amp;nbsp;ചുവപ്പ് പടര്‍ന്നതും&amp;nbsp;&amp;nbsp;സംഭവത്തെ അപലപിച്ചുകൊണ്ട് പ്രതിപക്ഷവും ഭരണപക്ഷവും മഹിളാസംഘടനകളും അവതാരകനോട് തര്‍ക്കിച്ചതും മാറിമാറി തെളിഞ്ഞുകൊണ്ടിരുന്നത് അയാള്‍ കാണുന്നുണ്ടായിരുന്നില്ല. &lt;/div&gt;&lt;div&gt;&lt;/div&gt;&lt;div&gt;അപ്പോള്‍ അയാള്‍ നിറഞ്ഞ വയറും മനസുമായി അവളുടെ മടിയില്‍ തലവെച്ചു കണ്ണടച്ച് കിടക്കുകയായിരുന്നു.  &lt;/div&gt;&lt;div style="text-align: left;"&gt;&lt;/div&gt;&lt;/div&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3797858558415284752-3065606103920756766?l=worldofshivakami.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://worldofshivakami.blogspot.com/feeds/3065606103920756766/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=3797858558415284752&amp;postID=3065606103920756766' title='2 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3797858558415284752/posts/default/3065606103920756766'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3797858558415284752/posts/default/3065606103920756766'/><link rel='alternate' type='text/html' href='http://worldofshivakami.blogspot.com/2011/04/blog-post.html' title='ഗൃഹസ്ഥാശ്രമി'/><author><name>ശിവകാമി</name><uri>http://www.blogger.com/profile/08512319297392299458</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='22' src='http://3.bp.blogspot.com/_2h76uY3sgxg/SK03MZZaV4I/AAAAAAAAACQ/1cemCB5eGTY/S220/ShowLetter7.jpg'/></author><thr:total>2</thr:total></entry><entry><id>tag:blogger.com,1999:blog-3797858558415284752.post-5827279076976812686</id><published>2011-03-01T17:03:00.002+05:30</published><updated>2011-03-04T11:49:12.367+05:30</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>സാന്ധ്യമേഘങ്ങള്‍</title><content type='html'>&lt;div dir="ltr" style="text-align: left;" trbidi="on"&gt;&lt;div style="text-align: left;"&gt;&lt;div style="text-align: left;"&gt;&lt;div style="text-align: left;"&gt;&lt;div style="text-align: left;"&gt;&lt;div style="text-align: left;"&gt;&lt;div style="text-align: left;"&gt;&lt;div style="text-align: left;"&gt;&lt;div style="text-align: left;"&gt;&lt;div style="text-align: left;"&gt;&lt;div style="text-align: left;"&gt;&lt;div style="text-align: left;"&gt;&lt;div style="text-align: left;"&gt;&lt;div style="text-align: left;"&gt;ജീവിതം ഒരു മഹാത്ഭുതമാണ് എന്ന് ഈയിടെ എവിടെയോ വായിച്ചതായി മത്തായിചേട്ടന്‍ ഇളയമകന്‍ ജോണിക്കുട്ടിയുടെ കാറില്‍ യാത്ര ചെയ്യുമ്പോള്‍ ഓര്‍ത്തു. അപ്രതീക്ഷിതമായത്‌&amp;nbsp;വന്നു&amp;nbsp;നമ്മെ അത്ഭുതപ്പെടുത്തും.&amp;nbsp;ചിലപ്പോള്‍ സങ്കടക്കടലില്‍ ആഴ്ത്തിക്കളയും. അല്ലെങ്കില്‍&amp;nbsp;പിന്നെ സ്വര്‍ഗമായിരുന്ന വീട്ടില്‍&amp;nbsp;കാലത്തെ&amp;nbsp;പുട്ടും കടലയും ഉണ്ടാക്കി കെട്ട്യോനെയും &amp;nbsp;പിള്ളേരേം&amp;nbsp;കഴിപ്പിച്ച്, പഴങ്കഞ്ഞീം കാ‍ന്താരിമുളകുടച്ചതും&amp;nbsp;&amp;nbsp;കൊണ്ട്&amp;nbsp; അടുക്കളവാതുക്കല്‍&amp;nbsp;ഇരുന്ന&amp;nbsp;&amp;nbsp;&amp;nbsp;ഏലിക്കുട്ടിയെ&amp;nbsp; &amp;nbsp;കര്‍ത്താവ് നെഞ്ചുവേദനേടെ&amp;nbsp;രൂപത്തില്‍ വന്നു വിളിക്കേണ്ട കാര്യമുണ്ടായിരുന്നോ? ‍ പോരാത്തതിന്&amp;nbsp;അവളില്ലാത്ത&amp;nbsp;വീടിനെ നരകമാക്കി മാറ്റുകയും ചെയ്തു!&amp;nbsp; മക്കളുടെയും മരുമക്കളുടെയും പീഢനം സഹിക്കാതെ&amp;nbsp; വീടുവിട്ടിറങ്ങി ലക്ഷ്യമില്ലാതെ ചെന്നുകയറിയ ബസില്‍ സ്നേഹസദനത്തിലെ കൊച്ചച്ചന്‍ അടുത്തിരുന്നതും,&amp;nbsp;തന്‍റെ പകച്ചമുഖവും &amp;nbsp;കാലിപോക്കറ്റും&amp;nbsp; കണ്ടു&amp;nbsp;പന്തികേട്‌&amp;nbsp;തോന്നി,&amp;nbsp;കഥകള്‍&amp;nbsp;അന്വേഷിച്ചറിഞ്ഞതും കൂടെ കൂട്ടിയതും,&amp;nbsp;അന്ന് വൈകുന്നേരം&amp;nbsp;അഞ്ചേമുക്കാല്‍ മുതല്‍&amp;nbsp;&amp;nbsp;കൃഷ്ണേട്ടനും കരുണന്‍മാഷും അബ്ദുക്കയും&amp;nbsp;അഴകപ്പനും&amp;nbsp;വാര്യര്മാഷും പീലിപോസും ദേവസിക്കുട്ടിയും&amp;nbsp;എല്ലാമടങ്ങുന്ന&amp;nbsp;വലിയ കുടുംബത്തില്‍&amp;nbsp; തനിക്കുമൊരു അംഗത്വം&amp;nbsp;തന്നതും&amp;nbsp;&amp;nbsp;തനിക്കായി കാത്തുവെച്ച&amp;nbsp; അത്ഭുതങ്ങള്‍&amp;nbsp; തന്നെ.&amp;nbsp; നാലുമാസങ്ങള്‍ക്ക്ശേഷം അപ്പനെ&amp;nbsp;തിരികെ&amp;nbsp;വീട്ടിലേക്ക്&amp;nbsp; &amp;nbsp;കൂട്ടിക്കൊണ്ടു വരണമെന്ന്&amp;nbsp;ജോണിക്കുട്ടിയെ തോന്നിപ്പിച്ചതും കര്‍ത്താവ് തന്നെയാവും.&amp;nbsp;പീലിപോസ്&amp;nbsp;പറഞ്ഞതുപോലെ ഏലിക്കുട്ടി&amp;nbsp; അങ്ങേലോകത്ത് കര്‍ത്താവിന് സ്വൈര്യം കൊടുത്തുകാണത്തില്ല.&lt;/div&gt;&lt;/div&gt;&lt;/div&gt;&lt;/div&gt;&lt;/div&gt;&lt;/div&gt;&lt;/div&gt;&lt;/div&gt;&lt;/div&gt;&lt;/div&gt;&lt;/div&gt;&lt;div style="text-align: left;"&gt;&lt;br /&gt;&lt;/div&gt;&lt;/div&gt;&lt;/div&gt;ജീവിതത്തില്‍ എങ്ങനെയോ ഒറ്റപ്പെട്ടുപോയവര്‍ സ്നേഹസദനത്തില്‍ ഒരുമിച്ചപ്പോള്‍&amp;nbsp;&amp;nbsp; എല്ലാവരും പ്രായം തന്നെ മറന്നുപോയി. കളിയും തമാശയും പഴങ്കഥകളും കൊണ്ട് തങ്ങളുടെ സങ്കടഭാണ്ഡങ്ങള്‍ മൂടിയിട്ടു. ഒടുവില്‍ അവരോടു യാത്ര പറഞ്ഞിറങ്ങുമ്പോള്‍&amp;nbsp;കുഴിച്ചുമൂടിയതില്‍ തന്റേതുമാത്രം എങ്ങുനിന്നോ തോളില്‍ വന്നു വീണപോലെ... &lt;br /&gt;&lt;br /&gt;'അവകാശപ്പെട്ടത് ഉപേക്ഷിച്ച് മത്തായി എന്തിനാ ഇങ്ങനെ ഒന്നുമില്ലാത്തവരുടെ കൂടെ കിടക്കുന്നത്' എന്ന് ഒരു പാതിരാത്രിയില്‍&amp;nbsp; ചോദിക്കുമ്പോള്‍&amp;nbsp;&amp;nbsp;കൃഷ്ണേട്ടന്റെ തൊണ്ട ഇടറിയിരുന്നു. ജോണിക്കുട്ടീടെ ഇളയകൊച്ചിനെ സ്വപ്നം കണ്ടുണര്‍ന്ന് എഴുന്നേറ്റിരുന്നപ്പോഴായിരുന്നു അപ്പുറത്തെ കട്ടിലില്‍&amp;nbsp; ഉറക്കം കാത്തുകിടന്നിരുന്ന&amp;nbsp;&amp;nbsp;കൃഷ്ണേട്ടന്‍ അത് ചോദിച്ചത്.&amp;nbsp; ജോലിയില്‍നിന്നും വിരമിച്ചതോടെ വീടും പറമ്പും ഒറ്റപ്പുത്രന് കൊടുത്ത്, കൊച്ചുമക്കളെയും ലാളിച്ചു കഴിയാന്‍ കൊതിച്ചതായിരുന്നു അങ്ങേര്.&amp;nbsp;അവസാനം&amp;nbsp;മകന്‍&amp;nbsp;വൃദ്ധസദനത്തിന് വലിയൊരു&amp;nbsp; തുക&amp;nbsp; കെട്ടിവെച്ച്&amp;nbsp; കയ്യൊഴിഞ്ഞു.&amp;nbsp;&amp;nbsp; പിന്നെ ആരോരുമില്ലാതെ അലഞ്ഞു തിരിഞ്ഞു പാണ്ടിനാട്ടില്‍ നിന്നോ മറ്റോ എത്തിയ അഴകപ്പന്‍..&amp;nbsp;&amp;nbsp;പാവം അബ്ദുക്ക&amp;nbsp;ആണെങ്കില്‍ മകളുടെ കല്യാണം നടത്താനും മകനെ ഗള്‍ഫില്‍ അയക്കാനും വേണ്ടി എല്ലാം വിറ്റുതുലച്ച ഹതഭാഗ്യന്‍. മക്കള്‍ക്ക്‌ സ്നേഹമുണ്ടെങ്കിലും കൂടെ നിര്‍ത്താന്‍ വഴിയില്ല. വെള്ളിയാഴ്ചകളില്‍ സ്നേഹാന്വേഷണങ്ങള്‍ മൈക്കലച്ചന്റെ മേശപ്പുറത്തെ ചുവന്ന ഫോണില്‍ എത്തും.&amp;nbsp; സ്നേഹസദനത്തില്‍ ഓരോരുത്തര്‍ക്കും&amp;nbsp; പറയാന്‍&amp;nbsp; ഓരോ &amp;nbsp;കഥയുണ്ടായിരുന്നു. &lt;br /&gt;&lt;br /&gt;എങ്കിലും ഇത്രയും പെട്ടെന്ന് പിള്ളേരുടെ മനസ് മാറി എന്ന് വിശ്വസിക്കാനും പറ്റുന്നില്ല. മക്കള്‍ അപ്പനെ ഓര്‍ത്തു പരിതപിച്ചാല്‍ പോലും അവരുടെ ഭാര്യമാരുടെ മനസ് ഇളകുന്ന കാര്യം സംശയമാണ്. &lt;br /&gt;&lt;br /&gt;"സ്നേഹമൊക്കെ താനേ ഉണ്ടായിക്കൊള്ളും&amp;nbsp;മത്തായിചേട്ടാ.. ആ കൊച്ച്&amp;nbsp;വിദേശത്ത്&amp;nbsp;ലക്ഷങ്ങളല്ല്യോ&amp;nbsp;സമ്പാദിക്കുന്നെ..&amp;nbsp;&amp;nbsp;പോരാത്തേന് ജോണിക്കുട്ടിയേം കൊണ്ടുപോവും. ഇതേ ചോദ്യം തന്നായിരുന്നില്ലേ മൂത്തവന്റെ കാര്യത്തിലും ചേട്ടന്‍ ചോദിച്ചത്.. എന്നിട്ടിപ്പം എന്നതാ ഒരു കൊറവ്?&amp;nbsp;രണ്ടുപേരും കൂടെ&amp;nbsp;നാല് തലമുറയ്ക്കുള്ളത് ഇപ്പോത്തന്നെ&amp;nbsp;ഒണ്ടാക്കിക്കാണും!"&amp;nbsp;ബ്രോക്കര്‍ തങ്കച്ചന്റെ വാചകമടിയില്‍ മയങ്ങിയാണ് അമേരിക്കയില്‍ നേഴ്സ് ആയ&amp;nbsp; &amp;nbsp;ക്ലാരയെ &amp;nbsp;രണ്ടാമത്തെ&amp;nbsp; മകന്‍&amp;nbsp;ജോയിക്കുട്ടിക്കുവേണ്ടി&amp;nbsp;ആലോചിച്ചത്.&amp;nbsp;പെണ്ണ് കണ്ടു&amp;nbsp;വന്നയന്നുമുതല്‍&amp;nbsp;&amp;nbsp;ചെറുക്കന്&amp;nbsp;അവളെ&amp;nbsp;തന്നെ മതി എന്ന ഒറ്റ നിര്‍ബന്ധം! മനസ്സമ്മതത്തിന്റെയന്ന്&amp;nbsp;ഉടുപ്പിന്റെ&amp;nbsp;തുമ്പില്‍ കറിയുടെ ഒരു തുള്ളി എങ്ങാണ്ട് കണ്ടപ്പോള്‍&amp;nbsp;മുതല്‍&amp;nbsp;ക്ലാരകൊച്ച്&amp;nbsp;അമ്മായിയപ്പനെ&amp;nbsp; വൃത്തിയില്ലാത്തവന്‍ എന്ന് മുദ്രകുത്തിയതാണ്. പിന്നീടവള്‍ രണ്ടുവര്‍ഷം കഴിഞ്ഞുവന്ന മൂന്നാമത്തെ&amp;nbsp;മരുമകള്‍ &amp;nbsp;ആഷയോടും അപ്പന്റെ വൃത്തിരാഹിത്യത്തെ പൊടിപ്പും തൊങ്ങലും വെച്ച് അറപ്പോടെ വിളമ്പി. രണ്ടു ചേട്ടന്മാരും വിദേശത്ത്‌ ലക്ഷങ്ങള്‍ കൊയ്യുമ്പോള്‍ അപ്പന്‍ കൊടുത്ത റബ്ബര്‍തോട്ടം വിറ്റ കാശും സ്ത്രീധനവും ചേര്‍ത്ത് ടൌണില്‍ കെട്ടിയ ഷോപ്പിംഗ്‌ കോമ്പ്ലെക്സില്‍ നിന്ന് കിട്ടുന്നത് കുറച്ചിലായി കരുതി, അപ്പനെയും ചേട്ടന്മാരെയും ചീത്ത വിളിക്കാന്‍ വയറുനിറച്ച് മദ്യം അകത്താക്കുന്ന ഇളയവന്‍ ജോണിക്കുട്ടി... തന്‍റെ എല്ലാ ദുഃഖത്തിനും കാരണക്കാരന്‍&amp;nbsp;ഈ&amp;nbsp;കിളവന്‍&amp;nbsp;ആണെന്ന ഭാവത്തില്‍ കുഞ്ഞുങ്ങളെപോലും അപ്പാപ്പനോട് അടുപ്പിക്കാത്ത മരുമകള്‍... &lt;br /&gt;&lt;br /&gt;തോളിലെ സങ്കടങ്ങളുടെ മാറാപ്പ് ചോര്‍ന്ന്, അപമാനത്തിന്റെയും വ്യഥയുടെയും രംഗങ്ങള്‍ കണ്മുന്നില്‍ തെളിഞ്ഞുതുടങ്ങിയപ്പോള്‍ മത്തായിചേട്ടന്‍ വര്‍ത്തമാനത്തിലേക്ക്‌ ഇറങ്ങാന്‍ ശ്രമിച്ചുകൊണ്ട് പുറത്തേക്കു നോക്കി.&amp;nbsp;വഴിയോരത്തെ&amp;nbsp;കല്യാണമണ്ഡപത്തിനുമുന്നില്‍ &amp;nbsp;പലനിറത്തില്‍&amp;nbsp;പട്ടുവസ്ത്രങ്ങള്‍&amp;nbsp;ധരിച്ച&amp;nbsp;മനുഷ്യര്‍. പണ്ട്&amp;nbsp;അതൊരു&amp;nbsp;സിനിമാകൊട്ടക&amp;nbsp;ആയിരുന്നു.&amp;nbsp;&amp;nbsp;ഏലിക്കുട്ടിയെയും കൂട്ടി പച്ചക്കറിചന്തയില്‍ നിന്നുമുള്ള&amp;nbsp;മടക്കയാത്രയില്‍&amp;nbsp;തുലാഭാരവും ഇണപ്രാവുകളും ഒക്കെ കൈകോര്‍ത്തിരുന്നുകണ്ടത് ഇവിടെവെച്ചാണ്. &lt;br /&gt;ശാരദ ആയിരുന്നു&amp;nbsp;ഏലിക്കുട്ടിയുടെ&amp;nbsp;ഇഷ്ടതാരം. തുലാഭാരം കണ്ടിറങ്ങുമ്പോള്‍&amp;nbsp;അവളുടെ&amp;nbsp;കണ്ണും&amp;nbsp;മുഖവും ചുവന്നിരുന്നതിന്റെ&amp;nbsp; പേരില്‍&amp;nbsp;ദേഷ്യം&amp;nbsp;നടിച്ചു&amp;nbsp;മിണ്ടാതെ കിടന്നപ്പോള്‍&amp;nbsp;"ഇനി ഞാന്‍&amp;nbsp;ഒരു പടത്തിനും&amp;nbsp;കരയത്തില്ല,&amp;nbsp;ദേ എന്റിച്ചായനാണെ&amp;nbsp;സത്യം" എന്ന് പറഞ്ഞുകൊണ്ട്&amp;nbsp;തലചായ്ച്ച&amp;nbsp; നെഞ്ചില്‍&amp;nbsp; മത്തായിചേട്ടന്‍ കൈത്തലം ചേര്‍ത്തു.&amp;nbsp;ഓര്‍മ്മകള്‍&amp;nbsp;തിങ്ങിനിറഞ്ഞ് നീറ്റലായി&amp;nbsp;പടരുന്നു...&lt;br /&gt;&lt;br /&gt;വീട്ടുമുറ്റത്ത് നിര്‍ത്തിയ കാറില്‍നിന്നും പുറത്തേക്കിറങ്ങി അഴിഞ്ഞുതുടങ്ങിയ മുണ്ട് മുറുക്കിയുടുത്തു&amp;nbsp;&amp;nbsp;തിരിഞ്ഞപ്പോള്‍ വീണ്ടുമൊരു അത്ഭുതക്കാഴ്ച മത്തായിചേട്ടനായി ഒരുങ്ങിയിരുന്നു. വിദേശത്തുള്ള മക്കളും മരുമക്കളും കൊച്ചുമക്കളും സുസ്മേരവദനരരായി അരികിലേക്ക് ഓടിവരുന്നു. സ്നേഹപ്രകടനങ്ങള്‍ക്ക് മുന്നില്‍ മത്തായിചേട്ടന്‍ കരഞ്ഞുപോയി. എല്ലാവരെയും വിഷമിപ്പിച്ച് ആരോടും പറയാതെ നാട് വിട്ടതിന് മാപ്പ് ചോദിച്ചു.&lt;br /&gt;&lt;div style="text-align: left;"&gt;&lt;br /&gt;സ്വീകരണമുറിയില്‍ കൊച്ചുമക്കളെ ചേര്‍ത്തുപിടിച്ചിരിക്കുമ്പോള്‍ മത്തായിചേട്ടന്റെ കണ്ണ് നിറഞ്ഞു. വിദേശത്ത് വളര്‍ന്നവര്‍ക്ക് അപ്പാപ്പനുമായി ആശയവിനിമയം കഷ്ടമായിരുന്നുവെങ്കിലും അവധിക്കാലത്ത്‌ അപ്പാപ്പന്റെ കയ്യും പിടിച്ചു പപ്പയും മമ്മിയും കാണാതെ&amp;nbsp;വെള്ളത്തിലും ചെളിയിലും&amp;nbsp;തിമിര്‍ത്ത ഓര്‍മ്മകളുണ്ട്‌.&lt;br /&gt;&lt;br /&gt;&lt;div style="text-align: left;"&gt;ഉച്ചക്ക്&amp;nbsp;അപ്പന്റെ ഇഷ്ടവിഭവങ്ങള്‍ നിരത്തിയ തീന്‍മേശയ്ക്കരികിലിരുന്ന്&amp;nbsp; മൂത്തമകന്‍&amp;nbsp;ജോമോനാണ്&amp;nbsp;ആദ്യം സംസാരിച്ചത്.&lt;/div&gt;&lt;/div&gt;"&amp;nbsp;കഴിഞ്ഞതൊക്കെ കഴിഞ്ഞു. അപ്പനോട്&amp;nbsp;ഇവനും കുറെ തെറ്റൊക്കെ ചെയ്തു. അവനതില്‍ വിഷമമുണ്ട്. "&lt;br /&gt;ജോണിക്കുട്ടി കുറ്റബോധത്തോടെ തലകുനിച്ചിരുന്നു. ജോമോന്‍ പറഞ്ഞു നിര്‍ത്തിയിടത്തു നിന്നും ജോയിക്കുട്ടി തുടര്‍ന്നു.&lt;br /&gt;"ഷോപ്പിംഗ്‌ കോമ്പ്ലെക്സില്‍നിന്നും വലുതായിട്ടൊന്നും അവനു കിട്ടുന്നില്ലെന്നാ പറയുന്നേ.. പുതിയൊരു ബിസിനെസ്സ് കൂടി തുടങ്ങിയാല്‍.... അതിന് അപ്പന്‍ കൂടെ മനസുവെക്കണം..."&lt;br /&gt;കുപ്പിഗ്ലാസ്സില്‍ പറ്റിപ്പിടിച്ചിരുന്ന കുഞ്ഞു കുമിളകള്‍ നോക്കിയിരുന്ന മത്തായിചേട്ടന്‍ പതിയെ&amp;nbsp;മുഖമുയര്‍ത്തി&amp;nbsp;മക്കളെ നോക്കി.&lt;br /&gt;&lt;br /&gt;"അപ്പന്‍ ആ വീട് അവനു എഴുതി കൊടുത്താല്‍......."&lt;br /&gt;മക്കള്‍&amp;nbsp;മൂവരും തുടര്‍ന്നുപറഞ്ഞതൊന്നും മത്തായിചേട്ടന്‍&amp;nbsp; കേട്ടില്ല. &lt;br /&gt;&lt;br /&gt;&lt;em&gt;വലിയ വയറും താങ്ങി തിടുക്കപ്പെട്ടു വരുന്ന ഏലിക്കുട്ടിയെ ശകാരിച്ചുകൊണ്ട് അവളുടെ ഇച്ചായന്‍ പറമ്പില്‍ നിന്നും കയറിവന്നു. &lt;/em&gt;&lt;br /&gt;&lt;em&gt;"ഞാനങ്ങു വരത്തില്ലായിരുന്നോ കൊച്ചെ... നീയീ&amp;nbsp;&amp;nbsp;വയ്യാത്തിടത്ത് ഇതും കൊണ്ട് വരണമായിരുന്നോ.."&lt;/em&gt;&lt;br /&gt;&lt;em&gt;"ഓ.. എന്റിച്ചായാ... നമ്മളീ കഷ്ടപ്പെടുന്നതൊക്കെ ആര്‍ക്കു വേണ്ടിയാ.. ദേ ഇതിനകത്ത് കിടക്കുന്നവന് വേണ്ടിയല്ലേ...! "&lt;/em&gt;&lt;br /&gt;&lt;br /&gt;&lt;em&gt;********************&lt;/em&gt;&lt;br /&gt;&lt;em&gt;&amp;nbsp;&amp;nbsp;പുതിയ&amp;nbsp;വീടിനുള്ള&amp;nbsp;ഓല&amp;nbsp;മേടഞ്ഞുകൊണ്ടിരിക്കുന്ന&amp;nbsp;&amp;nbsp;അപ്പന്റെ അരികില്‍ കയ്യില്‍ പീപ്പിയും കാറ്റാടിയും കൊണ്ട് ഓടി&amp;nbsp;ക്കളിക്കുന്ന ജോമോന്‍. &amp;nbsp;ഏലിക്കുട്ടിയുടെ ഒക്കത്ത് ജോയിക്കുട്ടി ഉണ്ട്.. അവളുടെ&amp;nbsp;മുഖത്തും&amp;nbsp;കാലിലും&amp;nbsp;കുറേശ്ശെ&amp;nbsp; ഗര്ഭാലസ്യത്തിന്റെ&amp;nbsp;നീര്‍ക്കെട്ടുണ്ട്.&lt;/em&gt;&lt;br /&gt;&lt;em&gt;"നീ ഇങ്ങനെ കളിച്ചു നടക്കുവാണോ മോനെ.. അപ്പന് ഓല എടുത്തു കൊടുക്കെടാ.. "&lt;/em&gt;&lt;br /&gt;&lt;em&gt;"ഓ.. അവനവിടിരുന്നു കളിച്ചോട്ടെ പെണ്ണെ... "&lt;/em&gt;&lt;br /&gt;&lt;em&gt;"ഇല്ലിച്ചായാ.. നമ്മടെ കഷ്ടപ്പാടും ദുരിതോം കണ്ടുതന്നെ വളരട്ടെ അവര്.. അപ്പോഴേ വലുതാവുമ്പം അപ്പനേം അമ്മയേം നല്ലപോലെ നോക്കത്തൊള്ളൂ.."&lt;/em&gt;&lt;br /&gt;&lt;br /&gt;"അപ്പന്‍ ഒന്നും പറഞ്ഞില്ല.. "&lt;br /&gt;കയ്യിലെ ചോറുരുള&amp;nbsp;പാത്രത്തിലേക്ക്&amp;nbsp;തന്നെയിട്ടുകൊണ്ട്&amp;nbsp;&amp;nbsp;മത്തായി&amp;nbsp;ചേട്ടന്‍&amp;nbsp;ഒന്ന്&amp;nbsp;മൂളി.&amp;nbsp; കൈ കഴുകുമ്പോഴും&amp;nbsp;അയാള്‍&amp;nbsp;ഭൂതകാലത്തിനും വര്‍ത്തമാനത്തിനുമിടയിലെ നേരിയ നൂല്‍പാലത്തിന്മേല്‍ സഞ്ചരിച്ചുകൊണ്ടിരുന്നു. &lt;br /&gt;&lt;br /&gt;ജോണിക്കുട്ടിയുടെ വീട്ടിലെ വിശാലമായ സ്വീകരണമുറിയില്‍&amp;nbsp; കുടുംബാംഗങ്ങളെ കൂടാതെ ഉണ്ടായിരുന്നവരില്‍&amp;nbsp; ഇളംനീല&amp;nbsp;കുപ്പായമിട്ട&amp;nbsp; നരച്ചമുടിക്കാരനെ&amp;nbsp;മത്തായിചേട്ടന്&amp;nbsp;ഇതിനുമുന്‍പും പലതവണ കണ്ടിട്ടുണ്ടായിരുന്നു.&amp;nbsp;ഏറ്റവുമാദ്യം വറീത് മാപ്പിളയുടെ പത്തുസെന്റ്‌ പുരയിടം&amp;nbsp;സ്വന്തം&amp;nbsp;പേരിലേക്ക്&amp;nbsp;എഴുതിച്ച്&amp;nbsp;കച്ചവടം ഉറപ്പിക്കാന്നേരം &amp;nbsp;രെജിസ്ട്രാര്‍&amp;nbsp;ആപ്പീസില്‍ വെച്ച്.. &lt;em&gt;അന്ന് അയാളുടെ&amp;nbsp;മുടി മുഴുവന്‍ കറുത്തതായിരുന്നു.&amp;nbsp;&lt;/em&gt;പിന്നെ അതിനു പിന്നിലെ റബ്ബര്‍ തോട്ടം... പിന്നെയും ഒന്ന് രണ്ടു കൃഷിയിടങ്ങള്‍.. ഒടുവില്‍ ജോണിക്കുട്ടിയുടെ കല്യാണപിറ്റേന്ന്, ആദ്യത്തെ പത്തുസെന്റില്‍&amp;nbsp;ഏലിക്കുട്ടിയും&amp;nbsp;താനും ചേര്‍ന്നുണ്ടാക്കിയ വീടൊഴിച്ച്‌ മറ്റെല്ലാം മക്കള് മൂന്നിനും കൂടി വീതിച്ചുകൊടുക്കാന്‍ ചെല്ലുമ്പോഴും.. മുഖത്തെ സ്ഥായിഭാവമായ ഭവ്യതയോടെ,&amp;nbsp;&amp;nbsp;സര്‍ക്കാര്‍ തരുന്നത് ശിപായിയുടെ ശമ്പളമെങ്കില്‍ സ്ഥലമിടപാട് മുതല്‍&amp;nbsp;ഒളിച്ചോട്ട&amp;nbsp;കല്യാണം വരെയുള്ള&amp;nbsp;ഏത് കാര്യവും&amp;nbsp;സാധിച്ചു കൊടുക്കുന്നതിന്&amp;nbsp;&amp;nbsp;ആവശ്യക്കാര്‍ തരുന്നത് തനിക്ക് അവകാശപ്പെട്ടതാണ്&amp;nbsp;&amp;nbsp;&amp;nbsp;എന്ന് വിശ്വസിക്കുന്ന പ്യൂണ്‍ വേലായുധന്‍. &lt;br /&gt;&lt;br /&gt;"അപ്പന് ബെന്നിയെ അറിയത്തില്ലേ? പുത്തന്‍പുരേലെ ബേബിച്ചായന്റെ&amp;nbsp; മോന്‍..&amp;nbsp;&amp;nbsp;വക്കീലാ..&amp;nbsp;ഇവന്റെ പെങ്ങള്‍ക്ക് വേണ്ടിയാ വീട് വാങ്ങുന്നത്"&lt;br /&gt;കൈയ്യിലെ&amp;nbsp;ഫയല്‍&amp;nbsp;ഒന്നുകൂടെ&amp;nbsp;മുറുക്കെ&amp;nbsp;പിടിച്ച്&amp;nbsp;ഇരിപ്പിടത്തില്‍നിന്നും ചെറുതായൊന്ന് അനങ്ങിയിരുന്നുകൊണ്ട്&amp;nbsp;&amp;nbsp;ബെന്നി പുഞ്ചിരിച്ചു. &lt;br /&gt;&lt;br /&gt;"ഇത് രെജിസ്ട്രാര്‍ മാധവന്‍നായര്‍. അപ്പന് അറിയാന്‍ വഴിയില്ല. കഴിഞ്ഞമാസം സ്ഥലംമാറ്റം വാങ്ങി വന്നേയുള്ളൂ.. "&lt;br /&gt;&lt;br /&gt;"എല്ലാം വേലായുധന്‍ചേട്ടന്റെ ഏര്‍പ്പാടാ.. " ജോയിക്കുട്ടിയുടെ അഭിനന്ദനപ്രകടനത്തില്‍ വേലായുധന്‍ വീണ്ടും വിനയാന്വിതനായി. &lt;br /&gt;&lt;br /&gt;വിദേശനിര്‍മ്മിതസോഫയുടെ ഒത്തനടുക്ക് ആരോ പിടിച്ചിരുത്തി&amp;nbsp;കയ്യില്‍ പേന&amp;nbsp;പിടിപ്പിക്കുമ്പോള്‍&amp;nbsp;മത്തായിചേട്ടന്റെ തോളില്‍ ഏലിക്കുട്ടി തലചായ്ച്ചിരുന്നു. &lt;br /&gt;&lt;br /&gt;&lt;em&gt;"എന്നതാ പെണ്ണെ ഒരു കൊഞ്ചല്?"&lt;/em&gt;&lt;br /&gt;&lt;em&gt;"ഇച്ചായാ.. ജോമോന്&amp;nbsp;ഒരു ബൈക്ക്&amp;nbsp;വേണമെന്ന്.. അവന്‍റെ കൂട്ടുകാര്‍ക്കെല്ലാം ഒണ്ടെന്ന്!"&lt;/em&gt;&lt;br /&gt;&lt;em&gt;"അതിനൊക്കെ ഒത്തിരി ചെലവല്ല്യോടീ.."&lt;/em&gt;&lt;br /&gt;&lt;em&gt;"കഴിഞ്ഞാഴ്ച ഷീറ്റ് വിറ്റുകിട്ടിയ കാശിരിപ്പില്ലേ..&amp;nbsp; അവന്‍റെ ഒരാശയല്ലേ.. അതുങ്ങടെ മൊഖം വിടര്ന്നിരിക്കുന്നത് കാണുമ്പോഴല്ലേ നമ്മക്കും സന്തോഷം.."&lt;/em&gt;&lt;br /&gt;&lt;em&gt;"ആ.... മുട്ടിചേര്‍ന്നിരുന്നു കൊഞ്ചിയപ്പോഴേ തോന്നി, ഏതാണ്ട് മക്കക്കു വേണ്ടി ശുപാര്‍ശയും കൊണ്ട് വരുവാന്ന്!"&lt;/em&gt;&lt;br /&gt;&lt;em&gt;"ഒന്ന് പോ ഇച്ചായാ.. ഇല്ലേല്‍ ഞാന്‍ അടുത്ത് വരത്തില്ലായിരിക്കും!"&lt;/em&gt;&lt;br /&gt;&lt;em&gt;ഏലിക്കുട്ടി&amp;nbsp; അയാളുടെ കവിളില്‍ നുള്ളി. &lt;/em&gt;&lt;br /&gt;&lt;br /&gt;നടപടിക്രമങ്ങള്‍ തീര്‍ത്തു രജിസ്ട്രാറെയും കൂട്ടരെയും യാത്രയാക്കി &amp;nbsp;മക്കളും പെണ്ണുങ്ങളും കുട്ടികളും&amp;nbsp;ജോമോന്റെ ടൌണിലെ അവധിക്കാലവസതിയിലേക്ക് പോയപ്പോള്‍ മത്തായിചേട്ടന്‍ ആ വലിയ വീട്ടില്‍ തികച്ചും ഏകനായി.&lt;br /&gt;&lt;br /&gt;ഏലിക്കുട്ടിയുടെ വിളികേട്ടു തന്റെ&amp;nbsp;പഴയവീട്ടിലേക്ക്&amp;nbsp; നടക്കുമ്പോള്‍&amp;nbsp; പിന്നില്‍ ജോണിക്കുട്ടിയുടെ&amp;nbsp;മണിമാളിക&amp;nbsp;ഇരുട്ടിലാണ്ടിരുന്നു.&lt;br /&gt;&lt;br /&gt;&lt;em&gt;"ഇച്ചായോ.. എന്നായെടുക്കുവാ... വന്നേ... കഴിക്കാം"&lt;/em&gt;&lt;br /&gt;&lt;em&gt;&lt;/em&gt;&lt;br /&gt;&lt;em&gt;അത്താഴം വിളമ്പിവെച്ച്,&amp;nbsp;കര്‍ത്താവിന്റെ&amp;nbsp;പടത്തിനുമുന്നില്‍ മെഴുകുതിരി&amp;nbsp;കത്തിച്ചുകൊണ്ട്&amp;nbsp;ഏലിക്കുട്ടി&amp;nbsp;അയാളെ&amp;nbsp;കാത്തിരുന്നു.&amp;nbsp;&lt;/em&gt;&lt;br /&gt;&lt;br /&gt;&amp;nbsp;അവിടെങ്ങും ഏലിക്കുട്ടി നിറഞ്ഞുനിന്നിരുന്നു... ചിലപ്പോള്‍ ഇച്ചായാന്നും വിളിച്ചു കൊച്ചുപെണ്ണായി കൊഞ്ചിക്കൊണ്ട്... മക്കളെ ശാസിച്ചുകൊണ്ട്..&amp;nbsp; ഓടിനടന്നു വീട് വൃത്തിയാക്കുന്ന തിരക്കുള്ള വീട്ടമ്മയായി.. മുണ്ടിന്റെ കോന്തല കയറ്റി കുത്തി, മീന്‍ വെട്ടിക്കൊണ്ട്‌ അടുക്കളമുറ്റത്ത്‌..&amp;nbsp;"ഈ ഗ്യാസടുപ്പും&amp;nbsp;മറ്റും&amp;nbsp;എന്നെ കൊണ്ട് പറ്റത്തില്ലേ" എന്നു പുലമ്പി, അടുപ്പിലെ&amp;nbsp;കനല്‍ ഊതിയൂതി&amp;nbsp;മുടിയിലും&amp;nbsp;മുഖത്തും&amp;nbsp;ചാരവും പൊടിയുമായി&amp;nbsp;ക്ഷീണിച്ച്...&amp;nbsp;&amp;nbsp;&amp;nbsp;ഒടുവില്‍ ചുണ്ടിന്റെ കോണില്‍ പഴങ്കഞ്ഞിയുടെ ശകലങ്ങള്‍ അവശേഷിപ്പിച്ച്, ചിരിക്കാതെ, ഒരു നിമിഷം മുഖത്തേക്ക് ഉറ്റുനോക്കി, പിന്നെ കണ്ണടച്ച് മിണ്ടാതെ കിടന്നവള്‍..&lt;br /&gt;&lt;br /&gt;ഏലിക്കുട്ടി അവസാനമായി കിടന്ന&amp;nbsp;കട്ടില്‍&amp;nbsp;നൂറ്റാണ്ടുകള്‍ക്കുമുന്‍പേ ഉപേക്ഷിക്കപ്പെട്ട ഏതോ പാഴ്വസ്തുവാണെന്ന് അയാള്‍ക്ക് തോന്നി. പൊടിയുടെയും ചിതലിന്റെയും ഗന്ധം നിറഞ്ഞുനിന്നിരുന്ന മുറി അയാള്‍ക്ക് തികച്ചും അപരിചിതമായി. ഇത്&amp;nbsp;ഏലിക്കുട്ടിയും അവളുടെ ഇച്ചായനും&amp;nbsp;ചേര്‍ന്ന്&amp;nbsp;സ്വപ്‌നങ്ങള്‍ ചേര്‍ത്തുവെച്ചു കെട്ടിയ വീടല്ല... &lt;br /&gt;വഴിതെറ്റി വന്നുകയറിയിടത്തുനിന്നെന്നപോലെ അയാള്‍ അവിടെനിന്നും &amp;nbsp;ഇറങ്ങി,&amp;nbsp;തിടുക്കപ്പെട്ട് മുറ്റവും കടന്ന്&amp;nbsp;വഴിയിലേക്ക്&amp;nbsp;‍നടന്നു.&lt;br /&gt;&lt;br /&gt;വലിയ വെളിച്ചവും ശബ്ദവുമായി&amp;nbsp;അരികിലൂടെ&amp;nbsp;കടന്നുപോവുന്ന ഒന്നിനെയും&amp;nbsp;അറിയാതെ അയാള്‍ എവിടെയ്ക്കോ&amp;nbsp;ഒഴുകിനീങ്ങി.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;em&gt;"ഒന്ന് വേഗം നടക്കെന്റെ പെണ്ണെ.... പടം തുടങ്ങും കേട്ടോ.." &lt;/em&gt;&lt;br /&gt;&lt;div style="text-align: left;"&gt;&lt;em&gt;"ദേ വരുന്നൂ..&amp;nbsp;&amp;nbsp;" ലൈഫ്ബോയ് സോപ്പിന്റെയും കുട്ടികൂറാ&amp;nbsp;പൌഡറിന്റെയും&amp;nbsp;സമ്മിശ്രമണവും പേറി ഏലിക്കുട്ടി അയാളുടെ&amp;nbsp;ഒപ്പമെത്താനായി&amp;nbsp;ഓടി വന്നു.&amp;nbsp;&amp;nbsp;&lt;/em&gt;&lt;/div&gt;&lt;div style="text-align: left;"&gt;&lt;em&gt;"ഇല്ലെന്നേ... ഇത്തവണ ഞാന്‍ കരയത്തില്ല.. ഉറപ്പ്!"&lt;/em&gt;&lt;/div&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3797858558415284752-5827279076976812686?l=worldofshivakami.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://worldofshivakami.blogspot.com/feeds/5827279076976812686/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=3797858558415284752&amp;postID=5827279076976812686' title='5 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3797858558415284752/posts/default/5827279076976812686'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3797858558415284752/posts/default/5827279076976812686'/><link rel='alternate' type='text/html' href='http://worldofshivakami.blogspot.com/2011/03/blog-post.html' title='സാന്ധ്യമേഘങ്ങള്‍'/><author><name>ശിവകാമി</name><uri>http://www.blogger.com/profile/08512319297392299458</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='22' src='http://3.bp.blogspot.com/_2h76uY3sgxg/SK03MZZaV4I/AAAAAAAAACQ/1cemCB5eGTY/S220/ShowLetter7.jpg'/></author><thr:total>5</thr:total></entry><entry><id>tag:blogger.com,1999:blog-3797858558415284752.post-3993005480903163918</id><published>2011-02-12T12:47:00.000+05:30</published><updated>2011-02-12T12:47:55.170+05:30</updated><category scheme='http://www.blogger.com/atom/ns#' term='അനുഭവം'/><title type='text'>അതിഥി ദേവോ ഭവ: അഥവാ അതിഥിദേവോ നമ:</title><content type='html'>&lt;div dir="ltr" style="text-align: left;" trbidi="on"&gt;&lt;div style="text-align: left;"&gt;&lt;/div&gt;&lt;div style="text-align: left;"&gt;&lt;/div&gt;&lt;div style="text-align: left;"&gt;&lt;/div&gt;&lt;div style="text-align: left;"&gt;&lt;/div&gt;&lt;div style="text-align: left;"&gt;എന്നത്തേയുംപോലെ ചവറ്റുകുട്ട വാതിലിനുപുറത്ത് കോറിഡോറിന്റെ മൂലയ്ക്ക്, രാവിലെ വന്നെടുക്കാന്പാകത്തിന് വെക്കുമ്പോള്‍ അപ്പുറത്തെ ഫ്ലാറ്റില്‍ കഴിഞ്ഞദിവസം&amp;nbsp; പുതിയതായി താമസത്തിനെത്തിയവരുടെ കുറെയധികം കൂടുകളുടെയും കടലാസ്ചുരുളുകളുടെയും ഇടയില്‍ ഒരു തിളക്കം കണ്ടു. സൂക്ഷിച്ചുനോക്കിയപ്പോള്‍ &amp;nbsp;വെള്ളിനിറമുള്ള&amp;nbsp;ഒരു കിരീടംപോലെ തോന്നിച്ചു.&amp;nbsp;ചവറുകള്‍ വകഞ്ഞുമാറ്റിയപ്പോള്‍ മനോഹരമായി പുഞ്ചിരിതൂകി&amp;nbsp;ഒരു കൃഷ്ണവിഗ്രഹം! പതിവ്&amp;nbsp; പീതാംബരമല്ല, &amp;nbsp;വെള്ളിക്കസവുള്ള വെള്ളവസ്ത്രമാണ് വേഷം. പീലിത്തിരുമുടിയോ&amp;nbsp;മറ്റ് സ്വര്‍ണ്ണാഭരണങ്ങളോ മുത്തുമാലയോ&amp;nbsp;ഇല്ല. കുളികഴിഞ്ഞ് മുണ്ടുടുത്ത്,&amp;nbsp;തോര്‍ത്ത്‌ പുതച്ചുവരുന്ന&amp;nbsp;ഒരു സാധാരണക്കാരനെയാണ് പെട്ടെന്ന് ഓര്‍മ്മവരിക. ഒരു&amp;nbsp;വ്യത്യാസമേയുള്ളൂ,&amp;nbsp;ഇദ്ദേഹം&amp;nbsp;വെള്ളികിരീടവും&amp;nbsp;കുറച്ച് വെള്ളിയാഭരണങ്ങളും &amp;nbsp;അണിഞ്ഞിട്ടുണ്ട്.&amp;nbsp;&amp;nbsp;കയ്യിലെടുത്തുനോക്കിയപ്പോഴാണ് മനസിലായത്,&amp;nbsp;ആള്‍ വികലാംഗനാണ്.&amp;nbsp;ഓടക്കുഴല്‍&amp;nbsp;വായിച്ചുകൊണ്ടിരുന്ന വലതുകൈ നഷ്ടമായിരിക്കുന്നു. അതുവരെ തോന്നിയ സന്തോഷം പെട്ടെന്ന് നഷ്ടമായി. അവിടെത്തന്നെ ഒന്നുകൂടി തിരഞ്ഞപ്പോള്‍ മുറിഞ്ഞകൈ കിട്ടി. ഓടക്കുഴലിനു വേണ്ടിയുള്ള&amp;nbsp;തിരച്ചില്‍ മാത്രം വൃഥാവിലായി.&amp;nbsp;കൈമുറിഞ്ഞരൂപത്തില്‍ വെക്കുന്നത് അശുഭമായതുകൊണ്ടാവാം അവര്‍ ഉപേക്ഷിച്ചത്. കൃഷ്ണശില ആകുമ്പോള്‍ ശില്പഭംഗിയെക്കാള്‍ ഒരു വിശ്വാസിക്ക് &amp;nbsp;പ്രധാനം&amp;nbsp; ഭക്തി&amp;nbsp; തന്നെയാവും. ഇതൊക്കെയാണെങ്കിലും ഉപേക്ഷിക്കാന്‍ മനസ് വന്നില്ല. വീട്ടിലുള്ള&amp;nbsp;ആളെ കൂടി വിളിച്ചുകാണിച്ചു.&amp;nbsp;കൈ ഒട്ടിച്ചുനോക്കാം,&amp;nbsp;ശരിയാവുന്നുണ്ടെങ്കില്‍ നമുക്കിവിടെവെക്കാം എന്നായി.&amp;nbsp;('ജൂനിയര്‍ മാന്‍ഡ്രേക്ക്'&amp;nbsp;എന്ന പടം ഈയിടക്കുംകൂടി കണ്ടതേയുള്ളൂ..:))&lt;/div&gt;&lt;div style="text-align: left;"&gt;&amp;nbsp;&amp;nbsp; &lt;/div&gt;&lt;div style="text-align: left;"&gt;എന്തായാലും&amp;nbsp;കണ്ണന്&amp;nbsp;ഞങ്ങളെയും ഇഷ്ടമായീന്നാണ് തോന്നുന്നത്. ശരിക്കും "ക്വിക്ക് ഫിക്സ്" തന്നെ! ആശാന്‍ ഉഷാര്‍! ഇനിയിപ്പോള്‍ എവിടെ വെക്കണം എന്ന ചിന്തയായി. ഷോകേസില്‍ നില്‍ക്കാന്‍പറ്റാത്തത്രയും&amp;nbsp;ഉയരക്കാരനായതുകൊണ്ട് പൂജാമുറിയില്‍തന്നെ ഒരിടം കണ്ടെത്തി. അങ്ങനെ രാത്രി ഒരിക്കല്‍ക്കൂടി വിളക്ക്&amp;nbsp;കൊളുത്തിവെച്ചു. പാതിരാത്രി വീണുകിട്ടിയതാണെങ്കിലും&amp;nbsp;&amp;nbsp;സാക്ഷാല്‍ ഭഗവാന്‍ കൃഷ്ണന്‍ അല്ലെ? നോക്കിയിരിക്കെ വേഷം പിന്നെയും വിസ്മയിപ്പിച്ചു. പണ്ടെവിടെയോ വായിച്ചിരുന്നു, രാത്രി രാധയെ കാണാന്‍ ചെല്ലുന്നതും വേണുവൂതി അവളെ വിസ്മയിപ്പിക്കുന്നതും ഒക്കെയായി കണ്ണന്റെ ലീലാവിലാസങ്ങള്‍... ചിലപ്പോള്‍ നിശാവസ്ത്രമാവും ഇത്! മഞ്ഞപ്പട്ട്&amp;nbsp;അല്ലെ സ്ഥിരവേഷം.. ഇതാവുമ്പോള്‍ ആരും&amp;nbsp;തിരിച്ചറിയുകയുമില്ല!&amp;nbsp;എന്നാലും&amp;nbsp;ഈ വെള്ളിയാഭരണങ്ങള്‍!&amp;nbsp;വെള്ളക്കുചേരുന്നത്&amp;nbsp;ഇതാവുന്നത്കൊണ്ടാവും.&amp;nbsp;'ഓ..&amp;nbsp;സ്വര്‍ണ്ണത്തിനൊക്കെ&amp;nbsp;&amp;nbsp;ഈ കലിയുഗത്തില്&amp;nbsp;എന്താ വില, ന്റെ&amp;nbsp;കുട്ട്യേ'&amp;nbsp;എന്ന്&amp;nbsp;ആരോ എന്നോട് ചോദിച്ചുവോ?&amp;nbsp;അങ്ങനെ ഇഷ്ടദൈവത്തിനോടോത്ത് കുറച്ചുനേരം ചെലവിട്ട്, ഉറങ്ങാന്‍ പോയി. &lt;/div&gt;&lt;div style="text-align: left;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: left;"&gt;അതിരാവിലെ എഴുനേല്‍ക്കുന്ന കാര്യത്തില്‍ എന്‍റെ രണ്ടുമക്കളും (അവരുടെ അമ്മയും) കണക്കാണ്. അരമണിക്കൂറോളം നീളാറുള്ള വിളികള്‍ക്കുശേഷമാണ് അവര്‍ എഴുന്നേറ്റുവരുന്നത്. അവരുടെ പ്രായത്തില്‍ അത്രയും രാവിലെ എഴുന്നെല്‍പ്പിക്കുന്നതും വിഷമമാണെങ്കിലും സ്കൂള്‍വണ്ടി വരുന്നനേരത്തിന് തയ്യാറാക്കിനിര്‍ത്തേണ്ടതുകൊണ്ട് മറ്റ് മാര്‍ഗമില്ലാതെയാണ് ആ ക്രൂരകൃത്യം ചെയ്യാറ്.(ഒന്‍പതേ&amp;nbsp;മുക്കാലിന് &amp;nbsp;സ്കൂളിലെത്താന്‍&amp;nbsp;ഒന്‍പതുമണിക്കെഴുന്നേറ്റു പ്രഭാതകൃത്യങ്ങള്‍ ധൃതിയില്‍ തീര്‍ത്ത്‌,&amp;nbsp;മറന്നുപോയ ഗൃഹപാഠം&amp;nbsp;&amp;nbsp;നിന്നുകൊണ്ട് എഴുതി, എന്തെങ്കിലും കഴിച്ചെന്നു വരുത്തിയുള്ള ഓട്ടത്തെക്കുറിച്ചൊന്നും&amp;nbsp;അവരോടു പറഞ്ഞിട്ടില്ല.) ഓരോദിവസവും &amp;nbsp;എന്തെങ്കിലും&amp;nbsp;ആകര്‍ഷകമായ കാരണം അവരെ ഓര്‍മ്മിപ്പിച്ചാണ് ഉണര്‍ത്തുന്നത്. ചിലപ്പോള്‍&amp;nbsp;കൂട്ടുകാരിയെ കാണിക്കാന്‍ പുതിയ പെന്‍സില്‍, മറ്റുചിലപ്പോള്‍ ഏറ്റവും ഇഷ്ടപെട്ട ഭക്ഷണം, അല്ലെങ്കില്‍ വാനിലെ കൂട്ടുകാരിക്ക്&amp;nbsp;ചോക്ലേറ്റ്, അതുമല്ലെങ്കില്‍ കഴിഞ്ഞ ദിവസം ടീച്ചറിന്&amp;nbsp;സമ്മാനിക്കാന്‍&amp;nbsp;വരച്ച ചിത്രം&amp;nbsp;&amp;nbsp;അങ്ങനെ ഓരോന്ന്...&lt;/div&gt;&lt;div style="text-align: left;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: left;"&gt;തലേരാത്രിയിലെ&amp;nbsp;വിശേഷങ്ങള്‍ അറിയാതെ&amp;nbsp;കിടക്കുന്നവരെ&amp;nbsp;രാവിലെ വിളിച്ചുണര്‍ത്തുമ്പോള്‍ അവരുടെ&amp;nbsp;അച്ഛന്‍ പറയുന്നതുകേട്ടു, "വീട്ടില്‍ പുതിയൊരു അതിഥി വന്നിട്ടുണ്ട്..&amp;nbsp;ഇന്നലെ രാത്രിയാണ് വന്നത്.&amp;nbsp;നിങ്ങള്‍ കണ്ടില്ലല്ലോ.."&lt;/div&gt;&lt;div style="text-align: left;"&gt;നാലു കുഞ്ഞിക്കണ്ണുകള്‍ ഉറക്കച്ചടവോടെ&amp;nbsp;പതിവിലും വേഗം തുറക്കപ്പെട്ടു.&amp;nbsp; &lt;/div&gt;&lt;div style="text-align: left;"&gt;"പക്ഷെ&amp;nbsp;പല്ലുതേച്ച്, പാലുകുടിച്ച് കുളിയും കഴിഞ്ഞാല്‍ മാത്രമേ കാണാന്‍ പറ്റൂ.."&amp;nbsp;വീണ്ടും ആകാംക്ഷയുടെ&amp;nbsp; മുള്‍മുനയില്‍...&lt;/div&gt;&lt;div style="text-align: left;"&gt;പ്രഭാതകൃത്യങ്ങള്‍ക്കിടയില്‍&amp;nbsp;എന്നോടും&amp;nbsp;അന്വേഷണമുണ്ടായി, "ആരാമ്മേ വന്നത്? എവിടെയാ ഇരിക്കുന്നെ? ഞാന്‍ മറ്റേമുറിയിലും പോയിനോക്കി... ഇനി ബാത്‌റൂമിലെങ്ങാനും&amp;nbsp;&amp;nbsp;ആണോ.. "&lt;/div&gt;&lt;div style="text-align: left;"&gt;'വേഗം കുളിച്ചു വന്നോളൂ..' എന്ന് മാത്രം പറഞ്ഞു&amp;nbsp;ചിരിച്ചു ഞാന്‍.&lt;/div&gt;&lt;div style="text-align: left;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: left;"&gt;കുളിച്ച്&amp;nbsp;പ്രാര്‍ത്ഥനയ്ക്ക് വന്നപ്പോള്‍ അവരും&amp;nbsp;കണ്ടു, നീലക്കാര്‍വര്‍ണ്ണനെ! കണ്ണുകള്‍ വിടര്‍ത്തി, വീണ്ടും വീണ്ടും തൊട്ടുനോക്കിയും&amp;nbsp;സ്ഥാനം മാറ്റിവെച്ചും&amp;nbsp;അവര്‍&amp;nbsp;പുതിയ താരത്തോടൊപ്പം&amp;nbsp;സമയം ചെലവിടുമ്പോള്‍&amp;nbsp;അടുക്കളത്തിരക്കില്‍നിന്നും&amp;nbsp;&amp;nbsp;ഒരു നിമിഷം ഞാന്‍ ആ മുഖത്തേക്ക്&amp;nbsp;എത്തിനോക്കി. പതിവ് കള്ളചിരിയിലും കുസൃതിക്കണ്ണിലും തെല്ലൊരു നന്ദി നിഴലിച്ചുവോ? മാലിന്യക്കൂമ്പാരത്തില്‍ മൂക്ക് പൊത്താന്‍പോലും കഴിയാതെ കിടക്കേണ്ടിയിരുന്ന ആളല്ലേ.. നന്ദി ഇല്ലെങ്കിലും ഒരിത്തിരി സ്നേഹമെങ്കിലും തോന്നിയിട്ടുണ്ടാവില്ലേ എന്നോട്? :)&lt;/div&gt;&lt;div style="text-align: left;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: left;"&gt;ഇപ്പോള്‍ അദ്ദേഹം ഞങ്ങളുടെ കൊച്ചുപൂജാമുറിയില്‍&amp;nbsp;നില്‍പ്പുണ്ട്, ഇടയ്ക്കിടെയുള്ള എന്‍റെ പരിഭവവും വിശേഷവും സങ്കടവും ഒക്കെ സൌമ്യനായികേട്ടുകൊണ്ട് വേണുവൂതുന്ന ഭാവേന...&amp;nbsp;എന്തായാലും&amp;nbsp;എത്രയും പെട്ടെന്ന്&amp;nbsp;ഒരു ഓടക്കുഴല്‍ സംഘടിപ്പിച്ചുകൊടുത്ത്, &amp;nbsp;ഈ&amp;nbsp;സങ്കല്പമുരളീവാദനം&amp;nbsp; നിര്‍ത്തിക്കണം.&amp;nbsp; &lt;/div&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3797858558415284752-3993005480903163918?l=worldofshivakami.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://worldofshivakami.blogspot.com/feeds/3993005480903163918/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=3797858558415284752&amp;postID=3993005480903163918' title='8 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3797858558415284752/posts/default/3993005480903163918'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3797858558415284752/posts/default/3993005480903163918'/><link rel='alternate' type='text/html' href='http://worldofshivakami.blogspot.com/2011/02/blog-post_12.html' title='അതിഥി ദേവോ ഭവ: അഥവാ അതിഥിദേവോ നമ:'/><author><name>ശിവകാമി</name><uri>http://www.blogger.com/profile/08512319297392299458</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='22' src='http://3.bp.blogspot.com/_2h76uY3sgxg/SK03MZZaV4I/AAAAAAAAACQ/1cemCB5eGTY/S220/ShowLetter7.jpg'/></author><thr:total>8</thr:total></entry><entry><id>tag:blogger.com,1999:blog-3797858558415284752.post-5475140049829976081</id><published>2011-02-02T18:01:00.001+05:30</published><updated>2011-02-02T18:28:16.062+05:30</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>അനന്തരം</title><content type='html'>&lt;div dir="ltr" style="text-align: left;" trbidi="on"&gt;ഇന്ന് ആഘോഷത്തിന്റെ ദിവസമാണെന്ന് പറഞ്ഞുകൊണ്ട് മാണിച്ചായന്‍ കയ്യിലേക്കിട്ടുകൊടുത്ത നോട്ടുകെട്ടുകളും മദ്യവും എളിയില്‍ തിരുകി അയാള്‍ ഇടവഴിയിലെ ഇരുട്ടിലേക്കിറങ്ങി. കോടികളുടെ ലാഭം ഉണ്ടാക്കികൊടുത്തതിന്റെ സന്തോഷസൂചകമായി പകര്‍ന്ന വിദേശമദ്യം സിരകളില്‍ തിളച്ചുതുടങ്ങി. ധനുമാസത്തിലെ പുകമഞ്ഞ്‌ ഓരോ രോമകൂപത്തെയും തുളച്ച്‌ കയറിയപ്പോള്‍ അയാള്‍ കൈകള്‍ കൂട്ടിത്തിരുമ്മി, നടത്തത്തിന്റെ വേഗത കൂട്ടി. &lt;br /&gt;&lt;br /&gt;പാതയോരത്ത് ഒരു ചുവന്ന തിളക്കം കൈകാട്ടി വിളിച്ചു. മുഖം തിരിച്ചു വീണ്ടും മുന്നോട്ടു നടക്കുമ്പോള്‍ പിന്നില്‍ വളകിലുക്കങ്ങളും പൊട്ടിച്ചിരികളും... പലപ്പോഴും കയറിയിറങ്ങിയ രൂപങ്ങളോട് ഒരു താല്‍പര്യവും കാട്ടാതെ മുന്നോട്ടുള്ള നടത്തത്തിന്റെ ഏതോ നിമിഷത്തില്‍ പഴയ ഒരു നിലവിളി മനസിലെത്തി. എത്രയോ മാസങ്ങളായിട്ടും മറക്കാനാവാത്ത ഒന്ന്.. എന്തായിരുന്നു അവളുടെ പേര്? സുന്ദരിയോ സുഗന്ധിയോ? രണ്ടും അവള്‍ക്കു ചേരും. ഏതോ വിജയാഹ്ലാദവും കൂട്ടുകാരാരോ ചുരുട്ടിക്കൊടുത്ത ലഹരിയും ഉന്മാദത്തിന്റെ കൊടുമുടി കയറ്റിയ നാള്‍.. വഴിയില്‍ ഉപേക്ഷിക്കപ്പെട്ടവള്‍ ആയിരുന്നോ... അതോ തെരുവുപെണ്ണോ.. പേടിച്ചരണ്ട കണ്ണുകളും വിറയ്ക്കുന്ന ചുണ്ടുമൊക്കെ ലഹരി കൂട്ടിയതെയുള്ളൂ.. കരച്ചിലും അപേക്ഷയുമൊന്നും മനസലിയിച്ചില്ല. അന്ന് കിട്ടിയ നോട്ടുകെട്ടില്‍ നിന്ന്‍ കണക്കുനോക്കാതെ വലിച്ചൂരി അവളുടെ ദേഹത്തേക്ക് വലിച്ചെറിഞ്ഞു തിരിഞ്ഞുനടക്കുമ്പോള്‍ വസ്ത്രങ്ങള്‍ വാരിച്ചുറ്റി ഓടിവന്നു കാല്‍ക്കല്‍ വീണത്‌ കണ്ടില്ലെന്നു നടിച്ചു നടന്നകന്നു. &lt;br /&gt;&lt;br /&gt;ഇന്നെന്താണ് അവളെ കുറിച്ചിത്രയും ഓര്‍ക്കാന്‍? മുല്ലപ്പൂവിന്റെയോ വിലകുറഞ്ഞ സെന്റിന്റെയോ മടുപ്പിക്കുന്ന മണമില്ലാതിരുന്ന ആദ്യത്തെ അനുഭവമായതുകൊണ്ടോ? പെണ്ണെന്നത് പുരുഷന്റെ ആവശ്യങ്ങള്‍ക്ക് മാത്രമാണെന്ന് പഠിപ്പിച്ചത്, കുഞ്ഞുന്നാളില്‍ രാത്രിയില്‍ മകനെ നിര്‍ബന്ധിച്ചുറക്കി അണിഞ്ഞൊരുങ്ങിയ അമ്മയുടെ കാത്തിരിപ്പാണ്. &lt;br /&gt;&lt;br /&gt;എളിയിലെ കുപ്പി വലിച്ചൂരി അതിലാകെ ഉണ്ടായിരുന്ന കുറച്ചു മദ്യം കൂടി വലിച്ചുകുടിച്ച് തല കുടഞ്ഞുകൊണ്ട് അയാള്‍ മാണിച്ചായനെ തെറി പറഞ്ഞു. ആവശ്യമില്ലാത്ത ചിന്തകളൊക്കെ മനസിലെത്തുന്നു.. ഇങ്ങേരിതു ഏതു ബ്രാന്റാ തന്നതെന്തോ.. &lt;br /&gt;&lt;br /&gt;വീണ്ടും മറക്കാനാവാത്ത രാത്രി മനസിലെത്തിയപ്പോള്‍ അയാള്‍ തിരിഞ്ഞു നടന്നു. ഇന്ന് അവള്‍ തന്നെയാണ് കൂടെ വേണ്ടത്. ഇതുവരെ കിട്ടിയിട്ടുള്ളതിലും കൂടുതല്‍ കാശ് മാണിച്ചായന്‍ തന്ന ദിവസമാണ്. ബിസിനെസ്സിലെ ശത്രുവിനെ കുത്തിമലര്‍ത്തിയപ്പോള്‍ അങ്ങേര്‍ക്ക് ഇന്ന് സ്വര്‍ഗമാണ് കിട്ടിയത്. &lt;br /&gt;&lt;br /&gt;തെരുവിന്റെ അങ്ങേമൂലയില്‍ എത്തിയപ്പോള്‍ അയാള്‍ നിന്നു. കൃത്യമായി ഓര്‍മ്മയില്ലെങ്കിലും ഈ വഴിയിലെവിടെയോ ആയിരുന്നു അവള്‍ നിന്നിരുന്നത്. ആംഗ്യഭാഷയിലൂടെ അവളെന്തോ ചോദിച്ചതൊന്നും കേട്ടില്ല. വിജനമായ വഴിയരികില്‍ ഏതു നിഴലിനു കീഴിലായിരുന്നു അന്നവളെ വന്യമായി കീഴടക്കിയത്? &lt;br /&gt;&lt;br /&gt;ഇരുട്ടില്‍ എവിടെ നിന്നോ ഞരക്കം കേട്ടതുപോലെ... ആ രാത്രിക്ക് ശേഷം ചിലപ്പോഴൊക്കെ ഓര്‍മ്മയിലെത്തുന്ന അവളുടെ അടക്കിപ്പിടിച്ച കരച്ചില്‍ പോലെ ഒന്ന്.. അതോ വെറും തോന്നലോ.. പഴയ ഓര്‍മ്മകളെ തികട്ടിക്കുന്ന മാണിചായന്റെ മദ്യത്തെ വീണ്ടും ശപിച്ചു. ആ രാത്രിയുടെ ഓര്‍മ്മ മനസ്സില്‍ മോഹം തന്നെയാണ് നിറയ്ക്കുന്നത്. &lt;br /&gt;&lt;br /&gt;കടകളുടെ ഇടയില്‍ വെളിച്ചം പടര്‍ന്നുകിടന്ന വഴിയിലൂടെ മുന്നോട്ടു നടക്കുമ്പോള്‍ ഇടതുവശത്ത്‌ കടയോട് ചേര്‍ന്ന ഓലപ്പുര. അതേ... ഇവിടെയായിരുന്നു അവള്‍..! ഇത് തന്നെ!&lt;br /&gt;&lt;br /&gt;പാതിചാരിയ ഓലമറ നീക്കി ഉള്ളില്‍ കടക്കുമ്പോള്‍ മറ്റൊന്നും ചിന്തിച്ചില്ല. തെരുവുവിളക്കിന്റെ അരണ്ടവെളിച്ചത്തില്‍ തറയില്‍ ഒരു പഴന്തുണിക്കെട്ടായി അവള്‍! അവളുടെ ശാന്തമായ മുഖവും കീറപുതപ്പിന് താഴെ പുറത്തേക്ക് നീണ്ടുനിന്ന വെളുത്ത് കൊലുന്നനെയുള്ള പാദങ്ങളും വെറുതെ നോക്കിനില്‍ക്കുമ്പോള്‍ പഴയരാത്രിയിലെ സുഗന്ധം സിരകളില്‍ മദ്യലഹരിക്കും മുകളിലായി... അരികിലിരുന്ന്, നനുത്ത കാല്‍പാദത്തില്‍ പതിയെ പിടിച്ചു. ഞെട്ടിയുണര്‍ന്ന അവള്‍ കാലുകള്‍ വലിച്ചെടുത്ത് ചാടിയെഴുന്നെല്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ അരണ്ടവെളിച്ചത്തിലും അയാളെ തിരിച്ചറിഞ്ഞ നടുക്കം അവളുടെ മുഖത്ത് നിഴലിച്ചു.. നിലവിളിക്കു മീതെ അയാളുടെ ബലിഷ്ട കരങ്ങള്‍ മുറുകിയപ്പോള്‍ അവള്‍ക്കു ശ്വാസംമുട്ടി. അവളുടെ ശരീരത്തില്‍ ഇഴഞ്ഞ കൈ ഒരു ഞെട്ടലോടെ അയാള്‍ പൊടുന്നനെ പിന്‍വലിച്ചു. &lt;br /&gt;&lt;br /&gt;വലിയ വയറ്റില്‍ കൈകളമര്‍ത്തി, എഴുന്നേല്‍ക്കാനാവാതെ വാവിട്ടുകരയുന്ന അവളുടെ അരികില്‍ സ്തബ്ധനായി അയാള്‍ നിന്നു. അയാളുടെ ലഹരിയെ മുഴുവന്‍ ഒരുനിമിഷം കൊണ്ടു ചോര്‍ത്തിക്കൊണ്ട്, അസഹ്യതയോടെയുള്ള അവളുടെ കരച്ചില്‍ അയാളെ പൊതിഞ്ഞു. നോക്കിനില്‍ക്കെ വസ്ത്രത്തിലും പുതപ്പിലുമായി രക്തം പടര്‍ന്നിറങ്ങി. കൃഷ്ണമണികള്‍ മുകളിലേക്ക് മറിഞ്ഞ് ബോധാശൂന്യയായ അവളെ എടുത്തുയര്‍ത്തി റോഡിലേക്കിറങ്ങുമ്പോള്‍ ലക്ഷ്യമൊന്നും മനസ്സില്‍ തെളിഞ്ഞില്ല. &lt;br /&gt;&lt;br /&gt;ധര്‍മ്മാശുപത്രിയുടെ വരാന്തയുടെ മൂലക്കുള്ള ടാപ്പില്‍ നിന്നും കൈയിലെ രക്തക്കറ കഴുകിക്കളയുമ്പോള്‍ മനസ്സില്‍ നിറഞ്ഞിരിക്കുന്ന അവളുടെ മുഖവും അതുപോലെ നശിപ്പിക്കാന്‍ കഴിഞ്ഞെങ്കിലെന്ന് ആശിച്ചു. . ആശുപത്രിയുടെ പടികള്‍ ഓടിയിറങ്ങുമ്പോള്‍ പിന്നില്‍ ഒരു കുഞ്ഞുകരച്ചില്‍ കേട്ടുവോ? ബോധം മറയുന്നതിനു തൊട്ടുമുന്‍പ് അവളെന്തോ പറയാനൊരുങ്ങിയോ? ഏതു നശിച്ച നേരത്താണ് ഇവളെ തേടി വരാന്‍ തോന്നിയത്? അതോ ഇതൊരു നിയോഗമായിരുന്നോ... മാസങ്ങള്‍ക്കിടയില്‍ അവളെ ഒരിക്കല്‍മാത്രം കണ്ടത് ഏതോ റോഡുപണി നടക്കുമ്പോഴായിരുന്നു. ഈശ്വരാ.. അങ്ങനെയെങ്കില്‍ ആ കുഞ്ഞ്.. ?&lt;br /&gt;&lt;br /&gt;തറയില്‍ തളം കെട്ടിയ ചുവന്നവെള്ളത്തില്‍ തെളിഞ്ഞുവരുന്ന ഒരു പിഞ്ചുകുഞ്ഞിന്റെ മുഖം.. അയാള്‍ ടാപ്പ്‌ വീണ്ടും തുറന്നു വിട്ടു. വലിയ വൃത്തമായി പടരുന്ന വെള്ളത്തില്‍ ഇപ്പോള്‍ അവളുടെ കരയുന്ന മുഖം! പലതവണ മുഖം കഴുകി നോക്കുമ്പോഴും മാറിമാറിതെളിയുന്ന രണ്ടു മുഖങ്ങള്‍..! ഓ.. ഇതെന്തൊരു പരീക്ഷണം! &lt;br /&gt;&lt;br /&gt;ഇല്ല.. ബന്ധങ്ങള്‍ തനിക്കുള്ളതല്ല... ആരുടെയൊക്കെയോ രക്തം പുരണ്ട ഈ ശരീരം മറ്റാരുടെയോ കൈകൊണ്ട് ഒരിക്കല്‍ ഇല്ലാതാവും.. അന്ന് വീണ്ടും ഇവര്‍ അനാഥരാവും.. ചരിത്രം ആവര്‍ത്തിക്കപ്പെടും... പക്ഷെ... ഉപേക്ഷിച്ചിട്ട് പോവാനും കഴിയുന്നില്ലല്ലോ... &lt;br /&gt;&lt;br /&gt;ചിന്തകള്‍ക്കും മീതെയായി തലയ്ക്കുള്ളില്‍ ആരുടെയൊക്കെയോ ആര്‍ത്തനാദങ്ങള്‍ ഉയര്‍ന്നപ്പോള്‍ കണ്ണുകള്‍ ഇറുക്കിയടച്ച് കാതുകള്‍ ഇരുകൈകളും കൊണ്ട് പൊത്തി അയാള്‍ നിലത്തിരുന്നു. &lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3797858558415284752-5475140049829976081?l=worldofshivakami.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://worldofshivakami.blogspot.com/feeds/5475140049829976081/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=3797858558415284752&amp;postID=5475140049829976081' title='8 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3797858558415284752/posts/default/5475140049829976081'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3797858558415284752/posts/default/5475140049829976081'/><link rel='alternate' type='text/html' href='http://worldofshivakami.blogspot.com/2011/02/blog-post.html' title='അനന്തരം'/><author><name>ശിവകാമി</name><uri>http://www.blogger.com/profile/08512319297392299458</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='22' src='http://3.bp.blogspot.com/_2h76uY3sgxg/SK03MZZaV4I/AAAAAAAAACQ/1cemCB5eGTY/S220/ShowLetter7.jpg'/></author><thr:total>8</thr:total></entry><entry><id>tag:blogger.com,1999:blog-3797858558415284752.post-287169850994927652</id><published>2011-01-21T19:28:00.007+05:30</published><updated>2011-02-12T01:31:26.908+05:30</updated><category scheme='http://www.blogger.com/atom/ns#' term='യാത്ര'/><title type='text'>ശുചീന്ദ്രത്തെക്ക് ഒരു യാത്ര</title><content type='html'>&lt;div dir="ltr" style="text-align: left;" trbidi="on"&gt;&lt;div style="text-align: left;"&gt;ഇത്തവണ നാട്ടില്‍ പോകാനൊരുങ്ങുമ്പോള്‍ തന്നെ തികച്ചും വ്യക്തിപരമായ &amp;nbsp;ഒരു&amp;nbsp;തിരുവനന്തപുരം യാത്ര മനസ്സില്‍ കണ്ടിരുന്നു. ഒരുപാട് വര്‍ഷങ്ങള്‍ക്കുശേഷമാണ്&amp;nbsp; അവിടേക്ക് ഞാന്‍ പോവുന്നത്.&amp;nbsp;&amp;nbsp; മ്യൂസിയം, &amp;nbsp;ശംഖുമുഖം&amp;nbsp; തുടങ്ങിയയിടങ്ങള്‍&amp;nbsp;ആദ്യദിവസം തന്നെ&amp;nbsp;സന്ദര്‍ശിച്ചുകഴിഞ്ഞപ്പോള്‍ നാളെ എവിടേക്ക് എന്ന ചോദ്യത്തിന് &amp;nbsp;കൂടെയുണ്ടായിരുന്ന&amp;nbsp;ഒരാളുടെ നിര്‍ദ്ദേശമായിരുന്നു ശുചീന്ദ്രം&amp;nbsp;എന്നത്.&amp;nbsp;&amp;nbsp;അങ്ങനെയാണ് അതിരാവിലെ നഗരത്തിലെ വാഹനബാഹുല്യം ആരംഭിക്കുന്നതിനു മുന്‍പേ പഴവങ്ങാടി ഗണപതിക്ക്‌ തേങ്ങയുടച്ചു ഞങ്ങള്‍ യാത്ര തുടങ്ങിയത്. നഗരത്തിലെ വാഹനബാഹുല്യം തുടങ്ങുന്നതിനുമുന്‍പ് പുറത്ത് കടക്കണമെന്ന ഉദ്ദേശത്തിലായിരുന്നതുകൊണ്ട് പ്രാതല്‍ വഴിയില്‍ എവിടെയെങ്കിലും കഴിക്കാമെന്ന് തീരുമാനിച്ചു. &lt;/div&gt;വഴി പരിചയമുള്ള കൂട്ടുകാര്‍ നിര്‍ദേശിച്ച പല നല്ല ഹോട്ടലുകളും കണ്ടെത്താനാവാതെ&amp;nbsp;ഒടുവില്‍&amp;nbsp;&amp;nbsp;വിശപ്പ്‌ ഭൂതം വല്ലാതെ ആക്രമിച്ചു തുടങ്ങിയപ്പോള്‍ ഞങ്ങള്‍ തക്കലയില്‍ ആദ്യം കണ്ട&amp;nbsp;ഒരിടത്ത്&amp;nbsp;കയറി ചൂട് ദോശയും സാമ്പാറും പിന്നെ പ്രത്യേക സ്വാദുള്ള ഒരു തരം തക്കാളിചട്ട്ണിയും അകത്താക്കി വീണ്ടും യാത്ര തുടര്‍ന്നു. &lt;br /&gt;&lt;br /&gt;റോഡിനു വലതുവശത്തായി കുറച്ചു ഉള്ളിലേക്ക് മാറിയാണ് ശുചീന്ദ്രം അമ്പലം. റോഡില്‍ നിന്ന് നോക്കുമ്പോള്‍ തന്നെ ധാരാളം കൊത്തുപണികളുള്ള സുന്ദരമായ ഗോപുരം കാണാം. പാലാഴി മഥനവും അനുബന്ധകഥകളുമാണത്രെ&amp;nbsp;അതില്‍ സസൂക്ഷ്മം ചെയ്യപ്പെട്ടിരിക്കുന്നത്. &lt;br /&gt;&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://2.bp.blogspot.com/_2h76uY3sgxg/TTmPsoMh0aI/AAAAAAAAAS0/hyVEMa85VGc/s1600/pic3.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" height="213" s5="true" src="http://2.bp.blogspot.com/_2h76uY3sgxg/TTmPsoMh0aI/AAAAAAAAAS0/hyVEMa85VGc/s320/pic3.jpg" width="320" /&gt;&lt;/a&gt;&lt;/div&gt;ഉള്ളിലേക്ക് കടക്കുന്നതിനു മുന്‍പേതന്നെ അമ്പലത്തിനു ഇടതുവശത്തായി ധാരാളം കൊത്തുപണികളുള്ള രഥം ആണ് ആദ്യം ശ്രദ്ധയില്‍ പെട്ടത്. ഞാന്‍ കണ്ടിട്ടുള്ള മറ്റ് രഥങ്ങളില്‍ നിന്നും കുറച്ച് വ്യത്യാസം തോന്നി ഇതിന്റെ ആകൃതിക്ക്‌. അതുകൊണ്ടുതന്നെ ക്യാമറയില്‍ പകര്‍ത്താന്‍ മറന്നില്ല. &lt;br /&gt;&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://1.bp.blogspot.com/_2h76uY3sgxg/TTmTdSmYxlI/AAAAAAAAATE/an74P2x39WY/s1600/pic4.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" height="213" s5="true" src="http://1.bp.blogspot.com/_2h76uY3sgxg/TTmTdSmYxlI/AAAAAAAAATE/an74P2x39WY/s320/pic4.jpg" width="320" /&gt;&lt;/a&gt;&lt;/div&gt;ഗോപുരത്തിനുള്ളിലേക്ക് കടക്കുമ്പോള്‍&amp;nbsp;&amp;nbsp;വല്ലാത്തൊരു കുളിര്‍മ്മ അനുഭവപ്പെട്ടു. ധാരാളം ചിത്രപ്പണികളുള്ള കല്‍ത്തൂണുകളാല്‍&amp;nbsp;ചുറ്റപ്പെട്ട&amp;nbsp;രീതിയിലുള്ള&amp;nbsp;ക്ഷേത്രമാണിത്. ഉയരം കുറഞ്ഞ, ഇരുണ്ട&amp;nbsp;കുടുസ്സുമുറികളിലാണ് ഓരോ വിഗ്രഹവും പ്രതിഷ്ടിക്കപ്പെട്ടിരിക്കുന്നത്.&amp;nbsp;ത്രിമൂര്‍ത്തികളെയാണ് ആദ്യം&amp;nbsp;വണങ്ങിയത്. ശിവക്ഷേത്രമെന്നു അറിയപ്പെടുമെങ്കിലും &amp;nbsp;വിഷ്ണുവിന്റെയും&amp;nbsp;ബ്രഹ്മാവിന്റെയും സാന്നിധ്യം ഉണ്ടത്രേ&amp;nbsp;അവിടെ.&amp;nbsp;ആദ്യമായാണ്‌&amp;nbsp;അങ്ങനെ ഒരിടത്ത് ഞാന് എത്തുന്നത്. &lt;br /&gt;&lt;br /&gt;ഓരോ പ്രതിഷ്ടയുടെ അരികില്‍ എത്തുന്നതിനു തൊട്ടുമുന്പായി തെരുവുകച്ചവടക്കാരെപോലെ പൂജാദ്രവ്യങ്ങള്‍ വില്‍ക്കാനായി ഉറക്കെ വിളിച്ചുപറയുന്ന കുറേപേരെ കണ്ടു. ‍&amp;nbsp;പ്രാര്‍ത്ഥനയുടെ ഫലം കൂട്ടാന്‍ ദേവന് പ്രിയമായ വഴിപാട് അവിടെ പൈസ കൊടുത്താല്‍ കിട്ടും! &lt;br /&gt;&lt;br /&gt;അവിടെ എന്നെ ഏറ്റവും ആകര്‍ഷിച്ചത് പതിനെട്ടടി പൊക്കത്തില്‍ നില്‍ക്കുന്ന ഹനുമാന്‍പ്രതിമയാണ്. അദ്ദേഹത്തിനു മുന്നിലും വാഴയിലപൊതിയില്‍&amp;nbsp;&amp;nbsp;വെണ്ണയും ചെറിയ കുപ്പികളില്‍ പനിനീരുമൊക്കെ തയ്യാറായിരുന്നു. ഭക്തന്റെ ആവശ്യത്തിനനുസരിച്ച് പൂജാരി പ്രതിമയുടെ പിന്നിലുള്ള പടികള്‍വഴി മുകളില്‍ ചെന്നുനിന്നു പൂജചെയ്യും. ആഞ്ജനേയരുടെ&amp;nbsp;ദേഹത്ത്&amp;nbsp;വെണ്ണയും വടമാലയും വെറ്റില മാലയും&amp;nbsp;ചാര്‍ത്തി പൂജ ചെയ്തു പ്രസാദം താഴെ വന്നുതരും.&lt;br /&gt;&lt;br /&gt;&lt;div style="border-bottom: medium none; border-left: medium none; border-right: medium none; border-top: medium none;"&gt;തൊഴുതിറങ്ങി ഒറ്റക്കല്‍ മണ്ഡപം&amp;nbsp;&amp;nbsp;ചുറ്റിക്കണ്ടു തിരിച്ചിറങ്ങുമ്പോള്‍ മനസ്സില്‍&amp;nbsp;തിരുവിതാംകൂര്‍ രാജഭരണകാലം സങ്കല്പ്പിച്ചുനോക്കി.&amp;nbsp;പത്താം ക്ലാസ്സില്‍&amp;nbsp;പഠിച്ച ധര്‍മരാജയും, സ്വാതിതിരുനാള്‍ സിനിമയുമെല്ലാം മനസിലൂടെ കടന്നുപോയി.&amp;nbsp;&amp;nbsp;&amp;nbsp;(മൈസൂര്‍ കൊട്ടാരം കണ്ടിറങ്ങുമ്പോള്‍ കുറച്ചു&amp;nbsp;നൂറ്റാണ്ടുകള്‍ക്കു മുന്‍പ് ഒരു ഭൃത്യയെങ്കിലുമായി ജനിച്ചില്ലല്ലോ എന്ന് സങ്കടം തോന്നിയിരുന്നു.)&lt;/div&gt;കച്ചവടക്കാരും വാഹനങ്ങളും ഉറക്കെ ശബ്ദമുണ്ടാക്കിക്കൊണ്ട്‌ ചിന്തകളെ മുറിച്ചു. &lt;br /&gt;&lt;div align="center"&gt;&lt;a href="http://3.bp.blogspot.com/_2h76uY3sgxg/TTmP_oGherI/AAAAAAAAAS4/Go9psFluUTc/s1600/pic2.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" height="242" s5="true" src="http://3.bp.blogspot.com/_2h76uY3sgxg/TTmP_oGherI/AAAAAAAAAS4/Go9psFluUTc/s320/pic2.jpg" width="320" /&gt;&lt;/a&gt;&lt;/div&gt;﻿&lt;br /&gt;തുടര്‍ന്ന്, ക്ഷേത്രക്കുളവും കണ്ടു തിരിച്ചുനടക്കുമ്പോള്‍ വഴിയരികില്‍ സ്ഫടികഭരണിയില്‍ ഉപ്പിലിട്ട നെല്ലിക്ക എന്നെ നോക്കി ചിരിച്ചു! തൊട്ടരികില്‍തന്നെ നീളത്തില്‍ കനം കുറച്ച് അരിഞ്ഞ്&amp;nbsp;ഉപ്പും മുളകുപൊടിയും&amp;nbsp;വിതറി ഭംഗിയായി&amp;nbsp; നിരത്തിവെച്ചിരിക്കുന്ന&amp;nbsp;പൈനാപ്പിളും&amp;nbsp;പച്ചമാങ്ങയും!&amp;nbsp;വായില്‍&amp;nbsp;കൊതിയുടെ പ്രളയം! ഹൈജീനിക്ക് ചിന്തകളെ ഒരു നിമിഷത്തേക്ക് അകറ്റിനിര്‍ത്തി കൈനീട്ടുമ്പോള്‍ മനസ്സില്‍ പറഞ്ഞു, ഈ സ്വാദിന് പകരം നില്‍ക്കാന്‍ ബര്‍ഗറും പിസയും ഒക്കെ എത്ര ജന്മമെടുക്കണം!&lt;br /&gt;&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;/div&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;/div&gt;ഗോപുരത്തിന്റെ മുഴുവന്‍ ഭാഗവും സന്ദര്‍ശകരും ഒരുമിച്ചുകിട്ടണമെന്ന് വാശിപിടിച്ചു കൂടെയുള്ളയാള്‍‍ ക്യാമറ ഫോക്കസ് ചെയ്യുമ്പോള്‍ പിന്നില്‍ ഒരു വിളി..&amp;nbsp;'ഭയ്യാ'ന്ന്... പിന്നെ&amp;nbsp;'സേട്ടാ' എന്നായി..&amp;nbsp;&amp;nbsp;&amp;nbsp;ഇളംറോസ്നിറത്തിലുള്ള പഞ്ഞിമിട്ടായി യുമായി ഫോട്ടോയില്‍ കയറിക്കൂടാനുള്ള വിളിയായിരുന്നു അത്. &lt;br /&gt;&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://2.bp.blogspot.com/_2h76uY3sgxg/TTmQn0j9AvI/AAAAAAAAATA/4zlqhGNrWQc/s1600/pic1.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" height="320" s5="true" src="http://2.bp.blogspot.com/_2h76uY3sgxg/TTmQn0j9AvI/AAAAAAAAATA/4zlqhGNrWQc/s320/pic1.jpg" width="249" /&gt;&lt;/a&gt;&lt;/div&gt;ശുചീന്ദ്രത്തോട് വിടപറയുമ്പോള്‍ മനസ്സില്‍&amp;nbsp;വീണ്ടും&amp;nbsp;നൂറ്റാണ്ടുകള്‍ക്കും അപ്പുറത്ത്&amp;nbsp; &amp;nbsp;പട്ടുവസ്ത്രങ്ങള്‍ ഉലച്ചുകൊണ്ട്‌&amp;nbsp;ആരൊക്കെയോ&amp;nbsp;നടന്നു...&lt;br /&gt;&amp;nbsp;ദൂരെ എവിടെയോ അകന്നുപോവുന്ന കുളമ്പടിയൊച്ചകള്‍...&amp;nbsp;&amp;nbsp; &lt;br /&gt;&lt;br /&gt;&lt;br /&gt;&lt;em&gt;ശുചീന്ദ്രത്തെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ &lt;/em&gt;&lt;a href="http://ml.wikipedia.org/wiki/%E0%B4%B6%E0%B5%81%E0%B4%9A%E0%B5%80%E0%B4%A8%E0%B5%8D%E0%B4%A6%E0%B5%8D%E0%B4%B0%E0%B4%82_%E0%B4%B8%E0%B5%8D%E0%B4%A5%E0%B4%BE%E0%B4%A3%E0%B5%81%E0%B4%AE%E0%B4%B2%E0%B4%AF_%E0%B4%AA%E0%B5%86%E0%B4%B0%E0%B5%81%E0%B4%AE%E0%B4%BE%E0%B5%BE_%E0%B4%95%E0%B5%8D%E0%B4%B7%E0%B5%87%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82"&gt;&lt;em&gt;വിക്കികുട്ടന്‍&lt;/em&gt;&lt;/a&gt;&lt;em&gt; പറഞ്ഞുതരും&lt;/em&gt;.&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3797858558415284752-287169850994927652?l=worldofshivakami.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://worldofshivakami.blogspot.com/feeds/287169850994927652/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=3797858558415284752&amp;postID=287169850994927652' title='8 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3797858558415284752/posts/default/287169850994927652'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3797858558415284752/posts/default/287169850994927652'/><link rel='alternate' type='text/html' href='http://worldofshivakami.blogspot.com/2011/01/blog-post_21.html' title='ശുചീന്ദ്രത്തെക്ക് ഒരു യാത്ര'/><author><name>ശിവകാമി</name><uri>http://www.blogger.com/profile/08512319297392299458</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='22' src='http://3.bp.blogspot.com/_2h76uY3sgxg/SK03MZZaV4I/AAAAAAAAACQ/1cemCB5eGTY/S220/ShowLetter7.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/_2h76uY3sgxg/TTmPsoMh0aI/AAAAAAAAAS0/hyVEMa85VGc/s72-c/pic3.jpg' height='72' width='72'/><thr:total>8</thr:total></entry><entry><id>tag:blogger.com,1999:blog-3797858558415284752.post-7057889398060621863</id><published>2011-01-04T10:18:00.000+05:30</published><updated>2011-01-04T10:18:03.972+05:30</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>ആന്‍ ഇതുവരെ കരഞ്ഞില്ല...</title><content type='html'>&lt;em&gt;('കൂട്ടം' എന്ന സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റില്‍ കഥാരചനമത്സരത്തില്‍&amp;nbsp;&amp;nbsp;പ്രോത്സാഹന സമ്മാനം&amp;nbsp;നേടിത്തന്ന കഥ&amp;nbsp;)&lt;/em&gt;&lt;br /&gt;&lt;br /&gt;വാതിലില്‍ തുടരെത്തുടരെ മുട്ട് കേട്ടിട്ടും ആന്‍ അനങ്ങാതെ കുറെനേരം കൂടി കിടന്നു. തുടന്നുള്ള മോളുടെ വിളിയില്‍ കലര്‍ന്ന ഗദ്ഗദം അവളെ തളര്‍ത്തി.&lt;br /&gt;&lt;br /&gt;"മമ്മാ... പപ്പാടെ ഫോട്ടോ ഉണ്ട് പത്രത്തില്‍!"&lt;br /&gt;ചരമതാളിന്റെ മൂലയ്ക്ക് തങ്ങളുടെ കല്യാണഫോട്ടോയില്‍നിന്നും അടര്‍ത്തിമാറ്റപ്പെട്ട നവീന്‍ പുഞ്ചിരിതൂകി നില്‍ക്കുന്നു. ആനിന്റെ സാരിയുടെ തുമ്പും കാണാം.&lt;br /&gt;&lt;br /&gt;'കുവൈറ്റില്‍ മലയാളിഡോക്ടര്‍ അന്തരിച്ചു'&lt;br /&gt;&lt;br /&gt;ആന്‍ താഴേക്ക്‌ ഓടിച്ചു വായിച്ചു.&lt;br /&gt;ഹൃദയാഘാതം മൂലം മരണമടഞ്ഞ പ്രസിദ്ധനായ മറുനാടന്‍ മലയാളിക്ക് അര്‍ഹമായ പ്രാധാന്യം കൊടുത്ത് പത്രം എഴുതിയിരിക്കുന്നു.&lt;br /&gt;&lt;br /&gt;"ഞാനാ ന്യൂസ്‌ കൊടുത്തത്. ആരെയെങ്കിലും അറിയിക്കാന്‍&amp;nbsp; വിട്ടുപോയെങ്കില്‍ അറിഞ്ഞോട്ടെ എന്നുവെച്ചാ.."&lt;br /&gt;ജോസിച്ചായന്‍ നെടുവീര്‍പ്പോടെ നമിമോളെ ചേര്‍ത്തുപിടിച്ചു. &lt;br /&gt;"നീയിങ്ങനെ ഒന്നും മിണ്ടാതേം കഴിക്കാതേം എത്ര ദിവസമാന്നു വെച്ചാ... ആന്‍? പോയവര് പോയി... ഒന്നുമില്ലേലും ഈ കുഞ്ഞിനിനി നീയല്ലേയുള്ളൂ... നീയോന്നുറക്കെ കരയുക പോലും ചെയ്തില്ലല്ലോ മോളെ.. "&lt;br /&gt;&lt;br /&gt;ആന്‍ പത്രത്തിലെ നവീന്റെ മുഖത്തേക്ക് നോക്കി. എത്ര ശാന്തമായ മുഖമായിരുന്നു നവീന്! ആരോടും കയര്‍ത്തുസംസാരിക്കുന്നത് കണ്ടിട്ടില്ല. രോഗികള്‍ക്കും പ്രിയങ്കരന്‍. ദൈവം ആതുരസേവനത്തിനായി നേരിട്ടയച്ച മഹാന്‍ എന്നുവരെ തോന്നിയിട്ടുണ്ട് പരിചയപ്പെട്ട ആദ്യനാളുകളില്‍.. റൌണ്ട്സിനു റിപ്പോര്‍ട്ടുകളും ചാര്‍ട്ടുമായി പിന്നാലെ ഓടിനടക്കുമ്പോള്‍ ആരാധനയോടെ നോക്കിനിന്നു സ്വയം മറന്നുപോയ ദിവസങ്ങള്‍.. പിന്നീടത്‌ പ്രണയത്തിലും വിവാഹത്തിലും കലാശിച്ചപ്പോള്‍ ലോകത്തിലെ ഏറ്റവും ഭാഗ്യവതിയായി.&lt;br /&gt;&lt;br /&gt;ജോസിച്ചായനും മോളും പിന്നെയും എന്തൊക്കെയോ പറഞ്ഞിട്ട് എപ്പോഴോ മുറിവിട്ടുപോയി. ആന്‍ വീണ്ടും പുതപ്പിനടിയില്‍ രക്ഷ തേടി. ജോസിച്ചായന്‍ പറഞ്ഞതുപോലെ ഒന്ന് നിലവിട്ടുകരയാന്‍പോലും എന്തേ തനിക്ക് കഴിയാത്തത്?&lt;br /&gt;&lt;br /&gt;ഒരുമിച്ചു ജീവിക്കുകയും ജോലിചെയ്യുകയും ചെയ്യുമ്പോള്‍ കൂടെയുള്ളയാളിന്റെ ചെറിയ മാറ്റങ്ങള്‍ പോലും പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയും. എന്നിട്ടും വൈകി. നവീന്‍ അത്രയ്ക്ക് സമര്‍ത്ഥനായിരുന്നു. ഒരാഴ്ചക്കുള്ളില്‍ തുടര്‍ച്ചയായി നടന്ന മരണങ്ങള്‍, അതും രക്ഷപ്പെടുമെന്നു ഉറപ്പുണ്ടായിരുന്നവരുടെത്... അതില്‍ മിക്കതും നവീന്റെ കൈപ്പിഴകള്‍.. വീട്ടിലും അനാവശ്യമായ വക്കുതര്‍ക്കങ്ങള്‍.. ദേഷ്യം.. എന്നിട്ടും ആര്‍ക്കും പിടികൊടുക്കാതെ നടന്ന പ്രിയങ്കരന്‍!&lt;br /&gt;&lt;br /&gt;ജോലിസമയം കഴിഞ്ഞുള്ള പുറത്തുപോക്കിലും പുതിയ കൂട്ടുകെട്ടുകളിലും അസ്വാഭാവികത ‌ തോന്നിയ നാളുകളിലായിരുന്നു തലയില്‍ വലിയൊരു കൂടം കൊണ്ടുള്ള അടിപോലെ അന്വേഷണഉദ്യോഗസ്ഥന്‍ മാര്‍ട്ടിന്‍ ഞെട്ടിപ്പിക്കുന്ന അറിവുകള്‍ പകര്‍ന്നത്.&lt;br /&gt;&lt;br /&gt;നവീന് ഏതോ ഭീകരസംഘടനയുമായി ബന്ധമുണ്ടെന്ന്! അതിനേറ്റവും യോജിച്ചയിടമായി സ്വന്തം പ്രവര്‍ത്തനമേഘല തന്നെ തെരഞ്ഞെടുത്തിരിക്കുന്നു എന്ന്! ഉറക്കം നഷ്ടപ്പെട്ട രാവുകളായി പിന്നീടങ്ങോട്ട്. ഉടലിലൂടെ കൈചുറ്റി ശാന്താമായുറങ്ങുന്നയാളിന്റെ അടഞ്ഞ കണ്പോളകള്‍ക്കടിയില്‍ ക്രൂരത സങ്കല്പ്പിക്കാനാവാതെ... &lt;br /&gt;ജീവന്‍ കാക്കേണ്ടയാള്‍ക്ക് എങ്ങനെ ജീവനെടുക്കാനാവും! ‍ ചിന്തിക്കാവുന്നതിലും അപ്പുറമായിരുന്നു അതൊക്കെ.. ഏതിലും കുറ്റം കണ്ടെത്താന്‍ ശ്രമിക്കുക എന്നത് ഉദ്യോഗസ്ഥരുടെ സ്വഭാവമായി ആശ്വസിക്കാന്‍ ശ്രമിച്ചു..&lt;br /&gt;&lt;br /&gt;ആശുപത്രിയിലെ പൊന്നോമന നാലുവയസ്സുകാരി സനയുടെ ആകസ്മികമരണം സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. അവളുടെ മുഖത്ത് നമിമോളുടെ പുഞ്ചിരി കണ്ടിരുന്നു. ജോലിത്തിരക്കില്‍ നമിമോള്‍ക്ക് നഷ്ടപ്പെടുന്ന വാത്സല്യം പോലും അവള്‍ക്കു കൊടുത്തിരുന്നു. നവീന്റെ പേഷ്യന്റ് ആയിട്ടുപോലും അവളുടെ എല്ലാ വിവരങ്ങളും ഹൃദിസ്ഥമാക്കി. ഒടുവില്‍ ആശുപത്രി വിടാന്‍ രണ്ടുദിവസം മാത്രം ബാക്കിനില്‍ക്കെ....&lt;br /&gt;&lt;br /&gt;നവീനോട് ആദ്യമായി കയര്‍ത്തു സംസാരിച്ചു. അയാളുടെ കണ്ണുകളിലെ ക്രൂരത നേരിട്ട് കണ്ടു. അതുവരെ അറിഞ്ഞതും കേട്ടതുമായതെല്ലാം സത്യമാണെന്ന അറിവ്... നിയന്ത്രണം വിട്ടു എന്തൊക്കെയാണ് സംസാരിച്ചതെന്നറിയില്ല...&lt;br /&gt;നവീന്റെ പ്രഹരമേല്‍പ്പിച്ച അബോധാവസ്ഥയില്‍ നിന്നും ഉണരുമ്പോള്‍ അലങ്കോലപ്പെട്ട മുറിയുടെ മൂലയില്‍ അവള്‍ തീര്‍ത്തും ഏകയായി. സ്ഥലകാലബോധത്തിനു പിന്നാലെ വല്ലാത്തൊരു ഭയം വേദനയില്‍ പൊതിഞ്ഞ ശരീരമാസകലം വിറയലായി... കണ്മുന്നില്‍ ആശുപത്രികിടക്കകളും നോവുന്ന മുഖങ്ങളും... അയാള്‍ എല്ലാം നശിപ്പിക്കും.. തങ്ങള്‍ക്കുമാത്രം ന്യായമായ കാര്യങ്ങള്‍ നടപ്പാക്കാന്‍ എന്തും ചെയ്യാന്‍ മടിക്കാത്ത കൂട്ടരില്‍ ഒരാളായി നവീനും..&lt;br /&gt;&lt;br /&gt;ഇഴഞ്ഞും വലിഞ്ഞും മുറിക്കു പുറത്തുകടന്ന് ആന്‍ മാതാവിന്റെ ചിത്രത്തിനരികില്‍ മുട്ടുകുത്തി. അറിഞ്ഞതൊന്നും സത്യമാവല്ലേ എന്ന് പ്രാര്‍ത്ഥിച്ചു. ആദ്യമായി കോട്ടും സ്റെതസ്കോപ്പും ധരിച്ചനാള്‍ അമ്മച്ചിയുടെ കുഴിമാടത്തിന്നരികെനിന്ന് 'വേദനിക്കുന്നവരെ രക്ഷിക്കുന്ന മാലാഖയാക്കാന്‍ നീ തമ്പുരാനോട്‌ പറയില്ലേ അന്നക്കുട്ടീ...' എന്ന് അപ്പച്ചന്‍ ചോദിച്ചപ്പോള്‍ അവളുടെ കാല്‍ക്കലേക്ക് പറന്നുവീണ റോസാപൂവിതളുകള്‍ ബൈബിളിന്നുള്ളില്‍ പതിഞ്ഞിരുന്നു.&lt;br /&gt;&lt;br /&gt;അന്ന് മുഴുവന്‍ എവിടെയും പോവാതെ നവീനെ എങ്ങനെ തിരിച്ചുകൊണ്ടുവരാമെന്നു ചിന്തിച്ചു. ഇതെല്ലാം മറ്റുള്ളവര്‍ അറിയുമ്പോള്‍...? നമിമോളെ ജോസിചായന്റെ അടുത്ത് നിര്‍ത്തിയത് നന്നായി. ഒരു ഭീകരന്റെ മകളായി... ഓ.. ജീസസ്! പപ്പയുടെ&amp;nbsp;പുതിയ മുഖം&amp;nbsp;അവളൊരിക്കലും കാണരുത്.&amp;nbsp;&amp;nbsp;എന്തിനും മേലെയാണ് നിന്‍റെ സ്നേഹമെന്ന് എത്രതവണ പറഞ്ഞിരിക്കുന്നു! ഒരിക്കലും നവീനെ ഒരു ദുഷ്ടശക്തിക്കും വിട്ടുകൊടുക്കാനാവില്ല... സ്നേഹം കൊണ്ട് മാറ്റാം... എല്ലാവര്‍ക്കും നവീനെ തിരികെ വേണം.&lt;br /&gt;&lt;br /&gt;വാതില്‍മണി മുഴങ്ങുമ്പോഴേക്കും നവീനായുള്ള വാചകങ്ങള്‍വരെ തയ്യാറായിരുന്നു. പക്ഷെ, പുറത്ത് അപ്രതീക്ഷിതമുഖങ്ങള്‍ തന്ന ഞെട്ടല്‍ തീരുന്നതിനു മുന്‍പേ അവരുള്ളില്‍ കയറി പരിശോധന തുടങ്ങിയിരുന്നു.&lt;br /&gt;&lt;br /&gt;"സീ, ഡോക്ടര്‍, നവീനെ കിട്ടിയില്ലെങ്കില്‍ ഞങ്ങള്‍ക്ക് നിങ്ങളെയും സംശയത്തിന്റെ പേരില്‍ കൊണ്ടുപോവേണ്ടിവരും. സൊ, സഹകരിക്കുക. നവീനെകുറിച്ച് എന്ത് വിവരം കിട്ടിയാലും ഉടനെ ഞങ്ങളെ അറിയിക്കുക"&lt;br /&gt;&lt;br /&gt;ഇരുളില്‍ ഒരു കള്ളനെ പോലെ നവീന്‍ ഉള്ളിലെത്തുമ്പോള്‍, ലൈറ്റ് പോലുമിടാതെ സോഫയില്‍ ഭീതിയുടെ പുതപ്പിനുള്ളില്‍ അവള്‍ ചുരുണ്ടിരിക്കുകയായിരുന്നു. അയാള്‍ അവളെ മുറിയിലെ കിടക്കയില്‍ കിടത്തി. ഭ്രാന്തമായി കീഴടക്കപ്പെടുമ്പോള്‍ ഏതോ ഗുഹാമുഖത്തുനിന്നും ആന്‍ അയാളുടെ ശബ്ദം കേട്ടു.&lt;br /&gt;&lt;br /&gt;"ഐ നോ, നിങ്ങള്‍ക്കൊക്കെ ഞങ്ങള്‍‍ ചെയ്യുന്നത് തെറ്റാവും. ഒന്നുമറിയാത്തവരെ ഇല്ലാതാക്കുമ്പോള്‍ ചിലപ്പോഴൊക്കെ എനിക്കും തോന്നാറുണ്ട്. പക്ഷെ... എനിക്കിനി മാറാന്‍ പറ്റില്ല... അവരെന്നെ ഇല്ലാതാക്കും... അല്ലെങ്കില്‍ പോലീസ് എന്നെ കൊണ്ടുപോകും.. എനിക്കിനിയും ജീവിക്കണം ആന്‍,&amp;nbsp; മാറ്റപ്പെട്ട പുതിയ ഭൂമിയില്‍... നമുക്ക് സ്വര്‍ഗമാക്കാം ഇവിടം. നീയും വേണം അപ്പോള്‍... ഐ ലവ് യു...ആന്‍.."&lt;br /&gt;&lt;br /&gt;പരിശോധനക്കിടക്കയിലെ രോഗിയുടെ നിര്‍വികാരതയോടെ അയാളുടെ കീഴില്‍ കിടക്കുമ്പോള്‍ തലയ്ക്കുള്ളില് എപ്പോഴോ‍ കടലിരമ്പിത്തുടങ്ങി. തിരകളില്‍ മുങ്ങിത്താഴുന്ന ആരൊക്കെയോ... രക്ഷയ്ക്കായി കേഴുന്ന ആര്‍ത്തനാദങ്ങള്‍...&lt;br /&gt;&lt;br /&gt;ഇടക്കാരോ അവളെ കുലുക്കി വിളിച്ചതുപോലെ തോന്നി..&lt;br /&gt;"ആന്‍... എന്തൊരു കിടപ്പാണിത്! എഴുന്നേല്‍ക്ക് മോളെ... വല്ലതും കഴിക്ക്.. "&lt;br /&gt;കയ്യില്‍ ഗ്ലാസ്സുമായി നില്‍ക്കുന്ന ഗ്രേസിചേടത്തിക്ക് പിന്നില്‍ അവള്‍ അമ്മച്ചിയെ തിരഞ്ഞു. &lt;br /&gt;"അമ്മച്ചിയെ സ്വപ്നം കണ്ടോ.. ആന്‍ അമ്മച്ചീന്നു വിളിക്കുന്നത്‌ കേട്ടാ ഞാന്‍ വന്നത്."&lt;br /&gt;&lt;br /&gt;മുഖം അമര്‍ത്തിത്തുടച്ച്&amp;nbsp;എഴുന്നേറ്റിരിക്കുമ്പോള്‍ അവള്‍ക്ക് മാത്രമറിയുന്ന സത്യങ്ങള്‍ വീണ്ടും തലക്കുള്ളില്‍ തിങ്ങിഞെരുങ്ങി വീര്‍പ്പുമുട്ടിച്ചു. കണ്മുന്നില്‍ ഇപ്പോഴും ശ്വാസംമുട്ടി കൈകാലിട്ടടിക്കുന്ന നവീന്‍. എപ്പോഴാണ് നിയന്ത്രണവും ശക്തിയും തനിക്ക് കിട്ടിയതെന്ന് അവള്‍ക്കിപ്പോഴും ഓര്‍മ്മവന്നില്ല.. കട്ടിലിന്റെ തലഭാഗത്ത്‌ നിന്നുകൊണ്ട് തലയിണ അയാളുടെ മുഖത്തമര്‍ത്തിയത് ഈ കൈകള്‍ കൊണ്ട് തന്നെയായിരുന്നോ... അതും ജീവനെക്കാളേറെ സ്നേഹിച്ചയാളെ...! ഓര്‍ക്കാനാവുന്നില്ല ഒന്നും.. വലിഞ്ഞ് നീണ്ട കാലുകളുടെ ചലനം നിലക്കുന്നതുവരെ അമര്‍ത്തിപ്പിടിക്കുമ്പോള്‍ ആശുപത്രിയിലെ കട്ടിലുകളില്‍ ശാന്തമായുറങ്ങുന്നവരെ കണ്ടു.&lt;br /&gt;&lt;br /&gt;അഞ്ചുമണിയുടെ അലാറം കേട്ടുണരുമ്പോള്‍ അരികില്‍&amp;nbsp;സുഖമായുറങ്ങുന്ന&amp;nbsp;നവീന്‍ എന്നാണ് ആദ്യം തോന്നിയത്. മൂക്കിലൂടെ ഒലിച്ചിറങ്ങി കട്ടപിടിച്ച രക്തം കഴിഞ്ഞകാലം മുഴുവന്‍ ഒരുമിച്ചു ഓര്‍മ്മിപ്പിച്ചു.&lt;br /&gt;&lt;br /&gt;മറുനാടന്‍ മലയാളിഡോക്ടറുടെ വിധവയായി നാട്ടിലേക്കു തിരിക്കുമ്പോള്‍ അമ്മച്ചിയുടെ മടിയില്‍ തലവെച്ചുറങ്ങുകയായിരുന്നു അതുവരെ എന്നാണ് തോന്നിയത്.&lt;br /&gt;&lt;br /&gt;പക്ഷെ ഈ രഹസ്യം ഉള്ളില്‍ വെച്ച് എത്രകാലം! അപ്പച്ചന്‍ പ്രാര്‍ത്ഥിച്ചതുപോലെ രക്ഷകയായ മാലാഖ ആവേണ്ടിയിരുന്ന താന്‍ ഒരു ജീവനല്ലേ ഇല്ലാതാക്കിയത്! കോളേജിലെ കൂട്ടുകാര്‍ക്കിടയിലെ ചര്‍ച്ചകളില്‍ ദയാവധം ഒരു വിഷയമായപ്പോള്‍ അതുപോലും ആലോചിക്കാനാവില്ലെന്നു വാദിച്ചവള്‍ക്ക് എങ്ങനെ... എന്തുതന്നെ കാരണമായാലും.... ശിക്ഷ അര്‍ഹിക്കുന്നില്ലേ... തെറ്റാണ് ചെയ്തത്! നവീന്‍... നീയെന്നോട്‌ പൊറുക്കുമോ?&amp;nbsp;നിന്‍റെ&amp;nbsp;സ്വപ്‌നങ്ങള്‍&amp;nbsp;ഇല്ലാതാക്കണമെന്ന്&amp;nbsp;ഞാന്‍ ആഗ്രഹിച്ചില്ല..&amp;nbsp;മറ്റുള്ളവരെ വിഷമിപ്പിച്ചു നമുക്കൊരു സന്തോഷം&amp;nbsp;ഉണ്ടാവുമോ? നവീനെ&amp;nbsp;ഒരു&amp;nbsp;കൊലയാളിയായി കാണാന്‍ എനിക്കാവില്ലായിരുന്നു...&amp;nbsp; കര്‍ത്താവേ...&amp;nbsp;ആരോട് പറയും?&amp;nbsp;നവീന്‍ ഇല്ലാത്ത ലോകത്ത് തനിച്ച് എങ്ങനെ...! നമിമോളുടെ മുഖം കണ്ടു കൊതിതീര്‍ന്നില്ല... മാതാവേ... &lt;br /&gt;&lt;br /&gt;ബൈബിളിലെ പേജുകള്‍ ഭ്രാന്തമായി മറിച്ചുകൊണ്ട് ആന്‍ അമ്മച്ചിയെ തിരഞ്ഞു..&lt;br /&gt;&lt;br /&gt;കളിപ്പാട്ടവുമായി നമിമോള്‍ മുറിയിലെത്തുമ്പോഴും കരിമ്പടത്തിനടിയില്‍ ആന്‍ ചുരുണ്ടുകിടക്കുകയായിരുന്നു.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3797858558415284752-7057889398060621863?l=worldofshivakami.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://worldofshivakami.blogspot.com/feeds/7057889398060621863/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=3797858558415284752&amp;postID=7057889398060621863' title='5 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3797858558415284752/posts/default/7057889398060621863'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3797858558415284752/posts/default/7057889398060621863'/><link rel='alternate' type='text/html' href='http://worldofshivakami.blogspot.com/2011/01/blog-post.html' title='ആന്‍ ഇതുവരെ കരഞ്ഞില്ല...'/><author><name>ശിവകാമി</name><uri>http://www.blogger.com/profile/08512319297392299458</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='22' src='http://3.bp.blogspot.com/_2h76uY3sgxg/SK03MZZaV4I/AAAAAAAAACQ/1cemCB5eGTY/S220/ShowLetter7.jpg'/></author><thr:total>5</thr:total></entry><entry><id>tag:blogger.com,1999:blog-3797858558415284752.post-332982903108492046</id><published>2010-12-13T18:46:00.000+05:30</published><updated>2010-12-13T18:46:29.737+05:30</updated><title type='text'>എന്ത് ഞാനെഴുതും?</title><content type='html'>ബ്ലോഗെഴുത്ത്&amp;nbsp;&amp;nbsp;തുടങ്ങിയ കാര്യം പലപ്പോഴും അമ്മയോടു പറയണമെന്ന് കരുതിയിരുന്നെങ്കിലും കഴിഞ്ഞില്ല... &lt;br /&gt;അമ്മയെ&amp;nbsp;കുറിച്ചുതന്നെ എഴുതി,&amp;nbsp;&amp;nbsp;ആദ്യമായി അത് കാണിക്കണം എന്ന് കരുതി...&lt;br /&gt;അതും&amp;nbsp;നടന്നില്ല.. &lt;br /&gt;ഒന്നിനും... ഒന്നിനും കാത്തുനില്‍ക്കാതെ അമ്മ പോയി...&lt;br /&gt;ഇപ്പോള്‍ ഓരോ തവണയും എഴുതാനായി ഇരിക്കുമ്പോള്‍ വികാരവിക്ഷോഭങ്ങള്‍ കൊണ്ട് കടലായി മാറുന്ന&amp;nbsp;മനസ്&amp;nbsp;&amp;nbsp;കണ്ണിലൂടെ പെയ്തിറങ്ങും... &lt;br /&gt;വാക്കുകള്‍&amp;nbsp;എവിടേയ്ക്കോ കലങ്ങിയൊഴുകും.. &lt;br /&gt;ശൂന്യമായ&amp;nbsp;മനസുമായി ഞാന്‍ വെറുതെയിരിക്കും...&lt;br /&gt;&lt;br /&gt;കുഞ്ഞുന്നാളില്‍ ഞാന്‍ കരയുമ്പോള്‍ ഒരു സൂത്രം ഉണ്ടാക്കിത്തരാമെന്നു&amp;nbsp;പറഞ്ഞു സന്തോഷിപ്പിക്കുമായിരുന്ന...&lt;br /&gt;എന്‍റെ രോഗശയ്യയില്‍&amp;nbsp;&amp;nbsp;അരികിലിരുന്ന്&amp;nbsp;ഗുരുവായൂരപ്പനോട്&amp;nbsp; പ്രാര്‍ഥിച്ചിരുന്ന...&lt;br /&gt;ഞാന്‍ പടിയിറങ്ങുമ്പോള്‍ കാഴ്ച മറയുംവരെ അമ്പലമുറ്റത്ത്&amp;nbsp; നോക്കിനിന്ന...&lt;br /&gt;നിന്‍റെ തീരുമാനങ്ങള്‍ ശരിയായിരിക്കുമെന്ന്&amp;nbsp;ആത്മവിശ്വാസം തന്നിരുന്ന...&lt;br /&gt;അച്ഛന്‍റെ&amp;nbsp;അനുഗ്രഹം&amp;nbsp;എന്നുമുണ്ടാവുമെന്ന്&amp;nbsp;ധൈര്യം&amp;nbsp;പകര്‍ന്ന...&lt;br /&gt;എന്‍റെ മകളുടെ മുന്നില്‍പോലും എന്നെ കെട്ടിപ്പിടിച്ചു കൊഞ്ചിച്ച...&lt;br /&gt;ഞാന്‍ വയറ്റില്‍ ചുറ്റിപ്പിടിച്ചു ഇക്കിളിയിടുമ്പോള്‍ കുലുങ്ങിചിരിച്ചിരുന്ന..&lt;br /&gt;ഒടുവില്‍...&lt;br /&gt;ഈ പാപിയായ മകള്‍ കാരണം മണിക്കൂറുകളോളം&amp;nbsp;മരവിച്ചു&amp;nbsp;കാത്തുകിടന്ന... &lt;br /&gt;എന്‍റെ അമ്മയെ കുറിച്ച് ഞാന്‍ എന്തെഴുതും... ?&lt;br /&gt;ഈ തണുത്ത ഡിസംബര്‍ എന്‍റെ ചുണ്ടുകള്‍ അമര്‍ന്ന അമ്മയുടെ നെറ്റിയെ ഓര്‍മ്മിപ്പിക്കുന്നു... &lt;br /&gt;എന്‍റെ കൈകള്‍ക്കടിയില്‍ അനങ്ങാതെയിരുന്ന ആ കാല്‍വിരലുകളെ ഓര്‍മ്മിപ്പിക്കുന്നു...&lt;br /&gt;ഈ ഓര്‍മ്മകള്‍ എനിക്ക് അനാഥത്വം തരുന്നു... &lt;br /&gt;&lt;br /&gt;ഇങ്ങനെ അടുക്കും ചിട്ടയുമില്ലാതെ എന്തൊക്കെയോ എഴുതാമെന്നല്ലാതെ എനിക്കൊന്നിനും ശക്തിയില്ലെന്‍റെ അമ്മക്കുട്ടീ.... ഒരിക്കല്‍കൂടി ആ നെഞ്ചില്‍ മുഖമമര്‍ത്തിക്കിടക്കട്ടെ ഞാന്‍..&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;em&gt;(കഴിഞ്ഞ ഡിസംബറില്‍ എന്നെ വിട്ടുപോയ അമ്മയ്ക്കായി അടുക്കിവെക്കാന്‍&amp;nbsp;ശ്രമിച്ച കുറെ വാക്കുകള്‍ ആ കാല്‍ക്കല്‍ സമര്‍പ്പിക്കുന്നു)&lt;/em&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3797858558415284752-332982903108492046?l=worldofshivakami.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://worldofshivakami.blogspot.com/feeds/332982903108492046/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=3797858558415284752&amp;postID=332982903108492046' title='9 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3797858558415284752/posts/default/332982903108492046'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3797858558415284752/posts/default/332982903108492046'/><link rel='alternate' type='text/html' href='http://worldofshivakami.blogspot.com/2010/12/blog-post.html' title='എന്ത് ഞാനെഴുതും?'/><author><name>ശിവകാമി</name><uri>http://www.blogger.com/profile/08512319297392299458</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='22' src='http://3.bp.blogspot.com/_2h76uY3sgxg/SK03MZZaV4I/AAAAAAAAACQ/1cemCB5eGTY/S220/ShowLetter7.jpg'/></author><thr:total>9</thr:total></entry><entry><id>tag:blogger.com,1999:blog-3797858558415284752.post-6870546844247855028</id><published>2010-10-18T19:10:00.004+05:30</published><updated>2010-10-18T19:22:03.764+05:30</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>ഇരുട്ടില് നെഴലുണ്ടാവ്വ്വോ?</title><content type='html'>"നിയ്ക്ക് തലയ്ക്കു സുഖോല്ല്യെ കുട്ടീ? "&lt;br /&gt;നീണ്ട വരാന്തയിലൂടെ വിദ്യയുടെയും പ്രശാന്തിന്റെയും കൈ പിടിച്ച് പതിയെ നടന്ന് സൈക്യാട്രി വിംഗ് എന്ന വലിയ ബോര്‍ഡ്‌ ചൂണ്ടുന്നിടത്തേക്ക് തിരിയുമ്പോള്‍ ലീലാവതിയമ്മ തിരിഞ്ഞുനിന്നു. &lt;br /&gt;വിദ്യ വിതുമ്പിവന്ന കരച്ചില്‍ ചുവരോരത്തേയ്ക്ക് ഒതുക്കുമ്പോള്‍ പ്രശാന്ത് അവരുടെ കയ്യില്‍ മുറുകെ പിടിച്ചു.&lt;br /&gt;"ഏയ്‌.. ഒന്നൂല്ല്യാ... എല്ലാത്തിന്റെയും ചെക്കപ്പ്‌ അല്ലെമ്മേ? ഇതൊക്കെ ഓരോ ഫോര്‍മാലിറ്റി എന്നേയുള്ളൂ.. "&lt;br /&gt;വിശ്വാസമാവാതെ നടക്കുന്ന അമ്മയുടെ പിന്നിലൂടെ ഭാര്യയെ ശകാരഭാവത്തില്‍ അയാള്‍ നോക്കി. &lt;br /&gt;അടുത്തിരിക്കുന്ന ആളുകളെ ഓരോരുത്തരെയും വെറുതെ നോക്കുമ്പോഴും അമ്മ എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു. അവിടെ ആരും ആരെയും ശ്രദ്ധിച്ചില്ല. &lt;br /&gt;വിദ്യയും പ്രശാന്തും അമ്മയുടെ കയ്യില്‍ പിടിച്ചുകൊണ്ടുതന്നെയാണ് കസേരയില്‍ ഇരുത്തിയത്. &lt;br /&gt;"ലീലാവതിയമ്മ ടീച്ചര്‍ ആയിരുന്നുവല്ലേ? അമ്മേ എന്ന് വിളിക്കണോ അതോ ടീച്ചറേന്നു വിളിക്കണോ? " മലയാളി ഡോക്ടര്‍ ചോദിച്ചതുകേട്ട്&amp;nbsp;അമ്മ ഒന്നാലോചിച്ചു. പിന്നെ ചിരിച്ചു. &lt;br /&gt;"എന്നാല്‍ ടീച്ചറമ്മേന്നു വിളിക്കാം, ന്താ? ഞാന്‍ പ്രശാന്തിന്റെ കൂടെ കോളേജില്‍ പഠിച്ചതാ.. അമ്മയെ കുറിച്ച് ഒരുപാട് കേട്ടിട്ടുണ്ട്.."&lt;br /&gt;"ഒന്നുകില്‍ വല്ലാത്ത ചിന്ത, അല്ലെങ്കില്‍ എപ്പോഴും സംസാരം.. അച്ഛന്‍ മരിച്ചതിനു ശേഷാ ഇങ്ങനെ... " വിദ്യയുടെ സംസാരത്തിന് ഡോക്ടറുടെ ഇടത്തേ കൈപ്പത്തി തടയിട്ടു. &lt;br /&gt;"ടീച്ചറമ്മ പറയൂ... എന്തൊക്കെയാ വിശേഷങ്ങള്‍?"&lt;br /&gt;"വിശേഷം.... എന്താ പറയ്യാ... എല്ലാം പോയില്ല്യെ... "&lt;br /&gt;പെട്ടെന്നെന്തോ ഓര്‍ത്തുനിര്‍ത്തിയിട്ടു&amp;nbsp;ഇളം നീലസാരിയുടെ&amp;nbsp;തുമ്പുകൊണ്ട്&amp;nbsp;മുഖം തുടച്ചു, കസേരയില്‍ ഒന്നുകൂടി അമര്‍ന്നിരുന്നു ചുറ്റും നോക്കി പെട്ടെന്ന് എവിടെയോ സ്വയം നഷ്ടപ്പെട്ടിരുന്നു. &lt;br /&gt;"ടീച്ചറമ്മ&amp;nbsp;&amp;nbsp;എന്താ ആലോചിക്കുന്നത്?"&lt;br /&gt;"എല്ലാര്‍ക്കും മൂപ്പരെ പേടിയായിരുന്നു.. വലിയ തറവാട്ടിലെ കാര്‍ന്നോരല്ലേ..&amp;nbsp;പോരാത്തതിന്&amp;nbsp;കോളേജിലെ മാഷും! ആരും മുന്നില്‍ നിക്കില്ല്യാ... മൂപ്പരടെ പെണ്ണായിട്ടാ വരണതേ... യ്ക്കും പേട്യന്നെ! പെണ്ണുകാണാന്‍ വന്നപ്പളും ഒന്നും ചോദിച്ചില്ല്യാ.. അതെങ്ങന്യാ... അന്ന് ഏടത്തീടെ നിഴലല്ലേ ഞാന്‍! &lt;br /&gt;"ഓ... തുടങ്ങി പഴമ്പുരാണം!" വിദ്യ തെല്ലുജാള്യതയോടെ പ്രശാന്തിനെ നോക്കി. &lt;br /&gt;"കുട്ട്യായിരുന്നപ്പോ അമ്മമ്മടെ നെഴലാ നീയ്യെന്നു കളിയാക്കീര്ന്നു ഏടത്തീം അമ്മുത്തലെത്തെ പാറൂം.. പാടത്തും പറമ്പിലുമൊക്കെ അമ്മമ്മടെ പിന്നാലെയല്ലേ നടന്നേര്‍ന്നെ...&lt;br /&gt;അമ്മമ്മ കിടപ്പായപ്പോഴാ ഏടത്തീടെ പിന്നാലെ കൂടീത്.. നിയ്ക്കതല്ലേ പറ്റുള്ളൂ... ഇസ്കൂളില് പ്രാര്‍ത്ഥനയ്ക്ക് വരീല് നിക്കുമ്പോ മുമ്പില് നിക്കാന്‍ പറേം കണക്കുമാഷ്. അപ്പളും&amp;nbsp;ജാനകീടെ&amp;nbsp;പിന്നിലെ നിക്കുള്ളൂ.. "&lt;br /&gt;"അതെന്തേ അങ്ങനെ? പേടിച്ചിട്ടാ? "&lt;br /&gt;"പേടീണ്ടോ ന്നു ചോദിച്ചാ ഇല്ല്യാന്നു തോന്നും... ന്നാലും മുന്നില്‍ നിക്കാന്‍ എന്താവോ.. &lt;br /&gt;കല്യാണായി അവടയ്ക്ക് പോവുമ്പോ അമ്മമ്മ പറഞ്ഞതാ.. ദൈര്യായിരിക്കണംന്ന്... ന്നാലും മൂപ്പര്‍ടെ നെഴലാവാനല്ലേ പറ്റുള്ളൂ.. അവിടേള്ളോരന്നെ ഉമ്മറത്ത്‌ നിക്കില്ല്യാ.. അപ്പഴാ ഞാന്‍! "&lt;br /&gt;മൌനത്തിനിടയില്‍&amp;nbsp;അമ്മയുടെ കയ്യില്‍ പിടിക്കാനൊരുങ്ങിയ വിദ്യയെ ഡോക്ടര്‍ ആംഗ്യത്താല്‍&amp;nbsp;തടഞ്ഞു.&lt;br /&gt;"ന്നാലും സ്നേഹായിരുന്നു... ഇരുട്ടില് തോളില് കൈ വെച്ചിട്ട് ഊണു കഴിച്ച്വോ..ന്ന് ചോദിച്ചാല്‍ മതീലോ...."&lt;br /&gt;ലീലാവതിയമ്മ ഓര്‍മ്മകളില്‍ മുഴുകി മന്ദഹസിച്ചു. &lt;br /&gt;"ടീച്ചറമ്മക്ക് കുടിക്കാന്‍ ചായ ആയാലോ?"&lt;br /&gt;"അമ്മേ... "&lt;br /&gt;"കുട്ടി ഇപ്പൊ പറഞ്ഞില്ല്യെ.. ടീച്ചര്‍ ആയിരുന്നൂന്നു നിയ്ക്കന്നെ വിശ്വസല്ല്യാ... മൂപ്പര് കൊണ്ടു വിടും.. തിരിച്ചും കൂട്ടീട്ടു വരും... പെന്ഷനായിട്ടു പത്തുപതിനഞ്ചു കൊല്ലായില്ല്യെ... അദൊന്നും ഓര്‍മ്മേം കൂടീല്ല്യ... മൂപ്പരടെ കാര്യങ്ങള് നോക്കി നടത്ത്വാ.. മൂപ്പര് പറയണത് ചെയ്യാ... ദാ.. ഒറ്റമോളാ.. ഇവളെ അയക്കണവരെ ഇവള്‍ടെ കാര്യോം നോക്കീരുന്നു... അദന്നെ... "&lt;br /&gt;"ഓ... ഐ&amp;nbsp; സീ...പെട്ടെന്നായിരുന്നോ വിദ്യേടെ അച്ഛന്‍...?"&lt;br /&gt;"മൂപ്പര് സൂക്കെടായി കെടന്നപ്പോ അറിയായിരുന്നു ഒരുപാട് കാലോന്നും 'ണ്ടാവില്ല്യന്ന്.. ന്നാലും... പെട്ടെന്നൊരു ദിവസം ഒന്നും പറയാണ്ട്.... ഒറക്കത്തിലന്നെ..."&lt;br /&gt;"ടീച്ചറമ്മ ഈ ചായ കുടിയ്ക്കൂ..."&lt;br /&gt;"അമ്മ തനിച്ചു അവടെ ഇരിക്കണ്ടാന്നു പറഞ്ഞു കൂടെ കൂട്ടീതാ ഇവള്... ഷാരത്തെ വല്സലേം അതന്ന്യാ പറഞ്ഞെ... &lt;br /&gt;ഇപ്പൊ ദാ.. ഇവരും പൂവാത്രേ... അമേരിക്കക്ക്..." &lt;br /&gt;"അമ്മേ... രാജമാമയും അമ്മായീമൊക്കെ നോക്കിക്കോളാംന്ന് പറഞ്ഞിട്ടല്ലേ... പോരാത്തതിന് പ്രശാന്തിന്റെ അമ്മേം അച്ഛനുമൊക്കെയില്ല്യെ? അമ്മ ഇങ്ങനെ വാശി പിടിച്ചാലെങ്ങനെയാ? പ്രശാന്ത്‌ പോവുമ്പോള്‍ ഞാനെങ്ങനെയാ ഇവടെ നിക്ക്വാ?" അതുവരെ ഉള്ളില്‍ ഉറഞ്ഞുകൂടിയതെല്ലാം വിദ്യ ഒറ്റയടിക്ക് ഒഴുക്കിക്കളഞ്ഞത് അമ്മ കേട്ടില്ല. &lt;br /&gt;ചായകപ്പ് മേശപ്പുറത്തുവെച്ച് ലീലാവതിയമ്മ പതിയെ എഴുനേറ്റ്, ചുവരിലും കസേരയിലും പിടിച്ചുകൊണ്ടു ജനാലയ്ക്കലേക്ക് നടന്നു.&lt;br /&gt;"സീ വിദ്യ... യു ഷുഡ് അണ്ടര്‍സ്റ്റാന്റ് ഹേര്‍ മൈന്‍ഡ്... "&lt;br /&gt;അവരുടെ മുഖത്തേക്ക് ഉറ്റുനോക്കിക്കൊണ്ട്‌ ഡോക്ടര്‍ ശബ്ദം താഴ്ത്തി പറഞ്ഞു. &lt;br /&gt;" നിങ്ങള്‍ വിചാരിക്കുന്നതുപോലെ കാര്യമായി ഒന്നുമില്ല അമ്മക്ക്... ഇതൊരു തരം ആന്ക്സൈറ്റി...... "&lt;br /&gt;മൂന്നുപേരുടെ ശബ്ദങ്ങള്‍ ഇടതടവില്ലാതെ ഉയരുമ്പോള്‍ ലീലാവതിയമ്മ അവിടുത്തെ കട്ടിലില്‍ ഇരുന്ന് പുറത്തേക്കു നോക്കി. &lt;br /&gt;ദാ... സൂര്യന്‍ അസ്തമിക്കാന്‍ പോണൂ.. ഇരുട്ടാവ്വ്വാ...&amp;nbsp; ഇരുട്ടില്&amp;nbsp; &amp;nbsp;നെഴലുണ്ടാവ്വ്വോ? ഇനി വെളിച്ചം മാത്രം മതിയോ... നെഴലിനു മുന്നില്‍ നിക്കാന്‍ രൂപോം വേണ്ടേ? ന്തേ ഇദോന്നും ആര്‍ക്കും മനസിലാവാത്തെ?"&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3797858558415284752-6870546844247855028?l=worldofshivakami.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://worldofshivakami.blogspot.com/feeds/6870546844247855028/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=3797858558415284752&amp;postID=6870546844247855028' title='14 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3797858558415284752/posts/default/6870546844247855028'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3797858558415284752/posts/default/6870546844247855028'/><link rel='alternate' type='text/html' href='http://worldofshivakami.blogspot.com/2010/10/blog-post.html' title='ഇരുട്ടില് നെഴലുണ്ടാവ്വ്വോ?'/><author><name>ശിവകാമി</name><uri>http://www.blogger.com/profile/08512319297392299458</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='22' src='http://3.bp.blogspot.com/_2h76uY3sgxg/SK03MZZaV4I/AAAAAAAAACQ/1cemCB5eGTY/S220/ShowLetter7.jpg'/></author><thr:total>14</thr:total></entry><entry><id>tag:blogger.com,1999:blog-3797858558415284752.post-2165046147073181003</id><published>2010-09-30T10:03:00.003+05:30</published><updated>2010-09-30T12:42:25.764+05:30</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>പൊരുളറിയാതെ..</title><content type='html'>പൊരിവെയിലേറ്റു പാതയോരത്ത് ഇങ്ങനെ നില്‍ക്കാന്‍ തുടങ്ങിയിട്ട് എത്ര കാലമായെന്നറിയില്ല! തലങ്ങും വിലങ്ങും പായുന്ന വാഹനങ്ങളും വെയിലത്ത്‌ വാടിയ വിശന്ന മുഖങ്ങളും ഇടയ്ക്ക് ചിതറുന്ന ചോരത്തുള്ളികളും മാംസക്കഷ്ണങ്ങളും കാണുമ്പോള്‍ പലപ്പോഴും ആശിച്ചിരുന്നു, ഒരിക്കലെങ്കിലും ഇമയൊന്നുചിമ്മാന്‍ കഴിഞ്ഞെങ്കില്‍ എന്ന്. തൊട്ടടുത്ത കൊച്ചുകൂടാരങ്ങളില്‍ നിന്നും ചിരിയും കൊഞ്ചലും ശകാരവും കരച്ചിലും നിലവിളിയുമൊക്കെ ഉയരാറുണ്ട്. ചില രാത്രികളില്‍ മറ തേടി എത്തുന്ന ശരീരങ്ങള്‍.. അര്‍ഥം തിരിച്ചറിയാന്‍ കഴിയാത്ത ശബ്ദങ്ങള്‍... &lt;br /&gt;&lt;br /&gt;എത്രകാലത്തെയ്ക്കെന്നറിയാത്ത വിരസമായ തുടര്‍ച്ചയുടെ ഒരു രാത്രി മുകളില്‍ നിന്നും തണുത്ത വെള്ളത്തുള്ളികള്‍ ദേഹത്ത് പതിച്ചു. കൂടാരങ്ങളില്‍നിന്നും ആരൊക്കെയോ ഓടിയിറങ്ങിവന്ന് വെളുത്ത പുതപ്പുകൊണ്ട്‌ മൂടി കാലുകളോടുചേര്‍ത്ത് കെട്ടിവെച്ചു. ഇരുള്‍ മാറി വെളിച്ചം വന്നപ്പോള്‍ മുന്നിലെ കാഴ്ചകള്‍ നഷ്ടമായിരുന്നു. തലേന്നുവരെ കണ്ടതെല്ലാം ശബ്ദങ്ങളും വെളുപ്പും മാത്രമായി. കാഴ്ചകള്‍ക്ക് ഇത്രയും പ്രാധാന്യമുണ്ടെന്ന് മനസിലായത് അപ്പോള്‍ മാത്രമാണ്. &lt;br /&gt;&lt;br /&gt;ഇടയ്ക്ക് ഏതോ വികൃതിയുടെ ദാക്ഷിണ്യം മൂടുപടത്തിലെ വലിയ തുളകളായി. ഇപ്പോള്‍ ചിലപ്പോഴൊക്കെ വീശാറുള്ള&amp;nbsp;തണുത്ത കാറ്റും പാഞ്ഞുപോവുന്ന നിറങ്ങളും ആശ്വാസമാവുന്നുണ്ട്‌. ശബ്ദങ്ങള്‍ കുറേക്കൂടി വ്യക്തമായിത്തുടങ്ങി. ഇടയ്ക്കൊരു ദിവസം ആരൊക്കെയോ തള്ളിനീക്കി കുറച്ചുകൂടി മുന്നിലെത്തപ്പെട്ടു. തണുത്ത നിറങ്ങള്‍ ശരീരത്തും മുഖത്തുമൊക്കെ ശ്രദ്ധയോടെ ചാലിച്ചുചേര്‍ത്തുകൊണ്ടുനിന്ന കലാകാരന്‍റെ നിശ്വാസമേറ്റ് പിന്നെയും കുറെ നാള്‍ പാതയരികില്‍... ഇപ്പോള്‍ ഈ വഴിപോവുന്ന പലരും നോക്കുകയും ആശ്ചര്യപ്പെടുകയും കുട്ടികള്‍ കൈചൂണ്ടുകയും കൈകൊട്ടി ചിരിക്കുകയും ചെയ്യുന്നു.&lt;br /&gt;&lt;br /&gt;ഹോ... കുറച്ചു ദിവസമായി പെരുമഴയാണ്.വീണ്ടും കനത്ത മൂടുപടം പുറം കാഴ്ചകള്‍ ഇല്ലാതാക്കി. എങ്കിലും ഇടയ്ക്കിടെ ആരൊക്കെയോ വന്നു മറനീക്കി സൌന്ദര്യം ആസ്വദിക്കുകയും ദേഹത്ത് അവിടവിടെ തൊട്ടു നോക്കി, ഉറക്കെയുറക്കെ സംസാരിക്കുന്നുമുണ്ട്. കഴിഞ്ഞദിവസം ഇടതുവശത്തെ ചെറിയ ദ്വാരം വഴി ശക്തമായി കാറ്റ് വീശിയപ്പോഴാണ് തലേന്ന് കേട്ട ഇരമ്പലും സംസാരവും അരികില്‍ നിന്നിരുന്ന മറ്റൊരാള്‍ക്ക് വേണ്ടിയായിരുന്നു എന്ന് മനസിലായത്. ഇതുപോലെ ആരെങ്കിലും ഇവിടെ നിന്നും പോകുന്ന രാത്രി ശബ്ദമുഖരിതമായിരിക്കും. കിട്ടുന്നത് മുഴുവന്‍ നശിപ്പിക്കുമെന്ന് ശകാരമാവുന്ന വേവലാതിയും ആധിപത്യം സ്ഥാപിക്കാനെന്നോണം ബലപരീക്ഷണം നടത്തുന്ന ലഹരിയുടെ അതിപ്രസരവും.. ഇടക്കെപ്പോഴൊക്കെയോ നിലവിളിയുടെ അനുബന്ധമായ കുഞ്ഞുകരച്ചിലുകളും..&lt;br /&gt;&lt;br /&gt;ഇന്ന് വന്നവര്‍ക്ക് എന്നെ ബോധിച്ചുവെന്നു തോന്നുന്നു. ഏതോ വലിയ വാഹനത്തില്‍ ആരൊക്കെയോ എടുത്തു കയറ്റിവെച്ചു. ഇപ്പോള്‍ മുന്‍പത്തേക്കാള്‍ കൂടുതല്‍ കാഴ്ചകളുണ്ട്‌‌.. എവിടെക്കോ നീങ്ങുന്നതുപോലെ.. എപ്പോഴോ ചെറിയ കുലുക്കത്തോടെ നിന്നപ്പോള്‍ വഴിയരികിലെ കടയുടെ മുന്നില്‍ പതിച്ച വലിയ കണ്ണാടിയില്‍ തെളിഞ്ഞ രൂപം ആശ്ചര്യപ്പെടുത്തി. വിടര്‍ന്ന കണ്ണുകളും ആഭരണങ്ങളും നീണ്ട തുമ്പിക്കൈയ്യും&amp;nbsp; കണ്ടു. വീണ്ടും കുലുങ്ങിക്കുലുങ്ങി എവിടെക്കോ പോയി. &lt;br /&gt;&lt;br /&gt;വലിയ മേടയിലേക്ക് ആനയിക്കപ്പെട്ട്, പുഷ്പഹാരങ്ങളാല്‍ അലങ്കരിക്കപ്പെട്ട്, പൂക്കളും സുഗന്ധവും വിളക്കുകളും മണിനാദവും കൊണ്ട് പൂജിക്കപ്പെട്ട് നില്‍ക്കാന്‍ തുടങ്ങിയിട്ട് ദിവസങ്ങളാവുന്നു. കാവിയും മഞ്ഞയും ധരിച്ചവര്‍ മുന്നില്‍ വന്നുനിന്നു മന്ത്രങ്ങള്‍ ചൊല്ലുന്നു. ഭജനകള്‍ ഉറക്കെ പാടുന്നു.. മുന്നില്‍ നിറയെ ഭക്ഷണസാധനങ്ങളും മറ്റെന്തൊക്കെയോ ഒക്കെ വെച്ച് നിവേദിക്കുന്നു. നിറമിഴികളോടെ പ്രാര്‍ത്ഥിക്കുന്ന ചിലര്‍.. ഭക്തിയാല് ഉന്മാദാവസ്ഥയിലെത്തപ്പെട്ട ചിലര്‍.. &lt;br /&gt;&lt;br /&gt;ശബ്ദഘോഷങ്ങള്‍ അരോചകമായിത്തുടങ്ങി. ഏവരുടെയും ശ്രദ്ധാകേന്ദ്രമാവുക എന്നത് ആദ്യമൊക്കെ സന്തോഷം തന്നിരുന്നു. ഇപ്പോള്‍ വീണ്ടും ഒരുതരം മടുപ്പ്.. എന്നും ഒരേ മന്ത്രോച്ചാരണങ്ങള്‍.. പ്രാര്‍ത്ഥനകള്‍.. ഗാനാലാപനം.. ഇടയ്ക്കു കൊച്ചുകുട്ടികളുടെ കലാപരിപാടികള്‍.. ചിലതൊക്കെ കേള്‍ക്കാന്‍ മാത്രമേ കഴിയുന്നുള്ളൂ.. വെളിച്ചത്തില്‍ മുന്നില്‍ വന്നുവീണ ചില വസ്തുക്കള്‍ക്ക് വലിയ വിലയുണ്ടെന്ന് ഇരുളിലെ തര്‍ക്കങ്ങളും പിടിവലികളും മനസിലാക്കിത്തന്നു.&lt;br /&gt;&lt;br /&gt;ആരൊക്കെയോ വലിച്ചുകയറ്റിയ വലിയ വാഹനത്തില്‍ വീണ്ടും എവിടെയ്ക്കെന്നറിയാതെ... &amp;nbsp; വാദ്യഘോഷങ്ങളുമായി കുട്ടികളും ചെറുപ്പക്കാരും മുന്നിലും പിന്നിലും. വഴിയില്‍ പലയിടത്തും സമാനരൂപികള്‍ അനുഗമിക്കുന്നുണ്ടെന്നു തോന്നുന്നു. നെടുനീളെ കെട്ടിയിട്ട കൂടാരത്തില്‍ അടുത്തുനിന്നിരുന്ന ആരെങ്കിലും അവരില്‍ ഉണ്ടായിരുന്നോ എന്തോ.. &lt;br /&gt;&lt;br /&gt;വലിയ പുരുഷാരവും താണ്ടിനീങ്ങുമ്പോള്‍ മുന്നില്‍ ഇപ്പോള്‍ നീലനിറമുള്ള കടലാണ്. ശക്തിയോടെ നുരയും പതയുമായി ഉയര്‍ന്നുവരുന്ന തിരമാലകള്‍.. ഇരിപ്പിടത്തിലും കാലിലുമൊക്കെ കൂറ്റന്‍ കയര്‍ കെട്ടി വലിച്ചിഴക്കപ്പെടുന്നു... ശബ്ദകോലാഹലങ്ങളുടെ പാരമ്യത്തില്‍ ചെവി കൊട്ടിയടക്കപ്പെട്ടതുപോലെ.. വല്ലാത്തൊരു ഇരമ്പല്‍ മാത്രമേയുള്ളൂ ഇപ്പോള്‍.. പിന്നില്‍നിന്നും ശക്തിയായ തള്ളല്‍ അനുഭവപ്പെടുന്നുണ്ട്. തിരമാലകള്‍ ആര്‍ത്തിയോടെ ആഞ്ഞുപുണരുന്നു.. മുന്നിലേക്ക്‌ ഒഴുകിനീങ്ങുമ്പോള്‍ ഇരിപ്പിടവും കാലുമൊക്കെ അടര്‍ന്നു തുടങ്ങി... നെഞ്ചോളം മുങ്ങി.. തുമ്പിക്കയ്യും നനഞ്ഞലിഞ്ഞു.. എത്രയോ നാളുകള്‍ ഉറക്കമില്ലാതെ കഷ്ടപ്പെട്ട് ചാര്‍ത്തിയ നിറങ്ങള്‍ ജലപ്പരപ്പില്‍ പടര്‍ന്നോഴുകുന്നു.. ഭീമാകാരം പൂണ്ട തിരയുടെ കരിമ്പടം മുഖത്തേക്ക് വലിച്ചെറിഞ്ഞ് തന്നിലേക്ക് വലിച്ചടുപ്പിച്ചതുപോലെ... ഉപ്പുവെള്ളം കണ്ണുകളിലെ വര്‍ണ്ണങ്ങള്‍ ഒഴുക്കിക്കളയുന്നതിനു തൊട്ടുമുന്പായി പൂജാപുഷ്പങ്ങളും മറ്റലങ്കാരങ്ങളും കടലിന്‍റെ മാറിലേക്ക്‌ ഒഴുകുന്നത്‌ കണ്ടു.... കാതുകളില്‍ വെള്ളം കയറിയതാണോ അതോ അതും മറ്റ് അവയവങ്ങള്‍ പോലെ അടര്‍ന്നു പോയോ? കാഴ്ച നേര്‍ത്തുനേര്‍ത്തില്ലാതായി...&lt;br /&gt;&lt;br /&gt;&lt;em&gt;(എന്‍റെ ഇവിടുത്തെ വഴിയോരക്കാഴ്ചകളില്‍ ഒന്നാണ് നെടുനീളെ കെട്ടിയിട്ട കൂടാരങ്ങളില്‍ നിര്‍ത്തിയിരിക്കുന്ന ചെറുതും വലുതുമായ അസംഖ്യം ഗണേശപ്രതിമകള്‍. ഒരു പ്രത്യേക ദിവസത്തിനുവേണ്ടി മാസങ്ങളോളം നീളുന്ന ജോലി ചിലപ്പോഴൊക്കെ ജീവിതത്തിന്റെ വ്യര്‍ത്ഥത ഓര്‍മ്മിപ്പിക്കും.&lt;/em&gt;)&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3797858558415284752-2165046147073181003?l=worldofshivakami.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://worldofshivakami.blogspot.com/feeds/2165046147073181003/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=3797858558415284752&amp;postID=2165046147073181003' title='5 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3797858558415284752/posts/default/2165046147073181003'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3797858558415284752/posts/default/2165046147073181003'/><link rel='alternate' type='text/html' href='http://worldofshivakami.blogspot.com/2010/09/blog-post_30.html' title='പൊരുളറിയാതെ..'/><author><name>ശിവകാമി</name><uri>http://www.blogger.com/profile/08512319297392299458</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='22' src='http://3.bp.blogspot.com/_2h76uY3sgxg/SK03MZZaV4I/AAAAAAAAACQ/1cemCB5eGTY/S220/ShowLetter7.jpg'/></author><thr:total>5</thr:total></entry><entry><id>tag:blogger.com,1999:blog-3797858558415284752.post-7587511415237260242</id><published>2010-09-03T10:42:00.005+05:30</published><updated>2010-09-03T11:51:49.484+05:30</updated><category scheme='http://www.blogger.com/atom/ns#' term='അടുക്കള'/><category scheme='http://www.blogger.com/atom/ns#' term='പാചകം'/><title type='text'>ഒരല്‍പം അടുക്കളക്കാഴ്ചകള്‍</title><content type='html'>മുള്ളങ്കി എന്ന് കേള്‍ക്കുമ്പോള്‍ തന്നെ നമ്മള്‍ മലയാളികള്‍ക്ക് വലിയ പ്രിയമില്ലാത്ത ഒന്നാണ് എന്നാണ് എന്‍റെ വിശ്വാസം. പണ്ട് വീടിന്നടുത്ത്‌ വരാറുള്ള പച്ചക്കറിക്കാരന്റെ കുട്ടയില്‍ മുള്ളങ്കി കാണുമ്പോള്‍ അമ്മ പറയുമായിരുന്നു, ഗുണമുള്ള സാധനമാണെന്ന്. പക്ഷെ ഒരിക്കല്‍പോലും അത് വാങ്ങാന്‍ ഞാന്‍ അനുവദിച്ചിട്ടില്ല. പിന്നെ ഞാന്‍ അതിന്റെ രുചി അറിഞ്ഞത് ചെന്നൈ ജീവിതത്തിലാണ്. ഹോസ്റ്റലിലെ പ്രധാനവിഭവമായിരുന്ന സാമ്പാറില്‍ വെളുത്ത നാണയങ്ങള്‍ പോലെ മുള്ളങ്കി കഷണങ്ങള്‍ കിടന്നിരുന്നു. പരിപ്പ് പോലും ശരിക്കും ചേര്‍ക്കാത്ത സാമ്പാറിന്റെ ഏക ഹൈലൈറ്റ് ഇത് തന്നെയായിരുന്നു എന്ന് പറയാം. &lt;br /&gt;&lt;br /&gt;പിന്നീട് ഹൈദെരബാദിലെ ഉത്തരേന്ത്യന്‍ സുഹൃത്തുക്കള്‍ വഴിയാണ് മുള്ളങ്കി കൊണ്ട് സ്വാദിഷ്ടമായ പലതും ഉണ്ടാക്കാം എന്ന് മനസിലാക്കിയത്. അതിലേറ്റവും വിശിഷ്ടമായി തോന്നിയത് 'മൂലി കാ പറാട്ടാ' ആണ്. മുള്ളങ്കിയും മറ്റു മസാലകളും ഉള്ളില്‍ വെച്ച് നെയ്യൊഴിച്ച് ചുട്ടെടുക്കുന്ന ചപ്പാത്തി ആണ് അത്. ഡല്‍ഹിക്കാരി ആസ്ത ആണ് എന്‍റെ പൊറോട്ടകളുടെ ഗുരു.&lt;br /&gt;&lt;br /&gt;ഇതൊക്കെയാണെങ്കിലും എന്റേതായ പരീക്ഷണങ്ങള്‍ കൊണ്ട് വീട്ടിലുള്ളവരെ വിഷമിപ്പിക്കുക എന്നത് ഏതൊരു വീട്ടമ്മയെയും പോലെ എന്റേയും വിനോദമാണ്‌. മൂലി കാ പറാട്ടാ ഉണ്ടാക്കിയതിന്റെ അടുത്ത ദിവസം മുതല്‍ ബാക്കി വന്ന മുള്ളങ്കി എന്‍റെ റെഫ്രിജറേറ്ററിനെ 'സുഗന്ധ'പൂരിതമാക്കിയപ്പോള്‍,&amp;nbsp; എന്‍റെ തലയില്‍ പൊട്ടിമുളച്ച ഐഡിയ ആയിരുന്നു &lt;strong&gt;മുള്ളങ്കിപക്കോട&lt;/strong&gt;.&lt;br /&gt;&lt;br /&gt;ഒട്ടും അമാന്തിച്ചില്ല. കടലമാവും മറ്റു സാധനങ്ങളും ഉണ്ടെന്നു മനസിലായപ്പോള്‍ പിന്നെ പറയേണ്ടല്ലോ..&lt;br /&gt;&lt;br /&gt;ഭാഗ്യത്തിന് അത് നന്നായിവന്നു. സാധാരണ വീട്ടില്‍ ഉണ്ടാക്കാറുള്ള സാധനങ്ങളോട് വലിയ പ്രിയം കാട്ടാത്ത എന്‍റെ മകള്‍ വീണ്ടും ചോദിച്ചു വാങ്ങിയപ്പോള്‍ അത് നിങ്ങളോടും കൂടി പങ്കിടാന്‍ ആത്മവിശ്വാസം തോന്നി. ഇത് വളരെ പെട്ടെന്ന് ഉണ്ടാക്കാവുന്ന ഒരു സായാഹ്ന സ്നാക്ക് ആണെന്നുള്ളതുകൊണ്ടാണ് അതെങ്ങനെയാണ്‌ ഞാനുണ്ടാക്കിയതെന്ന് ഇവിടെ പറയുന്നത്. ഒരു പ്രൊഫഷണല്‍ ഷെഫ് ഒന്നും അല്ലാത്തതുകൊണ്ട് പാചക കുറിപ്പ് തയ്യാറാക്കുന്നതിലും പോരായ്മകള്‍ ഉണ്ടാവും. ഞാന്‍ എടുത്തത്‌ അതേപടി എഴുതുന്നു.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://3.bp.blogspot.com/_2h76uY3sgxg/THt4vIFVyxI/AAAAAAAAARU/HIdKX21K8Po/s1600/radishpakoda.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" ox="true" src="http://3.bp.blogspot.com/_2h76uY3sgxg/THt4vIFVyxI/AAAAAAAAARU/HIdKX21K8Po/s320/radishpakoda.jpg" /&gt;&lt;/a&gt;&lt;/div&gt;&lt;strong&gt;ആവശ്യമുള്ള സാധനങ്ങള്‍ :- &lt;/strong&gt;&lt;br /&gt;&lt;br /&gt;മുള്ളങ്കി - ഒരെണ്ണം ചീകിയത് (ഗ്രേറ്റ് ചെയ്തത്)&lt;br /&gt;കടലമാവ് - രണ്ടു കപ്പ്&lt;br /&gt;അരിപ്പൊടി - അരക്കപ്പ് &lt;br /&gt;അജ്വൈന്‍ (ഓമം) - 1/2 ടീസ്പൂണ്‍ &lt;br /&gt;ജീരകം - 1 / 4 ടീസ്പൂണ്‍ &lt;br /&gt;കായപ്പൊടി - 1 / 4 ടീസ്പൂണ്‍ &lt;br /&gt;ഉപ്പ് - പാകത്തിന് &lt;br /&gt;പച്ചമുളക് പൊടിയായി അരിഞ്ഞത് - മൂന്നെണ്ണം &lt;br /&gt;മല്ലിയില പൊടിയായി അരിഞ്ഞത് - ഒരു പിടി &lt;br /&gt;എണ്ണ - വറുത്തെടുക്കാന്‍ ആവശ്യത്തിന്&lt;br /&gt;&lt;br /&gt;&lt;strong&gt;തയ്യാറാക്കുന്ന വിധം&lt;/strong&gt; &lt;br /&gt;&lt;br /&gt;ഒരു പാത്രത്തിലേക്ക് കടലമാവും അരിപ്പൊടിയും എടുത്തു അതിലേക്കു മേല്പറഞ്ഞ ബാക്കി ചേരുവകള്‍ എല്ലാം ഓരോന്നായി ചേര്‍ത്ത് കുഴക്കുക. മുള്ളങ്കിയില്‍ ജലാംശം നല്ലതുപോലെ ഉള്ളതുകൊണ്ട് വെള്ളം ചേര്‍ക്കേണ്ട ആവശ്യമേ ഉണ്ടാവില്ല. ഉപ്പിട്ട് കുഴയ്ക്കുംതോറും അതില്‍നിന്നും വെള്ളം ഊറിവന്നുകൊള്ളും. അതുകൊണ്ടുതന്നെ കുഴച്ചു അധികനേരം വെയ്ക്കരുത്. കട്ടിയായി തന്നെ കുഴച്ചു ചെറിയ ഉരുളകളാക്കുക.&amp;nbsp;ചീനച്ചട്ടിയില്‍&amp;nbsp;എണ്ണ ചൂടാക്കി, ഓരോ ഉരുളയും കൈകൊണ്ടു ഒന്ന് അമര്‍ത്തി ചൂടുള്ള എണ്ണയില്‍ ഇട്ടു വറുത്തു കൊരിയെടുക്കാം. &lt;br /&gt;ചൂടോടെ&amp;nbsp;ടൊമാറ്റോ&amp;nbsp;കെച്ചപ്പ് കൂട്ടി കഴിക്കാം. &lt;br /&gt;&lt;br /&gt;&lt;strong&gt;സീക്രെട്ട് ടിപ്സ്&lt;/strong&gt; :&lt;br /&gt;&lt;em&gt;ഞാനിതു ഉണ്ടാക്കിയ വൈകുന്നേരം ഇവിടെ വലിയ മഴ ആയിരുന്നു. ചൂട് ചായയ്ക്കൊപ്പം മുള്ളങ്കി പക്കോട എളുപ്പം 'ചെലവായില്‍' പോയതിനു മറ്റൊരു കാരണം അതുമാവാം. അതുകൊണ്ട്‌ കൂടുതല്‍ നല്ല കോമ്പ്ലിമെന്റ് കിട്ടാന്‍ മഴയുള്ള ദിവസം ഉണ്ടാക്കൂ..&lt;/em&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3797858558415284752-7587511415237260242?l=worldofshivakami.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://worldofshivakami.blogspot.com/feeds/7587511415237260242/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=3797858558415284752&amp;postID=7587511415237260242' title='7 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3797858558415284752/posts/default/7587511415237260242'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3797858558415284752/posts/default/7587511415237260242'/><link rel='alternate' type='text/html' href='http://worldofshivakami.blogspot.com/2010/09/blog-post.html' title='ഒരല്‍പം അടുക്കളക്കാഴ്ചകള്‍'/><author><name>ശിവകാമി</name><uri>http://www.blogger.com/profile/08512319297392299458</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='22' src='http://3.bp.blogspot.com/_2h76uY3sgxg/SK03MZZaV4I/AAAAAAAAACQ/1cemCB5eGTY/S220/ShowLetter7.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/_2h76uY3sgxg/THt4vIFVyxI/AAAAAAAAARU/HIdKX21K8Po/s72-c/radishpakoda.jpg' height='72' width='72'/><thr:total>7</thr:total></entry><entry><id>tag:blogger.com,1999:blog-3797858558415284752.post-8984532448321216363</id><published>2010-08-11T15:06:00.002+05:30</published><updated>2010-08-12T10:12:53.920+05:30</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>പവിത്ര</title><content type='html'>അച്ഛന്‍ അയച്ച കത്ത് ഒരിക്കല്‍കൂടി വായിക്കാനെടുത്തപ്പോഴായിരുന്നു അമിത് വിളിച്ചത്. &lt;br /&gt;&lt;br /&gt;"പവിത്രാ.. ഈ ഞായറാഴ്ചക്ക് ഒരു ഓഫര്‍ ഉണ്ട്. ഒരു എന്‍ആര്‍ഐ വ്യവസായി ആണ്. പക്ഷെ... പുരുഷനാണ്.. എനിക്കറിയാം, നീ സമ്മതിക്കാന്‍ മടിക്കുമെന്ന്... ബട്ട്‌, ബിലീവ് മി.. നിന്‍റെ കാര്യമൊക്കെ അറിയാവുന്നത് കൊണ്ടാണ്... ഇതൊരു ഗ്രേറ്റ്‌ ഓഫര്‍ തന്നെയാവും. അയാള്‍ക്ക് ഒരു പകലിനു കൂട്ട് പോയാല്‍ മതിയത്രെ.. വെറുതെ നഗരം ചുറ്റല്‍ തന്നെ."&lt;br /&gt;&lt;br /&gt;ആലോചിച്ചിട്ട് വിളിക്കാമെന്നു പറഞ്ഞു സംസാരം അവസാനിപ്പിച്ചു വീണ്ടും കത്ത് തുറന്നു. &lt;br /&gt;&lt;br /&gt;".......... നിന്‍റെ പുതിയ ജോലി പഠനത്തെ ബാധിക്കില്ലെന്ന് വിശ്വസിക്കുന്നു. സ്വയം സൂക്ഷിക്കാന്‍ നിനക്കാവുമെന്നു അച്ഛനറിയാം. എങ്കിലും നഗരത്തിലെ ആളുകള്‍ പലവിധമാവും..." അത്രയും വായിച്ച് അവള്‍ കത്ത് മടക്കി മേശപ്പുറത്തു വെച്ചു. &lt;br /&gt;&lt;br /&gt;താമസസ്ഥലത്തേക്ക് തപാല്‍ ശിപായി വരുന്നത് ഒരുപക്ഷെ തനിക്കായി മാത്രമായിരിക്കും എന്ന് പവിത്രക്ക് തോന്നാറുണ്ട്. ഓരോ കത്തിലും അവളുടെ ഗ്രാമവിശേഷങ്ങള്‍ അടുത്തിരുന്ന് അച്ഛന്‍ പറയുന്നതായി തോന്നും. കുടുംബസ്വത്തായി കിട്ടിയ ഭൂമിയിലെ മോശമല്ലാത്ത ആദായം മനസ്സില്‍ കണ്ടാണ്‌ നാഗേശ്വരറാവു മകളെ നഗരത്തില്‍ പഠിക്കാന്‍ അയച്ചത്. മൂത്തമകള്‍ പ്രജ്ഞയുടെ വിവാഹാവശ്യത്തിനായി സ്ഥലത്തെ പ്രമാണി രംഗാറെഡ്ഡിയോട് കടം വാങ്ങിയതും അതുകൊണ്ട് തന്നെയായിരുന്നു. കഴിഞ്ഞവര്‍ഷം പ്രകൃതി കനിയാതിരുന്നതുമൂലമുള്ള നഷ്ടത്തിന്റെയും അപമാനത്തിന്റെയും കഥകള്‍ സമീപകാലങ്ങളില്‍ പവിത്രയെ തേടിയെത്തിയപ്പോഴാണ് സുഹൃത്തായ അമിത് നിര്‍ദ്ദേശിച്ച പുതിയ വരുമാനമാര്‍ഗം സ്വീകരിക്കാന്‍ തീരുമാനിച്ചത്. &lt;br /&gt;&lt;br /&gt;സഹപാഠിയായ രുചികയുടെ അകന്നബന്ധു അമിത് മെഹ്റയെ പരിചയപ്പെടുമ്പോള്‍ അയാള്‍ ഒരു ചെറുകിടവ്യവസായി ആണെന്നേ അവള്‍ അറിഞ്ഞുള്ളൂ. രാജ്യത്തിനകത്തും പുറത്തും നിന്ന് നഗരത്തിലെത്തുന്ന വ്യക്തികള്‍ക്ക് സമയവ്യവസ്ഥയില്‍ സൌഹൃദം പങ്കിടാന്‍ അവരുടെ അഭിരുചിക്കനുസൃതമായ വ്യക്തികളെ വിട്ടുകൊടുക്കുകയും അതിന് തക്കതായ പ്രതിഫലം വാങ്ങുകയും ചെയ്യുന്നതിനെപറ്റി കോഫിബാറിലെ തണുത്തമേശയ്ക്കിരുവശവുമിരുന്ന് അവര്‍ സംസാരിച്ച ആദ്യനാള്‍ പവിത്ര വെറും ശ്രോതാവ് മാത്രമായിരുന്നു. &lt;br /&gt;&lt;br /&gt;ഒരു മുന്‍പരിചയവുമില്ലാത്തവരുമായി ഒരു പകല്‍ മുഴുവന്‍ പങ്കിടുന്നതിനെകുറിച്ച് ഓര്‍ക്കാന്‍തന്നെ പവിത്ര മടിച്ചു. എന്നാല്‍ ദേബ്രതി മുഖര്‍ജി എന്ന ബംഗാളിവനിതക്ക് കൂട്ടുപോവുന്നതിനെപ്പറ്റി അമിത് പറഞ്ഞ ദിവസമായിരുന്നു അച്ഛന്‍റെ കണ്ണീരിനാല്‍ മഷി പടര്‍ന്ന ഒരു കത്ത് അവളെ തേടിയെത്തിയത്. രംഗാറെഡ്ഡിയുടെ&amp;nbsp;ഭീഷണിയും പ്രജ്ഞയുടെ ഭര്‍തൃമാതാവിന്‍റെ നിലക്കാത്ത ആവശ്യങ്ങളും അവളുടെ തുടര്‍ന്നുള്ള വിദ്യാഭ്യാസവും തീര്‍ത്ത ആകുലതകളാല്‍ അച്ഛന്‍ വല്ലാതെ തകര്‍ന്നിരുന്നു. പിന്നീട് ഒന്നും ആലോചിക്കാതെ അമിതിനെ വിളിച്ചു പറഞ്ഞ്, അടുത്ത ഞായറാഴ്ചയ്ക്ക് വേണ്ട ഒരുക്കങ്ങള്‍ നടത്തി. &lt;br /&gt;&lt;br /&gt;ദേബ്രതി മുഖര്‍ജി അവള്‍ അതുവരെ കണ്ടിട്ടുള്ള സ്ത്രീകളില്‍നിന്നും വിഭിന്നയായിരുന്നു. ചെറുപ്രായത്തില്‍തന്നെ വലിയ വ്യവസായസമുച്ചയത്തിന്റെ തലപ്പത്തിരിക്കേണ്ടിവന്നതിനാല്‍ മോഹങ്ങളും സ്വപ്നങ്ങളും മനസിനുള്ളില്‍മാത്രം സൂക്ഷിക്കാന്‍ വിധിക്കപ്പെട്ടവള്‍. കമ്പനിയുടെ എന്തോ ആവശ്യത്തിനായി അവിടെയെത്തിയ അവള്‍ക്ക് നഗരം ചുറ്റാന്‍ ഒരു സഹചാരിയായിട്ടാണ് പവിത്ര എത്തിയത്. ചിലപ്പോള്‍ കുട്ടികളെപോലെ ഉറക്കെ പൊട്ടിച്ചിരിച്ചും ചിലപ്പോള്‍ ചിന്താവിഷ്ടയായും ദേബ്രതി അവളുടെ കൂടെനടന്നു. ചാര്‍മിനാറിന്റെ മുകളില്‍ നിന്നുകൊണ്ട് നഗരം മുഴുവന്‍ ഒറ്റനോട്ടത്തില്‍ ഒപ്പിയെടുക്കുമ്പോള്‍ അവളുടെ മുഖം വലിഞ്ഞുമുറുകി പവിത്രയെ ഭയപ്പെടുത്തി. &lt;br /&gt;&lt;br /&gt;"ഞാനിപ്പോള്‍ ഇവിടുന്നു ചാടിയാല്‍ നീയെന്തു ചെയ്യും? " ഉത്തരമാലോചിച്ചു പകച്ചപ്പോള്‍ അവള്‍ ചേര്‍ത്ത് പുണര്‍ന്നു, "വിഷമിക്കണ്ട.. എനിക്കതൊക്കെ ആഗ്രഹിക്കാനേ പറ്റൂ.. "&lt;br /&gt;&lt;br /&gt;വളകളുടെ വര്‍ണ്ണവിസ്മയത്തില്‍ മതിമറക്കുമ്പോള്‍ അവള്‍ കൌമാരക്കാരിയായി. ഇഷ്ടപ്പെട്ടവ അവള്‍ പവിത്രയുടെ കൈകള്‍ക്കായി വാങ്ങിക്കൂട്ടി. &lt;br /&gt;&lt;br /&gt;മ്യൂസിയത്തിലെ വിശിഷ്ടഘടികാരത്തില്‍ ഓരോ മണിക്കൂറും ഇറങ്ങിവന്നു മണിയടിച്ചിട്ടുപോവുന്ന കുഞ്ഞുഭടനെ കാത്തിരിക്കുമ്പോള്‍ സമയനിഷ്ഠയില്ലാത്ത പൂര്‍വകാമുകനെ കുറിച്ച് ദേബ്രതി നിര്‍വികാരതയോടെ പറഞ്ഞു. അച്ചടക്കത്തോടൊപ്പം മുഖം നോക്കാതെ സ്നേഹിക്കാനും പഠിപ്പിച്ച ഗംഗാമൌസിയെ കുറിച്ച് പറയുമ്പോള്‍ അവളുടെ കണ്ണുകളോടൊപ്പം പവിത്രയുടെതും സജലങ്ങളായി. സമ്പന്നനായ വ്യവസായി മകളെ സംരക്ഷിക്കാനായി വീട്ടിലേക്കു വിളിച്ചുകൊണ്ടുവന്ന അകന്ന ബന്ധുവായിരുന്നുവത്രേ ഗംഗമൌസി. അച്ഛന്റെ കരുതലും അമ്മയുടെ വാത്സല്യവും ഒരിക്കലും വറ്റാതെ ലഭിച്ചുകൊണ്ടിരുന്ന ഉറവ പെട്ടെന്നൊരു ദിവസം നിലച്ചപ്പോള്‍ നഷ്ടം ദേബ്രതിക്ക് മാത്രമായിരുന്നു. &lt;br /&gt;&lt;br /&gt;പഴയ കോട്ടയിലെ സുല്‍ത്താന്റെ പ്രണയിനി ഭാഗ്മതിയുടെ കഥ കേട്ട്, പ്രശസ്തമായ ഭക്ഷണശാലയിലെ ബിരിയാണി ഒരുമിച്ചു രുചിച്ച് കൈനിറയെ സമ്മാനങ്ങള്‍ വെച്ചുകൊടുത്തു ദേബ്രതി യാത്രയാവുമ്പോള്‍ ഒരു ദിവസം മാത്രം അറിഞ്ഞവള്‍ക്ക് വേണ്ടി എന്തിനാണ് മനസ് നോവുന്നതെന്ന് അവള്‍ അതിശയിച്ചു. അമിത് വെച്ച് നീട്ടിയ തുക കയ്യില്‍ വാങ്ങുന്നതോടെ ദേബ്രതിയെ മറക്കേണ്ടതായിരുന്നു. പക്ഷെ വിമാനത്താവളത്തിലേക്കുള്ള വണ്ടിയില്‍ കയറാന്‍ നേരം ‍ തിരിഞ്ഞുനിന്നു കയ്യില്‍ മുറുകെ പിടിച്ചുകൊണ്ട്, "നിന്നെ ഞാന്‍ വര്‍ഷങ്ങള്‍ക്കു മുന്‍പേ പരിചയപ്പെട്ടില്ലല്ലോ കൂട്ടുകാരീ" എന്നവള്‍ പറഞ്ഞ നിമിഷം തന്നെ അവള്‍ തന്‍റെ മനസ്സില്‍ സ്ഥിരതാമസമാക്കിയെന്നറിഞ്ഞു. &lt;br /&gt;&lt;br /&gt;രാത്രി മുറിയിലെ ഏകാന്തതയില്‍ അന്നത്തെ പകല്‍ മുഴുവന്‍ കണ്ണിനു മുന്നിലേക്കോടി എത്തിയപ്പോള്‍ പവിത്ര മനസ്സില്‍ ഉറച്ചതായിരുന്നു, അമിത്തിന്റെ അടുത്ത ക്ഷണം സ്വീകരിക്കില്ല എന്ന്. പക്ഷെ സെമെസ്റ്റര്‍ ഫീസ്‌ കഴിഞ്ഞു ബാക്കിവന്നത് സ്വീകരിച്ചതിനു മറുപടിയായിവന്ന അച്ഛന്‍റെ ആശ്വാസവും സന്തോഷവും പ്രതീക്ഷയും വീണ്ടും ആശയക്കുഴപ്പമുണ്ടാക്കി. പക്ഷെ അടുത്ത കസ്റ്റമര്‍ ഒരു പുരുഷന്‍ ആണെന്നറിഞ്ഞപ്പോള്‍ നിരസിക്കാന്‍ താമസമുണ്ടായില്ല. രാവിലെ ഇറങ്ങുമ്പോള്‍ "നീയിപ്പോഴും പഴയ ഗ്രാമീണപെണ്‍കുട്ടി തന്നെ" എന്ന് കളിയാക്കിയ രുചിക അടുത്ത ദിവസങ്ങളിലെല്ലാം ആ ദിവസത്തെ മഹത്തായ അനുഭവങ്ങള്‍ വിളമ്പി. ഒറ്റ ദിവസം കൊണ്ട് അവള്‍ക്ക് അയാള്‍ 'സ്വീറ്റും' 'ചാമിങ്ങും' ഒരിക്കല്‍പോലും അതിരുകടക്കാത്ത മാന്യനുമൊക്കെയായി. സമ്മാനങ്ങളില്‍ വിലപിടിപ്പുള്ള അടിവസ്ത്രങ്ങള്‍ കണ്ടപ്പോള്‍ പവിത്രക്ക് അവജ്ഞ തോന്നി. &lt;br /&gt;&lt;br /&gt;അച്ഛന്‍റെ ഏറ്റവും പുതിയ കത്ത് പടരാത്ത മഷി കൊണ്ടാണ് എഴുതിയിരുന്നത്. റെഡ്ഡിയുടെ ആള്‍ക്കാര്‍ നശിപ്പിച്ച വീട്ടുപകരണങ്ങളുടെ കണക്കും ആദ്യപ്രസവത്തിനായോരുങ്ങുന്ന പ്രജ്ഞയുടെ ശാരീരികവും സാമ്പത്തികവുമായ വൈഷമ്യങ്ങളും വിശദമായി എഴുതിയിരുന്നു. അടുത്ത ഒരാഴ്ച മാത്രമാണത്രേ റെഡ്ഡി കൊടുത്ത അവസാന അവധി. പതിവിനു വിപരീതമായി സ്വന്തം രോഗവിവരങ്ങളും അപ്പുറത്തെ വീട്ടിലെ സുലക്ഷണയുടെ കല്യാണവിശേഷങ്ങളും പവിത്രയുടെ സുഖന്വേഷണവും എഴുതാന്‍ അച്ഛന്‍ മറന്നുപോയതാവുമെന്ന് അവള്‍ ആശ്വസിച്ചു. &lt;br /&gt;&lt;br /&gt;വ്യവസായിയുടെ സഹചാരിയാവാന്‍ സമ്മതമെന്ന് അമിത്തിനെ അറിയിച്ച്, അല്പം മുന്‍പ് പെട്ടിയുടെ അടിയില്‍നിന്നും അവളെടുത്തുവെച്ച കൊച്ചുകത്തി ഭംഗിയായി&amp;nbsp;പൊതിഞ്ഞ് ബാഗില്‍&amp;nbsp;വെച്ചശേഷം&amp;nbsp;അഞ്ചുമണിക്ക് വെങ്കിടേശ്വരസുപ്രഭാതം ആലപിച്ചുണര്‍ത്താന്‍ സെല്‍ഫോണിനെ ഏല്‍പ്പിച്ച് പവിത്ര ഉറങ്ങാന്‍ കിടന്നു.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3797858558415284752-8984532448321216363?l=worldofshivakami.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://worldofshivakami.blogspot.com/feeds/8984532448321216363/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=3797858558415284752&amp;postID=8984532448321216363' title='12 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3797858558415284752/posts/default/8984532448321216363'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3797858558415284752/posts/default/8984532448321216363'/><link rel='alternate' type='text/html' href='http://worldofshivakami.blogspot.com/2010/08/blog-post.html' title='പവിത്ര'/><author><name>ശിവകാമി</name><uri>http://www.blogger.com/profile/08512319297392299458</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='22' src='http://3.bp.blogspot.com/_2h76uY3sgxg/SK03MZZaV4I/AAAAAAAAACQ/1cemCB5eGTY/S220/ShowLetter7.jpg'/></author><thr:total>12</thr:total></entry><entry><id>tag:blogger.com,1999:blog-3797858558415284752.post-4638405120026271713</id><published>2010-06-14T17:52:00.000+05:30</published><updated>2010-06-14T17:52:40.945+05:30</updated><category scheme='http://www.blogger.com/atom/ns#' term='കുറിപ്പ്'/><title type='text'>ചില കുഞ്ഞിച്ചിന്തകള്‍</title><content type='html'>ഒരു ദിവസം എന്‍റെ അഞ്ചുവയസ്സുകാരി മകള്‍ ചോദിച്ചു, &lt;br /&gt;"അമ്മക്ക് ടോമിനെ ആണോ ജെറിയെ ആണോ കൂടുതല്‍ ഇഷ്ടം?"&lt;br /&gt;എന്തോ ജോലിത്തിരക്കിനിടയില്‍ വെറുതെ ആദ്യം വായില്‍ വന്ന പേര് പറഞ്ഞു.&lt;br /&gt;"ടോമിനെ"&lt;br /&gt;"അതെന്താ?"&lt;br /&gt;"ഒരു&amp;nbsp;കുഞ്ഞെലിയെ&amp;nbsp;കൊണ്ട് പാവം ടോമിനല്ലേ എപ്പോഴും കഷ്ടപ്പാട്.." പെട്ടെന്ന് തോന്നിയ ഉത്തരമായിരുന്നു അത് എങ്കിലും അങ്ങനെ പറഞ്ഞത് നന്നായി എന്ന് പിന്നീട് തോന്നി. കാരണം അടുത്ത ദിവസം കൂട്ടുകാര്‍ എത്തിയപ്പോള്‍ അവള്‍ അതേ ചോദ്യം അവരോടും ആവര്‍ത്തിച്ചു. ഒപ്പം അവള്‍ക്കു ടോമിനെ ആണ് കൂടുതല്‍ ഇഷ്ടമെന്നും, അതിന്റെ കാരണവും പറഞ്ഞുകൊടുക്കുന്നുണ്ടായിരുന്നു. &lt;br /&gt;&lt;br /&gt;ഇത് ഞാന്‍ ഇവിടെ പറയാന്‍ കാരണം ഇപ്പോഴത്തെ കുട്ടികളുടെ താല്പര്യങ്ങളും അവര്‍ കാണുന്ന കാര്‍ട്ടൂണ്‍ചിത്രങ്ങളും ഒക്കെ ചിന്തിക്കപ്പെടേണ്ട ചില കാര്യങ്ങളാണ് എന്ന് തോന്നിയതുകൊണ്ടാണ്. &lt;br /&gt;&lt;br /&gt;&lt;em&gt;ടോം ആന്‍ഡ്‌ ജെറി&lt;/em&gt; എന്ന വിശ്വവിഖ്യാതമായ കാര്‍ട്ടൂണ്‍ ഈ പ്രായത്തിലും എന്നെ തലതല്ലി ചിരിപ്പിച്ചിട്ടുണ്ട്‌. എങ്കിലും ചിലപ്പോഴെങ്കിലും എനിക്ക് തോന്നിയിട്ടുണ്ട് ഒരാളെ ദ്രോഹിക്കുന്നത് -അത് സ്വയരക്ഷയ്ക്കായാലും-- കണ്ടുരസിക്കുന്നത് ഒരുതരം സാഡിസം അല്ലെ എന്ന്. ഇത്തരം ചിത്രങ്ങള്‍ ഇനിയുമുണ്ട്. ഒരു പൂച്ചയെ മൂന്നു കുഞ്ഞുപാറ്റകള്‍ ഉപദ്രവിച്ചു സ്വൈര്യം കെടുത്തുന്ന ഒന്ന്. ഇന്ദ്രജാലം കൊണ്ട് സഹപാഠിയെ ദ്രോഹിക്കുന്ന മറ്റൊന്ന്. ഇത്തരം ചിത്രങ്ങള്‍ കൊച്ചുകുട്ടികളില്‍നിന്നും നഷ്ടപ്പെടുത്തുന്നത് സഹജീവികളോടുള്ള ദയ, സഹാനുഭൂതി ഒക്കെയല്ലേ? പീഡിപ്പിക്കപ്പെടുന്ന ജീവിയുടെ ദയനീയഭാവം സ്ക്രീനില്‍ കാണുമ്പോള്‍ കൈകൊട്ടിച്ചിരിക്കാനാണ് കുട്ടികള്‍ക്കിഷ്ടം. ജീവിതത്തില്‍ എന്നെങ്കിലും അതുപോലൊരു സാഹചര്യം അവര്‍ക്കുണ്ടായാല്‍ അവരെങ്ങനെയാവും പ്രതികരിക്കുക? &lt;br /&gt;&lt;br /&gt;ഇനി മറ്റു ചില ചിത്രങ്ങളില്‍ അമാനുഷികശക്തിയുള്ള കൂട്ടുകാരന്‍/കൂട്ടുകാരി ജാലവിദ്യയിലൂടെ പരീക്ഷയിലും ഗൃഹപാഠത്തിലും സഹായിക്കുന്നത്. എന്തും എളുപ്പവഴിയിലൂടെ നേടാനുള്ള ഒരു ത്വര കുഞ്ഞുങ്ങളില്‍ ഉണ്ടാക്കില്ലേ ഇത്തരം ചിത്രങ്ങള്‍? &lt;br /&gt;&lt;br /&gt;കഴിഞ്ഞ ദിവസം പ്രവാസിയായ സുഹൃത്ത്‌ പറഞ്ഞു, നാട്ടില്‍ ഉത്സവപ്പറമ്പില്‍ കണ്ട വലിയ ജീവി ആനയാണെന്ന് സമ്മതിക്കാന്‍ മൂന്നുവയസുകാരന്‍ മകന്‍ കൂട്ടാക്കിയില്ലത്രേ. അവന്‍റെ 'എലിഫന്റ്' വലിയ കണ്ണുകളുള്ള നീലനിറമുള്ള ബലൂണ്‍ പോലുള്ള ജീവിയാണ്! &lt;br /&gt;&lt;br /&gt;എന്‍റെ മകള്‍ക്കൊരു കൂട്ടുകാരി ഉണ്ട്. മധുമിത. അവളെക്കാള്‍ മൂന്നുവയസിനു മുതിര്‍ന്ന ആ പെണ്‍കുട്ടി എന്നെ പലപ്പോഴും വിസ്മയിപ്പിച്ചിട്ടുണ്ട്‌. എല്ലാവരുമോത്തു കളിക്കാന്‍ കൂടുമെങ്കിലും ചില ദിവസങ്ങളില്‍ മധുമിതയെ മാത്രം എന്തെങ്കിലുമൊക്കെ ചിന്തിച്ചും ഏതെങ്കിലും ജോലിയില്‍ ഏര്‍പ്പെട്ടും കാണാറുണ്ട്. ഒരിക്കല്‍ അവളുടെ അമ്മയും ചേട്ടനും അവളെ അന്വേഷിച്ചു ഞങ്ങളുടെ അപ്പാര്റ്റ്മെന്റില്‍ വന്നു. പിറ്റേന്ന് അവള്‍ വന്നപ്പോള്‍ ഞാന്‍ ചോദിച്ചു,&lt;br /&gt;"ഇന്നലെ എവിടെയായിരുന്നു മധൂ.. അമ്മ മോളെ അന്വേഷിച്ചു വിഷമിച്ചിട്ടുണ്ടാവില്ലേ? പറയാതെ പോയതെന്തേ?"&lt;br /&gt;&lt;br /&gt;"ആന്റീ.. അത്.. വഴിയില്‍ ഒരു ക്യൂട്ട് പട്ടിക്കുട്ടിയെ കണ്ടു. പാവം അതിന് കാലു വയ്യായിരുന്നു. ഞാനത് വെച്ചു കെട്ടി അതിനെയും നോക്കി അവിടെ നിന്നപ്പോള്‍ ‍ സമയം പോയതറിഞ്ഞില്ല."&lt;br /&gt;&lt;br /&gt;കഴിഞ്ഞ മൂന്നുനാലു ദിവസമായി എന്നും രാവിലെയും വൈകിട്ടും അവള്‍ അടുത്തുള്ള മറ്റൊരു വീടിന്റെ പിന്നിലേക്ക്‌ പോവുന്നത് കണ്ടിരുന്നു. അന്വേഷിച്ചപ്പോള്‍ അറിഞ്ഞു, കഴിഞ്ഞ ആഴ്ചകളില്‍ അവിടെ അലഞ്ഞുതിരിഞ്ഞ ഒരു ഗര്‍ഭിണി പൂച്ചക്ക് ആഹാരവും മറ്റും എത്തിച്ചുകൊടുത്തിരുന്നുവത്രേ. ഇപ്പോള്‍ അത് പ്രസവിച്ചു. എന്നും കുഞ്ഞുങ്ങളെ കാണാനും വീട്ടില്‍നിന്നും ഭക്ഷണം എത്തിക്കാനുമാണ് ഇപ്പോഴത്തെ ഈ നടത്തം. &lt;br /&gt;&lt;br /&gt;ഇങ്ങനെയുള്ള കുട്ടികള്‍ ഇന്ന് വിരളമാണ്. നമ്മുടെ കുഞ്ഞുങ്ങള്‍ എങ്ങനെ വളരണമെന്ന് തീരുമാനിക്കേണ്ടത് നമ്മള്‍ തന്നെയാണ്. എല്ലായ്പ്പോഴും ഇത്തരം ചാനലുകള്‍ നിഷേധിക്കുക എന്നത് പ്രായോഗികമല്ല. ഞാനടക്കമുള്ള പല അമ്മമാരും കുഞ്ഞുങ്ങളെ അടക്കിയിരുത്താന്‍ അല്ലെങ്കില്‍ ഭക്ഷണം മുഴുവനും കഴിപ്പിക്കാന്‍ ഒക്കെ കാര്‍ട്ടൂണ്‍ ചാനലുകളെ ആശ്രയിക്കാറുണ്ട്‌. എല്ലാ പരിപാടികളും മോശമാണെന്ന അഭിപ്രായം എനിക്കില്ല. നമ്മുടെ അമ്മൂമ്മമാര്‍ പറഞ്ഞുതന്നിരുന്നതോ അമര്‍ചിത്രകഥയായി നമ്മള്‍ വായിച്ചറിഞ്ഞതോ ആയ പുരാണകഥകളും മറ്റും ഇന്നത്തെ കുഞ്ഞുങ്ങള്‍ അറിയുന്നത് ഇതുവഴിയാണ്. അതുപോലെ ചില ഗുണപാഠകഥകളും ഉണ്ടാവാറുണ്ട്. എങ്കിലും ചിലതെങ്കിലും കുട്ടികളില്‍ മിഥ്യാധാരണകളുണ്ടാക്കാനും സഹജീവികളോടുള്ള സമീപനത്തെ&amp;nbsp;തന്നെ ബാധിക്കുന്നവയുമാണ് എന്നെനിക്ക്‌&amp;nbsp;തോന്നിയിട്ടുണ്ട്. &lt;br /&gt;&lt;br /&gt;അവധിക്കാലത്ത്‌ മുഴുവന്‍ സമയവും കുട്ടികള്‍ വീട്ടിലുണ്ടാവുമ്പോള്‍ നമ്മുടെ പണികള്‍ തീര്‍ക്കാന്‍വേണ്ടി പലപ്പോഴും കാര്‍ട്ടൂണ്‍ ചാനലുകള്‍ വെച്ചുകൊടുക്കാറുള്ള അമ്മമാര്‍ക്ക് മക്കള്‍ എന്താണ് കാണുന്നതെന്ന്കൂടി ശ്രദ്ധിക്കാം. സമയം കിട്ടുമ്പോള്‍ തങ്ങളുടെ ഇഷ്ടപ്പെട്ട പരിപാടി തല്‍ക്കാലത്തേക്ക് മാറ്റിവെച്ച് കുഞ്ഞുങ്ങളോടൊപ്പം കൂടാം. എപ്പോഴും നാട്ടില്‍ വരാന്‍ കഴിഞ്ഞില്ലെങ്കില്‍കൂടി വല്ലപ്പോഴും കാഴ്ചബംഗ്ലാവ് പോലുള്ള ഇടങ്ങളില്‍ കൊണ്ടുപോയി മൃഗങ്ങളുടെ യഥാര്‍ത്ഥരൂപം കാട്ടിക്കൊടുക്കാം.&lt;br /&gt;&lt;br /&gt;"ഞങ്ങടെയൊക്കെ കുട്ടിക്കാലത്ത്..."&amp;nbsp;എന്ന് നെടുവീര്‍പ്പിട്ടിരിക്കാതെ ഇന്നത്തെ സാഹചര്യങ്ങള്‍ക്കനുസരിച്ച് നാം തന്നെ വഴികള്‍ കണ്ടെത്തുകയാണ് വേണ്ടത്. എപ്പോഴും&amp;nbsp;ടെലിവിഷന്റെയും&amp;nbsp;കമ്പ്യൂട്ടറിന്റെയും&amp;nbsp;മുന്നില്‍ ഇരുത്താതെ&amp;nbsp;കുറച്ചു സമയം&amp;nbsp;അടുത്തുള്ള പാര്‍ക്കില്‍ കൊണ്ടുപോയി&amp;nbsp;&amp;nbsp;കുഞ്ഞിന്‍റെ&amp;nbsp; മാനസികവും&amp;nbsp; ശാരീരികവുമായ ആരോഗ്യവും മെച്ചപ്പെടുത്താം.&amp;nbsp;&amp;nbsp;പിന്നെ, എന്‍റെ മക്കള്‍‍ നഗരത്തിലെ ഒന്നാംകിട ഇന്റര്‍നാഷണല്‍ സ്കൂളില്‍ പഠിച്ച് കോണ്‍ഫ്ലേക്സും ചോക്കോസും മാത്രം കഴിച്ച് എക്സ്ബോക്സ്‌ ഗെയിംസ് കളിച്ച് ഫാംവില്ലയില്‍ ഞാറു നട്ടാല്‍ മതിയെന്ന് കരുതുന്ന മാതാപിതാക്കള്‍ക്ക് ബാധകമല്ല ഇപ്പറഞ്ഞതൊന്നും.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3797858558415284752-4638405120026271713?l=worldofshivakami.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://worldofshivakami.blogspot.com/feeds/4638405120026271713/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=3797858558415284752&amp;postID=4638405120026271713' title='17 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3797858558415284752/posts/default/4638405120026271713'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3797858558415284752/posts/default/4638405120026271713'/><link rel='alternate' type='text/html' href='http://worldofshivakami.blogspot.com/2010/06/blog-post.html' title='ചില കുഞ്ഞിച്ചിന്തകള്‍'/><author><name>ശിവകാമി</name><uri>http://www.blogger.com/profile/08512319297392299458</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='22' src='http://3.bp.blogspot.com/_2h76uY3sgxg/SK03MZZaV4I/AAAAAAAAACQ/1cemCB5eGTY/S220/ShowLetter7.jpg'/></author><thr:total>17</thr:total></entry><entry><id>tag:blogger.com,1999:blog-3797858558415284752.post-6565745156255295611</id><published>2010-03-09T14:56:00.004+05:30</published><updated>2011-02-12T01:33:00.153+05:30</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>ചില വനിതാദിനചിന്തകള്‍</title><content type='html'>&lt;div dir="ltr" style="text-align: left;" trbidi="on"&gt;"ഹായ് ഡാ.."&lt;br /&gt;മോണിറ്ററില്‍ വിദ്യയുടെ മെസ്സേജ് പൊങ്ങിവന്നപ്പോള്‍ ഞാന്‍ അവളുടെ കാബിനിലേക്ക്‌ എത്തിനോക്കി..&lt;br /&gt;&lt;br /&gt;"ഉം?"&lt;br /&gt;&lt;br /&gt;"ഹാപ്പി വിമന്‍സ് ഡേ... ഇന്‍ അഡ്വാന്‍സ്‌ "&lt;br /&gt;&lt;br /&gt;"ഓ..." അവളെ തിരിച്ചും ആശംസിച്ചു ജോലിയിലേക്ക് തിരിഞ്ഞു. &lt;br /&gt;&lt;br /&gt;"നമുക്കൊന്ന്&amp;nbsp;ആഘോഷിച്ചാലോ?" &lt;br /&gt;&lt;br /&gt;എനിക്ക് ചിരി വന്നു. വനിതാദിനം എങ്ങനെയാണ് ആഘോഷിക്കുക എന്നതിനെപറ്റി&amp;nbsp;ഇതുവരെ ചിന്തിച്ചിട്ടുപോലുമില്ല. പത്രങ്ങളിലും ചാനലുകളിലും ആശംസകളും പ്രമുഖവനിതകളുടെ കുറിപ്പുകളും കണ്ടിട്ടുണ്ടെന്നല്ലാതെ... &lt;br /&gt;&lt;br /&gt;വിദ്യ തന്നെ എല്ലാവരെയും വിളിച്ച് കാര്യം പറഞ്ഞു. അപ്പോഴും എന്റെയുള്ളില്‍ സംശയമായിരുന്നു.&lt;br /&gt;&lt;br /&gt;ഹോസ്റ്റലില്‍ നിന്നു രാവിലെ പുറപ്പെടുമ്പോള്‍ പതിവില്ലാതെ സാരി ഉടുത്തു. ഭാരതവനിതയാവാം.. മുറിയിലെ ചങ്ങാതി ഗവേഷണക്കാരി യമുനയോട്‌ കാര്യം പറഞ്ഞപ്പോള്‍ അവള്‍ നെടുവീര്‍പ്പിട്ടു. "ഹും.. നിങ്ങള്‍ക്കൊക്കെ ആവാമല്ലോ.. വനിതാദിനമെന്നും പറഞ്ഞോണ്ടങ്ങ് ചെന്നേച്ചാല്‍ മതി.. എന്‍റെ ഗൈഡ് എന്നെ ശരിയാക്കും.. അങ്ങേര്‍ക്കു അല്ലെങ്കിലേ പെണ്‍കുട്ടികളെ കണ്ടൂടാ.."&lt;br /&gt;&lt;br /&gt;ഹോസ്റ്റലില്‍ നിന്നിറങ്ങിയപ്പോള്‍ അമ്മയെ വിളിക്കണമെന്ന് തോന്നി. &lt;br /&gt;"എന്താ മോളെ രാവിലെത്തന്നെ? ഓഫീസില്‍ പോയില്ലേ..? വയ്യേ?"&lt;br /&gt;&lt;br /&gt;ചോദ്യശരങ്ങള്‍ക്കു ഞാന്‍ തടയിട്ടു. &lt;br /&gt;"ഇന്ന് വിമന്‍സ്ഡേ ആണത്രേ... രാവിലെ എന്നെ സ്വാധീനിച്ച വനിതയെ ഓര്‍ത്തപ്പോള്‍തന്നെ ശബ്ദം കേള്‍ക്കാന്‍ തോന്നി.."&lt;br /&gt;&lt;br /&gt;എന്‍റെ ചിരിയുടെ പ്രതിധ്വനി മറുവശത്ത്‌... &lt;br /&gt;"രാവിലെതന്നെ അമ്മയെ സുഖിപ്പിക്കാന്‍ ഇറങ്ങിയതാണോ പൊന്നുമോള്? എന്താഡാ.. എന്തേലും കാര്യസാധ്യം മനസ്സില്‍ കണ്ടിട്ടുണ്ടോ?"&lt;br /&gt;&lt;br /&gt;കള്ളപരിഭവം നടിച്ച് ഫോണ്‍ വെച്ചിട്ട് ഇറങ്ങിനടക്കുമ്പോള്‍ അമ്മയുടെ ചിരി തന്നെ കാതില്‍ മുഴങ്ങി. പാവം ഒരിക്കലും ഉറക്കെ ചിരിക്കാതെ... തനിയെ അധ്വാനിച്ച്... സ്വന്തം ജീവിതത്തെ കുറിച്ച് ഒരിക്കലുമോര്‍ക്കാതെ... ഞങ്ങളെയൊക്കെ ഒരു കരയിലെത്തിക്കാന്‍ പാടുപെടുന്ന ജന്മം. &lt;br /&gt;&lt;br /&gt;നിറഞ്ഞുവന്ന കണ്ണുകള്‍ തുടച്ച് ബസ്ടോപ്പിലേക്ക് നടക്കുമ്പോള്‍ അടുത്ത് കൈനെറ്റിക് ഹോണ്ട നിര്‍ത്തി ശശികല നടരാജന്‍... &lt;br /&gt;"വരുന്നോ.. ഇന്നെനിക്കു നിങ്ങളുടെ വഴിയാ പോവേണ്ടത്." &lt;br /&gt;&lt;br /&gt;ഇറങ്ങുമ്പോള്‍ അവള്‍ ചിരിച്ചു, "മൂന്നാമത്തെ തവണയാ ആയമ്മയെ പോയികാണുന്നത്. അവരെ വീഴ്ത്താന്‍ ഞാന്‍ പഠിച്ച മാര്‍ക്കെറ്റിംഗ് തന്ത്രങ്ങള്‍ ഒന്നും പോരെന്നാ തോന്നുന്നത്. പണി ഇതായിപ്പോയില്ലേ. സോപ്പിടാതെ പറ്റുമോ? "&lt;br /&gt;&lt;br /&gt;ഓഫീസിലേക്ക് കയറുമ്പോള്‍ തന്നെ റിസപ്ഷനിസ്റ്റ് സുന്ദരി ഡയാന ഡിസില്‍വ ഉറക്കെ അഭിവാദ്യം ചെയ്തു. &lt;br /&gt;&lt;br /&gt;"വിദ്യാമാം പറഞ്ഞത് മറന്നില്ലല്ലോ അല്ലെ... സീ.. എന്‍റെ ഡാഡി പോക്കറ്റ്‌ മണി തന്നു ആഘോഷിക്കാന്‍..! " &lt;br /&gt;&lt;br /&gt;സമ്പന്നകുടുംബത്തിലെ ഏകസന്താനം നേരമ്പോക്കിനായി കണ്ടെത്തിയ ജോലിയാണിത്. അതിന്‍റെ ജാഡ ഇടയ്ക്കിടയ്ക്ക് ഞങ്ങളോടൊക്കെ പ്രയോഗിക്കാനും മറക്കാറില്ല.&lt;br /&gt;&lt;br /&gt;മുറി തുടച്ചുകൊണ്ടുവന്ന മലര്‍വിഴിയുടെ മുഖത്തെ തടിപ്പും ചുണ്ടിന്‍റെ കോണിലെ ചുവപ്പും കണ്ടപ്പോള്‍ കുടിയനായ ഭര്‍ത്താവ് മാരിമുത്തു എന്‍റെ മനസ്സില്‍ കണ്ണുരുട്ടി. &lt;br /&gt;&lt;br /&gt;"പൊങ്കലിന് വാങ്ങിയ സാരി ഉടുക്കാനെടുത്തപ്പോള്‍ ആരെ കാണിക്കാനാണ് ഒരുങ്ങിപോവുന്നതെന്ന് ചോദിച്ചു..." കലങ്ങിവന്ന കണ്ണുകള്‍ മറച്ചുകൊണ്ട് അവള്‍ എന്‍റെ ബാഗും മറ്റും വാങ്ങിവെച്ചു.&lt;br /&gt;&lt;br /&gt;"കണ്ടില്ലേ? ഇവനെയൊക്കെ പോലീസിനെ കൊണ്ട് പിടിപ്പിക്കണം.. മലരൊന്നു ഒപ്പിട്ടു തന്നാല്‍ മതി. ഐ നോ വാട്ട് ടു ഡൂ... ദിസ്‌ ഈസ്‌ ടൂ മാച്ച് യാര്‍.."&lt;br /&gt;വിദ്യയിലെ ഫെമിനിസ്റ്റ് ലാവയായൊഴുകി. &lt;br /&gt;&lt;br /&gt;"ഇല്ല മാഡം... ആനാലും അവര്‍ എന്‍ കൊഴന്തൈകളോടെ അപ്പാ താനെ... ഒന്നും സെയ്യവേണ്ടാ" മലര്‍ കണ്ണ് തുടച്ചു. &lt;br /&gt;&lt;br /&gt;"നിങ്ങളെപോലുള്ള പെണ്ണുങ്ങളാണ്......" അമര്‍ഷത്തോടൊപ്പം വാക്കുകള്‍ കടിച്ചിറക്കി വിദ്യ സീറ്റിലേക്ക് നടന്നു.&lt;br /&gt;&lt;br /&gt;"എന്നാലും ദേഹോപദ്രവം ചെയ്യാന്‍ ആര്‍ക്കും അവകാശമില്ല മലര്‍.." എനിക്കും വല്ലാതെ വിഷമം തോന്നി.&lt;br /&gt;&lt;br /&gt;"കുടിച്ചില്ലെങ്കില്‍ നല്ല സ്നേഹമാണ്.." മലര്‍ കുനിഞ്ഞിരുന്നു സ്വയം ആശ്വസിപ്പിക്കുന്നതുപോലെ പറഞ്ഞു.&lt;br /&gt;&lt;br /&gt;"എങ്കില്‍ ആദ്യം അത് നിര്‍ത്താന്‍ നോക്ക്!" വിദ്യ ഉറക്കെ പറഞ്ഞു.&lt;br /&gt;&lt;br /&gt;അപ്പോഴാണ്‌ അവളെ ശ്രദ്ധിച്ചത്. കറുപ്പും വെളുപ്പും കള്ളികളുള്ള നീളന്‍കൈ ഷര്‍ട്ടും കറുത്ത ജീന്‍സും ധരിച്ച അവള്‍ തനിആണ്‍കുട്ടി തന്നെ! &lt;br /&gt;&lt;br /&gt;"ഞാനോര്‍ത്തു നീയിന്നു സാരിയുടുക്കുമെന്ന്..."&lt;br /&gt;&lt;br /&gt;"അതെന്താ... ഇതിട്ടാല്‍ ഞാന്‍ പെണ്ണല്ലാതാവുമോ?" ഫെമിനിസ്റ്റ് തണുത്തിട്ടില്ല!&lt;br /&gt;&lt;br /&gt;"ഊഹും.. ഞാന്‍ ഒന്നും ചോദിച്ചില്ലേ..." &lt;br /&gt;&lt;br /&gt;ബോസ്സിനെ റിപ്പോര്‍ട്ട്‌ കാണിച്ച് തിരിച്ചു മുറിയിലെത്തിയപ്പോള്‍ വാടിയ മുഖവുമായി സീനിയര്‍ പ്രോഗ്രാമര്‍ സുജാത. വിദ്യയുടെ മുഖത്ത് രോഷത്തിനു കുറവില്ല. &lt;br /&gt;"അവളുടെ മാമിയാര്‍ടെ അടവ് കണ്ടില്ലേ..."&lt;br /&gt;&lt;br /&gt;സുജാത മുഖം താഴ്ത്തി.. "നമ്മുടെ ഇന്നത്തെ കാര്യം പറഞ്ഞപ്പോള്‍ അവരുടെ ഒരു അകന്നബന്ധുവിന്റെ വളകാപ്പ് ഇന്നാണ്, അതിനു ഞാന്‍ പോയെ പറ്റൂന്ന്.. അദ്ദേഹത്തിനോടും ഹാഫ്ഡേ ലീവ് എടുക്കാന്‍ പറഞ്ഞിരിക്കുന്നു!"&lt;br /&gt;&lt;br /&gt;ചായയുടെ സമയത്ത് പെണ്‍പട വീണ്ടും കൂടിയപ്പോള്‍ ആഘോഷം അടുത്തുള്ള ഒരു മെച്ചപ്പെട്ട ഹോട്ടലിലെ ഉച്ചഭക്ഷണത്തില്‍ ഒതുക്കാന്‍ തീരുമാനമായി. കളിപറഞ്ഞും ചിരിച്ചും ഞങ്ങള്‍ ഹോട്ടലിനു മുന്നിലെത്തുമ്പോള്‍ എതിര്‍വശത്ത്‌ വഴിയോരത്ത് ചെറിയൊരു ആള്‍ക്കൂട്ടം.. പെട്ടെന്ന് അങ്ങോട്ടെയ്ക്കോടിയ വിദ്യയ്ക്കൊപ്പമെത്താന്‍ പാടുപെട്ടു. നെഞ്ചത്തടിച്ചു അലമുറയിടുന്ന ഒരു സ്ത്രീയെ സമാധാനിപ്പിക്കുന്ന കുറച്ചുപേര്‍.. അവരുടെ മടിയില്‍ കാലില്‍ ചോരയൊലിക്കുന്ന വലിയ മുറിവുമായി ഒരു കൊച്ചുകുട്ടി..&lt;br /&gt;&lt;br /&gt;"യാരാവത് കാപ്പാത്തുങ്കോ... അയ്യോ.. കടവുളേ..."&lt;br /&gt;&lt;br /&gt;വഴിയോരത്തെ കുഴിയില്‍ വീണുപോയ കുഞ്ഞാണ്. ആ അമ്മയെയും കുഞ്ഞിനേയും കയറ്റിയ റിക്ഷയില്‍ വിദ്യയോടൊപ്പം കയറുമ്പോള്‍ ചുറ്റിലും ഉള്ളതൊക്കെ അവ്യക്തമായിരുന്നു. &lt;br /&gt;&lt;br /&gt;സന്ധ്യയോടെ വിദ്യയുടെ സ്കൂട്ടിയുടെ പിന്നിലിരുന്നു ഹോസ്റ്റലിനു മുന്നിലിറങ്ങുമ്പോള്‍ ശശികല മുന്നില്‍.. രക്തവും ചെളിയും പുരണ്ട വേഷവും തളര്ച്ചയുമായി നിന്ന എന്നെ കണ്ടമ്പരന്ന അവളോട്‌ എന്തൊക്കെയോ പറഞ്ഞെന്നു വരുത്തി മുറിയിലേക്ക് നടന്നു. &lt;br /&gt;&lt;br /&gt;കുളി കഴിഞ്ഞു കട്ടിലില്‍ വെറുതെ കിടക്കുമ്പോള്‍ യമുന എത്തി..&lt;br /&gt;&lt;br /&gt;"ആഘോഷിച്ചോ അടിപൊളിയായി?"&lt;br /&gt;&lt;br /&gt;ഉത്തരം തേടാന്‍ മെനക്കെടാതെ ഞാന്‍ ഉറക്കം നടിച്ചു കിടന്നു. &lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3797858558415284752-6565745156255295611?l=worldofshivakami.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://worldofshivakami.blogspot.com/feeds/6565745156255295611/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=3797858558415284752&amp;postID=6565745156255295611' title='15 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3797858558415284752/posts/default/6565745156255295611'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3797858558415284752/posts/default/6565745156255295611'/><link rel='alternate' type='text/html' href='http://worldofshivakami.blogspot.com/2010/03/blog-post_09.html' title='ചില വനിതാദിനചിന്തകള്‍'/><author><name>ശിവകാമി</name><uri>http://www.blogger.com/profile/08512319297392299458</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='22' src='http://3.bp.blogspot.com/_2h76uY3sgxg/SK03MZZaV4I/AAAAAAAAACQ/1cemCB5eGTY/S220/ShowLetter7.jpg'/></author><thr:total>15</thr:total></entry><entry><id>tag:blogger.com,1999:blog-3797858558415284752.post-4349105839261134657</id><published>2010-03-03T18:48:00.000+05:30</published><updated>2010-03-03T18:48:27.514+05:30</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>പെയ്തൊഴിയുമ്പോള്‍</title><content type='html'>"വേഗം വരൂ.. അഞ്ചുമണി വരെയേ ഉള്ളൂ വിസിറ്റിംഗ് ടൈം"&lt;br /&gt;&lt;br /&gt;"രാകേഷ് പോയിവരൂ.. ഞാനിവിടെയിരിക്കാം"&lt;br /&gt;&lt;br /&gt;"ഏയ്‌... താനല്ലേ കാണണമെന്ന് നിര്‍ബന്ധം പിടിച്ചത്? തനിക്കൊരു കൂട്ടായി വന്നിട്ടിപ്പോ..."&lt;br /&gt;&lt;br /&gt;"എനിക്ക്... എനിക്ക് വയ്യ.. "&lt;br /&gt;&lt;br /&gt;സീതയുടെ നിര്‍ബന്ധത്തിനു വഴങ്ങി ഉള്ളിലേക്ക് നടക്കുമ്പോള്‍ അയാള്‍ ഇടയ്ക്കിടെ പിന്തിരിഞ്ഞു നോക്കി.‌ &lt;br /&gt;&lt;br /&gt;നിരത്തിയിട്ട കസേരകളിലൊന്നില്‍ ചാരിയിരുന്നു തളര്‍ച്ചയോടെ കണ്ണുകള്‍ മൂടവേ മുന്നില്‍ അവള്‍... മറ്റുള്ളവര്‍ക്ക് അവള്‍ ജയയും ജയശ്രീയും ഒക്കെ ആയപ്പോള്‍ സീതയ്ക്കവള്‍ കുഞ്ഞുന്നാളില്‍ തന്നെ തനിച്ചാക്കി പുഴയിലൊഴുകിയ ശ്രീക്കുട്ടിയായി... മെസ്സ്ഹാളിലെ തീന്മേശ മുതല്‍ ചേച്ചിമാരുടെ കളിതമാശകളില്‍ വരെ ശ്രീക്കുട്ടിയുടെ രക്ഷകയായി..&lt;br /&gt;&lt;br /&gt;ആശുപത്രിലോണിലെ വിയര്‍പ്പിക്കുന്ന ഉഷ്ണം. സീത കണ്ണ് തുറന്നു. മനസ് പോലെ മൂടിക്കെട്ടിയിരുന്ന ആകാശം പെയ്തുതുടങ്ങിയിരുന്നു. ആശുപത്രിമുറ്റത്തെ ഭംഗിയുള്ള പൂന്തോട്ടത്തിലെ ചെടികളെല്ലാം മഴയെ ആഘോഷിക്കുമ്പോള്‍ പഴയൊരു രാത്രി സീതയുടെ ഉള്ളില്‍ ഭീതിയുടെ കനല്‍മഴയായി. &lt;br /&gt;&lt;br /&gt;കാതടപ്പിക്കുന്ന ഇടിയുടെ പിന്നാലെയെത്തിയ കരച്ചില്‍ തൊട്ടരുകില്‍ കേട്ടപ്പോള്‍ അരികത്തണച്ചു സ്വന്തം കിടക്കയില്‍ അവള്‍ക്കും കൂടി ഇടമുണ്ടാക്കി. പാതിമയക്കത്തില്‍ തന്നെ ചുറ്റിയിരുന്ന കൈകള്‍ വല്ലാതെ വലിഞ്ഞുമുറുകിയപ്പോള്‍ മിന്നല്‍വെളിച്ചത്തില്‍ കണ്ടമുഖം അവളുടെതല്ലെന്നു തോന്നി. വല്ലാത്തൊരു ശക്തിയോടെ എന്തിനൊക്കെയോ വേണ്ടിയുള്ള തിരച്ചില്‍... കുതറിമാറാന്‍ ശ്രമിക്കുമ്പോള്‍ അവളുടെ മുഖത്തെ ഭാവം തിരിച്ചറിയാനായില്ല..&lt;br /&gt;&lt;br /&gt;അടങ്ങിയ പേമാരിയുടെ ആശ്വാസത്തില്‍ എല്ലാവരും സുഖമായുറങ്ങവേ അവളുടെ ബാല്യവും കൌമാരവും കഥകളായി സീതയുടെ മുന്നില്‍ അവതരിക്കപ്പെട്ടു. അതെല്ലാം നിസ്സഹായയായ കൊച്ചുകുട്ടിയുടെ അനുഭവങ്ങളായിരുന്നു എന്ന് വിശ്വസിക്കാന്‍ പാടുപെട്ടു. വാര്‍ധക്യത്തിലെത്തിയ ശരീരത്തിന്റെ ഒടുങ്ങാത്ത വിശപ്പടക്കാന്‍ സുഹൃത്തിന്റെ പത്തുവയസ്സുകാരിമകളെ ഉപയോഗിച്ച ബ്രിഗേഡിയര്‍ അങ്കിളിനെ പിന്നീടുള്ള തന്‍റെ ദുസ്വപ്നങ്ങളില്‍ പലതവണ സീത കൊല്ലാന്‍ ശ്രമിച്ചു.&lt;br /&gt;&lt;br /&gt;ഭയം മൂലം ആവര്‍ത്തിക്കപ്പെട്ട പലതും പിന്നീട് ആസ്വദിച്ചുതുടങ്ങിയതും ഏറ്റവുമടുത്ത കൂട്ടുകാരില്‍ പരീക്ഷിച്ചുതുടങ്ങിയതുമെല്ലാം ശ്രീക്കുട്ടി പറയുമ്പോള്‍ അമ്പരപ്പ് മാത്രമായിരുന്നു ഉള്ളില്‍. കോളേജില്‍ അവളെ വിമര്‍ശിച്ചവരെ പൊരുളറിയാതെ എതിര്‍ത്തിരുന്നപ്പോള്‍ അവര്‍ തന്നെയും കളിയാക്കി ചിരിച്ചിരിക്കും. &lt;br /&gt;&lt;br /&gt;"ഇപ്പോള്‍ എങ്ങനെയുണ്ട്? " &lt;br /&gt;&lt;br /&gt;തിരിച്ചെത്തിയ രാകേഷിന്റെ വിവര്‍ണ്ണമായ മുഖത്തു നോക്കാതെ സീത എഴുനേറ്റു.&lt;br /&gt;&lt;br /&gt;"മഴ തോര്‍ന്നു... നമുക്ക് പോവാം"&lt;br /&gt;&lt;br /&gt;സീതയുടെ മുഖഭാവം എന്തുകൊണ്ടോ തുടര്‍ന്നെന്തെങ്കിലും ചോദിക്കാനുള്ള ധൈര്യമാണ് അയാളില്‍നിന്നും ഇല്ലാതാക്കിയത്. പാര്‍ക്കിംഗ് ഏരിയയിലെ കെട്ടിനിന്ന വെള്ളവും ചെളിയുമേല്‍ക്കാതിരിക്കാന്‍ സാരി ഉയര്‍ത്തി ശ്രദ്ധയോടെനടക്കുന്ന അവളെ ഉറ്റുനോക്കിക്കൊണ്ട്‌ രാകേഷ് പിന്നാലെ നടന്നു. &lt;br /&gt;&lt;br /&gt;"അവള്‍ ഒരുപാട് ക്ഷീണിച്ചുപോയി. എന്നെ തിരിച്ചറിഞ്ഞോ എന്നറിയില്ല.. പരിചയഭാവം കാട്ടിയില്ല.."&lt;br /&gt;&lt;br /&gt;അവള്‍ക്കു മുഖം കൊടുക്കാതെ രാകേഷ് ധൃതിയില്‍ നടന്നു കാറില്‍ കയറി. ആത്മസുഹൃത്തായ പഴയ സഹപാഠിയുടെ അഭ്യര്‍ത്ഥന തള്ളാനാവാത്തതുകൊണ്ടുമാത്രമായിരുന്നു മുന്‍കോപക്കാരന്‍ ബോസ്സിന്‍റെ കാലുപിടിച്ചു പകുതിദിവസത്തെ അവധിയുമായി ഇറങ്ങിയത്‌. ഒരിക്കല്‍പ്പോലും ജയശ്രിയെ വീണ്ടും കാണണമെന്ന് തോന്നിയിരുന്നില്ല. അത്രയ്ക്ക് വെറുപ്പായിരുന്നു. അതിലുമേറെ സ്നേഹിച്ചിരുന്നു, ഒരിക്കല്‍... കൂട്ടുകാര്‍ പലതവണ വിലക്കിയിട്ടും, ജോഷിയുടെ മൊബൈലില്‍നിന്നും പടര്‍ന്ന സന്ദേശത്തിലെ നായിക അവള്‍ തന്നെയാണെന്ന് പലരും പറഞ്ഞിട്ടും അതൊന്നു കാണാന്‍പോലും കൂട്ടാക്കിയില്ല.. അവളോട്‌ ചോദിച്ചില്ല. വിശ്വാസമായിരുന്നു അത്രയ്ക്ക്. &lt;br /&gt;&lt;br /&gt;"കോഴ്സ് കഴിഞ്ഞു പോവുമ്പോഴും രാകേഷ് ഈ സിറ്റിയില്‍ തന്നെയുണ്ടെന്ന ആശ്വാസമായിരുന്നു എനിക്ക്. നിങ്ങള്‍ തമ്മില്‍ പിരിഞ്ഞത് എന്നെ ഏറെ വിഷമിപ്പിച്ചു. അതും കൂടിയാണ് അവളുടെ ഇപ്പോഴത്തെ അവസ്ഥക്ക്...."&lt;br /&gt;പെട്ടെന്നെന്തോ ഓര്‍ത്തിട്ടെന്നപോലെ സീത നിശബ്ദയായി.&lt;br /&gt;&lt;br /&gt;രാകേഷ് ആ പഴയ പകല്‍ ഓര്‍മ്മയില്‍നിന്നും കുടഞ്ഞുകളയാന്‍ ശ്രമിച്ചു. ഉത്സവം കൂടി ഫ്ലാറ്റില്‍ തിരിച്ചെത്തിയ ദിവസം... മുന്‍വാതിലിന്‍റെ കരച്ചിലിനൊപ്പം രണ്ടായി മാറുന്ന നിഴലുകള്‍... രസച്ചരട് പൊട്ടിച്ചവനോടുള്ള അവജ്ഞ മാത്രമായിരുന്നു അവളുടെ മുഖത്ത്. അവളുടെ നിര്‍ബന്ധമായിരുന്നുവെന്ന ജോഷിയുടെ ക്ഷമാപണവും കൂടിയായപ്പോള്‍ തലേന്നത്തെ തായമ്പകയുടെ തനിയാവര്‍ത്തനങ്ങള്‍ തലയ്ക്കുള്ളില്‍ മുഴങ്ങി. അലര്‍ച്ചയോടെ അവളെ പുറത്തേക്ക് തള്ളിയിട്ട് വാതില്‍ വലിച്ചടക്കുമ്പോള്‍ ഓര്‍ത്തതല്ല ആ വീഴ്ചയില്‍ വേര്‍പെട്ട മനസിനെ ശരീരത്തോട് ചേര്‍ക്കാന്‍ അവള്‍ക്കിവിടംവരെ എത്തപ്പെടെണ്ടിവരുമെന്ന്. &lt;br /&gt;&lt;br /&gt;"അതിനുശേഷം ഇന്നാണ് ഞങ്ങള്‍ കാണുന്നത്.. " ഒറ്റപ്പെട്ട മുറികളിലൊന്നില്‍ തടവുകാരിയെപോലെ... കാണേണ്ടിയിരുന്നില്ല.&lt;br /&gt;&lt;br /&gt;"അവളെ കുറിച്ചോര്‍ക്കുമ്പോള്‍ എനിക്ക് പേടിയാണ് തോന്നുന്നത്.." &lt;br /&gt;ഹോസ്റ്റല്‍മുറിയില്‍ വെച്ച് അവളുടെ കയ്യിലെ കത്തി തട്ടിപ്പറിച്ചു വലിച്ചെറിഞ്ഞ ദിവസത്തിന്റെ ഓര്‍മ്മ സീതയുടെയുള്ളില്‍ ഭയത്തിന്റെ ചിലന്തിവലകള്‍ നെയ്തു. സീത കണ്ണുകള്‍ ഇറുക്കിയടച്ചു സീറ്റില്‍ ചാരിക്കിടന്നു. പണിക്കര്‍ സര്‍ പറഞ്ഞതു പോലെ ഇതൊരു മാനസികാവസ്ഥയാണ്.. പൂര്‍ണ്ണമായി വിട്ടുമാറാത്ത ഒരു അവസ്ഥ. ഒരു പെണ്‍കുട്ടി ഇങ്ങനെ എത്രനാള്‍... അതും... എന്‍റെ ശ്രീക്കുട്ടി.. ചീത്തക്കുട്ടിയായി... പരിഹാസപാത്രമായി.... ഹോ.. വയ്യ! സീതയുടെ ഉള്ളില്‍ വല്ലാത്തൊരു നോവ്‌ കുറുകി. &lt;br /&gt;&lt;br /&gt;"രാകേഷ്... എനിക്ക്.. അവളുടെ അടുത്തുപോകണം.. ഇപ്പൊ... ഇപ്പൊത്തന്നെ.. പ്ലീസ്... " &lt;br /&gt;&lt;br /&gt;സീതയെ അവിശ്വസനീയതയോടെ നോക്കിയും അവള്‍ക്കായി സാന്ത്വനവാക്കുകള്‍ തിരഞ്ഞും അയാള്‍ കാര്‍ തിരിച്ചു. കാവല്‍ഭടന്മാര്‍ക്കുള്ള ഉത്തരം തേടി രാകേഷ് വലയുമ്പോള്‍ സീത അവളുടെ മുറിയിലെത്തിയിരുന്നു.&lt;br /&gt;&lt;br /&gt;"ശ്രീക്കുട്ടീ.... വേഗം എഴുന്നേല്‍ക്ക് മോളെ.. "&lt;br /&gt;&lt;br /&gt;പാതികൂമ്പിയ കണ്ണുകളും തളര്‍ന്ന ദേഹവുമായി അവള്‍ സീതയുടെ വിരല്‍ത്തുമ്പില്‍ തൂങ്ങി.. പിന്‍വിളികള്‍ കാറ്റില്‍ അലിഞ്ഞില്ലാതായി... &lt;br /&gt;&lt;br /&gt;ബസ്സിറങ്ങി പുഴക്കരയിലേക്ക് നടക്കുമ്പോഴും ശ്രീക്കുട്ടിയുടെ കൈ സീത മുറുകെ പിടിച്ചിരുന്നു. ഒരു കൊച്ചുകുഞ്ഞിനെ നടത്തുംപോലെ പുഴയുടെ മാറിലേക്ക്‌ പതിയെ ഇറങ്ങി. തണുപ്പിലേക്ക് ആഴ്ന്നിറങ്ങുമ്പോള്‍ അവളുടെ ശരീരം വിറച്ചു തുടങ്ങി. കുളിര് മുകളിലേക്ക് പടരുമ്പോള്‍ സീത പിടി വിട്ടു. പെട്ടെന്ന് ശ്രീക്കുട്ടി അവളെ ആഞ്ഞുപുണര്‍ന്നു. ചുറ്റിവരിയുന്ന കൈകളും വിറയാര്‍ന്ന മുഖവും ഒരു പഴയരാത്രിയുടെ ഓര്‍മ്മ സീതയിലേക്ക് മഴയായി പെയ്തു. ആ മഴയില്‍നിന്നും ഓടിയകലാന്‍ ശ്രമിക്കുന്തോറും ശ്രീക്കുട്ടിയുടെ ആവേശം പെരുമഴയായി. മല്‍പ്പിടുത്തത്തിനിടയില്‍ പലതവണ ഇരുവരും മുങ്ങിപ്പൊങ്ങി. സീതയുടെ ശരീരത്തെ പൊതിഞ്ഞിരുന്ന ശ്രീക്കുട്ടിയുടെ കൈകള്‍ തളര്‍ന്നുതുടങ്ങിയിരുന്നു. തനിക്കുനേരെ താഴ്ന്നുവരുന്ന ശ്രീക്കുട്ടിയുടെ മുഖം വല്ലാത്തൊരാവേശത്തോടെ സീത ആഞ്ഞുതള്ളി. തളര്‍ച്ചയോടെ ദേഹത്തേക്ക് ചാഞ്ഞ അവളെ തള്ളിമാറ്റി കരയിലേക്ക് പൊങ്ങുതടിപോലെ ഒഴുകിനീങ്ങി.‍ പിന്നില്‍ കേട്ട ശ്രീക്കുട്ടിയുടെ നിലവിളി പുഴയുടെ കരച്ചിലില്‍ ഇല്ലാതായി... &lt;br /&gt;&lt;br /&gt;"നമ്മുടെ ശ്രീക്കുട്ടി പോയമ്മേ...."&lt;br /&gt;പടവുകളിലൊന്നില്‍ നനഞ്ഞിരുന്നു കൊച്ചുസീത ശബ്ദമില്ലാതെ കരഞ്ഞു.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3797858558415284752-4349105839261134657?l=worldofshivakami.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://worldofshivakami.blogspot.com/feeds/4349105839261134657/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=3797858558415284752&amp;postID=4349105839261134657' title='3 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3797858558415284752/posts/default/4349105839261134657'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3797858558415284752/posts/default/4349105839261134657'/><link rel='alternate' type='text/html' href='http://worldofshivakami.blogspot.com/2010/03/blog-post.html' title='പെയ്തൊഴിയുമ്പോള്‍'/><author><name>ശിവകാമി</name><uri>http://www.blogger.com/profile/08512319297392299458</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='22' src='http://3.bp.blogspot.com/_2h76uY3sgxg/SK03MZZaV4I/AAAAAAAAACQ/1cemCB5eGTY/S220/ShowLetter7.jpg'/></author><thr:total>3</thr:total></entry><entry><id>tag:blogger.com,1999:blog-3797858558415284752.post-943602594126607164</id><published>2010-01-22T16:09:00.001+05:30</published><updated>2011-02-12T01:33:21.900+05:30</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>മാതായനങ്ങള്‍</title><content type='html'>&lt;div dir="ltr" style="text-align: left;" trbidi="on"&gt;അപ്പുറത്തെ കട്ടിലിലെ ഞരക്കം കേട്ട് മയക്കം വിട്ടുണരുമ്പോള്‍ അടിവയറ്റില്‍ പച്ചമുറിവിന്റെ വേദന ചാട്ടുളിപോലെ തിരിച്ചറിഞ്ഞു. അനസ്തേഷ്യയുടെ താരാട്ടില്‍ മയങ്ങുന്നതിനു തൊട്ടുമുന്പായി കുഞ്ഞുകരച്ചില്‍ കേട്ടതും ആരോ കവിളില്‍ തട്ടി പറഞ്ഞു, "മോനാ.."&lt;br /&gt;&lt;br /&gt;അരക്ക് താഴെനിന്നും വേദന സഹനത്തിന്റെ അതിര്‍വരമ്പുകള്‍ ഭേദിക്കുന്നു. അതിനുമുന്‍പ്‌... അവനെ ഒന്ന് കാണണം. പാലൂട്ടണം. വര്‍ഷങ്ങള്‍ക്കു മുന്‍പ് മാളുവുണ്ടായപ്പോള്‍ സിസേറിയന്റെ അനന്തരഫലങ്ങള്‍ ഭയന്ന് ആദ്യദിവസം മുലകൊടുക്കാന്‍ അനുവദിച്ചിരുന്നില്ല. ഇതിപ്പോള്‍ മോന്‍ പുറത്തുവന്നിട്ട് ഒരു ദിവസവും കുറച്ചു മണിക്കൂറുകളും പിന്നിട്ടുവെന്ന് ചുവരിലെ ഘടികാരം പറയുന്നു. ഇതെന്താണിങ്ങനെ? മുറിയിലേക്കും കൊണ്ടുപോവാത്തതെന്താ? ഇവരൊക്കെ എവിടെപോയി? ആദ്യപ്രസവം നടന്നയിടത്തുതന്നെ മതിയെന്ന് എത്ര തവണ പറഞ്ഞതായിരുന്നു..&lt;br /&gt;&lt;br /&gt;കണ്ണാടിവാതില്‍ തള്ളിത്തുറന്നു; ഡോ. അഹല്യാ അറോറ - ചന്ദനത്തിന്റെ സുഗന്ധവും പേറി പുഞ്ചിരിയുമായി.&lt;br /&gt;&lt;br /&gt;"നതിംഗ് ടു വറി, സ്റ്റിച്ച് ഒക്കെ ഫൈന്‍ ആണ്. റൂമിലേക്ക്‌ ഷിഫ്റ്റ്‌ ചെയ്യാം.."&lt;br /&gt;&lt;br /&gt;ഈ മധുമന്ദസ്മിതമാണ് എല്ലാം തലകുലുക്കി സമ്മതിക്കാന്‍ ഇടയാക്കിയത്. നാമൊന്ന്; നമുക്കുമൊന്നു മതിയെന്നും, ലോകത്തിലെ ഏറ്റവും മികച്ചതെല്ലാം അവള്‍ക്കു കൊടുക്കാന്‍ അപ്പോഴേ നമുക്ക് കഴിയൂ എന്നും വിശ്വസിപ്പിച്ച, എന്തിനെയും വ്യക്തമായ കണക്കുകൂട്ടലോടെ മാത്രം സമീപിക്കുന്ന ബിസിനസ്‌കാരന്‍ ഏതോ പാര്‍ട്ടിയില്‍ കണ്ടുമുട്ടിയ ഡോക്ടറുടെ സൌഹൃദത്തിലും ലാഭങ്ങളുടെ സൂചിക കണ്ടെത്തിയതില്‍ അത്ഭുതമില്ല. ഒരു ജോലിയുമില്ലാതെയിരിക്കുന്ന പൂര്‍ണ്ണ ആരോഗ്യവതിയുടെ ഗര്‍ഭപാത്രം ഒരു പത്തുമാസത്തേക്ക് കടം കൊടുക്കുന്നതില്‍ എന്താണ് തെറ്റ്? അത്യന്താധുനികസൌകര്യമുള്ള അഹല്യാ ഹോസ്പിറ്റലില്‍, അദ്ദേഹത്തിന്‍റെ ഭാഷയില്‍ പറഞ്ഞാല്‍ കുറച്ചു സമയത്തിന്റെ മെനക്കേട് മാത്രം! പിന്നെ കണ്ണടച്ച് തുറക്കുംമുന്നേ കടന്നുപോവുന്ന ഒന്‍പതുമാസങ്ങള്‍! ഒരു സുപ്രഭാതത്തില്‍ വളരെ നല്ലൊരു വാടക തന്ന് വീടൊഴിയുന്നു. ദൂരെ ബോര്‍ഡിങ്ങില്‍ കഴിയുന്ന മകള്‍ പോലുമറിയില്ല. രഹസ്യപ്രസവം നാട്ടിലാക്കാം എന്നു ചിന്തിച്ചവളുടെ വിഡ്ഢിത്തമോര്‍ത്തു ചിരിച്ചുകാണും അദ്ദേഹം.&lt;br /&gt;&lt;br /&gt;ആശുപത്രിയിലെ ഏറ്റവും മികച്ച മുറിയിലെ തണുപ്പിലേക്ക് കയറാനൊരുങ്ങുമ്പോള്‍ വാതില്‍ക്കല്‍ അമ്മ. വെറുതെ ചിന്തിച്ചിരിക്കുമ്പോഴും അമ്മയുടെ മുഖം കരയുന്നതുപോലെയാവും. ഇളംനീലവിരിയിട്ട കിടക്കയ്ക്കരുകിലെ ഒഴിഞ്ഞ തൊട്ടില്‍ അവനെ കാണാനുള്ള നിമിഷത്തിലേക്ക്‌ ഇനിയും ദൂരമുണ്ടെന്ന് അറിയിക്കുന്നു. അക്ഷമ അടക്കിനിര്‍ത്താനാവാതെ അമ്മയെ ഉറക്കെ വിളിച്ചുപോയി.&lt;br /&gt;&lt;br /&gt;"അത്..മോളെ.."&lt;br /&gt;&lt;br /&gt;വാക്കുകള്‍ക്കായി പരതുന്നതിടയില്‍ വാതില്‍ക്കല്‍ മരുമകനെ കണ്ട അമ്മയുടെ മുഖത്ത് ആശ്വാസ തിരയിളക്കം .&lt;br /&gt;&lt;br /&gt;"ഹോ.. അങ്ങനെ എല്ലാം ഭംഗിയായി ഡിയര്‍.. ഇറ്റ്‌ വാസ് എ വെരിഗുഡ് ഡീല്‍.. അവര്‍ നല്ല ഒരു തുക തന്നെ തന്നു. നമ്മുടെ മോള്‍ടെ പേരില്‍ ഫിക്സെഡ് ആയി ഇട്ടു....ബൈ ദി വേ, ഹൌ ആര്‍ യു? പെയിന്‍ ഉണ്ടോ? എന്താ വിഷമിച്ചിരിക്കുന്നത്? ഡോണ്ട് വറി.. മൂന്നുമാസത്തിനുള്ളില്‍ നിനക്ക് നിന്‍റെ പഴയ രൂപം തിരിച്ചു കിട്ടും. അതിനും ഇവിടെ സൌകര്യമുണ്ട്. അതൊക്കെ ചേര്‍ത്ത് തന്നെയാ ഡീല്‍ ഉറപ്പിച്ചത്."&lt;br /&gt;&lt;br /&gt;പറയുന്നതിനിടയില്‍ നെറ്റിയിലൂടെ സാന്ത്വനത്തിന്റെ വിരല്‍സ്പര്‍ശം ചുട്ടു പൊള്ളിക്കുംപോലെ...&lt;br /&gt;&lt;br /&gt;ശരീരത്തിലെ ഒരു ഭാഗം കടം കൊടുക്കുമ്പോള്‍ ഒപ്പം ഹൃദയവും കൊടുക്കാന്‍ ആരും പറഞ്ഞിട്ടില്ല.. അവന്‌ വേണ്ടി മാത്രം ശ്രീകൃഷ്ണസ്തുതികള്‍ പാടിയതും, കഥകള്‍ പറഞ്ഞതും ആരും അറിഞ്ഞതല്ല. അതൊന്നും വ്യവസ്ഥയില്‍ പറഞ്ഞതല്ലല്ലോ.. പ്രസവിച്ചയുടനെതന്നെ മാറ്റുന്നതാണ് നല്ലതെന്നും അന്ന് തന്നെ പറഞ്ഞതാണ്. ഇല്ല.. ഇനി അവകാശവാദങ്ങള്‍ക്ക് പ്രസക്തിയുമില്ല. രേഖകളില്‍പോലും അവന്‍റെ അമ്മയുടെ സ്ഥാനത്ത് ഞാനില്ല. എങ്കിലും...ഒരിക്കല്‍.. ഒരിക്കല്‍മാത്രം കാണിക്കാമായിരുന്നില്ലേ എന്നെ? അവന്‍ ഇപ്പോള്‍ എവിടെയുണ്ടെന്നും ഞാന്‍ അറിയേണ്ടതില്ല എന്നതാണ് വ്യവസ്ഥ. വേദനസംഹാരികളുടെ വീര്യത്തോടൊപ്പം മനസും തളരുമ്പോള്‍ വിയര്‍ത്ത് ബോധം മറയുന്നതുപോലെ... കണ്ണില്‍ ഇരുട്ട് പടരുന്നു... അഗാധമായ ഗര്‍ത്തത്തിലേക്ക് താണുതാണ് പോവുകയാണോ....&lt;br /&gt;&lt;br /&gt;ഇരുട്ടില്‍ ആരോ കരയുന്നുണ്ടോ? മുറിയുടെ മൂലയില്‍ അവ്യക്തമായ രണ്ടു രൂപങ്ങള്‍..&lt;br /&gt;&lt;br /&gt;"ഇങ്ങനെ കരയാതിരിക്കൂ പ്രിയേ... നിന്‍റെ മേല്‍വസ്ത്രം നനഞ്ഞിരിക്കുന്നല്ലോ...നല്ല പനിയുണ്ടല്ലോ ദൈവമേ... ഔഷധം കിട്ടണമെങ്കില്‍ പോലും എത്ര തവണ പറയണം.. ഈശ്വരാ.. ഇതെന്തൊരു വിധി? "&lt;br /&gt;&lt;br /&gt;"ഇല്ല... പ്രഭോ... എനിക്കൊന്നുമില്ല.. എന്‍റെ കുഞ്ഞ്... കണ്ണന്‍ എന്നല്ലേ അവനവര്‍ പേരിട്ടത്? എന്‍റെ കണ്ണന് ഒന്നുമുണ്ടാവില്ല. അവനവിടെ ഭാഗ്യവതിയായ യശോദയുടെ മടിയില്‍ കളിക്കുന്നുണ്ടാവും! എനിക്ക് കാണാം പ്രഭോ... അവന്‍റെ ചിരി... കുറച്ചു നേരം മാത്രമേ കണ്ടുള്ളൂവെങ്കിലും ആ മുഖം മറക്കാനാവുമോ.. എങ്കിലും... ഞാനവനെ ഒന്ന് മാറോടു ചേര്‍ത്തില്ലല്ലോ.. ഒരിക്കല്‍ മാത്രമെങ്കിലും മുലയൂട്ടിയില്ലല്ലോ... എന്നിട്ടും എങ്ങിനെയാണ് ഞാന്‍ പുണ്യവതിയായ മാതാവാകുന്നത് ദൈവമേ... "&lt;br /&gt;&lt;br /&gt;ഈശ്വരാ... ഞാനിതെവിടെയാണ്‌? ചുറ്റും കരിങ്കല്‍ചുവരുകള്‍ ഉയരത്തില്‍... ങേ.. ഇതൊരു തടവറയാണോ?&lt;br /&gt;&lt;br /&gt;"നമ്മള്‍ ഭഗവാന്റെ മാതാപിതാക്കളാണ് പ്രിയേ... നിരപരാധികളോട് ക്രൂരത മാത്രം കാട്ടുന്ന ദുഷ്ടനെ നശിപ്പിക്കാന്‍ അവതരിച്ച&amp;nbsp;ജഗദീശ്വരന്റെ&amp;nbsp;അച്ഛനും അമ്മയും! അത് പുണ്യമാണ്! കോടികോടി പുണ്യം! നമുക്കുമൊരു നല്ല കാലം ഉടനെ സംജാതമാവും. വിഷമിക്കാതിരിക്കൂ ദേവകീ... നമ്മുടെ മകന് ഒരാപത്തും വരില്ല.. നന്ദന്‍ അവനെ നന്നായി സംരക്ഷിച്ചുകൊള്ളും. ഭവതി അറിഞ്ഞോ, അപ്പുറത്ത് ഭടന്മാര്‍ അടക്കം പറയുന്നത് കേട്ടതാണ്. പൂതനയെന്നു പേരുള്ള ഒരു രാക്ഷസി നമ്മുടെ പുത്രനെ വിഷം പുരട്ടിയ മുലകൊടുത്തു കൊല്ലാന്‍ ശ്രമിച്ചുവത്രേ.. നടക്കുമോ..! അവളുടെ മൃതദേഹത്തിനു പുറത്തു കളിക്കുന്ന കണ്ണനെ ആണത്രേ പിന്നീട് കണ്ടത്!"&lt;br /&gt;&lt;br /&gt;"കണ്ടില്ലേ... വെറുമൊരു രാക്ഷസി പോലും എന്‍റെ കണ്ണനെ പാലൂട്ടിയല്ലോ.. അത്രപോലും ഭാഗ്യമില്ലാത്തവളല്ലേ ഈയുള്ളവള്‍.. എനിക്കൊന്നും കേള്‍ക്കാനുള്ള ശക്തിയില്ല പ്രഭോ... ഒന്‍പതുകുഞ്ഞുങ്ങളെ നഷ്ടപ്പെട്ട അബലയായ ഒരമ്മ മാത്രമാണ് ഞാന്‍.. ലോകത്ത് മറ്റൊരമ്മക്കും ഈ ഗതി വരുത്തല്ലേ ദൈവമേ.. "&lt;br /&gt;&lt;br /&gt;"ഇങ്ങനെ വ്യസനിക്കാതെ ശാന്തയാവൂ ദേവകി... ഭഗവാന്‍ നമ്മുടെ പ്രാര്‍ത്ഥനകള്‍ കേള്‍ക്കാതിരിക്കില്ല. സമാധാനിക്കൂ... ഉറങ്ങൂ...എന്റെ മടിയില്‍ തലചായ്ച്ച് ഒന്നുമോര്‍ക്കാതെ ഉറങ്ങിക്കൊള്ളൂ... "&lt;br /&gt;&lt;br /&gt;"മോളെ... വെള്ളം പോലും കുടിച്ചില്ലല്ലോ ഇതുവരെ... എഴുന്നേല്‍ക്ക്, കഞ്ഞി കുടിക്കാം"&lt;br /&gt;&lt;br /&gt;"അമ്മേ... എന്‍റെ കണ്ണന്‍ ഇതാ ഇപ്പോള്‍ ഇവിടെ ഉണ്ടായിരുന്നു.. ഞാനവനു പാലുകൊടുത്തു.. അവന്‍.. എന്‍റെ കണ്ണുകളെ മയില്‍‌പ്പീലികൊണ്ട് തഴുകിയുറക്കി.. "&lt;br /&gt;&lt;br /&gt;കണ്ണുകള്‍ തുറക്കാന്‍ തോന്നുന്നില്ല....അവന്‍ വീണ്ടും എന്റെയുള്ളില്‍ മയില്‍‌പ്പീലി വര്‍ണ്ണങ്ങള്‍ നിറയ്ക്കും... ഞാന്‍ കാത്തിരിക്കട്ടെ..&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3797858558415284752-943602594126607164?l=worldofshivakami.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://worldofshivakami.blogspot.com/feeds/943602594126607164/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=3797858558415284752&amp;postID=943602594126607164' title='12 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3797858558415284752/posts/default/943602594126607164'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3797858558415284752/posts/default/943602594126607164'/><link rel='alternate' type='text/html' href='http://worldofshivakami.blogspot.com/2010/01/blog-post.html' title='മാതായനങ്ങള്‍'/><author><name>ശിവകാമി</name><uri>http://www.blogger.com/profile/08512319297392299458</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='22' src='http://3.bp.blogspot.com/_2h76uY3sgxg/SK03MZZaV4I/AAAAAAAAACQ/1cemCB5eGTY/S220/ShowLetter7.jpg'/></author><thr:total>12</thr:total></entry><entry><id>tag:blogger.com,1999:blog-3797858558415284752.post-343458377683087582</id><published>2009-12-09T15:58:00.002+05:30</published><updated>2009-12-09T16:16:33.474+05:30</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>അവിചാരിതം</title><content type='html'>വഴിയോരക്കാഴ്ചകളില്‍ മനമുടക്കാതെ ശൂന്യമായ മനസോടെ കാറിന്റെ പിന്‍സീറ്റില്‍ വെറുതെയിരിക്കുമ്പോള്‍ എന്തുകൊണ്ടോ ആ യാത്ര അവസാനിക്കാതിരുന്നെങ്കില്‍ എന്ന പ്രാര്‍ത്ഥനയായിരുന്നു. പൂമ്പാറ്റകളെ പോലെ പാറിപ്പറക്കുന്ന കുഞ്ഞുങ്ങളെ എനിക്കിനിയും കാണാന്‍ വയ്യ! അത്രയ്ക്ക് പണിപ്പെട്ടാണ് മനസിനെ വീണ്ടും നിയന്ത്രണവിധേയമാക്കിയത്. ഇനിയും മറ്റൊരു കുഞ്ഞിനായി തെരച്ചിലോ ആശാഭംഗമോ താങ്ങാന്‍ വയ്യതന്നെ! ആരും വേണ്ട ഞങ്ങളുടെ ഇടയില്‍.. എനിക്ക് പവിയും പവിക്കു ഞാനും മതി അവസാനം വരെ. ആഗ്രഹിക്കുന്നതൊക്കെ തന്നാല്‍ പിന്നെ തനിക്ക് വിലയുണ്ടാവില്ലെന്നു ഈശ്വരന് തോന്നിക്കാണും.&lt;br /&gt;&lt;br /&gt;&lt;br /&gt;ആദ്യമാദ്യം അതൊരു കുറവായി തോന്നിയില്ല. പിന്നീടെപ്പോഴോ എല്ലാവരും കൂടുന്നയിടത്ത് ഒറ്റപ്പെടുന്നതറിഞ്ഞു, അത്തരം അവസരങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിച്ചു. പിന്നെ പുറത്തിറങ്ങാന്‍, ആരോടെങ്കിലും സംസാരിക്കാന്‍ ഒക്കെ മടിയായി. വിഷാദത്തിന്റെ മഞ്ഞുപുതപ്പ് എന്നില്‍ നിന്നും വലിച്ചുമാറ്റാന്‍ പവി കുറച്ചൊന്നുമല്ല കഷ്ടപ്പെട്ടത്. എല്ലാമറിയുന്ന സൈമണ്‍സാര്‍ കഴിഞ്ഞ ദിവസം ഫാദര്‍ ജോണിന്റെ അടുത്തേക്ക് ഞങ്ങളെ കൊണ്ടുപോവുമ്പോഴും അത്തരമൊരു സ്വന്തമാക്കലിന് മനസ് പൂര്‍ണ്ണമായും സജ്ജമായിരുന്നില്ല. &lt;br /&gt;&lt;br /&gt;സ്നേഹസദനത്തിന്റെ ഓഫീസ് മുറിയിലെ ഔപചാരികതയുടെ സംസാരശകലങ്ങളില്‍ മനസര്‍പ്പിക്കാനാവാതെ വെറുതെ പുറത്തേക്കു നോക്കിയിരുന്നു. മരത്തണലില്‍ കളിക്കുന്ന കുട്ടികളില്‍നിന്നും കുറച്ചകലെയായി തനിയെ ഇരുന്നു ചിത്രം വരയ്ക്കുന്ന ആ കുഞ്ഞുമുഖം മാത്രം ശ്രദ്ധയില്‍ പെടുത്തിയത് ഈശ്വരനായിരുന്നോ? ആ കുഞ്ഞിന്‍റെ അരികിലെത്തിയതും കുനിഞ്ഞിരുന്നു അവളുടെ ചിത്രപുസ്തകം എടുത്തു നോക്കിയതും അവളുടെ കഴിവില്‍ അതിശയിച്ച് ചേര്‍ത്തുപിടിച്ച് മിനുസമുള്ള കവിളില്‍ കുഞ്ഞുമ്മ വെച്ചതും ഒക്കെ ദൈവനിയോഗം തന്നെയാണോ? കഥപറയുന്ന വിടര്‍ന്ന മിഴികള്‍ വളരെ പെട്ടെന്നുതന്നെ മനം കവര്‍ന്നു എന്നതും, അവളെന്റെ മകളായിരുന്നെങ്കില്‍ എന്ന് വല്ലാതെ മോഹിച്ചുപോയതും അവളുടെ കണ്ണുകളിലേക്കു നോക്കിയപ്പോള്‍ നെഞ്ചില്‍ ചുരന്ന വാത്സല്യവും എല്ലാം സത്യമാണ്. പിന്നിലെത്തിയ പവിയുടെ മുഖത്തെ ഭാവം തിരിച്ചറിയാന്‍ നേരമെടുത്തില്ല. മറ്റൊരു കുഞ്ഞിനെകൂടി കാണാന്‍ പോലും രണ്ടുപേര്‍ക്കും തോന്നിയതേയില്ല. &lt;br /&gt;&lt;br /&gt;പക്ഷെ... പിന്നാലെ എത്തിയ ഫാദര്‍ ജോണിന്റെ വാക്കുകള്‍ അല്ലെ എല്ലാം തകര്‍ത്തത്? &lt;br /&gt;"ഇതാണ് ഞങ്ങളുടെ അഞ്ജുമോള്‍..അഞ്ജല. ഇവളിവിടെ വന്നിട്ട് നാലു വര്‍ഷമാവുന്നു.. കേള്‍വിശക്തി ഇല്ലാത്തതുകൊണ്ട് അവളെ കൊണ്ടുപോവാന്‍ ആരും തയ്യാറായില്ല....." പിന്നീടെന്തോക്കെയോ അദ്ദേഹം പറഞ്ഞുവെങ്കിലും ഒന്നും കേള്‍ക്കാനായില്ല. ചുവരില്‍ കൈ താങ്ങി പതിയ നടന്നു എങ്ങനെയോ കാറില്‍ കയറിയതുമാത്രം ഓര്‍മ്മയുണ്ട്. &lt;br /&gt;&lt;br /&gt;ഒരു ബധിരയും മൂകയുമായ കുഞ്ഞിനു ജീവിതം കൊടുക്കുന്നത് പുണ്യമാവാം. എങ്കിലും സ്വന്തം ഉദരത്തില്‍ പിറന്നില്ലെങ്കിലും എല്ലാ അമ്മമാരെയുംപോലെ തന്‍റെ കുഞ്ഞില്‍ നിന്നും സ്നേഹത്തോടെയുള്ള ഒരു വിളി കേള്‍ക്കാന്‍ ആഗ്രഹിച്ചുപോവില്ലേ? ചെവിയുടെ പ്രശ്നം ശസ്ത്രക്രിയ കൊണ്ട് മാറാന്‍ സാധ്യതയുണ്ടത്രേ.. പവി ഒടുവില്‍ ആരോപിച്ചതുപോലെ ഞാന്‍ സ്വാര്‍ത്ഥയാണ്. അങ്ങനെയെങ്കില്‍ അമ്മയാവാന്‍ കൊതിക്കുന്ന ഏതൊരു പെണ്ണും അങ്ങനെ തന്നെയാവും. എന്‍റെ മനസ് അതേപടി മനസിലാക്കാറുള്ള പവി എന്തേ ഇത്തവണമാത്രം ഇങ്ങനെ പെരുമാറുന്നത് എന്നതാണ് എന്‍റെ സമനില തെറ്റിച്ചത്. ശബ്ദമുയര്‍ത്തി എന്തൊക്കെയോ പറഞ്ഞതുകേട്ട്‌ വിഷമവും ക്ഷോഭവും കൊണ്ട് ആ മുഖം ചുവന്നുതുടുത്തത് ആദ്യമായി കാണുകയായിരുന്നു. &lt;br /&gt;&lt;br /&gt;ഇഷ്ടങ്ങള്‍ അറിഞ്ഞു പ്രവര്‍ത്തിക്കാനുള്ള പവിയുടെ കഴിവില്‍ പലപ്പോഴും അത്ഭുതമാണ് തോന്നാറ്. അതുകൊണ്ട് തന്നെ പവിയുടെ ഇഷ്ടങ്ങള്‍ എന്റെതാക്കാന്‍ ഒരു മടിയും തോന്നിയിട്ടുമില്ല ഇന്നേവരെ. എന്നിട്ടും ഇന്നലെ.. ഇന്നലെ മാത്രം ഒരുപാട് ദേഷ്യപ്പെട്ടു. എന്തൊക്കെയാണ് പറഞ്ഞതെന്നുപോലും ഓര്‍മ്മ വരുന്നില്ല. &lt;br /&gt;&lt;br /&gt;രാവിലെ അടുത്തുവന്നപ്പോള്‍ ഉറക്കമില്ലായ്മ സമ്മാനിച്ച ചുവപ്പും വീക്കവും കണ്ണിലും മുഖത്തും കണ്ട് ഒരു നിമിഷത്തേക്ക് പിണക്കം മറന്ന് എന്തോ ചോദിക്കാനായി തിരിഞ്ഞതുമാണ്. &lt;br /&gt;&lt;br /&gt;"രാവിലെ വരാമെന്നാണ് ഫാദര്‍ ജോണിനോട്‌ പറഞ്ഞത്.. സൈമണ്‍ സാറും ഇപ്പോഴെത്തും"&lt;br /&gt;&lt;br /&gt;എന്തിനാണ് എല്ലാം പിന്നെയും ഓര്‍മ്മിപ്പിച്ചതെന്നു ചോദിക്കാന്‍ തോന്നി. അല്ലെങ്കിലും ഓര്‍ക്കാതിരുന്നിട്ടെന്താണ്? &lt;br /&gt;&lt;br /&gt;സ്നേഹസദനത്തിന്റെ വലിയ കവാടം പിന്നിടുമ്പോള്‍ മനസ്സിനെ അടക്കിനിര്‍ത്താന്‍ പാടുപെട്ടു. ആ മുഖം ദൃഷ്ടിയില്‍ പെടാതിരിക്കണേ എന്നു അറിയാതെ പ്രാര്‍ത്ഥിച്ചുപോയി. അധ്യയനസമയം ആയതുകൊണ്ടാണെന്നു തോന്നുന്നു, കുട്ടികളാരും മുറ്റത്തില്ല. അതൊരു അനുഗ്രഹമായി.&lt;br /&gt;&lt;br /&gt;നിറഞ്ഞ പുഞ്ചിരിയുമായി ഫാദര്‍ ജോണ്‍ ഞങ്ങള്‍ എതിരേറ്റു. അറിയാതെയെങ്കിലും ചെറിയൊരു പ്രതീക്ഷ നല്കിപ്പോയതിന്റെ കുറ്റബോധവുമായി പവി നില്‍ക്കുന്നത് കണ്ടപ്പോള്‍ വിഷമമായി. പക്ഷെ തീരുമാനം മാറ്റാനും മനസനുവദിക്കുന്നില്ല.&lt;br /&gt;&lt;br /&gt;"സൈമണ്‍ എല്ലാം പറഞ്ഞു.. അഞ്ജുമോള്‍ ഒരിക്കലും ഞങ്ങള്‍ക്കൊരു ഭാരമാവില്ല. എങ്കിലും അറിയാമല്ലോ ഇവിടുത്തെ അവസ്ഥ. ഒരു ഓപറേഷന്‍ നടത്താനുള്ള കഴിവ് ഈ സ്ഥാപനത്തിനില്ലാത്തതുകൊണ്ടാണ് ആ കുഞ്ഞിങ്ങനെ നിന്നുപോയത്. സാരമില്ല... നിങ്ങളെ സര്‍വശക്തന്‍ അനുഗ്രഹിക്കട്ടെ.. "&lt;br /&gt;&lt;br /&gt;പടികള്‍ ഒരുമിച്ചിറങ്ങുമ്പോള്‍ കഴിഞ്ഞ ദിവസം ആ കുഞ്ഞ് നിന്നിരുന്ന ഭാഗത്തേക്ക് വെറുതെ നോക്കി. വിജനമായ നീണ്ട ഇടനാഴി എന്തൊക്കെയോ അര്‍ത്ഥശൂന്യതകളെ ഓര്‍മ്മിപ്പിച്ചു. ആ മുഖം ഒരിക്കല്‍ക്കൂടി കാണാന്‍ കഴിഞ്ഞെങ്കില്‍... അല്ലെങ്കില്‍ വേണ്ട... എന്തിനാണ് വെറുതെ.. &lt;br /&gt;&lt;br /&gt;കാറിലേക്ക് കയറുമ്പോള്‍ തൊട്ടുമുന്‍പില്‍ പുഞ്ചിരിക്കുന്ന മുഖവുമായി അവള്‍.. അഞ്ജല.. അവളുടെ ഇരുതോളിലും പിടിച്ചുകൊണ്ടു തറയില്‍ ഇരുന്നു മുഖത്തേക്ക് ഉറ്റുനോക്കിയപ്പോള്‍ നിഷ്കളങ്കമായ പുഞ്ചിരി ഒട്ടും മായ്ക്കാതെതന്നെ അവള്‍ എനിക്കുനേരെ നീട്ടിയ ചിത്രം വല്ലാതെ അതിശയിപ്പിച്ചു. ചിത്രത്തിലേക്ക് ചൂണ്ടി അവള്‍ ചുണ്ടുകള്‍ അനക്കി എന്തോ പറയാനൊരുങ്ങുന്നതുകണ്ട് പവിയും സൈമണ്‍സാറും കാറില്‍നിന്നും ഇറങ്ങി. ചിത്രത്തിലെ സാരിയുടുത്ത സ്ത്രീയെ തൊട്ട് എന്‍റെനേരെ മുഖം ഉയര്‍ത്തിക്കൊണ്ടു അവള്‍ ചുണ്ടുകള്‍ ചലിപ്പിച്ചു.. "അബ്..ബ്ബ!" എന്തോ പറഞ്ഞൊപ്പിച്ച ആഹ്ലാദത്തില്‍ ഉറക്കെ ചിരിക്കുന്ന അവളെ മാറോടുചേര്‍ക്കുമ്പോള്‍ ഹൃദയം ഉറക്കെയുറക്കെ മിടിച്ചു. ഇത്രയുംനാള്‍ ഈ കുഞ്ഞുമാലാഖയെ ആര്‍ക്കും കൊടുക്കാതെ, ഞങ്ങള്‍ക്കായി മാത്രം സൂക്ഷിച്ചത് ആരാണ്? എങ്ങോ കളഞ്ഞുപോയ വാക്കുകള്‍ തേടി, ചുവന്ന മുഖം അമര്‍ത്തി തുടച്ചുകൊണ്ട് സൈമണ്‍സാറിനും ഫാദര്‍ ജോണിനും പിന്നാലെ പവി തിരിഞ്ഞുനടക്കുമ്പോള്‍, സ്വര്‍ഗത്തോളം ഉയരത്തില്‍ പറക്കുകയായിരുന്നു ഞാന്‍, സകലദൈവങ്ങളോടും നന്ദി പറയാനായി!&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3797858558415284752-343458377683087582?l=worldofshivakami.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://worldofshivakami.blogspot.com/feeds/343458377683087582/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=3797858558415284752&amp;postID=343458377683087582' title='10 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3797858558415284752/posts/default/343458377683087582'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3797858558415284752/posts/default/343458377683087582'/><link rel='alternate' type='text/html' href='http://worldofshivakami.blogspot.com/2009/12/blog-post.html' title='അവിചാരിതം'/><author><name>ശിവകാമി</name><uri>http://www.blogger.com/profile/08512319297392299458</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='22' src='http://3.bp.blogspot.com/_2h76uY3sgxg/SK03MZZaV4I/AAAAAAAAACQ/1cemCB5eGTY/S220/ShowLetter7.jpg'/></author><thr:total>10</thr:total></entry><entry><id>tag:blogger.com,1999:blog-3797858558415284752.post-8117555040362643616</id><published>2009-11-20T20:08:00.002+05:30</published><updated>2009-11-20T20:10:32.871+05:30</updated><category scheme='http://www.blogger.com/atom/ns#' term='മിനിക്കഥ'/><title type='text'>പാളങ്ങള്‍</title><content type='html'>പത്തരയ്ക്കുള്ള വണ്ടി സ്റ്റേഷന്‍ വിട്ടു കുറച്ചു ദൂരം പിന്നിട്ടപ്പോഴായിരുന്നു അവള്‍ ഓടി കിതച്ചു അവിടെ എത്തിയത്. നിരാശയും തളര്‍ച്ചയുമായി കിതപ്പോടെ സ്റ്റേഷന്‍ മാസ്റ്ററുടെ അടുത്ത് ചെന്ന് ചോദിക്കുമ്പോള്‍ അവളുടെ ശബ്ദത്തിന് വിറയല്‍ ഉണ്ടായിരുന്നു. &lt;br /&gt;&lt;br /&gt;"ഇനി എപ്പോഴാ അടുത്ത വണ്ടി?"&lt;br /&gt;&lt;br /&gt;"എങ്ങോട്ടാ?"&lt;br /&gt;&lt;br /&gt;"അത്... തെ..തെക്കോട്ട്‌.." അതെ... തെക്കോട്ട്‌ തന്നെ! &lt;br /&gt;&lt;br /&gt;അവളുടെ പാറിപറന്ന മുടിയും മുഷിഞ്ഞ വസ്ത്രവും കൈയിലെ ബാഗുമെല്ലാം സംശയത്തോടെ നോക്കുന്ന അയാളെ വകവെക്കാതെ അവള്‍ പ്ലാറ്റ്ഫോമിന്റെ അങ്ങേ തലയ്ക്കലേക്ക് നടന്നു. സിമെന്റ് ഇട്ട തറ തീരുന്നയിടത്തെത്തിയപ്പോള്‍ ആരും കാണുന്നില്ല എന്ന് ഉറപ്പുവരുത്തി പാളത്തിലേക്ക് ഇറങ്ങി.&lt;br /&gt;&lt;br /&gt;കാലുകള്‍ നീട്ടിവെച്ചു പാളത്തിനു നടുവിലൂടെ നടക്കുമ്പോള്‍ അകന്നുപോയ തീവണ്ടിയുടെ ശബ്ദം പോലെ അവളുടെ ഹൃദയമിടുപ്പ് അവള്‍ക്കു തന്നെ കേള്‍ക്കാമെന്ന് തോന്നി.&lt;br /&gt;&lt;br /&gt;തീരും ഇന്നത്തോടെ എല്ലാം... അവസാനിപ്പിക്കുകയാണ് എല്ലാം. നാളെ എന്‍റെ നഗ്നദേഹം മറ്റുള്ളവര്‍ കണ്ടു രസിക്കുന്നതിനു മുന്‍പേ അതിവിടെ ചിന്നി ചിതറി പോവട്ടെ.. ഇനി കരയാനെനിക്ക് മനസില്ല! എല്ലാം... എല്ലാം ഇന്നത്തോടെ അവസാനിക്കട്ടെ.. അച്ഛാ.. അമ്മേ... മാപ്പ്..&lt;br /&gt;&lt;br /&gt;"ഹലോ.. മരിക്കാനിറങ്ങിയതാണോ?"&lt;br /&gt;&lt;br /&gt;"ആരാ... അത്?"&lt;br /&gt;&lt;br /&gt;ഇരുളില്‍ നിന്നും അരണ്ട വെളിച്ചം വീഴുന്നയിടത്തേക്ക് അയാള്‍ നീങ്ങിനിന്നു.&lt;br /&gt;&lt;br /&gt;"ഞാനും ചാകാന്‍ വന്നത് തന്നെയാ.. ജസ്റ്റ്‌ മിസ്സ്ഡ്‌. തന്നെ കണ്ടപ്പോഴേ തോന്നി.. എന്താ പറ്റിയേ? അമ്മ വഴക്ക് പറഞ്ഞോ... അതോ കാമുകന്‍ വിട്ടേച്ചു പോയോ? ആ.. എന്തായാല്‍ എനിക്കെന്താ? ബാ.. കുറച്ചങ്ങോട്ട് നടക്കാം.. ഇവിടെ ചെലപ്പോള്‍ പോലീസുകാര്‍ വരും."&lt;br /&gt;&lt;br /&gt;അയാളുടെ പിന്നാലെ അനുസരണയോടെ നടക്കുമ്പോള്‍ അവള്‍ക്കു അയാള്‍ എന്തിനാണ് മരിക്കുന്നതെന്നു ചോദിക്കണമെന്ന് തോന്നി. &lt;br /&gt;&lt;br /&gt;"എനിക്കായി ഭൂമിയില്‍ കുറെ കടങ്ങള്‍ മാത്രമേയുള്ളൂ.. പണിയെടുത്തു വീടാന്‍ ശ്രമിച്ചു.. ഇനി വയ്യാന്നു തോന്നി... അല്ലേലും ആര്‍ക്കു വേണ്ടിയാ? "&lt;br /&gt;&lt;br /&gt;അവളുടെ മനസ് വായിച്ചിട്ടെന്നപോലെ അയാള്‍ പിറുപിറുത്തു. ഇരുട്ടില്‍ പൊന്തക്കാട്ടില്‍ നിന്നും ഉയര്‍ന്ന ഏതോ ജീവികളുടെ ശബ്ദങ്ങള്‍ അവളുടെ അസ്വസ്ഥത കൂട്ടി. എന്തോ കാലില്‍ തടഞ്ഞു വീഴാന്‍ തുടങ്ങിയ അവളെ അയാള്‍ പെട്ടെന്ന് പിടിച്ച് നേരെ നിര്‍ത്തി. രാവെളിച്ചത്തില്‍ നിലത്തു കിടക്കുന്നത് ആരുടെയോ അറ്റുപോയ കൈ ആണെന്ന അറിവ് ഉണര്‍ത്തിയ ഭയം മൂലം തൊണ്ടയില്‍ നിന്ന് അറിയാതെ ഉയര്‍ന്ന നിലവിളി പുറത്തു വരാതിരിക്കാനായി അവള്‍ വായ്‌ പൊത്തിപ്പിടിച്ചു. അപ്രതീക്ഷിതമായ കാഴ്ച അയാളെയും നടുക്കിയിരുന്നു. കുറച്ചകലെ അങ്ങിങ്ങായി ചിതറിയ മറ്റു ശരീരഭാഗങ്ങള്‍ കൂടി കണ്ടപ്പോള്‍ അവള്‍ക്കു തലകറങ്ങുന്നതുപോലെ തോന്നി. തന്‍റെ കൈയിലേക്ക്‌ വീണ അവളെ താങ്ങിക്കൊണ്ടു അയാള്‍ പാളത്തിനു പുറത്തായി പുല്ലില്‍ കിതപ്പോടെയിരുന്നു.&lt;br /&gt;&lt;br /&gt;പതിനൊന്നുമണിയുടെ വണ്ടി വലിയ അലര്‍ച്ചയോടെ അവരെ കടന്നുപോയത് അപ്പോഴായിരുന്നു.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3797858558415284752-8117555040362643616?l=worldofshivakami.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://worldofshivakami.blogspot.com/feeds/8117555040362643616/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=3797858558415284752&amp;postID=8117555040362643616' title='6 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3797858558415284752/posts/default/8117555040362643616'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3797858558415284752/posts/default/8117555040362643616'/><link rel='alternate' type='text/html' href='http://worldofshivakami.blogspot.com/2009/11/blog-post_20.html' title='പാളങ്ങള്‍'/><author><name>ശിവകാമി</name><uri>http://www.blogger.com/profile/08512319297392299458</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='22' src='http://3.bp.blogspot.com/_2h76uY3sgxg/SK03MZZaV4I/AAAAAAAAACQ/1cemCB5eGTY/S220/ShowLetter7.jpg'/></author><thr:total>6</thr:total></entry><entry><id>tag:blogger.com,1999:blog-3797858558415284752.post-5182425528396596990</id><published>2009-11-10T18:43:00.003+05:30</published><updated>2009-11-10T18:44:50.038+05:30</updated><title type='text'>ഞാന്‍</title><content type='html'>ഞാന്‍ -&lt;br /&gt;ആള്‍ക്കൂട്ടത്തിലൊരുഞൊടി &lt;br /&gt;ഏകാന്തതയും &lt;br /&gt;ശബ്ദഘോഷങ്ങളിലൊരുവേള&lt;br /&gt;ബധിരതയും &lt;br /&gt;പൊട്ടിച്ചിരിയിലോരല്പം&lt;br /&gt;തേങ്ങലും &lt;br /&gt;കണ്ണീര്‍മുത്തില്‍ മിന്നിമായും &lt;br /&gt;നറുപുഞ്ചിരിയും,&lt;br /&gt;ഒപ്പം,&lt;br /&gt;നിന്‍ ഹൃദയത്തടവറയിലൊരു &lt;br /&gt;ജീവപര്യന്തവും &lt;br /&gt;കൊതിച്ചവള്‍&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3797858558415284752-5182425528396596990?l=worldofshivakami.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://worldofshivakami.blogspot.com/feeds/5182425528396596990/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=3797858558415284752&amp;postID=5182425528396596990' title='4 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3797858558415284752/posts/default/5182425528396596990'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3797858558415284752/posts/default/5182425528396596990'/><link rel='alternate' type='text/html' href='http://worldofshivakami.blogspot.com/2009/11/blog-post.html' title='ഞാന്‍'/><author><name>ശിവകാമി</name><uri>http://www.blogger.com/profile/08512319297392299458</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='22' src='http://3.bp.blogspot.com/_2h76uY3sgxg/SK03MZZaV4I/AAAAAAAAACQ/1cemCB5eGTY/S220/ShowLetter7.jpg'/></author><thr:total>4</thr:total></entry><entry><id>tag:blogger.com,1999:blog-3797858558415284752.post-599319666676875697</id><published>2009-10-29T18:58:00.006+05:30</published><updated>2009-10-29T19:01:53.831+05:30</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>ഒരു പൈങ്കിളികഥ</title><content type='html'>"ഏയ്‌.."&lt;br /&gt;&lt;br /&gt;"ഉം.. ?"&lt;br /&gt;&lt;br /&gt;"എന്ത് പറ്റീ കാലില്‍? "&lt;br /&gt;&lt;br /&gt;"അതിന്നലെ പിള്ളേരുടെ കൂടെ പന്തുകളിച്ചപ്പോള്‍ കല്ല്‌ തട്ടിയതാ"&lt;br /&gt;&lt;br /&gt;"ഒത്തിരി മുറിഞ്ഞോ?"&lt;br /&gt;&lt;br /&gt;"ഓ.. ഇല്ലെന്നേ.. "&lt;br /&gt;&lt;br /&gt;"ഇപ്പോഴായെപിന്നെ എന്നോട് പഴയ ഇഷ്ടോന്നൂല്ല.. എന്നെ കാണുമ്പോ മുഖം തിരിക്കുന്നതുമൊക്കെ ഞാന്‍ അറിയുന്നുണ്ട് "&lt;br /&gt;&lt;br /&gt;ഓ.. തുടങ്ങി അവള്‍ പരിഭവം! മമ്മി എങ്ങാനും കണ്ടാല്‍... ചുറ്റും നോക്കി ഉറപ്പുവരുത്തിയതിനുശേഷം അവന്‍ മതിലിന്‍റെ അടുത്തേക്ക് കുറച്ചുകൂടി നീങ്ങിനിന്നു.&lt;br /&gt;&lt;br /&gt;"നിനക്കറിയാലോ.. എന്‍റെ മമ്മിക്കു നിന്നേം നിന്‍റെ അമ്മേം കാണുന്നതുതന്നെ&amp;nbsp;ദേഷ്യമാ.. അപ്പോള്‍ പിന്നെ നമ്മുടെ ബന്ധമെങ്ങാനും അറിഞ്ഞാലുള്ള കാര്യമോന്നോര്‍ത്തു നോക്കിക്കേ.."&lt;br /&gt;&lt;br /&gt;"അത് ശരി, അപ്പോള്‍ എന്നോട് കാണിച്ച സ്നേഹമൊക്കെയോ? അന്ന് വീട്ടിലാരുമില്ലാതിരുന്ന ദിവസം എന്നോട് ചേര്‍ന്നിരുന്ന് എന്നെ തലോടിക്കൊണ്ട് പറഞ്ഞതൊക്കെ മറന്നോ? നിന്റെയീ വെള്ളാരംകണ്ണും നടത്തോം ഒന്നും എത്രകണ്ടാലും മതിവരില്ലാന്നും മറ്റും.. വേണ്ട... എല്ലാം എത്ര പെട്ടെന്ന് മറന്നു? "&lt;br /&gt;&lt;br /&gt;അവള്‍ കരച്ചിലിന്‍റെ വക്കിലെത്തി. &lt;br /&gt;&lt;br /&gt;"എന്‍റെ പെണ്ണെ.. അതൊക്കെ ശരിതന്നെയാ... നീ ഒന്നോര്‍ത്തുനോക്ക്, നമ്മുടെ ബന്ധം ശരിയാവുമോ? ഇവിടുത്തെ മമ്മി എന്നെ എന്തുമാത്രം സ്നേഹിക്കുന്നുണ്ടെന്ന് നിനക്കറിയാവുന്നതല്ലേ? പപ്പയെക്കാളും സ്വന്തം മക്കളെക്കാളും സ്നേഹമാ എന്നോട്. "&lt;br /&gt;&lt;br /&gt;"എന്നാലും..."&lt;br /&gt;&lt;br /&gt;"നീ അപ്പുറത്തെങ്ങാനും പോ പെണ്ണെ.. മമ്മി വരാന്‍ നേരമായി. ഇന്ന് ഞങ്ങള്‍ സൂസിയാന്റീടെ വീട്ടില്‍ പോവ്വാ.."&lt;br /&gt;&lt;br /&gt;"ഓ.. അപ്പൊ അതാണ്‌ കാര്യം! ഞാനറിഞ്ഞു എല്ലാം"&lt;br /&gt;&lt;br /&gt;"എന്തറിഞ്ഞു എന്നാ? നീ ചുമ്മാ... "&lt;br /&gt;&lt;br /&gt;"വേണ്ട വേണ്ട ആ കണ്ണിലെ തിളക്കം കണ്ടാല്‍ എനിക്കറിയാം. ഇവിടുത്തെ കൊച്ചുങ്ങള്‍ ഞങ്ങടമ്മച്ചിയോടു പറയുന്നത്കേട്ടു, സൂസിയാന്റീടെ വീട്ടില്‍ വന്നവളെ കുറിച്ചൊക്കെ. വെളുത്ത് ഒത്തിരി മുടിയൊക്കെയുള്ള സുന്ദരിയാന്നും ടോണിക്ക് നല്ല ചേര്‍ച്ചയാന്നുമൊക്കെ!"&lt;br /&gt;&lt;br /&gt;"അവരങ്ങനെ പറഞ്ഞോ?"&lt;br /&gt;&lt;br /&gt;"കണ്ടോ.. ആ മുഖത്തെ സന്തോഷം! എനിക്കെല്ലാം മനസിലായി! "&lt;br /&gt;&lt;br /&gt;"നീ കുറച്ചുകൂടി പ്രാക്ടിക്കല്‍ ആയി ചിന്തിക്കണം. ഇനി ഞാന്‍ ഒള്ളത് പറയാല്ലോ.. എന്‍റെ മമ്മിയും സൂസിയാന്റീം കൂടെ ഞങ്ങള്‍ക്കുണ്ടാവുന്ന കുഞ്ഞുങ്ങളെ കുറിച്ചുവരെ ചര്‍ച്ച ചെയ്തു കഴിഞ്ഞു. ആരോരുമില്ലാതിരുന്ന എന്നെ ഇവിടെ കൊണ്ടുവന്നു വളര്‍ത്തിയതല്ലേ എന്‍റെ മമ്മി? അവരോടു എനിക്ക് നന്ദികേട്‌ കാണിക്കാന്‍ വയ്യ. "&lt;br /&gt;&lt;br /&gt;"ഉം... ശരിയാ... പ്രേമത്തിന് കണ്ണില്ലെന്ന് ആരോ പറഞ്ഞുകേട്ടിട്ടുണ്ട്. ടോണിചേട്ടന്റെ നോട്ടവും കുസൃതിയുമൊക്കെ കണ്ടു ഞാന്‍ എന്‍റെ നില മറന്നതാണ്. അല്ലേലും ചേട്ടനെ ആശിക്കാന്‍ ഞാനാരാ?"&lt;br /&gt;&lt;br /&gt;"നീ കരയല്ലേ മീനൂ.. നിന്നെ എനിക്കിഷ്ടമാണ്. നിന്‍റെ വര്‍ഗത്തില്‍പെട്ട മറ്റാരോടും തോന്നാത്തത്ര ഇഷ്ടം! പക്ഷെ... നീ എന്‍റെ അവസ്ഥയും കൂടി മനസിലാക്കണം"&lt;br /&gt;&lt;br /&gt;"ഉം.. അടുത്ത ജന്മത്തിലെങ്കിലും നിങ്ങളില്‍ ഒരാളായി പിറക്കാന്‍ പ്രാര്‍ത്ഥിക്കാം"&lt;br /&gt;&lt;br /&gt;"അയ്യോ മമ്മി വരുന്നുണ്ട്..! നിന്നെ എങ്ങാനും ഇവിടെ കണ്ടാല്‍ കാലു തല്ലിയൊടിക്കും എന്നാ പറഞ്ഞിരിക്കുന്നെ.. മമ്മിക്കു ദേഷ്യം വന്നാല്‍ കയ്യില്‍ കിട്ടുന്നത് വെച്ചു ഏറിയും. നീ പൊയ്ക്കോ മീനൂ... ഉം... ഞാനല്ലേ പറയുന്നേ.."&lt;br /&gt;&lt;br /&gt;&lt;br /&gt;"ഹോ! ഈ കള്ളിപ്പൂച്ച പിന്നേം വന്നോ? ഇതിനെ ഞാനിന്ന്.."&lt;br /&gt;&lt;br /&gt;"മ്യാവൂ....."&lt;br /&gt;&lt;br /&gt;"കമോണ്‍ ടോണീ.. "&lt;br /&gt;&lt;br /&gt;"ബൌ..ബൌ"&lt;br /&gt;&lt;br /&gt;"ഗെറ്റ് ഇന്‍സൈഡ്"&lt;br /&gt;&lt;br /&gt;മതിലിനു പിന്നില്‍ ചെടികള്‍ക്കിടയില്‍ പതുങ്ങിയിരിക്കുന്ന അവള്‍ക്കു നേരെ പാളിനോക്കിയിട്ട് അവന്‍ അനുസരണയോടെ കാറില്‍ കയറി.&lt;br /&gt;&lt;br /&gt;" ഇച്ചായാ.. ഞാന്‍ സൂസീടെ കൂടെ ക്ലബ്ബിലും പോയിട്ടേ വരൂ കേട്ടോ.. ഫ്രിഡ്ജില്‍ ഇരിക്കുന്ന മിനിഞ്ഞാന്നത്തെ മീന്‍ കറി ഒന്ന് ചൂടാക്കി കഴിക്കണേ.. ചിക്കന്‍ ഫ്രൈ പിള്ളാര്‍ക്കും എടുത്തു കൊടുത്തേക്കണേ.. മറക്കല്ലേ... ബൈ..."&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3797858558415284752-599319666676875697?l=worldofshivakami.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://worldofshivakami.blogspot.com/feeds/599319666676875697/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=3797858558415284752&amp;postID=599319666676875697' title='15 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3797858558415284752/posts/default/599319666676875697'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3797858558415284752/posts/default/599319666676875697'/><link rel='alternate' type='text/html' href='http://worldofshivakami.blogspot.com/2009/10/blog-post_29.html' title='ഒരു പൈങ്കിളികഥ'/><author><name>ശിവകാമി</name><uri>http://www.blogger.com/profile/08512319297392299458</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='22' src='http://3.bp.blogspot.com/_2h76uY3sgxg/SK03MZZaV4I/AAAAAAAAACQ/1cemCB5eGTY/S220/ShowLetter7.jpg'/></author><thr:total>15</thr:total></entry><entry><id>tag:blogger.com,1999:blog-3797858558415284752.post-6476153043539586789</id><published>2009-10-19T14:33:00.005+05:30</published><updated>2011-02-12T01:33:59.290+05:30</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>മകന്‍റെ അച്ഛന്‍, മകളുടെയും..</title><content type='html'>&lt;div dir="ltr" style="text-align: left;" trbidi="on"&gt;തീവണ്ടിയില്‍ ജനലോരത്തുള്ള സീറ്റില്‍ കണ്ണടച്ചിരിക്കുമ്പോള്‍ അയാളുടെ മനസ് പ്രക്ഷുബ്ധമായിരുന്നു. കണ്മുന്നിലൂടെ തരുണിന്റെ വളര്‍ച്ചയുടെ ഓരോ ഘട്ടവും കടന്നുപോയി. ലേബര്‍റൂമില്‍ നിന്നും തന്‍റെ കൈയിലേക്ക്‌ വെക്കപ്പെട്ട തന്‍റെ തന്നെ ജീവന്റെ ഭാഗമായ കുരുന്നിനെ കണ്ടപ്പോള്‍ ലോകം കീഴടക്കിയ സന്തോഷമായിരുന്നു. പിന്നീടുള്ള ഓരോ നാളും അവനുവേണ്ടി സമര്‍പ്പിക്കപ്പെട്ടതുപോലെയായി. ജീവിതരീതിയില്‍തന്നെ മാറ്റമുണ്ടായി. ഒരു അച്ഛന്‍റെ ഗൌരവത്തോടെ ഒരിക്കലും അവനെ സമീപിച്ചിട്ടില്ല. എന്തും പറയാനുള്ള സ്വാതന്ത്യം ഉണ്ടായിരുന്നില്ലേ? അങ്ങനെയായിരുന്നു അയാളുടെ അച്ഛന്‍ അയാളെ വളര്‍ത്തിയിരുന്നത്. എന്നിട്ടും എവിടെയാണ് പിഴച്ചത്? &lt;br /&gt;&lt;br /&gt;&lt;br /&gt;ദൂരെയുള്ള കോളേജില്‍ പ്രവേശനം ശരിയായപ്പോള്‍ മുതല്‍ രേവതിക്ക് ആധിയായിരുന്നു. അപ്പോഴൊക്കെ ഉള്ളിലെ പരിഭ്രമവും അവനെ പിരിഞ്ഞിരിക്കുന്നതിന്റെ വിഷമവും പുറത്തുകാട്ടാതെ അവളെ സമാധാനിപ്പിച്ചു. നമ്മളായിട്ട് അവന്‍റെ ആഗ്രഹങ്ങള്‍ക്ക് തടസ്സം നില്‍ക്കരുത്. എന്നും നമ്മുടെ അവസ്ഥ കണ്ടു പ്രവര്‍ത്തിച്ചിട്ടല്ലെയുള്ളൂ നമ്മുടെ മോന്‍. ഒന്നിനും ശാഠ്യം പിടിച്ചിട്ടുമില്ല. അവനു താല്പര്യമുള്ള കോഴ്സ് അവിടെയുണ്ട്. ഫീസിന്റെ കാര്യത്തിലും ഇളവുണ്ട്. പിന്നെ കുറച്ചു ദൂരെ ആണെന്നത് മാത്രമാണ് പ്രശ്നം. എങ്കിലും ഇവിടുന്നുള്ള മറ്റു കൂട്ടുകാരുമുണ്ട്‌. പോരാത്തതിന് അനുജന്‍ സേതുവും അവിടെ അടുത്താണ്. പിന്നെ ഒന്നും ആലോചിച്ചില്ല. &lt;br /&gt;&lt;br /&gt;ആദ്യത്തെ തവണ അവധിക്കു വന്നപ്പോള്‍ കണ്ണും മുഖവും ചുവന്നിരുന്നത് കണ്ടു അമ്മ കേള്‍ക്കാതെ അടുത്തിരുത്തി ചോദിച്ചപ്പോള്‍ ജലദോഷത്തിന്റെ ചുവപ്പല്ല, ഏതോ ചേട്ടന്മാരുടെ കലാപരിപാടിയുടെ ഭാഗമാണെന്നു അവന്‍ പറഞ്ഞു. അമര്‍ഷവും വ്യസനവും കൊണ്ട് കണ്ണുനിറഞ്ഞുവന്നപ്പോള്‍ അതൊന്നും സാരമില്ലെന്ന് അവന്‍ വളരെ ലാഘവത്തോടെ ചിരിച്ചുതള്ളി. സേതുവിനും അതൊക്കെ സാധാരണമായ കാര്യങ്ങളായിരുന്നു. &lt;br /&gt;&lt;br /&gt;"എന്‍റെ ഏട്ടാ.. ഇതൊന്നും അത്ര കാര്യാക്കണ്ടെന്നേ... കുറച്ചൊക്കെ റാഗിങ്ങ് ഉള്ളത് നല്ലതാണെന്നാ പിള്ളേര് തന്നെ പറയുന്നേ.. കോളേജ് മാനേജ്മെന്റ് അത് ഗുരുതരമാവാതെ നോക്കിക്കൊള്ളും.. ഇവരുടെ സാര്‍ നമ്മുടെ കോളനിയിലാ താമസം.. അങ്ങനെ പ്രശ്നമൊന്നും ഇല്ലാത്ത കോളേജ് തന്നെയാ.."&lt;br /&gt;&lt;br /&gt;അവധിക്കു വീട്ടിലെത്തുന്ന ദിവസങ്ങളില്‍ ഊണുമേശക്കു ചുറ്റുമിരുന്നു വിശേഷങ്ങള്‍ പറഞ്ഞിരുന്ന ശീലം എന്നാണ് നിന്നത്? ആവശ്യങ്ങള്‍ പറയാന്‍ മാത്രം അവന്‍ മുന്നിലെത്താന്‍ തുടങ്ങിയത് താനും ശ്രദ്ധിച്ചിരുന്നു. എങ്കിലും അതൊരു സങ്കടമായി രേവതി പറഞ്ഞപ്പോള്‍ മാതൃസഹജമായ വേവലാതിയായി വ്യാഖ്യാനിച്ചു ആശ്വസിപ്പിക്കാനാണ് തോന്നിയത്. &lt;br /&gt;&lt;br /&gt;"അവന്‍ മുതിര്‍ന്നില്ലേ രേവൂ.. ഇപ്പോഴും നിന്‍റെ മടിയില്‍ കിടന്നു കഥ പറയണം എന്ന് ശഠിക്കാന്‍ പറ്റുമോ? "&lt;br /&gt;&lt;br /&gt;"അതിപ്പോ അവന്‍ പെണ്ണുകെട്ടി കുഞ്ഞിന്‍റെ അച്ഛനായാലും എനിക്ക് കുഞ്ഞു തന്നെയല്ലേ സത്യേട്ടാ?" എല്ലാ അമ്മമാരുടെയും സ്ഥിരം വാചകം. &lt;br /&gt;&lt;br /&gt;"ഏട്ടന് ചായ പറയട്ടെ?" മറുപടി പ്രതീക്ഷിക്കാതെ ഒരു ചായക്കുകൂടി പറഞ്ഞ്, കൈയിലിരുന്ന ഗ്ലാസ്‌ തീവണ്ടിയുടെ കുലുക്കത്തില്‍ തുളുമ്പിപോവാതെ ശ്രദ്ധയോടെ സേതു അയാള്‍ക്ക് നേരെ നീട്ടിക്കൊണ്ട് ചിന്തകള്‍ക്ക് അര്‍ദ്ധവിരാമമിട്ടു.&lt;br /&gt;&lt;br /&gt;"'തന്നോളമായാല്‍ താനെന്നു വിളിക്കണം' എന്നല്ലേ നമ്മുടെ അച്ഛന്‍ പറയാറ്‌? "&lt;br /&gt;&lt;br /&gt;അയാളുടെ മുഖത്തേയ്ക്ക് തന്നെ ഉറ്റുനോക്കിക്കൊണ്ടു സേതു അരികിലിരുന്നു. &lt;br /&gt;&lt;br /&gt;"നീയോര്‍ക്കുന്നോ സേതു, നിനക്ക് ശാരദയോട് സ്നേഹമാണെന്ന് അച്ഛനറിഞ്ഞ രാത്രി? അവളുടെ കണ്ണീരിനു ഒരിക്കലും നീ ഉത്തരവാദി ആവരുതെന്നുമാത്രം പറഞ്ഞു നിന്‍റെ മുറിക്കു പുറത്തിറങ്ങിയ അച്ഛന്‍റെ കണ്ണ് നിറഞ്ഞിരുന്നത് എന്തിനായിരിക്കുമെന്നോര്‍ത്തു ഉറങ്ങാനായില്ല അന്നെനിക്ക് "&lt;br /&gt;&lt;br /&gt;"എന്‍റെ ഏട്ടാ... എനിക്കപ്പോഴേ തോന്നി, അതുമിതും ആലോചിച്ചുകൂട്ടി വെറുതെ വിഷമിക്കുകയാണെന്ന്." &lt;br /&gt;&lt;br /&gt;"എന്നാലും അവന്‍..."&lt;br /&gt;&lt;br /&gt;ഓര്‍ക്കാനാവുന്നില്ല.. അവനങ്ങനെ അപമര്യാദയായി ഒരു പെണ്‍കുട്ടിയോട്... മറ്റുള്ളവരുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണെങ്കില്‍ പോലും... അവന്‍റെ അമ്മയെയോ അനുജത്തിയെയോ ഒരിക്കല്‍പോലും ഓര്‍ക്കാതെ... മനസ് ശാന്തമാവുന്നതെയില്ലല്ലോ..&lt;br /&gt;&lt;br /&gt;"അതിനു കൂടെയുള്ളവര്‍ നിര്‍ബന്ധിച്ചു ചെയ്യിച്ചതല്ലേ ഏട്ടാ.. അവന്‍റെ അവസ്ഥയും കൂടി നമ്മള്‍ ഓര്‍ക്കണ്ടേ? "&lt;br /&gt;&lt;br /&gt;അതവന്‍റെ ന്യായീകരണം! എന്നുവെച്ച്... ഒരു പെണ്‍കുട്ടിയുടെ അനുവാദമില്ലാതെ... ആ കുട്ടിയുടെ ദേഹത്ത്... ഹോ.. അവന്‍... അവനത്‌.. ചെയ്യരുതായിരുന്നു.. പഠനത്തിന്‍റെ ആദ്യനാളുകളില്‍ താനനുഭവിച്ചത് പിറകെ വരുന്നവരും അനുഭവിക്കട്ടെ എന്ന തോന്നലുണ്ടായോ അവന്‌? അവന്‍റെ അനുജത്തിയ്ക്കാണ് ഈ ഗതി വന്നിരുന്നതെങ്കില്‍...? &lt;br /&gt;&lt;br /&gt;കണ്മുന്നില്‍ ഇപ്പോഴും ആ പെണ്‍കുട്ടിയുടെ മുഖമാണ്. പ്രിന്‍സിപ്പാളിന്റെ മുറിക്കു പുറത്തെ കസേരയില്‍ അകത്തു തന്‍റെ മാനത്തിന് വിലയിടുകയാണെന്നറിയാതെ വിളറിയ മുഖം ഒരിക്കലും ഉയര്‍ത്താതെ നിലത്തെന്തോ തിരയുന്നതുപോലെയിരുന്ന ആ പെണ്‍കുട്ടിയുടെ കാലില്‍ വീണു മകനുവേണ്ടി മാപ്പ് പറയാന്‍ തോന്നി. കോളേജിന്റെ മാനം കാക്കേണ്ടത്‌ അധികൃതരുടെയും മക്കളുടെ ഭാവി സുരക്ഷിതമാക്കേണ്ടത് കുറ്റക്കാരായ കുട്ടികളുടെ രക്ഷിതാക്കളുടെയും അത്യാവശ്യമായപ്പോള്‍ അവളുടെ മാനത്തിനു കുറച്ചു പൈസക്കെട്ടിന്റെ വില മാത്രമായി. കേസും കോടതിയും ഇല്ലാതാക്കിയേക്കാവുന്ന മകളുടെ ജീവിതമോര്‍ത്താവും ആ പാവം അച്ഛനും നിശബ്ദനായത്. സഭയുടെതന്നെ മറ്റൊരു കോളേജിലേക്കുള്ള -- നശിച്ച ഓര്‍മ്മകള്‍ നിറഞ്ഞ ഈ ചുറ്റുപാടില്‍ നിന്നൊരു-- മാറ്റം ഒരുപക്ഷെ അനുഗ്രഹമാവാം. എങ്കിലും... അവള്‍ അനുഭവിച്ച മനോവ്യഥകള്‍ക്ക്.... അപമാനത്തിന്... ആര്‍ക്കെങ്കിലും വില പറയാനാവുമോ? &lt;br /&gt;&lt;br /&gt;ഇടയ്ക്കെപ്പോഴോ അവള്‍ ഉയര്‍ത്തിയ മുഖം എന്‍റെ രേഷ്മയുടെതായിരുന്നോ? അവളുടെ അരികില്‍ വ്യഥയോടെ അക്ഷമനായിരുന്ന പിതാവ് താന്‍ തന്നെയല്ലേ? ഈശ്വരാ.. വര്‍ധിച്ച ഹൃദയമിടുപ്പോടെ ചുവരില്‍ചാരി. സേതു വന്നു താങ്ങിയില്ലായിരുന്നെങ്കില്‍ വീണു പോയേനെ.. സേതുവിനോടൊപ്പം പ്രിന്‍സിപ്പാളിന്റെ മുറിയിലേക്ക് കയറുമ്പോള്‍ അവിടെ കേട്ട തര്‍ക്കങ്ങളും വാദഗതികളും അസ്വസ്ഥത കൂട്ടാനേ ഉപകരിച്ചുള്ളൂ.. &lt;br /&gt;&lt;br /&gt;"പിള്ളാര്‍ തമാശ കാണിക്കുമ്പോഴേക്കും ഇത്രേം വല്ല്യ പ്രശ്നമാക്കണ്ട കാര്യം വല്ലതുമുണ്ടോ? അവരാ കൊച്ചിനെ റേപ് ഒന്നും ചെയ്തില്ലല്ലോ.. എങ്ങാണ്ട് കേറി ഒന്ന് പിടിച്ചതിനാ.. എന്നാ ചെയ്യാനാ... ചെറുക്കന്റെ തന്തയായി പ്പോയില്ലേ.. എന്നതാന്നു വെച്ചാല്‍ കൊടുത്ത് ഒതുക്കിയേക്കച്ചോ..."&lt;br /&gt;&lt;br /&gt;പ്ലാന്റര്‍ കുര്യച്ചന്റെ ലാഘവം എന്തോ തനിക്കു കടമെടുക്കാനാവുന്നില്ല... പക്ഷെ തരുണിന്റെ ഭാവി... പിന്നെയും കുറെ കാരണങ്ങള്‍.. ആദ്യമായി അനീതിക്ക് കൂട്ടുനിന്നുവെന്ന തോന്നല്‍.. കൂടെയിരുന്ന എല്ലാവരും വളരെ എളുപ്പം പറഞ്ഞുതീര്‍ക്കുന്നത് അസഹ്യമായപ്പോഴായിരുന്നു മുറിക്കു പുറത്തുവന്നിരുന്നത്. അവിടെ കണ്ട മുഖങ്ങള്‍ നെഞ്ചിലെ ഭാരം ഇരട്ടിയാക്കി. &lt;br /&gt;&lt;br /&gt;ഒടുവില്‍ പേരിനൊരു ശിക്ഷാനടപടി എന്ന നിലയില്‍ തരുണിനെയും കൂട്ടുകാരെയും സസ്പെന്‍ഡ് ചെയ്തപ്പോള്‍ അവനെയും കൊണ്ട് വീട്ടിലേക്കു പോവുമ്പോള്‍ സേതുവും കൂടെ പോന്നത് നന്നായി. ഒന്നുമറിയാതെ അക്ഷമയോടെ കാത്തിരിക്കുന്ന രേവതിയോടും രേഷ്മമോളോടും ഒന്നും പറയാനാവില്ല തനിക്ക്.. സേതു തന്നെയാണ് അതിനു പറ്റിയ ആള്‍.. അല്ലെങ്കിലും അവരൊക്കെ കളിയാക്കുന്നതുപോലെ താനീ നൂറ്റാണ്ടിനു പറ്റിയ ആളല്ല..&lt;br /&gt;&lt;br /&gt;സ്റ്റേഷനില്‍ നിന്നും വീട്ടിലേക്ക്‌ പോവുമ്പോഴും ചിന്തകളാല്‍ ഭരിക്കപ്പെട്ടു സംസാരിക്കാന്‍ തന്നെ മറന്നുപോയിരുന്നു. രേവതിയുടെ ചോദ്യങ്ങള്‍ക്കും മറുപടിയൊന്നും ഉണ്ടായില്ല. വസ്ത്രം പോലും മാറാതെ തെക്കേ തൊടിയിലേക്ക്‌ നടക്കുന്നയാളെ കണ്ടു വീട്ടിലുള്ളവര്‍ അത്ഭുതപ്പെട്ടിരിക്കും...&amp;nbsp;അച്ഛന്‍റെ കുഴിമാടത്തിനരികെ തറയില്‍ ഇരിക്കുമ്പോള്‍ കണ്ണുനീര്‍ കൊണ്ട് പാപം കഴുകി കുംബസാരിക്കുന്നവന്റെ മനസായിരുന്നു.&lt;br /&gt;&lt;br /&gt;അച്ഛാ.. മാപ്പ്.. അച്ഛനെപോലെയാവാന്‍ കഴിയാത്തതിന്...&lt;br /&gt;&lt;br /&gt;"ഏട്ടാ.. എന്തായിത്? ഉള്ളിലേക്ക് വരുന്നില്ലേ.. എല്ലാവരും വല്ലാതെ വിഷമിച്ചിരിക്കുകയാണ്.. ഏട്ടന്‍ ഇങ്ങനെയായാലോ.. ഇതുവരെ മോനോട് ഒരുവാക്ക് സംസാരിച്ചില്ലല്ലോ.. അവനു നല്ല വിഷമമുണ്ട്.. മോളും കരയുന്നതുകണ്ടോ? "&lt;br /&gt;&lt;br /&gt;ആരാണെന്നെ വിളിച്ചത്? നേര്‍ത്ത തിരശ്ശീലയ്ക്കപ്പുറത്തുനിന്നും ആരൊക്കെയോ എന്തൊക്കെയോ പറയുന്നു... ഒന്നും വ്യക്തമാവുന്നില്ല.. എവിടെ എന്‍റെ രേഷ്മമോള്‍?&amp;nbsp; അയ്യോ... മോളിവിടെ നില്‍ക്കുകയാണോ?&amp;nbsp; വേണ്ട വേണ്ട... ബാ.. ഉള്ളില്‍ പോവാം.. മുറിയില്‍ കയറി വാതിലടക്ക്...! പുറത്തിറങ്ങല്ലേ... രേവൂ...നീയും വാ... വേഗം!&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3797858558415284752-6476153043539586789?l=worldofshivakami.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://worldofshivakami.blogspot.com/feeds/6476153043539586789/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=3797858558415284752&amp;postID=6476153043539586789' title='5 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3797858558415284752/posts/default/6476153043539586789'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3797858558415284752/posts/default/6476153043539586789'/><link rel='alternate' type='text/html' href='http://worldofshivakami.blogspot.com/2009/10/blog-post_19.html' title='മകന്‍റെ അച്ഛന്‍, മകളുടെയും..'/><author><name>ശിവകാമി</name><uri>http://www.blogger.com/profile/08512319297392299458</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='22' src='http://3.bp.blogspot.com/_2h76uY3sgxg/SK03MZZaV4I/AAAAAAAAACQ/1cemCB5eGTY/S220/ShowLetter7.jpg'/></author><thr:total>5</thr:total></entry><entry><id>tag:blogger.com,1999:blog-3797858558415284752.post-3787033967832856757</id><published>2009-10-06T14:44:00.005+05:30</published><updated>2011-02-12T01:34:42.302+05:30</updated><category scheme='http://www.blogger.com/atom/ns#' term='അനുഭവം'/><title type='text'>അപ്രത്തമ്മ</title><content type='html'>&lt;div dir="ltr" style="text-align: left;" trbidi="on"&gt;അപ്രത്തമ്മയുടെ യഥാര്‍ത്ഥപേര് യശോദയമ്മ എന്നായിരുന്നു എന്ന് ഞാന്‍ അറിഞ്ഞത് വര്‍ഷങ്ങളേറെ കഴിഞ്ഞാണ്. ഈയുള്ളവള്‍ ജനിക്കുന്നതിനൊക്കെ വളരെമുന്‍പ് അച്ഛനും അമ്മയും എന്‍റെ മൂത്തചേച്ചിയും മാത്രമുണ്ടായിരുന്ന കാലത്ത് അവര്‍ താമസിച്ചിരുന്ന വാടകവീടിനു എതിരെയുള്ള വീട്ടിലെ ഗൃഹനാഥയായിരുന്നു യശോദയമ്മ. അച്ഛനുമമ്മയും ജോലിക്ക് പോകുമ്പോള്‍ കൈക്കുഞ്ഞായിരുന്ന ചേച്ചിയെ അവരുടെ അടുത്തായിരുന്നുവത്രേ നിര്‍ത്തിയിരുന്നത്. അങ്ങനെയാണ് അവര്‍ "അപ്രത്തമ്മ" ആയത്‌. വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ ഞങ്ങളുടെ കുടുംബം അവിടുന്ന് കുറച്ചകലെയായി ഒരു വീട് വാങ്ങി താമസം മാറി. അവിടെ വെച്ചായിരുന്നു ഞാനും മറ്റു സഹോദരങ്ങളും ജനിച്ചത്‌.&lt;br /&gt;&lt;br /&gt;താമസം മാറിയെങ്കിലും ചേച്ചി സമയം കിട്ടുമ്പോഴൊക്കെ അപ്രത്തമ്മയെ പോയി കണ്ടിരുന്നു. മിക്കവാറും കൂടെപോവുന്നത് ഞാനായിരിക്കും. എന്‍റെ ഓര്‍മ്മയില്‍ അപ്രത്തമ്മ എന്നും ഉമ്മറത്തെ വട്ടകസേരയില്‍ പതിഞ്ഞിരുന്നിരുന്ന വെളുത്തു തടിച്ച ഒരു സുന്ദരരൂപമാണ്. കരിമഷി കൊണ്ട് കറുപ്പിച്ച സുന്ദരമായ കണ്ണുകളും പ്രായം കൊണ്ട് കുറേശ്ശെ തൂങ്ങി തുടങ്ങിയതെങ്കിലും ഉരുണ്ടുതുടുത്ത കവിളുകളും കാരുണ്യവും വാത്സല്യവും തുളുമ്പുന്ന നോട്ടവും ചിരിയുമൊക്കെയുള്ള ആ വട്ടമുഖത്ത് നിന്നും കണ്ണെടുക്കാന്‍ തോന്നിയിരുന്നില്ല.&lt;br /&gt;&lt;br /&gt;"ഓ.. ഇന്‍റെ കുട്ടീംണ്ടോ? എത്രെലെക്കാ നീയിപ്പോ? നന്നായി പഠിക്കണംട്ടോ.. "&lt;br /&gt;&lt;br /&gt;പിന്നെ സല്‍ക്കാരമാണ്. ശര്‍ക്കര ഇട്ടുണ്ടാക്കുന്ന 'വെല്ലക്കാപ്പി' അപ്രത്തമ്മേടെ പ്രത്യേകതയായിരുന്നു. എന്തെങ്കിലുമൊക്കെ പലഹാരങ്ങളുമായി അടുക്കളയില്‍നിന്നും പതിയെ പതിയെ നീണ്ട ഇടനാഴിയിലൂടെ നടന്നുവന്ന് എന്നെ അരികിലേക്ക് പിടിച്ചടുപ്പിച്ച്‌ കൈയില്‍ പലഹാരം വെച്ചുതരുമായിരുന്നു. ചേച്ചിയോട് അപ്രത്തമ്മയ്ക്കുള്ള വാത്സല്യം അളവില്ലാത്തതായിരുന്നു.&lt;br /&gt;&lt;br /&gt;"നെനക്കറിയ്യോ.. ഇദെന്ടെ കുട്ട്യാ... ഞാനാ ഇവളെ വളര്‍ത്യേത്.. എപ്പളും ഇന്‍റെ കൂടേന്നെ ഇരിക്കുള്ളൂ... അപ്പൊ നീയൊന്നും ജെനിച്ചിട്ടുംകൂടി ഇല്ല്യാ... "&lt;br /&gt;&lt;br /&gt;പലതവണ കേട്ടതെങ്കിലും പഴയകഥകള്‍ അപ്രത്തമ്മയുടെ ശബ്ദത്തില്‍ ആ മുഖത്ത്‌ നോക്കിയിരുന്നു കേള്‍ക്കാന്‍ ഞാനിഷ്ടപ്പെട്ടു. ഭൂതകാലസ്മരണകള്‍ തിങ്ങി ആ ശബ്ദം നേര്‍ത്ത് ഇല്ലാതാവുമ്പോഴേക്കും അപ്രത്തമ്മേടെ കണ്ണുകളോട് സഖ്യം പ്രഖ്യാപിച്ചുകൊണ്ട് ചേച്ചിയുടെ കണ്ണുകളും നനഞ്ഞിരിക്കും.&lt;br /&gt;&lt;br /&gt;"ശ്ശൊ.. ന്റെ കുട്ടിക്ക് ഒരു വെല്ലപ്പൊട്ടെങ്കിലും കൊടുക്കട്ടെ.."&lt;br /&gt;പലഹാരം ഒന്നുമില്ലാത്ത ദിവസങ്ങളില്‍ അപ്രത്തമ്മ വായില്‍ വെച്ചുതരുന്ന ശര്‍ക്കരകഷ്ണത്തിന് പ്രതിഫലം ആഗ്രഹിക്കാത്ത വാത്സല്യത്തിന്റെ മധുരമായിരുന്നു.&lt;br /&gt;&lt;br /&gt;പിന്നീട് കാണുമ്പോള്‍ അപ്രത്തമ്മ അവശയായിരുന്നു. കാലം സമ്മാനിച്ച ചുളിവുകളും ക്ഷീണവും നിറഞ്ഞ മുഖത്തേക്കു നോക്കി ആ കൈയില്‍ പതുക്കെ പിടിച്ചുകൊണ്ടു ചോദിച്ചു, "അപ്രത്തമ്മക്ക് എന്നെ മനസിലായോ?"&lt;br /&gt;&lt;br /&gt;മുഖത്ത് നിറഞ്ഞ ചിരി ദൃശ്യമായി. "ന്തേ അങ്ങനെ ചോദിച്ചേ? ന്നെ അപ്രത്തമ്മേന്നു വിളിക്കാന്‍ നിങ്ങളല്ലാതെ വേരെയാരാ ള്ളത്? "&lt;br /&gt;&lt;br /&gt;കിടക്കയില്‍നിന്നും പതിയെ എഴുനേറ്റുചെന്ന് അടുക്കളയില്‍നിന്നും വെല്ലകഷണം എടുത്തുതന്നിരുന്നെങ്കില്‍ എന്നു വെറുതെ ആശിച്ചുനില്‍ക്കുമ്പോള്‍ ഞങ്ങള്‍ക്ക് വല്ലതും കൊടുക്കാന്‍ മകളോട് ആവശ്യപ്പെടുന്നത് കേട്ടു.&lt;br /&gt;&lt;br /&gt;പിന്നീടെന്നോ എന്നെത്തേടിയെത്തിയ നാട്ടുവിശേഷങ്ങളില്‍ അപ്രത്തമ്മയുടെ വിയോഗവും ഉണ്ടായിരുന്നെങ്കിലും ആ പഴയ വീടിന്റെ ഉമ്മറത്തെ വട്ടക്കസേരയില്‍ നിറസാന്നിദ്ധ്യമായി ആ വാത്സല്യത്തിന്റെ വെല്ലപ്പൊട്ട് ഇന്നും ഉണ്ടെന്നു വിശ്വസിക്കാനാണ് എനിക്കിഷ്ടം.&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3797858558415284752-3787033967832856757?l=worldofshivakami.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://worldofshivakami.blogspot.com/feeds/3787033967832856757/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=3797858558415284752&amp;postID=3787033967832856757' title='7 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3797858558415284752/posts/default/3787033967832856757'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3797858558415284752/posts/default/3787033967832856757'/><link rel='alternate' type='text/html' href='http://worldofshivakami.blogspot.com/2009/10/blog-post.html' title='അപ്രത്തമ്മ'/><author><name>ശിവകാമി</name><uri>http://www.blogger.com/profile/08512319297392299458</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='22' src='http://3.bp.blogspot.com/_2h76uY3sgxg/SK03MZZaV4I/AAAAAAAAACQ/1cemCB5eGTY/S220/ShowLetter7.jpg'/></author><thr:total>7</thr:total></entry><entry><id>tag:blogger.com,1999:blog-3797858558415284752.post-4113387171225588959</id><published>2009-08-31T18:51:00.001+05:30</published><updated>2011-02-12T01:35:30.386+05:30</updated><category scheme='http://www.blogger.com/atom/ns#' term='കുറിപ്പ്'/><title type='text'>ഓണാശംസകളോടെ...</title><content type='html'>&lt;div dir="ltr" style="text-align: left;" trbidi="on"&gt;കഴിഞ്ഞ ദിവസം 'വനിത'യില്‍ പ്രശസ്തനടന്‍ അനൂപ്‌ മേനോന്‍ എഴുതിയ അനുഭവം എന്ന പംക്തി വായിക്കാനിടയായി. അകാലത്തില്‍ പൊലിഞ്ഞുപോയ കാന്‍സര്‍രോഗിയായ സുഹൃത്തിനെ കുറിച്ചായിരുന്നു അത്. അതിന്‍റെ അവസാന പാരഗ്രാഫ് ഞാന്‍ പലതവണ വായിച്ചു.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;em&gt;"അവളെനിക്ക് പറഞ്ഞു തന്നു - ജീവിതത്തില്‍ ഒരു മത്സരത്തിനോ ഓട്ടപ്പാച്ചിലിനോ അര്‍ത്ഥമില്ല.. യഥാര്‍ത്ഥത്തില്‍ എന്താണ് ജീവിതം? ദൂരം നിശ്ചയമില്ലാത്ത ഒരു നടത്തം. മ്യൂസിയം റൌണ്ടില്‍ വലം വെക്കും പോലെ, കലണ്ടറിലെ ആ അവസാന ദിവസത്തേക്ക്, ആ നടത്തം ഏറ്റവും ഭംഗിയാക്കുക. നടക്കുമ്പോള്‍ നമ്മോടൊപ്പം ഉള്ളവരോട് ഏറ്റവും നല്ലവരാവാന്‍ ശ്രമിക്കുക. അവരെ സ്നേഹിക്കുക.. ചുറ്റുമുള്ള മരങ്ങളെയും മരച്ചില്ലകളെയും ചില്ലകള്‍ക്കപ്പുറത്തെ ആകാശക്കീറിനെയും കണ്ടുകൊണ്ട്‌... മെല്ലെ നടക്കുക. ഓരോ നിമിഷവും നിറഞ്ഞു ജീവിക്കുക......"&lt;/em&gt;&lt;br /&gt;&lt;em&gt;&lt;/em&gt;&lt;br /&gt;&lt;br /&gt;തമിഴ്നാട്ടിലെ മിക്ക വീടുകളിലും ഒരു കൊച്ചു കലണ്ടര്‍ ഞാന്‍ കണ്ടിട്ടുണ്ട്. ഒരു ദിവസത്തിന്‍റെ വര്‍ഷവും മാസവും തീയതിയും നാള്‍ഫലവും രാശിഫലവുമൊക്കെ അതില്‍ കുറിച്ചിരിക്കും. രാവിലെ എഴുന്നേറ്റയുടനെ കഴിഞ്ഞദിവസത്തിന്‍റെ താള്‍ കീറിക്കളഞ്ഞ് പ്രാര്‍ത്ഥനയോടെ ദിവസം ആരംഭിക്കുന്നത് ശരിക്കും പ്രതീകാത്മകമാണെന്ന് തോന്നിയിരുന്നു. ചവറ്റുകുട്ടയില്‍ ചുരുണ്ടുവീഴുന്ന ആ വെറും കടലാസിന്‍റെ വിലയെ ഉള്ളൂ നമ്മുടെ ഇന്നലെകള്‍ക്ക്. അത് പഴയതുപോലെത്തന്നെ ഘടിപ്പിക്കാന്‍ കഴിയില്ല എന്നതുപോലെ കഴിഞ്ഞുപോയ നാളുകളിലെ ഒരു നിമിഷത്തിന്റെ ഒരംശം പോലും നമുക്ക് പിടിച്ചുവെക്കാനാവുന്നില്ലല്ലോ.. തിരിഞ്ഞുനോക്കുമ്പോള്‍, മറ്റുള്ളവരുടെ കുറ്റവും കുറവും കണ്ടുപിടിക്കാന്‍ നമ്മളെടുത്ത ഓരോ നിമിഷവും ഓരോ നഷ്ടമാണ്.&lt;br /&gt;&lt;br /&gt;ആ പംക്തിയില്‍ മറ്റൊന്ന്കൂടി എന്നെ ചിന്തിപ്പിച്ചു. നമ്മില്‍ പലരും ഒന്നിനെയും അതിന്‍റെ യഥാര്‍ത്ഥനിറത്തില്‍ കാണാന്‍ ശ്രമിക്കാറില്ല എന്നത്.&lt;br /&gt;&lt;br /&gt;&lt;em&gt;"....പാതി കാണുന്നു.. പാതി കേള്‍ക്കുന്നു.. കണ്ണുതുറന്ന് ഒന്നിന്റേയും യഥാര്‍ത്ഥ സൌന്ദര്യത്തിലേക്ക് നോക്കുന്നില്ല.. ജീവിതം നഷ്ടപ്പെടാന്‍ തുടങ്ങുന്നുവെന്ന് തിരിച്ചറിഞ്ഞിട്ടു നോക്കുമ്പോഴേ ഒരുപക്ഷെ നമുക്ക് അങ്ങനെ കാണാന്‍ കഴിയൂ.."&lt;/em&gt;&lt;br /&gt;&lt;br /&gt;&lt;em&gt;&lt;/em&gt;&lt;br /&gt;എനിക്ക് തോന്നിയത് നമുക്കൊന്നിന്റെയും സൌന്ദര്യമോ നിറമോ ആസ്വദിക്കാനുള്ള സമയം കിട്ടാറില്ല എന്നതാണ്.. ഇന്നലെകളുടെ നഷ്ടത്തില്‍ വേദനിച്ചോ നാളെയുടെ അനിശ്ചിതത്വത്തില്‍ വ്യകുലപ്പെട്ടോ ഇന്നിന്റെ സൌന്ദര്യം ആസ്വദിക്കാനുള്ള കഴിവ് നാം തന്നെ നശിപ്പിക്കുന്നു, അഥവാ നാമറിയാതെ തന്നെ നമ്മില്‍നിന്നും അത് നഷ്ടമായിപ്പോവുന്നു. &lt;br /&gt;&lt;br /&gt;ഒരിക്കല്‍ ഒരു സുഹൃത്ത് പറഞ്ഞാണ് അറിഞ്ഞത്, നമ്മള്‍ തുമ്മുമ്പോള്‍ ആ ഒരു നിമിഷത്തേക്ക് നമ്മുടെ ശ്വസനപ്രക്രിയ നിലയ്ക്കുകയാണെന്ന്. അതിനാലാണത്രേ തുമ്മിക്കഴിയുമ്പോള്‍ ദൈവത്തെ സ്തുതിക്കുന്നത്. ജീവിതം വീണ്ടും തിരിച്ചുതന്നതിന്...! ശാസ്ത്രീയമായി അതില്‍ എന്തുമാത്രം വാസ്തവം ഉണ്ടെന്നറിയില്ലെങ്കിലും ആ വസ്തുത അര്‍ത്ഥവത്തായിത്തന്നെ തോന്നി. ശരിയാണ്.. ഈ മനോഹരതീരത്ത്‌ കിട്ടിയ ജന്മത്തിന് നാമെല്ലാം കടപ്പെട്ടിരിക്കുന്നു.. ദൈവത്തോടും... മാതാപിതാക്കളോടും... സ്നേഹവും കരുതലും സഹാനുഭൂതിയും കൊടുത്തു കടം വീടാന്‍ ശ്രമിച്ചാലും മരണം വരെ നാമെല്ലാം ഈ ഭൂമിയില്‍ കടപ്പെട്ടവരായിരിക്കുന്നു..&lt;br /&gt;ജീവിതം ഒരു തീവണ്ടിയാത്രപോലെ... ഒരുമിച്ചു സഞ്ചരിക്കുമ്പോള്‍ തീവണ്ടിയുടെ കുലുക്കത്തില്‍ അടുത്തിരിക്കുന്നയാളെ വേദനിപ്പിക്കാതിരിക്കാന്‍ ശ്രമിക്കാം... അറിയാതെ വേദനിപ്പിക്കേണ്ടിവന്നാല്‍ മനസറിഞ്ഞ് ക്ഷമ പറയാം.. നിലകിട്ടാതെ വീഴാന്‍ തുടങ്ങുന്നയാള്‍ക്ക് ഒരുകൈ താങ്ങാവാം... ചിലപ്പോള്‍ യാത്ര പറഞ്ഞും മറ്റുചിലപ്പോള്‍ പറയാതെയും ഇറങ്ങിപോവുന്ന സഹയാത്രികര്‍ക്ക് നല്ലതുവരട്ടെയെന്നു ആശംസിക്കാം...&lt;br /&gt;&lt;br /&gt;ഒരു കൊച്ചുജന്മം കൊണ്ട് ഇത്രയൊക്കെയല്ലേ കഴിയൂ?&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3797858558415284752-4113387171225588959?l=worldofshivakami.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://worldofshivakami.blogspot.com/feeds/4113387171225588959/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=3797858558415284752&amp;postID=4113387171225588959' title='6 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3797858558415284752/posts/default/4113387171225588959'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3797858558415284752/posts/default/4113387171225588959'/><link rel='alternate' type='text/html' href='http://worldofshivakami.blogspot.com/2009/08/blog-post_31.html' title='ഓണാശംസകളോടെ...'/><author><name>ശിവകാമി</name><uri>http://www.blogger.com/profile/08512319297392299458</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='22' src='http://3.bp.blogspot.com/_2h76uY3sgxg/SK03MZZaV4I/AAAAAAAAACQ/1cemCB5eGTY/S220/ShowLetter7.jpg'/></author><thr:total>6</thr:total></entry><entry><id>tag:blogger.com,1999:blog-3797858558415284752.post-2781423138863694184</id><published>2009-08-24T11:22:00.001+05:30</published><updated>2011-02-12T01:36:11.018+05:30</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>യക്ഷികള്‍ പിറക്കുന്നത്‌</title><content type='html'>&lt;div dir="ltr" style="text-align: left;" trbidi="on"&gt;കാലില്‍ എന്തോ നനുത്ത സ്പര്‍ശം അനുഭവപ്പെട്ട് അവള്‍ ഞെട്ടി ഉണര്‍ന്നു ചുറ്റിലും നോക്കി.. കാല്‍ക്കീഴില്‍നിന്നും പെരുച്ചാഴിയെ പോലെ എന്തോ ഒന്ന് അതിവേഗത്തില്‍ ഓടി കുറ്റിക്കാട്ടില്‍ ഒളിച്ചു.. താനെങ്ങനെ ഈ കാട്ടിലെത്തി..? ഇത് പുലര്‍ച്ചയോ സന്ധ്യയോ? ശരീരമാകെ വല്ലാത്ത നീറ്റല്‍.. ചുറ്റിലും നോക്കി സ്ഥലകാലബോധം വന്നപ്പോള്‍ ഒരു നടുക്കത്തോടെ അവിടെനിന്നും ചാടിയെഴുന്നെല്‍ക്കാന്‍ ശ്രമിച്ചു. കൈകാലുകള്‍ക്കൊക്കെ വല്ലാത്ത ഭാരം... പതിയെ എഴുനേറ്റിരുന്നപ്പോള്‍ ചുമലിലെ തുണി താഴേക്ക്‌ ഊര്‍ന്നുവീണു. അവളുടെ നഗ്നത മറയ്ക്കാനെന്നോണം ഇരുട്ടിന്‍റെ പുതപ്പു വിരിച്ചുകൊണ്ട് സൂര്യദേവന്‍ ചക്രവാളത്തില്‍ മറഞ്ഞു.&lt;br /&gt;&lt;br /&gt;&lt;div align="center"&gt;&lt;/div&gt;&lt;div align="center"&gt;******************&lt;/div&gt;&lt;div align="center"&gt;&lt;/div&gt;&lt;br /&gt;ചുറ്റുമുള്ള ബഹളത്തില്‍ ശ്രദ്ധിക്കാനാവാതെ പുറത്തേക്കു നോക്കിയിരിക്കുകയായിരുന്ന റീത്തയുടെ കൈയില്‍ കൈത്തലമമര്‍ത്തിക്കൊണ്ട് ജോബി അവളോട്‌ കുറച്ചുകൂടെ ചേര്‍ന്നിരുന്നു. യാത്രയിലുടനീളം അയാള്‍ മാത്രം അവളോട്‌ സംസാരിച്ചുകൊണ്ടിരുന്നു. സീരിയല്‍രംഗത്തെ അനന്തസാധ്യതകളെ കുറിച്ച്.. അവളുടെ ശോഭനമായ ഭാവിയെ കുറിച്ച്... അതുവഴി അയാള്‍ക്കും അവളുടെ വീട്ടുകാര്‍ക്കും കൈവരാന്‍ പോവുന്ന സൌഭാഗ്യങ്ങളെ കുറിച്ച്.. എല്ലാം അപ്പച്ചന്റെ മുന്നിലും അല്ലാതെയും പലതവണ കേട്ടതാണെങ്കിലും അവള്‍ ആദ്യമായി പഠിക്കുന്ന കൊച്ചുകുട്ടിയെപോലെ കേട്ടിരുന്നു. ഇടയ്ക്കു പരിഭ്രമത്തിന്റെ വിത്തുകള്‍ അവളുടെയുള്ളില്‍ പാകിക്കൊണ്ട് കൂടെയുള്ളവരുടെ കണ്ണുകള്‍ അവളില്‍ പരതിനടന്നപ്പോള്‍ വസ്ത്രങ്ങള്‍ നേരെയാക്കിക്കൊണ്ട് തെല്ലുജാള്യതയോടെ പുറത്തേക്കു നോക്കി.&lt;br /&gt;&lt;br /&gt;"ആ വെളുത്ത ജൂബായിട്ട വയസനില്ലേ, അയാളാ നിര്‍മാതാവ്. മലയാളം അറിയത്തില്ല.. എന്തായാലും നിന്നെ നന്നായി ബോധിച്ചൂന്നാ പറയണേ.. അങ്ങേരു പറഞ്ഞത് മൊത്തം മനസിലായില്ലേലും നിനക്ക് ഭയങ്കര കഴിവാന്നും ഭംഗിയാന്നുമൊക്കെയാ പറഞ്ഞെ.. സത്യം പറയാലോ റീത്താമ്മേ.. എനിക്കങ്ങു ഒത്തിരി സന്തോഷമായി കേട്ടോ.."&lt;br /&gt;&lt;br /&gt;ശമ്പളം കിട്ടുന്ന രാത്രിയില്‍ അപ്പച്ചന്‍ വരുമ്പോഴുള്ള മണമോ അമ്മച്ചി ക്രിസ്മസിന് വീട്ടിലുണ്ടാക്കുന്ന വീഞ്ഞിന്റേതോ അല്ലാതെ കുറേകൂടി രൂക്ഷമായ ഒന്ന് അയാള്‍ അരികിലേക്ക് നീങ്ങിയിരിക്കുമ്പോഴെല്ലാം അവള്‍ക്കനുഭവപ്പെട്ടു. കൂടെ പോരാനൊരുങ്ങിയ അപ്പച്ചനെ തടഞ്ഞുകൊണ്ട്‌ സ്വയം രക്ഷകര്‍ത്താവായതു തന്റെയരുകില്‍ കുഴഞ്ഞവാക്കുകളും ചുവന്ന കണ്ണുകളുമായി ചാരിയിരുന്നുറങ്ങുന്നയാള്‍ തന്നെയായിരുന്നോ? അന്നും ഇന്നും ഒറ്റത്തടിപ്പാലം മുറിച്ചുകടക്കുമ്പോള്‍ തിരിഞ്ഞുനിന്നു കൈപിടിക്കാറുള്ള, സ്കൂളിലും വീട്ടിലും കൂട്ടുകാരുടെയിടയില്‍ പോലും തനിക്കുവേണ്ടി വാദിക്കാറുള്ള അതേയാള്‍ തന്നെയാണോ ഇത് എന്നവള്‍ സംശയിച്ചു.&lt;br /&gt;&lt;br /&gt;&lt;br /&gt;അപ്പച്ചന്റെ മുഖം മനസ്സില്‍ വന്നപ്പോള്‍ അവളുടെ തൊണ്ടയില്‍ എന്തോ കുരുങ്ങിനിന്നു. "ജോബിമോന്‍ പറയുന്നതിലും കാര്യമൊണ്ടെടീ ദീനാമ്മേ.. കമ്പനിയില്‍ ഇപ്പം തോന്നിയ പോലാ.. പിരിച്ചുവിടാന്‍ എന്തേലും കാരണം കാണാന്‍ കാത്തിരിക്കുവാ സാറമ്മാര്.. ഏതാണ്ട് മാന്ദ്യമെന്നോ എങ്ങാണ്ടോ പൈസാ ഇല്ലെന്നോ ഒക്കെയാ പറയുന്നേ.."&lt;br /&gt;&lt;br /&gt;"എന്നാലും പടം പിടിക്കുന്ന സ്ഥലം കാണാനും നടിയെ കൊണ്ടുപോണോ ജോബിച്ചാ..?"&lt;br /&gt;&lt;br /&gt;"ഒന്ന് മിണ്ടാതിരി ദീനാമ്മേ.. മറ്റാരുമല്ലല്ലോ കൂടെ.. ഇവക്കടെ മാമോദീസാടെ അന്ന് തോമാച്ചന്‍ പറഞ്ഞതോര്‍ക്കുന്നോ.. ഈ പൊന്നുംകുടത്തിനെ ഞങ്ങടെ ജോബിമോന് വേണ്ടി തന്നേക്കണേ...ന്ന്! "&lt;br /&gt;&lt;br /&gt;&lt;br /&gt;"ഹൊറര്‍ സീരിയലാ.. അതിലെ മെയിന്‍ കഥാപാത്രമാ റീത്താമ്മക്ക്! ഡയറക്ടര്‍ സാര്‍ പറഞ്ഞതെന്നതാന്നറിയാവോ, നിനക്കേതാണ്ട് സര്‍പ്പസൌന്ദര്യമാണെന്ന്! നാഗയക്ഷിയോ അങ്ങനേതാണ്ടാ... ആ.. ഇതൊക്കെ ആര്‍ക്കറിയാം! എന്തായാലും ഇപ്പൊ കരച്ചില്‍ സീരിയല്‍ ഒന്നും ആര്‍ക്കും വേണ്ടെന്നേ.. ഇങ്ങനത്തെയാ വിജയിക്കുന്നത്.."&lt;br /&gt;&lt;br /&gt;ജോബിയുടെ അറിവിന്‌ മുന്നില്‍ മിഴിച്ചിരിക്കുന്ന മാതാപിതാക്കളുടെ അടുത്തുനിന്നും എഴുനേറ്റു അകത്തെമുറിയിലെ ജനലഴിയില്‍ തൂക്കിയിട്ടിരിക്കുന്ന കുഞ്ഞുകണ്ണാടിയില്‍ സ്വന്തം മുഖത്തെ സര്‍പ്പസൌന്ദര്യം തിരഞ്ഞുകൊണ്ട്‌ അവള്‍ നിന്നു. ഒപ്പം അപ്പുറത്തെ പൈലിച്ചേട്ടന്റെ വീട്ടിലെ ടെലിവിഷനില്‍ സന്ധ്യക്ക്‌ തെളിയുന്ന സുന്ദരികളുടെ സ്ഥാനത്ത് തന്നെത്തന്നെ സങ്കല്‍പ്പിച്ചും സ്വയം മറന്നു നിന്നപ്പോഴായിരുന്നു ജോബി യാത്ര പറയാനായി വിളിച്ചത്.&lt;br /&gt;&lt;br /&gt;&lt;br /&gt;കറുത്ത ചില്ലിട്ട് മറച്ച ശീതികരിച്ച വലിയ വാഹനം കുലുങ്ങിക്കൊണ്ട് ചെമ്മണ്‍പാതയിലേക്ക് കയറി. വിജനമായ വഴികള്‍ കണ്ട്, തോളിലേക്ക് ചാഞ്ഞുറങ്ങുന്ന ജോബിയെ തട്ടിവിളിച്ചു. അവളുടെ സംശയത്തിന്‍റെ മുനയൊടിക്കാനായി അയാള്‍ എന്തൊക്കെയോ ന്യായങ്ങള്‍ നിരത്തി.&lt;br /&gt;"ബോറടിക്കുന്നുണ്ടോ? ഇനി കുറച്ചുകൂടി പോയാല്‍ മതി. പേടിക്ക്യോന്നും വേണ്ട കേട്ടോ.. ഞാനില്ലേ കൂടെ? "&lt;br /&gt;&lt;br /&gt;അയാള്‍ കൊടുത്ത ശീതളപാനീയം കുറേശ്ശെ നുകര്‍ന്നുകൊണ്ട് മടിയിലെ കറുത്തബാഗില്‍ എന്നും കരുതാറുള്ള മാതാവിന്‍റെ പടത്തില്‍ മുറുകെ പിടിച്ച് അവള്‍ കണ്ണടച്ചിരുന്നു.&lt;br /&gt;&lt;br /&gt;&lt;div align="center"&gt;************************&lt;/div&gt;&lt;div align="left"&gt;ഇതേതാണ് നാട്? അതോ കാടോ? ചീവീടിന്റെയും ഏതൊക്കെയോ ജീവികളുടെയും ശബ്ദം മാത്രം കേള്‍ക്കാം. ചുറ്റും പരതിയപ്പോള്‍ കുറച്ചകലെയായി കിടന്നിരുന്ന അവളുടെ കീറിയ വസ്ത്രങ്ങളും ബാഗും നിലാവെളിച്ചത്തില്‍ അവള്‍ കണ്ടു. എന്തോ കടിച്ചുകീറിയതുപോലെ വലിയദ്വാരം വീണ ബാഗില്‍നിന്നും മാതാവിന്‍റെ ചിത്രം എവിടെയോ നഷ്ടമായിരുന്നു. &lt;/div&gt;&lt;div align="left"&gt;&lt;/div&gt;&lt;br /&gt;&lt;div align="left"&gt;പലവിധ ചിന്തകളും കണ്ണീരുമായി എത്രനേരം അങ്ങനെയിരുന്നുവെന്നറിയില്ല. വസ്ത്രത്തിലെ കീറിയ ഭാഗങ്ങള്‍ മറയ്ക്കാന്‍ ഷാള്‍ പുതച്ചുകൊണ്ട് പതിയെ എഴുനേറ്റു.. നിവര്‍ന്നുനില്‍ക്കാനോ ഒരടി മുന്നോട്ടുനടക്കാനോ അനുവദിക്കാതെ കാല്‍മുട്ടുകള്‍ പിണങ്ങിനിന്നു. ഏന്തിവലിഞ്ഞും മുട്ടിലിഴഞ്ഞും കുറെ ദൂരം പിന്നിട്ടപ്പോള്‍ കുറച്ചകലെ ഏതോ വാഹനത്തിന്റെ ശബ്ദം കേട്ട് അടുത്തുള്ള ചെടിയില്‍ പിടിച്ചുകൊണ്ട്‌ വീണ്ടും എഴുനേല്ക്കാനൊരു ശ്രമം നടത്തി. ഇത്തവണ ഒരുവിധം നിവര്‍ന്നുനിന്നു. കാലുകള്‍ പതിയെ നീക്കി കുറേകൂടി മുന്നോട്ടു നടന്നപ്പോള്‍ പൊതുവഴി എന്ന് തോന്നിക്കുന്ന ചെമ്മണ്‍പാതയിലെത്തി. ദൂരെ വളവുതിരിഞ്ഞ് അടുത്തേക്ക് വരുന്ന വാഹനത്തിന്‍റെ വെളിച്ചം അവളുടെയുള്ളില്‍ പ്രതീക്ഷയുടെ കിരണങ്ങളായി. ഒരുവിധം നിലയുറപ്പിച്ച് ഇരുകൈകളും ഉയര്‍ത്തി ഉറക്കെ വിളിച്ചു. അടുത്തേക്ക് വന്നുകൊണ്ടിരുന്ന വാഹനം നിന്നപ്പോള്‍ ആശ്വാസത്തോടെ മാതാവിനെ സ്തുതിച്ച് മുന്നോട്ടാഞ്ഞ അവള്‍ വലിയ അലര്‍ച്ചകേട്ട് ഞെട്ടിപ്പോയി. &lt;/div&gt;&lt;br /&gt;&lt;div align="left"&gt;"അയ്യോ യക്ഷി യക്ഷി..."&lt;/div&gt;&lt;div align="left"&gt;ബൈക്ക് അതിവേഗത്തില്‍ തിരിച്ചുപോവുന്നത് നോക്കി റീത്ത ഉറക്കെക്കരഞ്ഞുകൊണ്ട് നിലത്തിരുന്നു. &lt;/div&gt;&lt;div align="left"&gt;&lt;/div&gt;&lt;div align="left"&gt;പിന്നെയെപ്പോഴോ എഴുനേറ്റ് എങ്ങോട്ടെന്നില്ലാതെ അവള്‍ നടന്നു. അപ്പച്ചാ.. അപ്പച്ചന്റെ കൊച്ച് നാളെത്തന്നെ ടീവീല്‍ വരും.. യക്ഷിയായി.. പിന്നെ.. പല കഥകളിലെയും നായികയായി... പിന്നെ... കാട്ടില്‍ കണ്ടെടുത്ത അജ്ഞാതജഡമായി... &lt;/div&gt;&lt;div align="left"&gt;&lt;/div&gt;&lt;br /&gt;&lt;div align="left"&gt;അപ്പോഴേക്കും ജോബിച്ചായനും കൂട്ടര്‍ക്കും വേണ്ടി പുതിയ യക്ഷി പിറന്നിട്ടുണ്ടാവും.&lt;/div&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3797858558415284752-2781423138863694184?l=worldofshivakami.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://worldofshivakami.blogspot.com/feeds/2781423138863694184/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=3797858558415284752&amp;postID=2781423138863694184' title='11 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3797858558415284752/posts/default/2781423138863694184'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3797858558415284752/posts/default/2781423138863694184'/><link rel='alternate' type='text/html' href='http://worldofshivakami.blogspot.com/2009/08/blog-post.html' title='യക്ഷികള്‍ പിറക്കുന്നത്‌'/><author><name>ശിവകാമി</name><uri>http://www.blogger.com/profile/08512319297392299458</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='22' src='http://3.bp.blogspot.com/_2h76uY3sgxg/SK03MZZaV4I/AAAAAAAAACQ/1cemCB5eGTY/S220/ShowLetter7.jpg'/></author><thr:total>11</thr:total></entry><entry><id>tag:blogger.com,1999:blog-3797858558415284752.post-1751025088375902211</id><published>2009-07-23T10:38:00.003+05:30</published><updated>2011-02-12T01:38:17.085+05:30</updated><category scheme='http://www.blogger.com/atom/ns#' term='അനുഭവം'/><title type='text'>മധുരിക്കും ഓര്‍മ്മകള്‍..</title><content type='html'>&lt;div dir="ltr" style="text-align: left;" trbidi="on"&gt;&lt;span style="font-family: arial;"&gt;21-7-'09&lt;/span&gt;&lt;br /&gt;&lt;br /&gt;ഇന്ന് കര്‍ക്കിടകവാവ്.. രാവിലെത്തന്നെ ചേച്ചി വിളിച്ചു, അട തിന്നാന്‍ വരുന്നോ എന്ന് ചോദിച്ചുകൊണ്ട്.. ഒരുപാട് മധുരമുള്ള ഓര്‍മ്മകളാണ് മനസിലൂടെ കടന്നുപോയത്...&lt;br /&gt;&lt;br /&gt;പണ്ട് വീട്ടില്‍ കര്‍ക്കിടകവാവിന് അട ഉണ്ടാക്കുമായിരുന്നു. വാഴയിലയില്‍ പരത്തിയ അരിമാവിനുള്ളില്‍ ശര്‍ക്കരയും അവലും ചെറുപയര്‍പരിപ്പുമൊക്കെ ചേര്‍ത്തുണ്ടാക്കിയ 'തീറ്റ' എന്നറിയപ്പെടുന്ന ഫില്ലിംഗ് വെച്ച് ഉണ്ടാക്കുന്ന ഇലയട എന്ന മധുരപലഹാരം തലേന്ന് രാത്രി വീട്ടിലുള്ള എല്ലാവരും ചേര്‍ന്ന് തയ്യാറാക്കി വലിയ അടുപ്പില്‍ വളരെ വലിയകലത്തില്‍ വെള്ളം തിളപ്പിച്ച് അതിനുമുകളിലായി ആവിയില്‍ വേവിക്കാന്‍ വെച്ച് കൊതിയൂറും മനസോടെ ഉറങ്ങാന്‍ കിടക്കുമ്പോള്‍ എത്രയും പെട്ടെന്ന് നേരം വെളുക്കണേ എന്നായിരിക്കും പ്രാര്‍ത്ഥന.&lt;br /&gt;&lt;br /&gt;&lt;br /&gt;അട ഉണ്ടാക്കല്‍ എന്നത് തന്നെ വളരെ വലിയൊരു പ്രക്രിയ ആയിരുന്നു. രണ്ടുദിവസം മുന്‍പേ തന്നെ അരി പൊടിച്ചു വറുത്തുവെക്കുമായിരുന്നു അമ്മ. പിന്നെ വാവിന്റെ തലേന്ന് വൈകിട്ടാണ് പരിപാടികള്‍ തുടങ്ങുന്നത്. സ്ത്രീജനങ്ങള്‍ നിറയെ ഉണ്ടായിരുന്ന വീട്ടില്‍ ഓരോരുത്തരിലും ഓരോ ജോലി നിക്ഷിപ്തമായിരുന്നു. വാഴയില വെട്ടിയെടുത്തു കഴുകിത്തുടച്ചു വാട്ടിയെടുത്ത് ചെറുതായി മുറിച്ചെടുക്കുന്നതായിരുന്നു ഒരു പ്രധാനപ്പെട്ട പണി. അന്ന് അത്താഴം നേരത്തെ തന്നെ കഴിക്കുമായിരുന്നു. അടുക്കളയൊക്കെ വൃത്തിയാക്കിയതിനുശേഷം അമ്മ തന്നെയായിരുന്നു മാവ് കുഴച്ചിരുന്നത്. ഒപ്പം ശര്‍ക്കരപാവ് കാച്ചാനും ചെറുപയര്‍ പരിപ്പ് വേവിച്ച് തേങ്ങയും ചേര്‍ത്ത് പാവില്‍ ചേര്‍ത്ത് വിളയിക്കാനും ചേച്ചിമാര്‍ അമ്മയോടൊപ്പം കൂടിയിരുന്നു. കാഴ്ചക്കാരിയായിനിന്ന് കൊതിമൂത്ത് കൈനീട്ടുമ്പോള്‍ അമ്മയുടെ ശാസന നിറഞ്ഞ നോട്ടം എനിക്ക് നേരെ നീണ്ടിരുന്നുവെങ്കിലും 'തീറ്റ' മറ്റൊരു പാത്രത്തിലേക്ക് മാറ്റിക്കഴിയുമ്പോള്‍ അത് പാകം ചെയ്തിരുന്ന ഉരുളിയുടെ വശങ്ങള്‍ വൃത്തിയാക്കുന്ന പണി ഞാന്‍ സന്തോഷപൂര്‍വ്വം ഏറ്റെടുത്തിരുന്നു.&lt;br /&gt;&lt;br /&gt;&lt;br /&gt;രാത്രി ഒന്‍പതുമണിയോടെ എല്ലാവരും പ്രവര്‍ത്തനമേഘലയില്‍ ഹാജരായിരിക്കും. കര്‍ക്കിടകമാസമായതുകൊണ്ട് തറയില്‍ ഇരിക്കാന്‍ തണുപ്പ് അനുവദിക്കാത്തതിനാല്‍ ഊണുമേശക്കു ചുറ്റിലും നിന്നും ഇരുന്നുമൊക്കെയായിരുന്നു ഞങ്ങള്‍ ചെയ്തിരുന്നതെന്നാണ് എന്‍റെ ഓര്‍മ്മ. ഒരാള്‍ വാട്ടിയ ഇലയുമായി കാത്തിരിക്കും. കുഴച്ചമാവില്‍ നിന്നും കുഞ്ഞുരുളകള്‍ ഓരോന്നായി അയാളുടെ നേരെ നീട്ടപ്പെടും. വൃത്തത്തില്‍ കനം കുറച്ച് പരത്തുക എന്നതായിരുന്നു അയാളുടെ ജോലി. പരത്തപ്പെട്ട ഇല അടുത്തയാളുടെ അരികിലേക്ക് നീക്കിവെച്ചു അടുത്ത ഇല എടുത്ത് അതേ പണി തുടര്‍ന്ന് കൊണ്ടിരിക്കുമായിരുന്നു. മാവ് പരത്തപ്പെട്ട ഇല കിട്ടിയ ആള്‍ പാത്രത്തില്‍ വെച്ചിരിക്കുന്ന തീറ്റ അതിനു മുകളില്‍ വെക്കും. എന്നിട്ട് അടുത്തയാളുടെ അടുത്തേക്ക് നീക്കിവെക്കും. അടുത്തയാളുടെ പണി ഇല കീറിപ്പോവാതെ ഭംഗിയായി മടക്കി വെക്കുക എന്നതാണ്. നിമിഷനേരം കൊണ്ട് അടകള്‍ വേവാന്‍ തയാറായി അടുക്കിവെച്ച പുസ്തകങ്ങള്‍ പോലെ മേശപ്പുറത്തു നിറയും. അപ്പോഴേക്കും അമ്മ വലിയകലത്തില്‍ ഏറ്റവും അടിയില്‍ ഒരു നാണയമിട്ട് ചിരട്ട കമിഴ്ത്തി വെച്ച് അതിനു മുകളില്‍ വാഴത്തണ്ടുകള്‍ കീറി തലങ്ങും വെലങ്ങും വെച്ച് അതിലേക്കു ആവശ്യത്തിനു വെള്ളമൊഴിച്ച് അടുപ്പ് കത്തിക്കും. വെള്ളം തിളച്ചുതുടങ്ങുന്നത് അറിയാനാണത്രേ ഇങ്ങനെ നാണയം ഇടുന്നത്. ഇതിനു പുറത്താണ് അടകള്‍ ഓരോന്നായി പൊതി അഴിഞ്ഞുപോവാതെ അടുക്കി വെക്കുന്നത്. എല്ലാ അടയും വൃത്തിയായി അടുക്കി വെച്ചതിനു ശേഷം ആവി പുറത്തേക്കു പോവാത്തവണ്ണം ഭംഗിയായി കലമടച്ചുവെച്ച് വീണ്ടും നന്നായി തീ കത്തിക്കും. അപ്പോഴേക്കും നിദ്രാദേവിയുടെ നിര്‍ബന്ധത്തിനു വഴങ്ങി മനസ്സില്ലാമനസോടെ ഞാന്‍ കിടക്കയിലെത്തിയിരിക്കും.&lt;br /&gt;&lt;br /&gt;&lt;br /&gt;ഉച്ചവരെ അവധിയായിരുന്നാല്‍ പോലും അതിരാവിലെ ഉണരുന്ന കാര്യത്തില്‍ അന്ന് മാത്രം യാതൊരു മടിയും തോന്നിയിരുന്നില്ല. മുറ്റത്തും പറമ്പിലും കറങ്ങിനടന്നും പുള്ളിക്കോഴിയുടെ മുട്ടതേടി കോഴിക്കൂട്ടില്‍ എത്തിനോക്കിയും എല്ലാ പ്രഭാതങ്ങളിലും കിണറ്റുകരയില്‍ വരാറുള്ള അണ്ണാന്‍കുഞ്ഞിനോട് സുഖാന്വേഷണം നടത്തിയും പല്ലുതേപ്പ് ഒരു ആഘോഷമാക്കാറുള്ള ഞാന്‍ അന്ന് മാത്രം എല്ലാത്തിനും അവധികൊടുത്ത് വളരെപ്പെട്ടെന്ന് തന്നെ പ്രഭാതകൃത്യങ്ങളൊക്കെ തീര്‍ത്ത് അടുക്കളയിലെ അരിപ്പെട്ടിക്കു മുകളില്‍ സ്ഥാനം പിടിച്ച് മറ്റുജോലികള്‍ തീര്‍ത്തുവരുന്ന അമ്മയെ അക്ഷമയോടെ കാത്തിരുന്നിരുന്നു. ആ കലം തുറക്കുമ്പോള്‍ പുറത്തേക്ക് വരുന്ന ഒരു സുഗന്ധം - വാഴയിലയുടെയും ശര്‍ക്കരയുടെയും ഏലയ്ക്കായുടെയുമൊക്കെ സമ്മിശ്രമായ ആ മണം - ആഹ്... അത് അനുഭവിച്ചുതന്നെയറിയണം! ഇന്നും മറക്കാനാവുന്നില്ല!&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;ഇത്രയും വായിച്ചുകഴിയുമ്പോള്‍ തോന്നാം, ഇതാ ഞാനിപ്പോള്‍ അട കഴിക്കാന്‍ പോവുകയാണെന്ന്. ഇനിയുമുണ്ട് ഒരു കടമ്പ കൂടി.. അമ്മ അടകള്‍ നിശ്ചിത എണ്ണം വീതം എടുത്തു പൊതിഞ്ഞു കയ്യില്‍ തരും. അവ അയല്‍പക്കങ്ങളില്‍ കൊണ്ടുപോയി കൊടുക്കുന്ന ജോലി വീട്ടിലെ ഇളയസന്താനമായ എന്റേതായിരുന്നു! ഒരൊറ്റയോട്ടത്തിനു ആ പണിയും തീര്‍ത്തു കിതപ്പോടെ വന്നുനില്‍ക്കുമ്പോള്‍ ഇതാ ഒന്നാം പാഠം പഠിച്ചോളൂ എന്നുപറഞ്ഞുകൊണ്ട് ഒരു അട എന്‍റെ കയ്യില്‍ വെച്ച് തരും...&lt;br /&gt;&lt;br /&gt;ഇന്ന് ഞങ്ങള്‍ ഓരോരുത്തരും ഓരോ നാട്ടിലാണ്. ഇത്തരം ദിവസങ്ങളില്‍ പരസ്പരം വിളിച്ച് പൊയ്പ്പോയ നല്ല നാളുകളുടെ ഓര്‍മ്മകള്‍ അയവിറക്കുന്നു.&lt;br /&gt;&lt;br /&gt;"ഓ... അമ്മയ്ക്ക് നൊസ്റ്റാല്ജിയ വര്‍ക്ക്‌ ഔട്ട്‌ ആവുന്നു!" എന്ന് കളിയാക്കുന്ന ഇന്നത്തെ തലമുറ അറിയുന്നില്ല അവര്‍ക്ക് നഷ്ടമായത് ഇത്തരം ആചാരങ്ങള്‍ മാത്രമല്ല, പരസ്പരമുള്ള നിസ്വാര്‍ത്ഥസ്നേഹവും പങ്കുവെക്കലും ഒക്കെയാണെന്ന്...&lt;br /&gt;&lt;br /&gt;അടയുടെ കാര്യം പറഞ്ഞു കൊതിപ്പിച്ചോ? ഇപ്പോഴൊന്നു ഉണ്ടാക്കി നോക്കിയാലോ എന്ന് തോന്നുന്നുണ്ടെങ്കില്‍ ഒരു പാചകക്കുറിപ്പ് &lt;a href="http://kailaskitchen.blogspot.com/2008/08/elai-adai-traditional-kerala-special.html"&gt;ഇവിടെയുണ്ട്&lt;/a&gt;.&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3797858558415284752-1751025088375902211?l=worldofshivakami.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://worldofshivakami.blogspot.com/feeds/1751025088375902211/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=3797858558415284752&amp;postID=1751025088375902211' title='8 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3797858558415284752/posts/default/1751025088375902211'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3797858558415284752/posts/default/1751025088375902211'/><link rel='alternate' type='text/html' href='http://worldofshivakami.blogspot.com/2009/07/21-7-09.html' title='മധുരിക്കും ഓര്‍മ്മകള്‍..'/><author><n
